കേരളത്തിന് 700 കോടിയുടെ പ്രളയ സഹായം യുഎഇ വാഗ്ദാനം ചെയ്തുവെന്ന് പറഞ്ഞത് മുഖ്യമന്ത്രി; വിദേശ രാജ്യങ്ങളുടെ സഹായം വേണ്ടെന്ന് പറഞ്ഞത് കേന്ദ്രസർക്കാർ; പിന്നാലെ പണം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇയും; പിണറായി യുഎഇയിൽ സന്ദർശനം നടത്തിയപ്പോൾ കോടികളുടെ വാഗ്ദാനം ലഭിച്ചെങ്കിലും പണമൊന്നും കിട്ടിയില്ല; വടക്കാഞ്ചേരി ലൈഫ് മിഷനിൽ റെഡ് ക്രസന്റ് 20 കോടിയുമായി എത്തിയത് മുഖ്യന്റെ ദുബായ് സന്ദർശനത്തിന് ശേഷവും; വിവാദം കൊഴുക്കുമ്പോൾ ആ 700 കോടിയിൽ സർവ്വത്ര ദുരൂഹത
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ നിർമ്മാണത്തിൽ സിബിഐ അന്വേഷണം തുടങ്ങിയപ്പോൾ സർക്കാർ കേന്ദ്രങ്ങളിൽ അടക്കം അങ്കലാപ്പ് പ്രകടമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനായ പദ്ധതിയിലേക്ക് കേന്ദ്ര ഏജൻസിയുടെ അന്വേഷണം എത്തുമ്പോൾ മുഖ്യമന്ത്രിയെ അടക്കം ചോദ്യം ചെയ്യേണ്ട സാഹചര്യങ്ങളാണ് ഇനി ഉണ്ടാകുക. ആ സാഹചര്യത്തിലേക്ക് കടക്കുമെന്ന് കരുതുന്നവരുമുണ്ട്. ഇതു മുന്നിൽ കണ്ടുള്ള പ്രതിരോധ നടപടികളിലേക്ക് സിപിഎം കടക്കുകയും ചെയ്തിരിക്കയാണ്. അതേസമയം റെഡ് ക്രസന്റ് എന്ന യുഎഇയുടെ സന്നദ്ധ സംഘടനക്ക് കൂടി പങ്കാളിത്തമുള്ള പദ്ധതിയുടെ നടത്തിപ്പ് ചുമതല യുണിടാക്ക് എന്ന അധികമാർക്കും അറിയാത്ത ബിൽഡിങ് കമ്പനിക്കാണ്. ഇവർക്ക് കരാർ കിട്ടിയതാകട്ടെ സ്വപ്ന സുരേഷിന്റെ ഇടപെടലോടെയാണ് താനും.
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി വിവാദത്തിൽ ആകുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് സംശയത്തിന്റെ നിഴലിൽ നിൽക്കുന്നത്. അതിന് കാരണം യുഎഇയുമായുള്ള മുഖ്യമന്ത്രിയുടെ ഇടപാടുകൾ തന്നെയായിരുന്നു. കേരളത്തിൽ പ്രളയമുണ്ടായ വേളയിൽ യുഎഇയുടെ സഹായമായി 700 കോടി രൂപ ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് വാർത്താസമ്മേളനം വിളിച്ചു പറഞ്ഞത്. അന്ന് മുഖ്യമന്ത്രി തുടങ്ങിവെച്ച പ്രഖ്യാപനങ്ങളുടെ തുടർച്ചയായി കാര്യങ്ങൾ പിന്നീട് എത്തി നിന്നത് വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിലായിരുന്നു.
