Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മുകേഷ് അംബാനിയുടെ ആഡംബര വസതിക്ക് സമീപം സ്‌ഫോടക വസ്തുക്കളടങ്ങിയ വാഹനം; ഉപേക്ഷിക്കപ്പെട്ട വാഹനത്തിൽ കണ്ടെത്തിയത് 20 ജെലാറ്റിൻ സ്റ്റിക്കുകൾ; മുംബൈ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി; പ്രദേശത്ത് സുരക്ഷ ശക്തമാക്കി

മുകേഷ് അംബാനിയുടെ ആഡംബര വസതിക്ക് സമീപം സ്‌ഫോടക വസ്തുക്കളടങ്ങിയ വാഹനം; ഉപേക്ഷിക്കപ്പെട്ട വാഹനത്തിൽ കണ്ടെത്തിയത് 20 ജെലാറ്റിൻ സ്റ്റിക്കുകൾ; മുംബൈ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി; പ്രദേശത്ത് സുരക്ഷ ശക്തമാക്കി

ന്യൂസ് ഡെസ്‌ക്‌

മുംബൈ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മുംബൈയിലെ ആഡംബര വസതിക്കു സമീപം സ്‌ഫോടക വസ്തുക്കളുമായി വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ അംബാനിയുടെ വസതിക്ക് ഏതാനും മീറ്ററുകൾ അകലെയാണു സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയതെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് അറിയിച്ചു.

'ജെലാറ്റിനികളുമായി ഒരു വാൻ അംബാനിയുടെ വീടിനു സമീപം കണ്ടെത്തി. മുംബൈ ക്രൈം ബ്രാഞ്ച് സംഭവം അന്വേഷിക്കുകയാണ്. സത്യം ഉടൻ പുറത്തുവരും.'- അനിൽ ദേശ്മുഖ് പറഞ്ഞു. വ്യാഴാഴ്ച വൈകിട്ടോടെയാണു സംഭവം.

സംശയകരമായി വാഹനം നിർത്തിയിട്ടതുകണ്ട് പരിശോധിക്കുകയായിരുന്നു. പൊലീസ് അറിയിച്ചതനുസരിച്ച് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി. 20 ജെലാറ്റിൻ സ്റ്റിക്കുകൾ വാഹനത്തിലുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെയാണ് ഈ വാഹനം ഇവിടെ പാർക്ക് ചെയ്തതെന്നാണു സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.

മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അംബാനിയുടെ വീടുൾപ്പെടുന്ന പ്രദേശത്തെ സുരക്ഷ ശക്തമാക്കി. 27 നിലയുള്ള ആന്റിലിയ എന്ന ബഹുനില വസതിയിലാണ് അംബാനിയും കുടുംബവും കഴിയുന്നത്. 2012ലാണ് ഇവിടേക്കു താമസം മാറ്റിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP