മന്ത്രിമാർക്കുപോലും പ്രളയ ദുരിതാശ്വാസത്തിന് ധനശേഖരണാർഥം വിദേശയാത്ര നടത്താൻ കേന്ദ്രം അനുമതി നൽകിയിരുന്നില്ല; ആ ഘട്ടത്തിൽ എംഎൽഎയായ സതീശൻ വിദേശത്തുപോയി ഫണ്ട് പിരിച്ചു; പ്രളയത്തിൽ സർവതും നഷ്ടപ്പെട്ടവരുടെ നിസ്സഹായാവസ്ഥ വിദേശമലയാളികൾക്കു മുൻപിൽ അവതരിപ്പിച്ച് പുനർജ്ജനി! ഇനി വിഡി സതീശനെതിരെ വിജിലൻസ് അന്വേഷണം; പ്രതിപക്ഷത്തെ ഒതുക്കാൻ പുതിയ നീക്കം

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ വിദേശ പണപ്പിരിവിൽ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് പ്രതിപക്ഷത്തെ നിശബ്ദമാക്കാനോ? സ്വന്തം മണ്ഡലമായ പറവൂരിൽ പ്രളയത്തിൽ വീടും ഉപജീവനവും നഷ്ടപ്പെട്ടവർക്കായി ആവിഷ്കരിച്ച 'പുനർജനി' പദ്ധതിക്കു വേണ്ടി വിദേശത്തു പണപ്പിരിവ് നടത്തിയെന്ന പരാതിയിലാണു വിജിലൻസിന്റെ പ്രാഥമിക അന്വേഷണം. കാട്ടാക്കടയിലും മഹാരാജാസിലും എസ് എഫ് ഐ കുടുക്കിയ വ്യാജ രേഖാ വിവാദങ്ങൾ ചർച്ചയാകുമ്പോഴാണ് ഇതെല്ലാം നടക്കുന്നത്. സതീശനെ കുടുക്കുകയാണ് ലക്ഷ്യം.
സർക്കാർ സംഘടിപ്പിക്കുന്ന ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തിന്റെ പേരിൽ യുഎസിൽ നടന്ന പണപ്പിരിവ് വിവാദമായതിനു പിന്നാലെയാണ്, അവിടേക്കു പുറപ്പെടുന്നതിനു തൊട്ടുമുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണത്തിന് അനുമതി നൽകിയത്. വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചു എന്നതടക്കമുള്ള പരാതിയാണ് അന്വേഷിക്കുക. ആവശ്യമെങ്കിൽ പരാതി കേന്ദ്ര ഏജൻസിക്കും വിടും. ഇഡി അന്വേഷണത്തിനുള്ള സാധ്യതയും വിജിലൻസ് അന്വേഷണത്തിലൂടെ കണ്ടെത്താനാണ് പൊലീസ് ശ്രമം. 2020 ൽ കിട്ടിയ അന്വേഷണം നടത്താതിരുന്ന പരാതിയാണ് ഇപ്പോൾ വിജിലൻസ് പൊടിതട്ടിയെടുക്കുന്നത്.
പ്രളയത്തിൽ സർവതും നഷ്ടപ്പെട്ടവരുടെ നിസ്സഹായാവസ്ഥ വിദേശമലയാളികൾക്കു മുൻപിൽ അവതരിപ്പിച്ചാണ് പുനർജ്ജനി പദ്ധതി നടപ്പിലാക്കിയത്. തുക പിരിച്ചെടുക്കുകയല്ല, ആവശ്യത്തിലെ ആത്മാർഥത ബോധ്യപ്പെട്ടതോടെ സ്പോൺസർഷിപ് നൽകി സഹായിക്കാൻ അവർ മുന്നോട്ടുവരികയാണു ചെയ്തത്. അവർ നേരിട്ടുതന്നെ വീടുവച്ചു നൽകി. എംഎൽഎ എന്ന നിലയിൽ അതിനൊപ്പം നിൽക്കുകയാണു ചെയ്തതെന്ന് വിഡി സതീശനും പ്രതികരിക്കുന്നു. ഈ പദ്ധതിയിലാണ് വിജിലൻസ് അന്വേഷണം.
