Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ഭാര്യ കഴുത്ത് മുറുക്കി കൊലപ്പെടുത്തിയത് ഗൂഢാലോചനയിൽ; കേസിൽ കാമുകന്റെ പങ്ക് പരിശോധിക്കും; പൂനം ദേവിയുടെ കാമുകൻ ഭാര്യയും കുട്ടികളുമുള്ള ബീഹാറി യുവാവ്; വേങ്ങര കൊലയിൽ അന്വേഷണം ബീഹാറിലേക്കും

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ഭാര്യ കഴുത്ത് മുറുക്കി കൊലപ്പെടുത്തിയത് ഗൂഢാലോചനയിൽ; കേസിൽ കാമുകന്റെ പങ്ക് പരിശോധിക്കും; പൂനം ദേവിയുടെ കാമുകൻ ഭാര്യയും കുട്ടികളുമുള്ള ബീഹാറി യുവാവ്; വേങ്ങര കൊലയിൽ അന്വേഷണം ബീഹാറിലേക്കും

ജംഷാദ് മലപ്പുറം

മലപ്പുറം: കാമുകനൊപ്പം ജീവിക്കാൻ മലപ്പുറം വേങ്ങരയിൽ വെച്ച് ബീഹാർ സ്വദേശി യുവതി ഭർത്താവിനെ കഴുത്ത് മുറുക്കി കൊന്ന സംഭവത്തിൽ കാമുകന്റെ പങ്ക് അന്വേഷിച്ച് പൊലീസ്. വേങ്ങര ഇരിങ്ങല്ലൂർ കോട്ടക്കൽ റോഡിലെ യാറം പടി പി.കെ.ക്വാർട്ടേഴ്സിൽ താമസിക്കുന്ന ബീഹാർ സ്വദേശി പുനംദേവി (30) ആണ് ഭർത്താവ് സൻജിത് പസ്വാനെ(33) സാരി കൊണ്ട് കഴുത്ത് മുറുക്കി കൊന്നത്. ജനുവരി 31ന് രാത്രിയിലായിരുന്നു ഈ ക്രൂരകൃത്യം.

വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത യുവതി മഞ്ചേരി സബ് ജയിലിൽ റിമാന്റിലാണ്. യുവതി മാത്രമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന് കിട്ടിയിരുന്ന പ്രാഥമിക വിവരം. എന്നാൽ യുവതി സ്വയം ഇത്തരത്തിൽ ക്രൂര കൃത്യം ചെയ്യാൻ സാധിക്കുമോയെന്നതാണ് പൊലീസ് സംശയിക്കുന്നത്. കാമുകൻ പറഞ്ഞതു പ്രകാരം കൊലപാതകം നടത്തിയതാകുമോയെന്നും, കൊലപാതകം ഇരുവരും ചെയ്ത വ്യക്തമായ പ്ലാനിംഗിലൂടെ നടത്തിയതാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇതിനായി ബീഹാറിലുള്ള കാമുകന്റെ മൊഴിയെടുക്കുകയും ഫോണുകൾ ഉൾപ്പെടെ പരിശോധിച്ച് വ്യക്തത വരുത്തുകയും ചെയ്യും. ഇരുവരടേയും ഫോൺസന്ദേശങ്ങൾ ഫോൺ വിളച്ച സമയവുമെല്ലാം കേസിൽനിർണായക തെളിവായി മാറും.

നിലവിൽ ബിഹാറിലുള്ള കാമുകനുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിക്കുകയാണെന്ന് വേങ്ങര സിഐ പറഞ്ഞു. പൂനം ദേവി നാട്ടുകാരനും ഭാര്യവും കുട്ടികളുമുള്ള യുവാവുമായി പ്രണയത്തിലായിരുന്നു. ഇതിൽ നിന്ന് ഭാര്യയെ പിന്തിരിപ്പിക്കാൻ പസ്വാൻ അഞ്ച് വയസുള്ള മകനോടൊപ്പം പൂനത്തിനെ രണ്ട് മാസം മുമ്പ് ജോലി സ്ഥലമായ വേങ്ങരയിലേക്ക് കൊണ്ടുവരികയായിരുന്നു. എന്നാൽ രഹസ്യ ഫോൺ ഉപയോഗിച്ച് പൂനം യുവാവുമായുള്ള ബന്ധം തുടരുകയും സൻജിത് പസ്വാനെ കൊല്ലാനും തീരുമാനിച്ചു.

തുടർന്നാണ് ഉറങ്ങുന്നതിനിടെ സൻജിതിന്റെ ഇരു കൈകളും തോർത്തുകൊണ്ട് കൂട്ടിക്കെട്ടി ഉടുത്ത സാരിയുടെ മുന്താണി ഉപയോഗിച്ച് കുരുക്കുണ്ടാക്കി കഴുത്ത് മുറുക്കി കൊലപ്പെടുത്തിയത്. കട്ടിലിൽ നിന്ന് വലിച്ച് താഴെയിട്ട ശേഷം മരണം ഉറപ്പാക്കി കഴുത്തിലേയും കൈയിലേയും കുരുക്ക് അഴിച്ചുമാറ്റി തൊട്ടടുത്ത് മുറിയിലുള്ളവരോട് അസുഖമാണെന്ന് അറിയിക്കുകയായിരുന്നു. ഇവരുടെ സഹായത്തോടെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച സമയത്ത് മുഖത്തും നെറ്റിയിലും പരിക്കും കുരുക്കുമുറുകിയ പാടും കണ്ടതാണ് സംശയത്തിനിടയാക്കിയത്.

തുടർന്ന് നടത്തിയ പോസ്റ്റ് മോർട്ടത്തിൽ കഴുത്തിലെ എല്ലിന് പൊട്ടലും സംഭവിച്ചതായി കണ്ടത്തി. ഇതേതുടർന്ന് പൂനം ദേവിയെ പൊലിസ് വിശദമായ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP