പരീക്ഷിച്ചത് ഷെർലക്ഹോംസിന്റെ 'പുള്ളിത്തലക്കെട്ട്' എന്ന കഥയുമായി സാമ്യമുള്ള കൊലപാതക രീതി; ആസൂത്രണത്തിന് മാസങ്ങളുടെ ദൈർഘ്യം; പാമ്പുകളെ കൈയിലെടുത്ത് കളിപ്പിച്ചും ഉമ്മവച്ചും പ്ലാനിങ് തുടങ്ങി; മുകൾ നിലിലേക്കുള്ള ചവിട്ടുപടിയിൽ പാമ്പിനെ ഇട്ട ശേഷം മുറിയിൽപോയി മൊബൈൽ ഫോൺ എടുത്തു കൊണ്ടുവരാൻ ഉത്രയോട് പറഞ്ഞതും തന്ത്രം; സംശയമുണ്ടാക്കിയത് മരണ വീട്ടിന് പുറത്ത് കൂട്ടുകാർക്കൊപ്പമുള്ള പൊട്ടിച്ചിരി; സൂരജിനെ കുടുക്കിയത് കള്ളമൊഴികൾ

മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: മൊഴികളിലെ പൊരുത്തക്കേടാണ് സൂരജിനെ ഉത്രാകൊലക്കേസിൽ കുടുക്കിയത്. സ്വത്ത് മോഹവുമായി പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ച ക്രൂരത അങ്ങനെ പുറം ലോകത്ത് എത്തി. സൂരജുമായി ബന്ധമുള്ള ഇരുപതോളം പേരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഏപ്രിൽ 18ന് ചാത്തന്നൂരിലായിരുന്നു സൂരജും സുരേഷുമായുള്ള ആദ്യകച്ചവടം ഉറപ്പിച്ചത്. തുടർന്ന് 26ന് ചാവറുകാവ് സുരേഷ് അണലിയെ പ്ലാസ്റ്റിക് ജാറിലാക്കി, സുഹൃത്തുക്കളായ പ്രേംജിത്ത്, ലിജിൻ, രാജു എന്നിവർക്കൊപ്പം പറക്കോട്ട് എത്തിച്ചു.
29ന് വീടിന്റെ മുകൾ നിലിലേക്കുള്ള ചവിട്ടുപടിയിൽ പാമ്പിനെ ഇട്ടശേഷം മുറിയിൽപോയി മൊബൈൽ ഫോൺ എടുത്തുകൊണ്ടുവരാൻ സൂരജ് ഭാര്യയോട് ആവശ്യപ്പെട്ടു. മൊബൈൽ എടുക്കാൻ പോയ ഉത്ര പാമ്പിനെക്കണ്ടു നിലവിളിച്ചു. പറക്കോട് വീട്ടിൽ മാർച്ച് രണ്ടിന് രാത്രി 12 കഴിഞ്ഞാണ് ഉത്രയെ ആദ്യം പാമ്പുകടിച്ചത്. എന്നാൽ ആശുപത്രിയിൽ കൊണ്ടുപോകുന്നത് സൂരജ് വൈകിപ്പിച്ചു എന്ന വിവരവും സംശയം ബലപ്പെടുത്തി. തൊട്ടടുത്ത അടൂർ താലൂക്കാശുപത്രിയിൽ എത്തിച്ചത് മൂന്നിന് പുലർച്ചെ 3.30നാണ്. പിന്നീട് അടൂർ ഹോളിക്രോസിലും തുടർന്ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയിലേക്കും മാറ്റി. അച്ഛനമ്മമാർ ഇടപെട്ട് വിദഗ്ധ ചികിത്സ ലഭ്യമാക്കിയതോടെയാണ് ഉത്ര രക്ഷപെട്ടത്.