അബുദാബി ക്രൗൺ പ്രിൻസ് മുഹമ്മദ് ബിൻ സയ്യീദ് അൽ നഹ്യൻ രാജകുമാരൻ പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചപ്പോൾ 700 കോടി രൂപ കേരളത്തിന് സഹായം നല്കുമെന്ന് പറഞ്ഞതായി മുഖ്യമന്ത്രിയാണ് മാധ്യമങ്ങളോട് പറഞ്ഞത്. ഇഥ് മുന്നോടിയായി കേരളത്തിന് വേണ്ടി സഹായം നൽകാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെ ആവശ്യപ്പെടുകയും ചെയ്തു. ഒരു വിദേശ രാജ്യത്തിന് നേരിട്ടു സഹായം നൽകാൻ എളുപ്പം സാധിക്കില്ലെന്നിരിക്കേ റെഡ് ക്രസന്റ് വഴി ധനസഹായം കേരളത്തിലേക്ക് എത്തിക്കാനായിരുന്നു യുഎഇയും തയ്യാറായത്. ഇതിനായി റെഡ് ക്രെസന്റിന്റെ ഫണ്ടിലേക്ക് പണം വലിയ തോതിൽ സംഭാവനകളായി ലഭിച്ചു.
ഇതിനിടെയാണ് കേന്ദ്ര സർക്കാർ മുഖ്യമന്ത്രിയുടെ വാക്കുകൾ തള്ളിക്കൊണ്ട് വിദേശ ധനസഹായം സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയത്. ഇതോടെ കേരളം പ്രതീക്ഷിച്ചിരുന്ന 700 കോടി ലഭിച്ചതുമില്ല. കേരളത്തിൽ വിദേശ സഹായം വിവാദമായ ഘട്ടത്തിൽ കേരളത്തിന് എഴുന്നൂറ് കോടി രൂപയുടെ ധനസഹായം നല്കാൻ ഔദ്യോഗിക തീരുമാനമില്ലെന്ന് യുഎഇ അറിയിക്കുകയും ചെയ്തു. കരളത്തെ സഹായിക്കാൻ പ്രത്യേക സമിതി രൂപീകരിക്കുകയാണ് ചെയ്തതെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡർ അഹമ്മദ് അൽ ബന്ന അറിയിക്കുകയും ചെയ്തു.
ഇന്ത്യയെ സഹായിക്കാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായി ഷെയ്ക് മൊഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഒരു അടിയന്തര സഹായസമിതി രൂപീകരിച്ചിട്ടുണ്ടെന്നും. ഈ സമിതി ദുരിതാശ്വാസത്തിന് വേണ്ട ഫണ്ടും സാമഗ്രികളും ശേഖരിച്ചു വരികയാണെന്നുമാണ് യുഎഇ അംബാസിഡർ വ്യക്തമാക്കിയിരുന്നു. ഇങ്ങനെ യുഎഇയിൽ സമാഹരിച്ചത് എത്ര കോടിയാണ് എന്ന കാര്യത്തിൽ വ്യക്തതയും വന്നിരുന്നില്ല. ഇതിന് ശേഷമാണ് മുഖ്യമന്ത്രി യുഎഇയിൽ സന്ദർശനം നടത്തുകയും വ്യവസായ പ്രമുഖരായ പലരുമായി സംസാരിക്കുകയും ചെയ്തത്. കേരള പുനർനിർമ്മാണത്തി ഫണ്ട് കണ്ടെത്തുക എന്നതായിരുന്നു ഇതിന്റെ ഉദ്ദേശം.
എന്നാൽ പ്രളയ ദുരിതാശ്വാസത്തിന് സഹായം തേടി മുഖ്യമന്ത്രി നടത്തിയ വിദേശ യാത്രയിലൂടെ സഹായമൊന്നും കിട്ടിയില്ലെന്ന് പിന്നീട് കേരള സർക്കാർ തന്നെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഗൾഫ് യാത്രയ്ക്കായി മൂന്ന് ലക്ഷത്തി എഴുപത്തി രണ്ടായിരം രൂപ ചെലവായെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സഹായം തേടി മുഖ്യമന്ത്രിയും നോർക്ക സെക്രട്ടറിയും ഗൾഫ് രാജ്യങ്ങളിൽ സന്ദർശനം നടത്തിയെന്നും യാത്രയ്ക്കായി 3,72,731 രൂപയും ഡിഎ ഇനത്തിൽ 51,960 രൂപയും ചെലവായെന്നു നിയമസഭയിൽ മറുപടി നൽകിയെങ്കിലും വിദേശ രാജ്യങ്ങളിൽ നിന്ന് സഹായമൊന്നും കിട്ടിയിട്ടില്ലെന്നാണ് അറിയിച്ചതും.
മുഖ്യമന്ത്രിയുടെ വിദേശ യാത്രക്ക് ശേഷമാണ് യുഎഇ റെഡ് ക്രസന്റുമായി കേരളം ധാരണാ പത്രത്തിൽ ഒപ്പുവെച്ചത്. കേരളത്തിലെ പ്രളയ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് യുഎഇ റെഡ് ക്രസന്റിന്റെ സഹായമായി 20 കോടി രൂപയുടെ സഹായം ലഭിക്കുമെന്ന് മുഖ്യമന്ത്രി അന്ന് അറിയിച്ചു. യുഎഇയിൽ നിന്നുള്ള റെഡ് ക്രസന്റ് വഴിയുള്ള ആദ്യ പദ്ധതിയായിരുന്നു വടക്കാഞ്ചേരിയിലേത്. റെഡ് ക്രസന്റ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഫഹദ് അബ്ദുൾ റഹ്മാൻ ബിൻ സുൽത്താനുമായാണ് സംസ്ഥാന സർക്കാർ ധാരാണാപത്രം ഒപ്പിട്ടത്. ആദ്യഘട്ടമായുള്ള സഹായമാണിതെന്നും തുടർന്നും സഹായം ലഭ്യമാക്കുമെന്ന് റെഡ് ക്രസന്റ് അറിയിക്കുകയും ചെയ്തിരുന്നു. എം എ യുസഫലി അടക്കമുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പിട്ടത്.
നേരിട്ടു വിദേശ സഹായം സ്വീകരിക്കുക കേരളത്തിന് സാധ്യമല്ലാത്ത കാര്യം ആയതിനാൽ വടക്കാഞ്ചേരിയിലേത് 20 കോടിയുടെ ഫ്ളാറ്റ് സമുച്ചയം നിർമ്മിച്ചു നൽകുന്നതാണ് എന്നാണ് ലൈഫ് മിഷൻ സിഇഒ അടക്കമുള്ളവർ ഇപ്പോൾ സിബിഐ മുമ്പാകെ വെളിപ്പെടുത്തിയത്. 20 കോടിയുടെ പദ്ധതിയിൽ 4.5 കോടിയുടെ അഴിമതി നടന്നുവെന്ന് ഇതിനോടകം തന്നെ വ്യക്തമാകുകയും ചെയ്തു. ഇതോടെ തുടർന്നും കേരളത്തിൽ നടക്കേണ്ടിയിരുന്ന പദ്ധതികൾക്കായി എത്ര കോടിയുടെ അഴിമതി നടക്കുമായിരുന്നു എന്ന ചോദ്യമാണ് ഉയർന്നതും.