ഈ വിഷയം ഹൈക്കോടതി രണ്ടുവട്ടം തള്ളുകയും ചെയ്തിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ അവസാനകാലത്ത് ഈ ആരോപണം നിയമസഭയിൽ ഭരണപക്ഷം ഉയർത്തിയപ്പോൾ, വേണമെങ്കിൽ വിജിലൻസ് അന്വേഷിച്ചോളൂ എന്നു സതീശൻ വെല്ലുവിളിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം. സതീശന്റെ മണ്ഡലമായ പറവൂരിൽ പ്രളയത്തിൽ വീടു തകർന്ന 280 പേർക്ക് ഇതിനകം 'പുനർജനി' പദ്ധതിയിൽ വീടു നിർമ്മിച്ചു നൽകി. ഇതിൽ 37 വീടുകൾ വിദേശ മലയാളികളുടെ സ്പോൺസർഷിപ് മുഖേന നിർമ്മിച്ചവയാണ്.
ദുബായിലും യുകെയിലും നടത്തിയ സന്ദർശനത്തിൽ പദ്ധതിക്കായി സതീശൻ സഹായം അഭ്യർത്ഥിച്ചിരുന്നുവെന്നാണ് ആരോപണം. വിദേശത്തു പണപ്പിരിവ് നടത്തിയെന്നും ഇതിൽ ക്രമക്കേടുണ്ടെന്നും ആരോപിച്ച് ചാലക്കുടി കാതികൂടം ആക്ഷൻ കൗൺസിൽ ഭാരവാഹി ജയ്സൺ പാനികുളങ്ങരയാണു വിജിലൻസ് ഡയറക്ടർക്കുൾപ്പെടെ പരാതി നൽകിയത്. പരാതിയിൽ കഴമ്പില്ലെന്നും അന്വേഷിക്കേണ്ടതില്ലെന്നുമുള്ള നിലപാടാണ് ആദ്യഘട്ടത്തിൽ ആഭ്യന്തരവകുപ്പ് സ്വീകരിച്ചത്. നിയമസഭാ സ്പീക്കറും അന്വേഷണാനുമതി നൽകിയില്ല. മാറിയ സാഹചര്യത്തിൽ ഇതെല്ലാം മാറാൻ സാധ്യതയുണ്ട്.
അന്വേഷണം നിയമപരമാണോ എന്ന സംശയം വിജിലൻസിൽ തന്നെയുണ്ട്. വിദേശ പണം സമാഹരിക്കുകയും ചെലവഴിക്കുകയും ചെയ്തപ്പോൾ സർക്കാരിനു നഷ്ടം ഉണ്ടായിട്ടില്ല, പൊതു ഖജനാവിലെ പണമല്ല ഉപയോഗിച്ചത്, വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചെങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അന്വേഷിക്കേണ്ടത് തുടങ്ങിയ വാദങ്ങളാണുയരുന്നത്. എന്നാൽ മതിയായ തെളിവുകൾ കിട്ടുമോ എന്ന് പരിശോധിക്കാനാണ് അന്വേഷണം.
എന്നാൽ മറുവാദങ്ങൾ സിപിഎം കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. കോൺഗ്രസ് നേതാക്കൾ അടക്കം പലരും കൂടുതൽ തെളിവ് നൽകാനും കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനും തയ്യാറായി നിൽക്കുന്നുണ്ട് എന്നതും സതീശന്റെ രാഷ്ട്രീയ ഭാവിക്ക് വലിയ ഭീഷണി ഉയർത്തുന്നു. വിജിലൻസ് നടത്തിയ രഹസ്യാന്വേഷണത്തിൽത്തന്നെ നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. വിദേശത്തുപോയി പണം പിരിച്ചത് അനുമതിയില്ലാതെയാണ് എന്നതു തന്നെയാണ് വലിയ കുരുക്ക്. പോയതിനും പണം പിരിച്ചതിനും അത് സമ്മതിച്ചതിനും തെളിവുകൾ ലഭ്യമാണെന്ന് ദേശാഭിമാനി പറയുന്നു.
കഴിഞ്ഞ നിയമസഭയിൽ എസ് ശർമ, ജെയിംസ് മാത്യു, എം സ്വരാജ് എന്നിവർ ഇതുസംബന്ധിച്ച് ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകിയപ്പോഴും നിയമപരമായാണോ വിദേശത്തുനിന്ന് പണംപിരിച്ചത് എന്നതിന് ഉത്തരം നൽകിയിരുന്നില്ല. നിരവധി തവണ വിദേശയാത്ര നടത്തിയതെന്തിനെന്നും പിരിച്ച പണം എത്രയെന്നും അത് എന്തു ചെയ്തെന്നും തുറന്നു പറയണമെന്നായിരുന്നു നിയമസഭയിൽ ഉന്നയിച്ച ആവശ്യം. കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച സെമിനാറിനാണ് പോയത് എന്നായിരുന്നു ഉത്തരം. വിജിലൻസ് അന്വേഷിക്കട്ടെ എന്നും സതീശൻ നിലപാടെടുത്തു.
പണം കടത്തിയെന്ന ആക്ഷേപം ഉയർന്ന ഘട്ടത്തിൽ പിരിച്ച തുകയെക്കുറിച്ച് സോഷ്യൽ ഓഡിറ്റ് നടത്തുമെന്ന് സതീശൻ പറഞ്ഞെങ്കിലും അതിന് ധൈര്യം കാണിച്ചില്ല. സതീശന്റെ വിദേശത്തുള്ള ചില സുഹൃത്തുക്കളുടെ അക്കൗണ്ട് വഴിയാണ് പണം കൈമാറിയതെന്നാണ് ആരോപണം. ഇതുസംബന്ധിച്ചും കൂടുതൽ തെളിവ് ശേഖരിക്കേണ്ടതുണ്ട്.
യൂത്ത്കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി എസ് രാജേന്ദ്ര പ്രസാദ്, കാതിക്കുടം ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ജയ്സൺ പാനികുളങ്ങര എന്നിവർ ഹൈക്കോടതിയിലും മുഖ്യമന്ത്രിക്കും ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു. സമാനമായ നിരവധി പരാതികളിന്മേൽ സുപ്രീംകോടതിയുടെ മുൻ ഉത്തരവുകൾ ഉള്ളതിനാലും വിജിലൻസ് ഈ പരാതിയിൽ അന്വേഷണം നടത്തുന്നുവെന്ന് അറിയിച്ചിട്ടുള്ളതിനാലും ഇപ്പോൾ ഈ കേസിൽ ഇടപെടുന്നത് അനവസരത്തിലുള്ളതാകുമെന്നാണ് ഇതുസംബന്ധിച്ച ഹർജി തീർപ്പാക്കി ഹൈക്കോടതി ഉത്തരവിട്ടത്-ദേശാഭിമാനി പറയുന്നു.
പുനർജനി പദ്ധതിയും അതിനായി വിദേശയാത്ര നടത്തി ഫണ്ട് സ്വീകരിച്ചതും നിയമസഭാ സെക്രട്ടറിയറ്റിന്റെ അനുമതിയില്ലാതെയെന്നും ആരോപണം ഉയർത്തുന്നു. ചിറ്റാറ്റുകര പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി എസ് രാജനു ലഭിച്ച വിവരാവകാശരേഖയിൽ ഇക്കാര്യങ്ങൾ പുറത്തുവന്നിരുന്നു. മന്ത്രിമാർക്കുപോലും പ്രളയദുരിതാശ്വാസത്തിന് ധനശേഖരണാർഥം വിദേശയാത്ര നടത്താൻ കേന്ദ്രം അനുമതി നൽകിയിരുന്നില്ല. ആ ഘട്ടത്തിലാണ് എംഎൽഎയായ സതീശൻ വിദേശത്തുപോയി ഫണ്ട് പിരിച്ചത്.