ഏപ്രിൽ 24ന് സുരേഷ് കൈമാറിയ മൂർഖൻ പാമ്പിനെ സൂരജ് പറക്കോട് വീട്ടിൽ ഒളിപ്പിച്ചു. ആശുപത്രിയിൽനിന്ന് ഉത്രയെ നേരെ ഏറത്തെ വീട്ടിലേക്കാണ് കൊണ്ടുവന്നത്. മെയ് അഞ്ചിന് സൂരജ് ഇവിടെയെത്തി. ഉത്രയെ ആശുപത്രിയിൽ കൊണ്ടുപോയി തിരികെ കൊണ്ടുവിട്ടു. ആറിന് വൈകിട്ട് വീണ്ടും സൂരജ് ഏറത്തെ വീട്ടിലെത്തി. ഭാര്യ വിളിച്ചിട്ടു വന്നതാണെന്നാണ് സൂരജ് അഞ്ചൽ പൊലീസിന് നൽകിയ മൊഴി. എന്നാൽ, ഇത് കളവാണെന്ന് ഉത്രയുടെ മൊബൈൽഫോൺ പരിശോധനയിൽ പൊലീസിന് വ്യക്തമായി. ഇതും നിർണ്ണായകമായി.
മാർച്ച് രണ്ടിന് പാമ്പു കടിയേറ്റ ഉത്രയെ പുലർച്ചെ 3.30നാണ് അടൂർ താലൂക്കാശുപത്രിയിലെത്തിക്കുന്നത്. സൂരജിന്റെ അടൂർ പറക്കോട്ടുള്ള വീട്ടിൽ നിന്നു വെറും 15 മിനിറ്റ് കൊണ്ട് യാത്ര ചെയ്യാവുന്ന സ്ഥലമാണിത്. രാത്രി 12.45ന് ഉത്രയ്ക്കു കടിയേറ്റെന്ന വിവരം അഞ്ചൽ പൊലീസിന് സൂരജ് നൽകിയ മൊഴിയിലുണ്ട്. ആശുപത്രിയിലെത്തിക്കാൻ എന്തു കൊണ്ട് മണിക്കൂറുകൾ വൈകിയെന്ന പൊലീസിന്റെ ചോദ്യത്തിന് ഉത്തരമില്ല. പിന്നീട് ഉത്രയുടെ സഹോദരനു കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചു. ഇതും പൊളിഞ്ഞു. സൂരജും ഉത്രയും കിടന്ന എയർ കണ്ടീഷൻ ചെയ്ത മുറിയുടെ ജനലിലൂടെ പാമ്പ് എത്തിയെന്നായിരുന്നു സൂരജിന്റെ മൊഴി. ഇതിനുള്ള സാധ്യത വിരളമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
കാരണം ജനാലയ്ക്കു സമീത്തെ കട്ടിലിൽ സൂരജാണ് കിടന്നത്. ആദ്യം കടിയേൽക്കേണ്ടിയിരുന്നത് ഇയാൾക്കാണ്. ഉത്ര മരിച്ചതിനു ശേഷം അഞ്ചൽ പൊലീസ് സൂരജിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴികൾ കളവാണെന്ന് ക്രൈം ബ്രാഞ്ച് പരിശോധിച്ചറിഞ്ഞു. തുടർന്ന് സൂരജ് സൈബർ നിരീക്ഷണത്തിലായി. ആറു മാസമായി സൂരജ് യു ട്യൂബിൽ പാമ്പുകളെക്കുറിച്ചുള്ള ഗവേഷണത്തിലായിരുന്നെന്നും ഇവർ കണ്ടെത്തി. സുരേഷിനെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ രണ്ട് വിഷപാമ്പുകളെ സൂരജിന് കൈമാറിയതായി സമ്മതിച്ചു. ഇതോടെ തെളിവുകളായി. സൂരജിനെ കസ്റ്റഡിയിൽ എടുത്തെങ്കിലും കുറ്റം സമ്മതിക്കാൻ ആദ്യം തയാറായില്ല. വന്യജീവികളോട് അറപ്പും വെറുപ്പുമാണെന്നായിരുന്നു ആദ്യ മൊഴി. പാമ്പുപിടുത്തക്കാരൻ സുരേഷിനെ എത്തിച്ചതോടെ മൊഴി മാറ്റി. ഇതിന് പിന്നാലെ വാവ സുരേഷിന്റെ പേരും എടുത്തിട്ടു. വാവ സുരേഷിന്റെ സുഹൃത്താണെന്ന വാദം പൊളിഞ്ഞതോടെ സൂരജ് എല്ലാ അർത്ഥത്തിലും കുടുങ്ങി.
