യുഎഇ കോൺസുലേറ്റ് തിരുവനന്തപുരത്ത് തുടങ്ങിയ ശേഷം നയതന്ത്ര ബാഗേജിൽ ഏറ്റവും അധികം വന്നത് ഈന്തപ്പഴം; കോൺസുൽ ജനറലിന്റെ സ്വന്തം ആവശ്യത്തിനെന്ന പേരിൽ എത്തിയത് 17,000 കിലോഗ്രാം ഈന്തപ്പഴം; ഇത്രയധികം ഈന്തപ്പഴം ഇറക്കുമതി ചെയ്തതിൽ അസ്വഭാവികത ഉണ്ടെന്ന് കസ്റ്റംസിന്റെ വിലയിരുത്തൽ; ഈന്തപ്പഴത്തിനുള്ളിൽ സ്വർണ്ണവും ഒളിപ്പിച്ചു കടത്തിയോ? സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ ഒന്നും അറിഞ്ഞില്ലെന്ന് പറയുന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സ്വർണ്ണക്കടത്തു കേസിലെ അന്വേഷണ യുഎഇയുടെ സഹകരണം ഇല്ലാതെ ഇനിയും മുന്നോട്ടു പോകാൻ സാധിക്കുമോ എന്ന സംശയത്തിലാണ്. ഇതിന് കാരണമാകുന്നത് സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എല്ലാം തന്നെ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടവർ വിശദീകരണം നൽകണം എന്നു തന്നെയാണ്. എന്നാൽ, യുഎഇ കോൺസുലേറ്റിൽ നിന്നും വേണ്ടത്ര സഹായം അന്വേഷണ ഏജൻസികൾക്ക് ലഭിക്കുന്നുമില്ല. സ്വർണം പിടികൂടിയ ബാഗേജ് അയച്ച ഫൈസൽ ഫരീദിനെ ഇന്ത്യയ്ക്ക് ഇതുവരെ യുഎഇ വിട്ടു തന്നിട്ടില്ല. അതുകൊണ്ട് തന്നെ അന്വേഷണം വേണ്ട വിധത്തിൽ മുന്നോട്ടു പോകാത്ത അവസ്ഥയാണുള്ളത്.
ഇതിനിടെ എല്ലാ കോൺസുലേറ്റുകളുടെയും നയതന്ത്ര ഇറക്കുമതികൾ അന്വേഷിക്കാൻ കസ്റ്റംസിനു നിർദ്ദേശം ലഭിച്ചിട്ടുണ്ട്. യു.എ.ഇ. കോൺസുലേറ്റിന്റെ പേരിൽ വന്ന നയതന്ത്ര ബാഗേജുകൾ സംശയമുനയിലായതിനെ തുടർന്നാണ് നടപടി. യുഎഇ കോൺസുലേറ്റ് തിരുവനന്തപുരത്ത് 2016-ഒക്ടോബറിൽ തുടങ്ങിയശേഷം ഏറ്റവുമധികം ഇറക്കുമതി ചെയ്തത് ഈന്തപ്പഴമാണെന്നു കണ്ടെത്തിയിട്ടുണ്ട്. കോൺസുൽ ജനറലിന്റെ സ്വന്തം ആവശ്യത്തിനെന്നപേരിൽ 17,000 കിലോഗ്രാമാണ് യു.എ.ഇ.യിൽനിന്ന് എത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണം പിടിച്ച നയതന്ത്രബാഗിലും ഈന്തപ്പഴമുണ്ടായിരുന്നു. ഈ ഈന്തപ്പഴം എത്തിച്ചതിലും സംശയം നിലനില്ക്കുന്നു. ഇതിന് മറവിലും വന്നത് സ്വർണമാണോ എന്ന സംശയമാണ് ശക്തമായിരിക്കുന്നത്.
മൂന്നരവർഷത്തിനിടെ ഒരാളുടെയോ കോൺസുലേറ്റിന്റെയോ ആവശ്യത്തിന് ഇത്രയധികം ഈന്തപ്പഴം ഇറക്കുമതി ചെയ്തതിൽ അസ്വഭാവികതയുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. വ്യക്തിപരമായ ആവശ്യത്തിന് വിദേശത്തുനിന്ന് എന്തുകൊണ്ടുവരാനും പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇത്രയധികം അളവിലെത്തുന്ന സാധനം വാണിജ്യ ആവശ്യത്തിന്' എന്നാണ് കസ്റ്റംസ് കണക്കാക്കുക. ഇതിന് വിലയുടെ 38.5 ശതമാനം കസ്റ്റംസ് ഡ്യൂട്ടി നിലവിൽ അടയ്ക്കണം. ഇതിനു തയ്യാറായില്ലെങ്കിൽ പിടിച്ചുവെയ്ക്കുകയാണു ചെയ്യാറുള്ളത്. കോൺസുലേറ്റിലെ എല്ലാവരും വീതംവെച്ചു എന്ന് അവകാശപ്പെട്ടാൽപ്പോലും ഇത്രയധികം ഈന്തപ്പഴം എത്തിയെന്നത് അമ്പരപ്പുണ്ടാക്കുന്നതണെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നത്.
സ്വന്തം ആവശ്യത്തിനെന്ന പേരിൽ വന്നത് പുറത്തേക്കു നൽകരുതെന്നാണു നിയമം. പുറത്ത് നൽകിയിട്ടുണ്ടെങ്കിൽ കസ്റ്റംസ് നിശ്ചയിക്കുന്ന നികുതിയടയ്ക്കണം. സാധാരണഗതിയിൽ അന്താരാഷ്ട്ര കരാറനുസരിച്ച് കോൺസുൽജനറലോ കോൺസുലേറ്റുകളോ വിദേശമന്ത്രാലയത്തിനു കീഴിലുള്ള സ്ഥാപനങ്ങളോ പുറമേനിന്നു കൊണ്ടുവരുന്ന സാധനങ്ങൾക്ക് നികുതി ഈടാക്കാറില്ല. വിദേശകാര്യമന്ത്രാലയത്തിന്റെ സെക്രട്ടേറിയറ്റുകൾ വഴിയാണ് നികുതി ഒഴിവാക്കി കൊടുക്കാറുള്ളത്. മന്ത്രാലയ സെക്രട്ടേറിയറ്റുകൾ ഇല്ലാത്ത കേരളംപോലുള്ള സംസ്ഥാനങ്ങളിൽ ഈ ചുമതല സംസ്ഥാന പ്രോട്ടോകോൾ ഓഫീസിനാണ്. എന്നാൽ, കഴിഞ്ഞ വർഷങ്ങളിലൊന്നും യു.എ.ഇ. കോൺസുലേറ്റിൽനിന്ന് നയതന്ത്ര ബാഗേജുകൾക്ക് നികുതി ഒഴിവാക്കിനൽകാൻ ആവശ്യം വന്നിരുന്നില്ലെന്ന് സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ നേരത്തേ അറിയിച്ചിട്ടുണ്ട്.
സ്വകാര്യ ആവശ്യത്തിനെന്ന പേരിൽ ഭക്ഷണവസ്തുക്കൾ, ശൗചാലയ ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവയടക്കം നയതന്ത്ര ബാഗേജായി എത്തിയിട്ടുണ്ട്. ഇതെല്ലാം ശരിയാണോ എന്നതിലാണ് അന്വേഷണം. തിരുവനന്തപുരത്തെ മറ്റു കോൺസുലേറ്റുകൾ ഇത്തരം ഇറക്കുമതിയുടെ വിവരങ്ങൾ സംസ്ഥാന പ്രോട്ടോകോൾ ഓഫീസിൽ അറിയിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസിൽ നിന്നും വാഹനങ്ങൾ കൊണ്ടുവരാനാണ് കോൺസുലേറ്റിൽനിന്ന് കൂടുതൽ അപേക്ഷകൾ ലഭിച്ചത്. വാഹനങ്ങൾക്കായി ആറു തവണ അനുമതി തേടി. വീട്ടുപകരണങ്ങൾ, ശുചിമുറി ഉപകരണങ്ങൾ, ഭക്ഷണസാധനങ്ങൾ, ഈന്തപ്പഴങ്ങൾ എന്നിവ കൊണ്ടുവരുന്നതിനും അനുമതി ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നൽകുന്നതിനാണ് ഈന്തപ്പഴം കൊണ്ടുവന്നത് എന്നണ് യുഎഇ കോൺസുലേറ്റ് വാദിക്കുന്നത്. അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടതനുസരിച്ച്, ഇളവുകൾക്കായി അപേക്ഷ നൽകിയ ഉദ്യോഗസ്ഥന്റെയും അനുമതി നൽകിയ ഉദ്യോഗസ്ഥന്റെയും പേരും സ്ഥാനപേരും, നയതന്ത്ര ഉദ്യോഗസ്ഥരുടെ ഒപ്പുകളുടെ പകർപ്പും കൈമാറിയിട്ടുണ്ട്. പ്രോട്ടോകോൾ അനുസരിച്ച്, 20 ലക്ഷത്തിൽ താഴെ വിലയുള്ള സാധനങ്ങൾ വിദേശത്തുനിന്ന് കൊണ്ടുവരുമ്പോൾ നികുതി ഇളവിനു സംസ്ഥാന പ്രോട്ടോകോൾ ഉദ്യോഗസ്ഥന്റെ അനുമതി ആവശ്യമാണ്. അതിനു മുകളിൽ വിലയുള്ള സാധനങ്ങൾക്ക് വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി തേടണം. നികുതി ഇളവു വേണ്ടെങ്കിൽ പ്രോട്ടോകോൾ വിഭാഗത്തിന്റെ അനുമതി ആവശ്യമില്ല.