ബർമിങ്ഹാമിൽ പോയി പണം പിരിച്ച കാര്യം സതീശൻ 2020 മെയ് ഒമ്പതിന് വാർത്താസമ്മേളനത്തിൽ പറഞ്ഞത് ഇങ്ങനെ: ''ഞാൻ ബർമിങ്ഹാമിൽ പ്രസംഗിച്ചിട്ടുണ്ട്; എന്റെ നാട്ടുകാർക്കുവേണ്ടിയാണത്. ലണ്ടനിലും ഗൾഫ് രാജ്യങ്ങളിലും ഞാൻ പോയി പ്രസന്റേഷൻ നടത്തി സഹായം മേടിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ വനിതയാണ് ബിർമിങ്ഹാമിൽ ലഞ്ച് മീറ്റിങ് നടത്തി അവിടത്തെ സഹായങ്ങൾ ക്രോഡീകരിച്ചത്. അവർ പറവൂർ ടൗൺ ഹാളിൽ വന്നാണ് ചെക്കുകൾ കൈമാറിയത്.'' 2018 ഒക്ടോബർ 28നു ബർമിങ്ഹാമിൽ പ്രസംഗിച്ചത്: ''നിങ്ങൾ ഓരോരുത്തരും 500 പൗണ്ട് നൽകുമ്പോൾ അഞ്ചു കുടുംബങ്ങളിൽ ഓരോ തയ്യൽ മെഷീൻ നൽകാനാണ് അതുപയോഗിക്കുക. ഗുണഭോക്താക്കളെ തദ്ദേശസ്ഥാപനങ്ങളാണ് തെരഞ്ഞെടുക്കുക.''
സതീശന്റെ വിദേശയാത്രകൾ സ്പോൺസർ ചെയ്തതിലും പുനർജനിക്ക് ഫണ്ട് നൽകിയതിലും സ്വർണക്കടത്തു സംഘത്തിന് ബന്ധമുണ്ടെന്ന് വാർത്ത വന്നിരുന്നു. സതീശനെതിരായ സ്പോൺസർഷിപ് ആരോപണങ്ങൾക്കൊപ്പം മാഞ്ഞാലി നവാസ് എന്നൊരാളുടെ പേരും ചർച്ചയായി. സ്പോൺസറുടെ വിദേശയാത്രകളും സ്വത്തുസമ്പാദനവും ദുരൂഹമാണെന്നും ആക്ഷേപമുയർന്നിരുന്നു. പുനർജനി പദ്ധതിയും അതിനായി നടത്തിയ വിദേശയാത്രകളും പിരിവും വലിയ തട്ടിപ്പാണെന്ന് പറവൂരിലെ ജനങ്ങൾ നേരിട്ടുകണ്ട് ബോധ്യപ്പെട്ടതാണ്. ഈ സാഹചര്യത്തിൽ രാഷ്ട്രീയമായിക്കൂടി വിജിലൻസ് അന്വേഷണത്തിന്റെ പ്രസക്തി വർധിക്കുകയാണെന്നാണ് ദേശാഭിമാനി വാദം.
Stories you may Like
- വി ഡി സതീശന്റേത് വിട്ടുവീഴ്ചയില്ലാത്ത മതേതര നിലപാടെന്ന് സാദിഖലി തങ്ങൾ
- സ്വന്തം നട്ടെല്ലും മുഖ്യമന്ത്രിയുടെ നട്ടെല്ലും സ്വപ്നക്ക് പണയം വെച്ചവർ പ്രതിപക്ഷത്തിന്റെ കരുത്ത് നോക്കണ്ട
- മാനേജ്മെന്റ് ക്വോട്ടയിൽ മന്ത്രിയായ ആൾക്ക് ആരാണ് അധികാരം നൽകിയത്?
