കുട്ടിയെ ഒളിപ്പിച്ചത് അടൂരിലെ വീട്ടിൽ നിന്ന് മുന്നൂറു മീറ്റർ അകലെയുള്ള ബന്ധു ഗ്രഹത്തിൽ; കളിമാറുമെന്ന് പൊലീസ് അറിയിച്ചതോടെ പുലർച്ചെ ആരുമറിയാതെ കുട്ടിയെ വീട്ടിലേക്ക് മടക്കി കൊണ്ടു വന്ന് സൂരജിന്റെ അച്ഛന്റെ നാടകം; എറണാകുളത്തെ അഭിഭാഷകനെ കാണാനുള്ള യാത്രയെന്ന വിശദീകരണം പച്ചക്കള്ളം; ഇനി അമ്മയേയും സഹോദരിയേയും ചോദ്യം ചെയ്യും; ഉത്രയെ പാമ്പു കടിപ്പിച്ച് കൊന്ന കേസിൽ ഭർത്താവിന് പിന്നാലെ അമ്മായി അമ്മയും നാത്തൂനും പ്രതികളാകാൻ സാധ്യത; ധ്രുവ് ഇനി അഞ്ചലിലെ അമ്മയുടെ വീട്ടിലേക്ക്
വിനോദ് വി നായർ
അഞ്ചൽ: ഭർത്താവ് മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ അഞ്ചൽ സ്വദേശി ഉത്രയുടെ കുഞ്ഞിനെ അമ്മയുടെ വീട്ടുകാർക്ക് ഇന്ന് നൽകും. കുഞ്ഞിനേയും കൊണ്ട് ഉത്രയുടെ ഭർത്താവ് സുരജിന്റെ അമ്മ മാറിനിന്നതായി സൂചനയുണ്ടായിരുന്നു. കുട്ടിയേയും കൊണ്ട് മുത്തശ്ശി എറണാകുളത്തേക്ക് കൊണ്ടുപോയി എന്നായിരുന്നു സൂരജിന്റെ ബന്ധുക്കൾ പറഞ്ഞിരുന്നത്. കുട്ടിയെ രാവിലെ 10 മണിക്ക് സ്റ്റേഷനിൽ ഹാജരാക്കാൻ അഞ്ചൽ പൊലീസ് സൂരജിന്റെ കുടുംബത്തിന് നിർദ്ദേശം നൽകി. ഇതോടെയാണ് കുട്ടിയെ വീട്ടിലെത്തിച്ചത്.
കുട്ടി സൂരജിന്റെ അടൂരിലുള്ള ബന്ധുവിന്റെ വീട്ടിലുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചു. ഇന്നലെ സൂരജിന്റെ വീട്ടിലും ബന്ധുവീടുളിലും പൊലീസ് തെരച്ചിൽ നടത്തിയിരുന്നു. കുഞ്ഞിനെ ഏറ്റുവാങ്ങാൻ ഉത്രയുടെ അച്ഛനും കുടുംബാംഗങ്ങളും ബന്ധുവീട്ടിലേക്ക് തിരിച്ചു. സൂരജിന്റെ വീട്ടിൽ നിന്നും മുന്നൂറു മീറ്റർ അകലെയുള്ള ബന്ധുവീട്ടിലായിരുന്നു കുട്ടി. പൊലീസ് കർശന നിലപാട് സ്വീകരിച്ചതോടെ സൂരജിന്റെ പിതാവ് സുരേന്ദ്രൻ പൊലീസിനൊപ്പം ചെന്ന് കുട്ടിയെ തിരിച്ചുകൊണ്ടുവന്നു. ഇതോടെ എറണാകുളം യാത്രയും പൊളിഞ്ഞു. സൂരജിന്റെ അമ്മയേയും സഹോദരിയേയും പൊലീസ് ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. ഇവരേയും കേസിൽ പ്രതിയാക്കാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന.
കുട്ടിയെ ഉത്രയുടെ കുടുംബത്തിന് വിട്ടുകൊടുക്കാൻ ഇന്നലെയാണ് ശിശുക്ഷേമസമിതി നിർദ്ദേശം നൽകിയത്. ഇതോടെ ഇന്നലെ വൈകിട്ടാണ് അഞ്ചൽ, അടൂർ സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാർ ഉത്തരവുമായി സൂരജിന്റെ വീട്ടിലെത്തിയപ്പോളാണ് കുഞ്ഞിനെയും മുത്തശ്ശിയേയും കാൺമാനില്ലെന്ന് അറിഞ്ഞത്. ഉത്രയുടെ മരണത്തിനു തൊട്ടുപിന്നാലെ കുഞ്ഞിന്റെ സംരക്ഷണ അവകാശം സൂരജ് ശിശുക്ഷേമ സമിതിയിൽ നിന്ന് വാങ്ങിയിരുന്നു. എന്നാൽ കുഞ്ഞിനെ ക്രിമിനൽ സ്വഭാവമുള്ളവർക്കൊപ്പം കഴിയാൻ അനുവദിക്കുന്നത് ശരിയല്ലെന്നും കുഞ്ഞിന്റെ ജീവന് ഭീഷണിയുണ്ടെന്നും കാണിച്ച് ഉത്രയുടെ കുടുംബം ശിശുക്ഷേമ സമിതിയെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് അനുകൂല വിധി ഉണ്ടായത്.
സൂരജിന്റെ മാതാപിതാക്കളെയും സഹോദരിയെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത് നിർണ്ണായകമാണ്. സൂചനയുണ്ട്. നേരത്തെ സൂരജിന്റെ കുടുംബത്തിനെതിരേയും ഉത്രയുടെ മാതാപിതാക്കൾ പരാതി ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സൂരജിന്റെ കുടുംബാംഗങ്ങളെയും പൊലീസ് ചോദ്യംചെയ്യുന്നത്. ഇവർക്കെത്തിരെ സൂരജ് മൊഴിയൊന്നും നൽകിയിട്ടില്ല. എന്നാൽ ഉത്രയുടെ മരണത്തിന് ശേഷം അമ്മയേയും സഹോദരനേയും ഉത്രയുടെ വീട്ടുകാർ തടഞ്ഞു വച്ചുവെന്ന പരാതി നൽകിയത് സഹോദരിയാണ്. സഹോദരിയുടെ ആൺ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് സൂരജിനെ പൊലീസ് അറസ്റ്റ് ചെയ്തതും. അതുകൊണ്ട് തന്നെ സൂരജിന്റെ സഹോദരിക്ക് എല്ലാം മുൻകൂട്ടി അറിയാമായിരുന്നുവെന്ന സംശയം പൊലീസിനുണ്ട്.
അഞ്ചൽ: ഭർത്താവ് മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ അഞ്ചൽ സ്വദേശി ഉത്രയുടെ കുഞ്ഞിനെ അമ്മയുടെ വീട്ടുകാർക്ക് ഇന്ന് നൽകും. കുഞ്ഞിനേയും കൊണ്ട് ഉത്രയുടെ ഭർത്താവ് സുരജിന്റെ അമ്മ മാറിനിന്നതായി സൂചനയുണ്ടായിരുന്നു. കുട്ടിയേയും കൊണ്ട് മുത്തശ്ശി എറണാകുളത്തേക്ക് കൊണ്ടുപോയി എന്നായിരുന്നു സൂരജിന്റെ ബന്ധുക്കൾ പറഞ്ഞിരുന്നത്. കുട്ടിയെ രാവിലെ 10 മണിക്ക് സ്റ്റേഷനിൽ ഹാജരാക്കാൻ അഞ്ചൽ പൊലീസ് സൂരജിന്റെ കുടുംബത്തിന് നിർദ്ദേശം നൽകി. ഇതോടെയാണ് കുട്ടിയെ വീട്ടിലെത്തിച്ചത്.
കുട്ടി സൂരജിന്റെ അടൂരിലുള്ള ബന്ധുവിന്റെ വീട്ടിലുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചു. ഇന്നലെ സൂരജിന്റെ വീട്ടിലും ബന്ധുവീടുളിലും പൊലീസ് തെരച്ചിൽ നടത്തിയിരുന്നു. കുഞ്ഞിനെ ഏറ്റുവാങ്ങാൻ ഉത്രയുടെ അച്ഛനും കുടുംബാംഗങ്ങളും ബന്ധുവീട്ടിലേക്ക് തിരിച്ചു. സൂരജിന്റെ വീട്ടിൽ നിന്നും മുന്നൂറു മീറ്റർ അകലെയുള്ള ബന്ധുവീട്ടിലായിരുന്നു കുട്ടി. പൊലീസ് കർശന നിലപാട് സ്വീകരിച്ചതോടെ സൂരജിന്റെ പിതാവ് സുരേന്ദ്രൻ പൊലീസിനൊപ്പം ചെന്ന് കുട്ടിയെ തിരിച്ചുകൊണ്ടുവന്നു. ഇതോടെ എറണാകുളം യാത്രയും പൊളിഞ്ഞു. സൂരജിന്റെ അമ്മയേയും സഹോദരിയേയും പൊലീസ് ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. ഇവരേയും കേസിൽ പ്രതിയാക്കാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന.
കുട്ടിയെ ഉത്രയുടെ കുടുംബത്തിന് വിട്ടുകൊടുക്കാൻ ഇന്നലെയാണ് ശിശുക്ഷേമസമിതി നിർദ്ദേശം നൽകിയത്. ഇതോടെ ഇന്നലെ വൈകിട്ടാണ് അഞ്ചൽ, അടൂർ സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാർ ഉത്തരവുമായി സൂരജിന്റെ വീട്ടിലെത്തിയപ്പോളാണ് കുഞ്ഞിനെയും മുത്തശ്ശിയേയും കാൺമാനില്ലെന്ന് അറിഞ്ഞത്. ഉത്രയുടെ മരണത്തിനു തൊട്ടുപിന്നാലെ കുഞ്ഞിന്റെ സംരക്ഷണ അവകാശം സൂരജ് ശിശുക്ഷേമ സമിതിയിൽ നിന്ന് വാങ്ങിയിരുന്നു. എന്നാൽ കുഞ്ഞിനെ ക്രിമിനൽ സ്വഭാവമുള്ളവർക്കൊപ്പം കഴിയാൻ അനുവദിക്കുന്നത് ശരിയല്ലെന്നും കുഞ്ഞിന്റെ ജീവന് ഭീഷണിയുണ്ടെന്നും കാണിച്ച് ഉത്രയുടെ കുടുംബം ശിശുക്ഷേമ സമിതിയെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് അനുകൂല വിധി ഉണ്ടായത്.
സൂരജിന്റെ മാതാപിതാക്കളെയും സഹോദരിയെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത് നിർണ്ണായകമാണ്. സൂചനയുണ്ട്. നേരത്തെ സൂരജിന്റെ കുടുംബത്തിനെതിരേയും ഉത്രയുടെ മാതാപിതാക്കൾ പരാതി ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സൂരജിന്റെ കുടുംബാംഗങ്ങളെയും പൊലീസ് ചോദ്യംചെയ്യുന്നത്. ഇവർക്കെത്തിരെ സൂരജ് മൊഴിയൊന്നും നൽകിയിട്ടില്ല. എന്നാൽ ഉത്രയുടെ മരണത്തിന് ശേഷം അമ്മയേയും സഹോദരനേയും ഉത്രയുടെ വീട്ടുകാർ തടഞ്ഞു വച്ചുവെന്ന പരാതി നൽകിയത് സഹോദരിയാണ്. സഹോദരിയുടെ ആൺ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് സൂരജിനെ പൊലീസ് അറസ്റ്റ് ചെയ്തതും. അതുകൊണ്ട് തന്നെ സൂരജിന്റെ സഹോദരിക്ക് എല്ലാം മുൻകൂട്ടി അറിയാമായിരുന്നുവെന്ന സംശയം പൊലീസിനുണ്ട്.
സൂരജ് കുറ്റവാളി അല്ലെന്നും കേസിൽ കുടുക്കിയതാണെന്നും സൂരജിന്റെ അമ്മ ആരോപിച്ചിരുന്നു. മാധ്യമങ്ങളിൽ ബൈറ്റ് ഉൾപ്പെടെ നൽകിയ ശേഷമാണ് ഇവർ കുട്ടിയുമായി മുങ്ങിയത്. കുട്ടി കൂടെയണ്ടെങ്കിൽ ഇനിയും ഉത്രയുടെ സ്വത്തുക്കൾ സൂരജിന് അനുഭവിക്കാൻ അവസരം കിട്ടും. ഇത് മനസ്സിലാക്കിയാണ് എന്തുവന്നാലും കുട്ടിയെ കൊടുക്കില്ലെന്ന തീരുമാനം ഇവർ എടുത്തത്. എന്നാൽ ഇതിലെ നിയമപ്രശ്നങ്ങൾ അവർ തിരിച്ചറിഞ്ഞു. ഇതോടെയാണ് ഇവർ തിരിച്ചെത്തിയത്. സൂരജിനെ പൊലീസ് പിടികൂടിയത് സഹോദരിയുടെ ആൺ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ്. ഇയാളേയും പൊലീസ് നിരീക്ഷണത്തിലാക്കും. ഇയാളുടെ സഹായം കൊലപാതകത്തിൽ ഉൾപ്പെടെ സൂരജിന് കിട്ടിയിട്ടുണ്ടോ എന്ന് പൊലീസ് ഇനി പരിശോധിക്കും. കുട്ടിയെ ശിശുക്ഷേമ സിമിതിയുടെ ഉത്തരവിന്റെ സഹായത്തോടെയാണ് നേരത്തെ സൂരജ് ഉത്രയുടെ വീട്ടിൽ നിന്ന് കൊണ്ടു പോയത്. അന്ന് സൂരജിനെതിരെ സംശയം ഒന്നും ഇല്ലായിരുന്നു. പകരം സൂരജിൽ നിന്ന് സ്വർണം തിരിച്ചു വാങ്ങാൻ ശ്രമിക്കുന്ന ഉത്രയുടെ കുടുംബമായിരുന്നു പ്രതിക്കൂട്ടിൽ. ഇവിടെ നിന്നാണ് മകളുടെ ഘാതകനെ കണ്ടെത്താനുള്ള ഉത്രയുടെ അച്ഛന്റേയും അമ്മയുടേയും പോരാട്ടം തുടങ്ങുന്നത്. അതാണ് സൂരജിനെ കുടുക്കിയത്.
തിങ്കളാഴ്ച വൈകിട്ടോടെയാണ് കുഞ്ഞിനെ ഉത്രയുടെ കുടുംബത്തിന് കൈമാറണമെന്ന് ചൈൽഡ് വെൽഫെയർ കമ്മറ്റി പുറപ്പെടുവിച്ചത്. ഉത്തരവുമായി ഉത്രയുടെ പിതാവ് അഞ്ചൽ പൊലീസ് സ്റ്റേഷനിലെത്തി ഉത്തരവ് കൈമാറി. തുടർന്ന് അഞ്ചൽ സിഐ. ആവശ്യപ്പെട്ടതനുസരിച്ച് അടൂർ സി.െഎയാണ് കുഞ്ഞിനെ തിരക്കി സൂരജിന്റെ വീട്ടിലെത്തിയത്. എന്നാൽ കുഞ്ഞിനെ കണ്ടെത്താനായില്ല. ബന്ധുക്കളുടെ വീടുകളിൽ തിരച്ചിൽ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതോടെയാണ് സൂരജിന്റെ അച്ഛന് താക്കീത് നൽകിയത്. ഇത് ഫലം കാണുകയാണ് ഇപ്പോൾ. വലിയ സംശയങ്ങളാണ് സൂരജിന്റെ കുടുംബത്തിനെതിരെയുള്ളത്.
മാർച്ച് 2നു രാത്രി പാമ്പുകടിയേറ്റ് ആശുപത്രിയിലേക്കു പോയതു മുതൽ മകൻ ധ്രുവ് സൂരജിന്റെ വീട്ടിലായിരുന്നു. കോവിഡ് 19നെ തുടർന്ന് ആശുപത്രികളിലേക്കു പ്രവേശന നിയന്ത്രണങ്ങളുള്ളതിനാൽ ധ്രുവിനെ ആശുപത്രിയിലേക്കു കൊണ്ടുവന്നിരുന്നുമില്ല. ഇതിനിടയിൽ ഏപ്രിൽ 16നായിരുന്നു ധ്രുവിന്റെ ഒന്നാം പിറന്നാൾ. ആ സമയത്തു സൂരജ് വീട്ടിലേക്കു പോയി മകന്റെ പിറന്നാൾ കേക്ക് മുറിക്കുകയായിരുന്നു. പിന്നീട് 52-ാം ദിവസം ആശുപത്രിവാസം കഴിഞ്ഞ് അഞ്ചലിലെ വീട്ടിലേക്കു മടങ്ങും വഴി ഉത്ര സൂരജിന്റെ വീട്ടിലെത്തി മകനെ കണ്ടു. നടക്കാൻ കഴിയാത്തതിനാൽ കാർ വീടിനു പുറത്തു നിർത്തിയാണു മകനെ കണ്ടത്.
ആഴ്ചയിൽ രണ്ടുതവണ മുറിവിൽ മരുന്നു വയ്ക്കുന്നതിനായി പോകുമ്പോഴും മകനെ കണ്ടിരുന്നു. അതുകൊണ്ട് തന്നെ കുറച്ചു മാസമായി ഈ കുട്ടി സൂരജിന്റെ കുടുംബത്തിനൊപ്പമാണ്. അവരുമായി അടുത്തിടപെഴുകി പരിചയമുണ്ട്. ഇത് മുതലെടുത്താണ് കുട്ടിയുമായി ഇവർ ഒളിവിലേക്ക് പോകുന്നത്. ഉത്ര ആശുപത്രിയിലായപ്പോൾ കുട്ടിയെ ഒപ്പം നിർത്തിയതും തന്ത്രങ്ങളുടെ ഭാഗമാണെന്ന സംശയം പൊലീസിനുണ്ട്. കുട്ടിയുമായി അടുക്കാനും ഉത്രയുടെ മരണ ശേഷവും കൂടുതൽ അടുപ്പം കുട്ടി തങ്ങളോട് കാട്ടാനുമുള്ള തന്ത്രമായിരുന്നു ഇതെന്നും സൂചനയുണ്ട്.
ഉത്രയുടെ വീട്ടിൽ കുട്ടിയെ നിർത്തിയാൽ അമ്മ കൊല്ലപ്പെട്ടാലും അമ്മയുടെ വീട്ടിൽ തന്നെ ധ്രവ് നിൽക്കും. അങ്ങനെ വന്നാൽ ഉത്രയ്ക്ക് അവകാശമായി കിട്ടുന്ന സ്വത്ത് നേരിട്ട് കൈയടക്കാൻ സൂരജിന് കഴിയില്ല. ഇതുകൊണ്ടാണ് കുട്ടിയെ അമ്മയ്ക്കൊപ്പം നിർത്താത്തതെന്നും സൂചനയുണ്ട്.
Stories you may Like
- സഞ്ജുവിനെയും മറികടന്ന് ധ്രുവ് ജുറെൽ ടെസ്റ്റ് ടീമിൽ
- വീറോടെ പൊരുതി ഗില്ലും ജുറേലും, റാഞ്ചി ടെസ്റ്റിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം, പരമ്പര
- ജിയാ ഖാന്റെ മരണത്തിൽ സൂരജ് പഞ്ചോളി കുറ്റവിമുക്തൻ
- ജിയക്ക് വിഷാദരോഗം ഉണ്ടായിരുന്നു, അവരുടെ വീട്ടുകാർ ശ്രദ്ധിച്ചില്ല
- ഇഷാൻ കിഷനും ശ്രേയസ് അയ്യരും ബിസിസിഐയുടെ 'പടിക്ക് പുറത്ത്';
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്