പ്രളയകാലത്ത് തുടങ്ങിയ അഴിമതി നീക്കത്തിൽ മുഖ്യമന്ത്രിക്ക് എല്ലാ അറിവും ഉണ്ടായിരുന്നു എന്ന ആക്ഷേപമാണ് ഇതോടെ ഉയരുന്നത്. 700 കോടിയുടെ സഹായം എന്ന വാക്കു പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമായിരുന്നു. മറ്റാരും ഈ 700 കോടിയുടെ കാര്യം പറഞ്ഞതുമില്ല. കേരളത്തെ സഹായിക്കാൻ എന്നു പറഞ്ഞു പിരിച്ച കോടികളുടെ കണക്കാണ് മുഖ്യമന്ത്രി പറഞ്ഞത് എന്ന ആക്ഷേപം അടക്കം ഉയരുന്നുണ്ട്. അന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞ കോടികളെ ചൊല്ലി ഇപ്പോഴും ദുരൂഹതകൾ നിലനിൽക്കുകയാണ്. സിബിഐ അന്വേഷണം മുറുകുമ്പോൾ പ്രളയകാലത്തെ മുഖ്യമന്ത്രിയുടെ വിദേശ യാത്ര അടക്കം അന്വേഷണ പരിധിയിലേക്ക് എത്തുമെന്ന സൂചനകളാണുള്ളത്.
വടക്കാഞ്ചേരി നഗരസഭയിൽ സിബിഐ പരിശോധന നടത്തി നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. രണ്ടുമണിക്കൂറോളം നീണ്ടുനിന്ന പരിശോധനയിൽ, മൂന്നംഗ സിബിഐ സംഘം ബിൽഡിങ് പെർമിറ്റ് ഫയലുകൾ അടക്കം വിവിധ രേഖകൾ കസ്റ്റഡിയിലെടുത്തു. വൈദ്യുതിക്ക് അനുമതി നൽകിയത്, ഭൂമി ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട രേഖകളാണ് പിടിച്ചെടുത്തത്. രേഖകളിൽ വിശദമായ പരിശോധന നടത്തിയതിന് ശേഷമാകും സിബിഐ സംഘം അടുത്ത നടപടിയിലേക്ക് കടക്കുക. പദ്ധതിയുടെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരുന്ന സ്ഥലം സന്ദർശിക്കാനാണ് അടുത്ത നീക്കം. രണ്ട് ദിവസം മുൻപ് വിജിലൻസ് സംഘവും വടക്കാഞ്ചേരി നഗരസഭയിലെത്തി പരിശോധന നടത്തുകയും ഏതാനും ഫയലുകളും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
ലൈഫ് മിഷൻ ഭവന നിർമ്മാണ പദ്ധതിയുടെ മറവിൽ കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിന് വിദേശ സംഭാവന നിയന്ത്രണ നിരോധന നിയമത്തിലെ 35-ാം വകുപ്പ് പ്രകാരവും ഗൂഢാലോചനക്കുറ്റവും ചുമത്തിയാണ് സിബിഐയുടെ അന്വേഷണം. ഭൂമി വിട്ടുകൊടുത്തതല്ലാതെ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു ഇടപാടിലും പങ്കില്ലെന്നും വിദേശ സഹായം നേരിട്ട് സ്വീകരിച്ചില്ലെന്നുമുള്ള സർക്കാർ വാദം നിലനിൽക്കില്ലെന്നാണ് സിബിഐയ്ക്ക് ലഭിച്ച നിയമോപദേശം.
യൂണിടാക്കും കോൺസുലേറ്റും തമ്മിലാണ് പണമിടപാടിലെ കരാർ എങ്കിലും ഇതിലെ രണ്ടാമത്തെ കക്ഷി സർക്കാരാണ്. മാത്രമല്ല ലൈഫ് മിഷൻ കരാർ സർക്കാർ പദ്ധതിയുടെ ഭാഗമാണെന്നും ചെയർമാനും സിഇഒയും സർക്കാരിന്റ ഭാഗമാണെന്നും ഇതിനാൽ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നുമാണ് സിബിഐ നിലപാട്. അതിനിടെ, വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ളാറ്റിന്റെ നിർമ്മാണം നിലച്ചു. നിർമ്മാണ ജോലികൾ നിർത്തിവയ്ക്കാൻ യൂണിടാക് എംഡി നിർദ്ദേശിച്ചതായി ജോലിക്കാർ പറയുന്നു. യുണിടാക്ക് എംഡിയെയും സിബിഐ ചോദ്യം ചെയ്തിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്