- പ്രതിപക്ഷ നേതൃയോഗം: പൊതുഅജണ്ടയും മുന്നണിയുടെ പേരും ചർച്ചയായി
- അടുത്ത 25 വർഷത്തേക്ക്കൂടി ഭരണം ബിജെപിക്കോ?
- TODAY
- LAST WEEK
- LAST MONTH
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
- മീൻ പിടിക്കാൻ പോയ കുട്ടി കണ്ടത് റെയിൽ പാളത്തിലെ വലിയ കുഴി; തൊട്ടു പിന്നാലെ ട്രെയിൻ എത്തിയതോടെ ഇട്ടിരുന്ന ചുവന്ന ഷർട്ട് അഴിച്ചു വീശി ട്രെയിൻ നിർത്തിച്ച് അഞ്ചാം ക്ലാസുകാരൻ: ഒഴിവായത് വൻ ദുരന്തം
- കരുവന്നൂർ, അയ്യന്തോൾ ബാങ്കുകളിലെ തട്ടിപ്പുകൾ വാർത്തയാകുമ്പോൾ ദുരൂഹതകൾ പൊങ്ങി വരുന്നു; കരുവന്നൂരിലെ തട്ടിപ്പിനെ കുറിച്ചു പാർട്ടിയിൽ പരാതിപ്പെട്ടയാൾ കത്തിക്കരിഞ്ഞു; അയ്യന്തോൾ ബാങ്കിലെ ജീവനക്കാരന്റെ തിരോധാനവും ദുരൂഹം
- നിങ്ങൾ ആരോഗ്യത്തോടെ ദീർഘകാലം ജീവിച്ചിരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ...? എങ്കിൽ ഈ ഏഴ് രഹസ്യങ്ങൾ അറിയുക; പങ്കുവയ്ക്കുന്നത് നൂറ് വയസ്സ് തികഞ്ഞവർ
- സംവിധായകൻ കെ ജി ജോർജ് അന്തരിച്ചു; അന്ത്യം കാക്കനാട്ടെ വയോജന കേന്ദ്രത്തിൽ വെച്ച്; അസുഖങ്ങളെ തുടർന്ന് ദ്വീർഘകാലമായി ചികിത്സയിലായിരുന്നു; വിട പറയുന്നത് മലയാള സിനിമയ്ക്ക് നവഭാവുകത്വം നൽകിയ സംവിധായകൻ
- എ കെ ആന്റണിയുടെ വീട്ടിൽ ഇപ്പോൾ എത്ര ബിജെപിക്കാരുണ്ട്? അനിൽ പാർട്ടിയിൽ ചേർന്നതോടെ ബിജെപിയോട് വെറുപ്പില്ലെന്ന എലിസബത്ത് ആന്റണി വെളിപ്പെടുത്തലിൽ അമർഷത്തിൽ കോൺഗ്രസുകാർ; നേതാക്കൾ മൗനം പാലിക്കുന്നത് മുതിർന്ന നേതാവിനെ ഓർത്ത്
- നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്ക്; തെളിവുകൾ ഫൈവ് ഐസ് കൈമാറി; ട്രൂഡോ പ്രസ്താവന നടത്തിയത് സഖ്യത്തിൽ നിന്നും കിട്ടിയ വിവരങ്ങൾ അനുസരിച്ചെന്ന് കാനഡയിലെ യു.എസ് അംബാസിഡർ
- കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പരാതിപ്പെട്ടപ്പോൾ വധഭീഷണി മുഴക്കി ബിജു കരീമും സഹോദരൻ ഷിജു കരീമും; കൊള്ള അറിയിച്ചതിന് പാർട്ടി നൽകിയ പ്രതിഫലം പുറത്താക്കലും; വധഭീഷണി കാരണം രാജ്യം വിട്ടു സുജേഷ് കണ്ണാട്ട്
- വിദേശ രാജ്യങ്ങളിലേക്ക് കടന്ന ഖലിസ്ഥാൻ ഭീകരരുടെ 19 പേരുടെ പട്ടിക തയ്യാറാക്കി എൻഐഎ; ഇന്ത്യയിലെ സ്വത്തുക്കൾ കണ്ടുകെട്ടും; ഭീകരർ സാമ്പത്തിക നിക്ഷേപം നടത്തിയത് ആഡംബര നൗകകളിലും കനേഡിയൻ പ്രീമിയർ ലീഗിലും സിനിമകളിൽ വരെ