മരണശേഷം ഉത്രയുടെ വീട്ടിലായിരുന്ന സൂരജിനെ കാണാൻ സുഹൃത്തുക്കൾ വൈകുന്നേരങ്ങളിൽ എത്തിയിരുന്നു. റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇവർ മണിക്കൂറുകൾ ചെലവഴിക്കുകയും പൊട്ടിച്ചിരിക്കുകയുമെല്ലാം ചെയ്തതും ബന്ധുക്കൾ ശ്രദ്ധിച്ചിരുന്നു. മകൻ ധ്രുവിനെയുംകൊണ്ട് അടൂരിലേക്ക് മടങ്ങാൻ സൂരജ് ശ്രമിച്ചത് വാക്തർക്കത്തിനിടയാക്കി. ലോക്കറിൽനിന്ന് ഉത്രയുടെ സ്വർണാഭരണങ്ങൾ സൂരജ് കൈക്കലാക്കിയതും ഉത്രയുടെ മാതാപിതാക്കൾ അറിഞ്ഞിരുന്നു. പൊലീസ് ഇടപെട്ട് സൂരജിന്റെ വീട്ടിൽനിന്ന് 12 പവനോളം സ്വർണം കണ്ടെടുത്തിരുന്നു. ഇതു കൈമാറാൻ സൂരജ് തയ്യാറായതുമില്ല. ഇതാണ് കൊലക്കേസിന്റെ ചുരുൾ അഴിച്ചത്.
ഉത്രയെ കൊലപ്പെടുത്താനുള്ള സൂരജിന്റെ ആസൂത്രണത്തിന് മാസങ്ങളുടെ ദൈർഘ്യം ഉണ്ടെന്ന് പൊലീസ് പറയുന്നു. പാമ്പുകളുടെ വിവരം ശേഖരിക്കുകയായിരുന്നു ആദ്യപടി. മണിക്കൂറുകളോളം ഇതിനായി യുട്യൂബിൽ തെരഞ്ഞു. ഷെർലക്ഹോംസ് കഥകളും പ്രതിയെ സ്വാധീനിച്ചു. സർ ആർതർ കോനൻ ഡോയൽ രചിച്ച ഷെർലക്ഹോംസ് കഥകളിലെ 'പുള്ളിത്തലക്കെട്ട്' എന്നപേരിലുള്ള കഥയുമായി സാമ്യമുള്ള കൊലപാതക രീതിയാണ് സൂരജ് പരീക്ഷിച്ചതെന്നു പൊലീസ് പറയുന്നു. പാമ്പുപിടിത്തക്കാരൻ സുരേഷുമായി അടുപ്പത്തിലാകുന്നത് അങ്ങനെയാണ്. സുരേഷിന്റെ അടുത്തെത്തുമ്പോൾ പാമ്പുകളെ കൈയിലെടുത്ത് കളിപ്പിക്കുകയും ഉമ്മവയ്ക്കുകയുംചെയ്തു. ലഭ്യമായ അറിവുകളുടെ അടിസ്ഥാനത്തിൽ വ്യത്യസ്തതരം പാമ്പുകളുടെ വിഷത്തെക്കുറിച്ച് ബോധ്യപ്പെട്ടു. വിഷമേറ്റാൽ എത്ര മണിക്കൂറിനകം മരിക്കുമെന്ന ബോധ്യത്തോടെയാണ് ആദ്യം അണലിയെ വിലകൊടുത്ത് വാങ്ങിയത്. അണലി കടിച്ച് ഉത്ര മരണപ്പെടാനുള്ള സമയം അടുക്കാറായപ്പോഴാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, സൂരജിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഉത്ര ജീവിതത്തിലേക്ക് തിരികെ വന്നു.