നികുതി ഇളവിനു തടസമില്ലെന്നു 'വെർബൽ നോട്ട്' വഴിയാണ് പ്രോട്ടോകോൾ വിഭാഗം കോൺസുലേറ്റിനെ അറിയിക്കുന്നത്. പിന്നീട്, കോൺസുലേറ്റിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഒപ്പിട്ട ഫോമുകൾ (ഫോം 7, 8, 9) പൂരിപ്പിച്ച് പ്രോട്ടോകോൾ വിഭാഗത്തിൽ നൽകണം. പ്രോട്ടോകോൾ ഓഫിസർ ഒപ്പിട്ടശേഷം കസ്റ്റംസിനു നൽകും. ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വിശദമായ വിവരങ്ങൾ ഫോമിൽ രേഖപ്പെടുത്തണം. നികുതി ഇളവു നൽകി കാർ വിദേശത്തുനിന്ന് കൊണ്ടുവരണമെങ്കിൽ കാറിന്റെ വില, മോഡൽ അടക്കമുള്ള കാര്യങ്ങൾ സംസ്ഥാന പ്രോട്ടോകോൾ വിഭാഗത്തെ അറിയിക്കണം. ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് വാഹനങ്ങൾക്ക് അനുമതി നൽകില്ല.
തിരുവനന്തപുരത്തെ 30 അനാഥാലയങ്ങൾ ,കേരളത്തിലെ പള്ളികൾ എന്നിവിടങ്ങളിലായി 40,000 പേർക്ക് എല്ലാ മാസവും മികച്ച നിലവാരമുള്ള ഈന്തപ്പഴം സൗജന്യമായി നൽകുന്ന പദ്ധതിയുടെ മേൽ നോട്ടം യു എ ഇ കോൺസലേറ്റിനായിരുന്നു. കേരളസർക്കാറിന്റെ പിന്തുണയോടെ നടപ്പാക്കിയ പദ്ധതിയുടെ ഉദ്ഘാടനം 2017 മെയ് 27 ന് കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ ജാബി യാണ് നിർവഹിച്ചത്. ഇതൊരു തുടർ പദ്ധതിയായിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. സ്വർണ്ണക്കടത്തുകാർ ഏറ്റവും അധികം ഉപയോഗിക്കുന്ന മാധ്യമമാണ് ഈന്തപ്പഴമെന്ന സംശയം ഉയർന്നിട്ടുണ്ട്. ഈന്തപ്പഴത്തിനുള്ളിൽ ഒളിപ്പിച്ചു വെയ്ക്കുന്ന സ്വർണം സാധാരണ പരിശോധനിൽ കണ്ടെത്താനാവില്ല എന്നതാണ് കാരണം.കോൺസലേറ്റിലേയക്കു വരുന്ന പെട്ടികളിൽ സാധാരണയായി സാധാരണ പരിശോധന മാത്രമേ ഉണ്ടാകൂ. ഇത് മുതലാക്കി സ്വർണം കടത്തിയതിനെകുറിച്ച് അന്വേഷണം തുടങ്ങി.
Stories you may Like
- നയതന്ത്ര ബാഗേജ് സ്വർണക്കള്ളക്കടത്തിൽ എല്ലാം ശിവശങ്കർ അറിഞ്ഞ്; ; കസ്റ്റംസ്
- കുടുംബമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഡിമാൻഡ്; കരിപ്പൂരിൽ മാഫിയ പിടിമുറുക്കുമ്പോൾ
- യുവം വേദിയിലെ 'സ്വർണകള്ളകടത്ത്' പരാമർശത്തെ വിമർശിച്ച് തോമസ് ഐസക്
- അഹ്ലാൻ മോദിയിൽ ഇന്ത്യൻ പ്രവാസി സമൂഹത്തെ ആവേശം കൊള്ളിച്ച് പ്രധാനമന്ത്രി
- 1.17 കോടിയുടെ സ്വർണവുമായി യുവതി അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