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- ജി 20യിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തിയപ്പോൾ കിട്ടിയത് തണുത്ത പ്രതികരണം; രാഷ്ട്രീയ പ്രതിച്ഛായ മങ്ങിയതോടെ രണ്ടും കൽപ്പിച്ചു ട്രൂഡോയുടെ സിഖ് രാഷ്ട്രീയക്കളി; ഇന്ത്യൻ മറുപടിയോടെ വിഷയം കൂനിന്മേൽ കുരുപോലെ
- രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ ബീച്ചിലെ ഇടിമിന്നലിന്റെ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്; നടക്കാൻ ഇറങ്ങിയ യുവതിയും ബീച്ചിലെ കച്ചവടക്കാരനും തത്ക്ഷണം കൊല്ലപ്പെട്ടു
- ജി-20 ഉച്ചകോടിക്കിടെ, അതീവസുരക്ഷയുള്ള പ്രസിഡൻഷ്യൽ സ്യൂട്ടിൽ താമസിക്കാൻ വിസമ്മതിച്ച് ജസ്റ്റിൻ ട്രൂഡോ; എയർ ബസ് വിമാനം കേടായപ്പോൾ എയർ ഇന്ത്യ വൺ നൽകാമെന്ന് പറഞ്ഞിട്ടും സ്വീകരിച്ചില്ല
- മുഖമടച്ചുള്ള ഇന്ത്യൻ മറുപടിയിൽ പ്രതിരോധത്തിലായി ട്രൂഡോ! ഇന്ത്യയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയല്ല; ഇന്ത്യൻ സർക്കാർ അതീവ ഗൗരവത്തോടെ വിഷയത്തെ കാണണം; ഞങ്ങൾക്ക് ഉത്തരങ്ങൾ വേണമെന്ന് കനേഡിയൻ പ്രധാനമന്ത്രി
- കാനഡയിലെ ഇന്ത്യൻ പൗരന്മാരും വിദ്യാർത്ഥികളും അതീവ ജാഗ്രത പുലർത്തണം; പ്രശ്നബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ മുൻകരുതൽ സ്വീകരിക്കണം; മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം; സ്ഥിതിഗതികൾ അജിത് ഡോവലുമായി വിലയിരുത്തി അമിത് ഷാ
- കരുവന്നൂരിലെ 300കോടിയുടെ തട്ടിപ്പിന്റെ പേടിയിൽ നിക്ഷേപകർ; സഹകരണ ബാങ്കുകളിൽ പണം പിൻവലിക്കാനെത്തുന്നവരുടെ തിരക്ക്; ലോക്കർ ഉപേക്ഷിക്കുന്നവരും ഒട്ടേറെ; ബാങ്ക് അധികൃതർ ഉറപ്പുകൊടുത്തിട്ടും ജനങ്ങളുടെ ഭീതി അകലുന്നില്ല
- ഏതു നഴ്സാണ് യുകെയിൽ കുടുങ്ങി കിടക്കുന്നത്? കഥ പറയുമ്പോൾ യുകെയിൽ മലയാളികൾ ജീവിച്ചിരിപ്പുണ്ടെന്ന് കൂടി ഓർമ്മിക്കണം; പുല്ലു വെട്ടാൻ പോയാലും നല്ല കാശു കിട്ടുന്ന സ്ഥലമാണ് യുകെ എന്നോർമ്മിപ്പിച്ച് മാഞ്ചസ്റ്ററിലെ ജിബിൻ റോയ് താന്നിക്കൽ
- യുപിയിലെ സീറ്റ് വർധിക്കുന്നത് 80ൽനിന്ന് 140 ആയി! രാമക്ഷേത്രത്തിന് പകരം യൂണിഫോം സിവിൽകോഡ് തുറപ്പുചീട്ട്; വനിതാബില്ലിന്റെ ഗുണവും കിട്ടുക ഏറ്റവും കൂടുതൽ വനിതാ നേതാക്കളുള്ള പാർട്ടിക്ക്; പൂഴിക്കടകനായി ഒബിസി സംവരണവും; ഇന്ത്യാ മുന്നണിയിലെ അനൈക്യത്തിലും പ്രതീക്ഷ; അടുത്ത 25 വർഷത്തേക്ക്കൂടി ഭരണം ബിജെപിക്കോ?