ആദ്യത്തെ ലക്ഷ്യം ഫലം കാണാതിരുന്നതിനെത്തുടർന്നാണ് വീണ്ടും സുരേഷിനെ സമീപിച്ച് കരിമൂർഖനെ വാങ്ങുന്നത്. ഏനാത്ത് വച്ചായിരുന്നു കൈമാറ്റം. ദിവസങ്ങളോളം ജാറിൽ ഒളിപ്പിച്ചുവച്ച പാമ്പുമായി അഞ്ചലിൽ ഉത്രയുടെ വീട്ടിലെത്തി. ഉറങ്ങിക്കിടന്ന ഉത്രയുടെ ദേഹത്തേക്ക് പാമ്പിനെ കുടഞ്ഞിട്ടു. ഉത്രയെ പാമ്പുകൊത്തുന്നതും മരിക്കുന്നതും നോക്കിനിന്നു. ഉത്രയെ സൂരജ് വിവാഹം കഴിച്ചത് സ്വത്ത് മോഹിച്ചായിരുന്നു. ഹൈസ്കൂൾ പ്രധാനാധ്യാപിക ആയിരുന്ന ഉത്രയുടെ അമ്മ മെയ് 31ന് സർവീസിൽനിന്ന് വിരമിക്കും. പെൻഷൻ തുക തനിക്കു ലഭിക്കുമെന്നും സൂരജ് കണക്കുകൂട്ടി. ഇതാണ് പകയ്ക്ക് കാരണം.
മാസം 8000 രൂപ കൈപ്പറ്റിയിരുന്നതിന് പുറമെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഉത്രയുടെ വീട്ടുകാരിൽനിന്ന് സൂരജ് നിരന്തരം പണം വാങ്ങിയിരുന്നു. സൂരജിന്റെ സഹോദരിയുടെ എംബിഎ പ്രവേശനത്തിനും വിനോദയാത്ര പോകുന്നതിനും ഉത്രയുടെ അച്ഛൻ വിജയസേനൻ പണം നൽകി. കോളേജ് പഠനത്തിന് പോകാൻ സഹോദരിക്ക് സ്കൂട്ടർ വാങ്ങി നൽകണമെന്നും പ്രതി ആവശ്യപ്പെട്ടിരുന്നു. ഇതിന് വിസമ്മതം അറിയിച്ചതോടെയായിരുന്നു കൊല.
Stories you may Like
- ഉത്രക്കേസിൽ ഇനി ആന്തരികാവയവ പരിശോധനയും തെളിവാകും
- അടൂരിലെ അയ്യോ പാവം സൂരജിനെ എസ് ഐ പുഷ്പകുമാർ കൈവിലങ്ങ് അണിയച്ചത് ഇങ്ങനെ
- നിർണ്ണായക വെളിപ്പെടുത്തലുമായി ചാവറകാവ് സുരേഷിന്റെ മകൻ സുനിൽ
- സൂരജിന്റെ മൊഴി വെട്ടിലാക്കുന്നത് സഹോദരിയെ; എംബിഎക്കാരി രണ്ടാം പ്രതിയാകാൻ സാധ്യത
- വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം
- TODAY
- LAST WEEK
- LAST MONTH
- സാനിറ്റെസേഷൻ നടത്തുന്നതിനുള്ള അനുമതിയുടെ മറവിൽ പരസ്യചിത്രം നിർമ്മിച്ച് അനധികൃതമായി ലാഭം ഉണ്ടാക്കി; സിനിമാതാരം അനുശ്രീയ്ക്കെതിരെ പരാതിയുമായി ഗുരുവായൂർ ദേവസ്വം
- പിജെ ആർമ്മിയെ കൈയിലെടുക്കാൻ ജയരാജനെ കളത്തിൽ ഇറക്കും; മലമ്പുഴയിൽ വിഎസിന്റെ പിൻഗാമിയാകാൻ എംബി രാജേഷും; സമ്പത്തിലൂടെ തിരുവനന്തപുരത്തും നോട്ടം; വിദ്യാർത്ഥി നേതാവ് സാനുവിന് പൊന്നാനിയും നൽകിയേക്കും; തോറ്റ 'പത്ത് എംപി'മാർ മത്സരിക്കാൻ സാധ്യത; കോടിയേരിയും ബേബിയും പോരിന് ഇറങ്ങുമോ?