- വിരമിക്കും ദിവസം ഡയറക്ടറുടെ വിളി എത്തിയപ്പോൾ കരുതിയത് കൂട്ടുകാരുടെ കളി തമാശ എന്ന്; കബളിപ്പിക്കൽ എന്ന വിശ്വാസത്തിലെ പരിഹാസം മനുഷ്യ സഹജമായ അബദ്ധം; പെൻഷനാകുന്നതിന് രണ്ടു മണിക്കൂർ മുമ്പത്തെ സസ്പെൻഷനിൽ തിരുത്തലുണ്ടാകും; സുനിൽകുമാറിന് അശ്വാസം ഉടനെത്തും
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- നാല് തലമുറ വരെ മാതാപിതാക്കളും മക്കളുമടക്കം പരസ്പരം പ്രത്യൂദ്പാദനം നടത്തി രഹസ്യ ജീവിതം നയിച്ച ലോകത്തിലെ ഏറ്റവും വലിയ 'ഇൻബ്രെഡ്' കുടുംബം പിടിയിൽ; ഓസ്ട്രേലിയയിലെ കോൾട്ട് വംശത്തെ പിടികൂടിയത് കളിച്ചു കൊണ്ടിരുന്ന കുട്ടി കുടുംബത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ കൂട്ടുകാരെ അറിയിച്ചപ്പോൾ
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- ഇൻസ്റ്റാഗ്രാം വഴിയുള്ള പരിചയം പ്രണയമായി; മലയാളി യുവാവിനും സൗദി യുവതിക്കും വിവാഹത്തിലൂടെ ഒന്നിക്കാൻ തടസ്സമായി നിയമങ്ങൾ; കുടുംബങ്ങളുടെ എതിർപ്പും പ്രതിസന്ധി
- 'സർ തെറ്റിദ്ധരിക്കരുത്; ഇത് ഓർമപ്പെടുത്തൽ മാത്രമാണ്; ഇവന് ഇത് അകത്തിരുന്ന് പറഞ്ഞാൽ പോരേ എന്ന് അങ്ങേക്ക് തോന്നിയേക്കാം; ഇത്രയും പേരുടെ മുന്നിൽ വെച്ച് പറയുമ്പോൾ താങ്കളും ഇതിനെ സീരിയസ് ആയിട്ട് എടുക്കും എന്ന വിശ്വാസത്തിലാണ് ഇത് പറയുന്നത്'; ജയസൂര്യയെ അതിഥിയാക്കി പണി വാങ്ങി മന്ത്രി രാജീവ്; കളമശ്ശേരിയിൽ നടൻ താരമായപ്പോൾ
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- ഉമ്മൻ ചാണ്ടി മണ്ഡലത്തിന്റെ പൊതു വികാരം, പക്ഷേ സഹതാപ തരംഗമില്ല; വോട്ടുവീഴുന്നത് കൃത്യമായ രാഷ്ട്രീയ വിഷയത്തിൽ; സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമല്ലാഞ്ഞിട്ടും ജനപ്രിയ നേതാക്കളുടെ നിരയിലേക്ക് കുതിച്ച് ശശി തരൂരും; കേരള രാഷ്ട്രീയത്തിന്റെ ഗെയിം ചേഞ്ചർ തരൂരോ? മറുനാടൻ സർവേയിലെ രാഷ്ട്രീയ കൗതുകങ്ങൾ ഇങ്ങനെ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