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- വാർധ്യകത്തിൽ ജീൻസും മോഡേൺ ലുക്കും ആയാൽ നിങ്ങൾക്കെന്താ നാട്ടുകാരെ; രജനി ചാണ്ടിയെ കണ്ടു മലയാളിക്ക് കുരു പൊട്ടിയപ്പോൾ ലോകമെങ്ങും ആവേശമാക്കാൻ ബിബിസി; വൈറൽ ആയ ഫോട്ടോകൾ പ്രായത്തെ തോൽപ്പിക്കുന്ന കാഴ്ചയായി മാറുമ്പോൾ
- ആദ്യ വിദേശ സന്ദർശനം യു കെയിലേക്ക്; ആദ്യദിനം തന്നെ മുസ്ലിം രാജ്യങ്ങളുടെ യാത്രാ വിലക്ക് നീക്കും; ജോ ബൈഡൻ പ്രസിഡണ്ടാവാൻ തയ്യാറെടുപ്പ് തുടരുമ്പോൾ വമ്പൻ പരോഡോടെ വൈറ്റ്ഹൗസിൽ നിന്നിറങ്ങാനുള്ള ട്രംപിന്റെ മോഹത്തിന് തിരിച്ചടി
- മരുഭൂമിയിൽ മഞ്ഞു പെയ്യുന്നു; അരനൂറ്റാണ്ടിനു ശേഷം സൗദി അറേബ്യൻ മരുഭൂമിയിൽ അന്തരീക്ഷം മൈനസ് രണ്ട് താപനിലയിലേക്ക് താഴ്ന്നു; പലയിടങ്ങളിലും മഞ്ഞുവീഴ്ച്ച; ലോകത്തിന്റെ അതി വിചിത്രമായ കാലാവസ്ഥ മാറ്റം ഇങ്ങനെയൊക്കെ
- ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധി സംബന്ധിച്ച് ലേഖനമെഴുതിയ ഫാ. പോൾ തേലേക്കാട്ടിനെതിരെ സഭയുടെ നടപടി ഉടൻ; സഭാ പ്രബോധനങ്ങൾക്കെതിരായി പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന നടപടിയെടുക്കണമെന്ന് സിനഡ്; ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും നിർദ്ദേശം
- അയോധ്യയിലെ മുസ്ലിം പള്ളിയുടെ ഔദ്യോഗിക നിർമ്മാണോദ്ഘാടനം റിപ്പബ്ലിക് ദിനത്തിൽ; ചടങ്ങ് ദേശീയ പതാക ഉയർത്തിയും വൃക്ഷത്തൈകൾ നട്ടും; ആരാധനാലയത്തിന് പുറമേ പള്ളി സമുച്ചയത്തിൽ ഉണ്ടാകുക ആശുപത്രിയും സമൂഹ അടുക്കളയും ലൈബ്രറിയും അടക്കമുള്ള സൗകര്യങ്ങൾ; ലോകത്തിന് മാതൃകയായി ബാബറി പുനർജനിക്കുന്നത് ഇങ്ങനെ
- പിഎം കിസാൻ സമ്മാൻ നിധി പ്രകാരം വർഷം തോറും നൽകി പോന്നത് 6000 രൂപ; കേരളത്തിൽ നിന്നും അനർഹമായി പണം കൈപ്പറ്റിയത് 15,163 പേർ: മുഴുവൻ പണവു തിരിച്ചു പിടിക്കാൻ സർക്കാർ നടപടി ആരംഭിച്ചു
- ഇന്ത്യയെ 'ലോകത്തിന്റെ ഫാർമസി'യെന്ന് വിശേഷിപ്പിച്ച് ബ്രിട്ടൻ; കോവിഡ് വാക്സിൻ നിർമ്മിക്കാനുള്ള ശ്രമം പ്രശംസനീയം; ജി-7 ഉച്ചകോടിയിലേക്ക് അതിഥിയായും മോദിക്ക് ക്ഷണം; ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ട്
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- ശബരിമല പ്രശ്നത്തിൽ കെ.സുരേന്ദ്രനെ അകത്തിട്ടത് 28 ദിവസം; കെ.എം.ഷാജഹാനെ ജയിലിൽ അടച്ചത് 14 ദിവസം; കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് ആക്രമണക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് കോടതി; പൊലീസ് തേടുന്ന പിടികിട്ടാപ്പുള്ളി ഒളിവിൽ കഴിയുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്