Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മതം മാറിയ യുവാക്കളെ വീണ്ടും കാണാതായി; രണ്ടു യുവാക്കൾ അപ്രത്യക്ഷമായതു മലപ്പുറത്തു നിന്ന്; പരാതി വന്നതോടെ ഒരാൾ യെമനിൽ സുരക്ഷിതനെന്നു കാണിച്ച് അന്വേഷണ ഉദ്യോഗസ്ഥന് ഇമെയിൽ സന്ദേശം

മതം മാറിയ യുവാക്കളെ വീണ്ടും കാണാതായി; രണ്ടു യുവാക്കൾ അപ്രത്യക്ഷമായതു മലപ്പുറത്തു നിന്ന്; പരാതി വന്നതോടെ ഒരാൾ യെമനിൽ സുരക്ഷിതനെന്നു കാണിച്ച് അന്വേഷണ ഉദ്യോഗസ്ഥന് ഇമെയിൽ സന്ദേശം

എം പി റാഫി

മലപ്പുറം: കാസർകോഡ്, പാലക്കാട് എന്നിവിടങ്ങളിൽ നിന്നും മലയാളികളെ കാണാതായ സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെ മലപ്പുറത്ത് നിന്നും രണ്ടു പേരെ കാണാതായതായി രക്ഷിതാക്കളുടെ പരാതി. ഐഎസ് അടക്കമുള്ള തീവ്രവാദ സംഘങ്ങളിലേക്ക് യുവാക്കൾ ആകർഷിക്കുന്നതായുള്ള വാർത്തകൾ വരുന്ന സാഹചര്യത്തിലാണ് പെരിന്തൽമണ്ണ, കൊണ്ടോട്ടി എന്നിവിടങ്ങളിൽ നിന്നും കാണാതായ യുവാക്കളുടെ രക്ഷിതാക്കൾ കഴിഞ്ഞ ദിവസങ്ങളിലായി പൊലീസിൽ പരാതി നൽകിയത്.

പെരിന്തൽമണ്ണ സ്വദേശി അഖിൽ (25) എന്ന അബ്ദുള്ളയെ കാണാതായ സംഭവത്തിൽ പിതാവ് സുബ്രഹ്മണ്യൻ, കൊണ്ടോട്ടി മുതുവല്ലൂർ പ്രശാന്തി(33)നെ കാണാതായ സംഭവത്തിൽ പിതാവ് പരവൻതൊടി ബാലചന്ദ്രൻ എന്നിവരാണ് പെരിന്തൽമണ്ണ, കൊണ്ടോട്ടി പൊലീസ് സ്‌റ്റേഷനുകളിൽ പരാതി നൽകിയത്. പ്രാഥമിക അന്വേഷണത്തിൽ കാണാതായ ഇരുവരും ഇസ്ലാം മതം സ്വീകരിച്ച ശേഷം നാടുവിടുകയായിരുന്നെന്ന് മലപ്പുറം എസ്‌പി മറുനാടൻ മലയാളിയോടു പറഞ്ഞു.

കഴിഞ്ഞ അഞ്ചുവർഷമായി പ്രശാന്തിനെ കാണാനില്ലെന്നും കണ്ടെത്തെണമെന്നും കാണാച്ചാണ് പിതാവ് പരാതി നൽകിയത്. 2011 നവംബർ 30നാണ് പ്രശാന്തിനെ കാണാതാകുന്നത്. സഹോദരിയുടെയും സഹോദരി ഭർത്താവിന്റെയും സ്വത്ത് വിറ്റ പണംകൊണ്ട് ആഡംബര ജീവിതം നയിച്ച പ്രശാന്ത് കടം വന്ന് നാടുവിടുകയായിരുന്നെന്നാണ് പിതാവ് പരാതിയിൽ പറയുന്നത്. വീടു വിട്ടിറങ്ങുമ്പോൾ പാസ്‌പോർട്ട് അടക്കമുള്ള രേഖകളും സാധനങ്ങളും എടുത്തിരുന്നു. എന്നാൽ കാണാതായതിനു ശേഷം പ്രശാന്ത് കണ്ണൂരിൽ ഇസ്ലാംമതം സ്വീകരിച്ചിരുന്നെന്നും ഇവിടെ നിന്നും ഒരു യുവതിയെ വിവാഹം കഴിച്ചതായും വിരവരം ലഭിച്ചിട്ടുണ്ടെന്ന് പിതാവ് പൊലീസിനോടു പറഞ്ഞു. പിന്നീട് കാലങ്ങളായി യാതൊരു വിവരവും ഉണ്ടായില്ല. ഇതിനിടെ രണ്ട് സുഹൃത്തുക്കളുടെ ഫോണിലേക്ക് വിളിച്ചിരുന്നെങ്കിലും ഈ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിരുന്നില്ലെന്നു പിതാവ് പറഞ്ഞു.

2014 മെയ് 10നാണ് പെരിന്തൽമണ്ണ സ്വദേശി അഖിൽ എന്ന അബ്ദുള്ളയെ കാണാതായതെന്ന് പിതാവ് പരാതിയിൽ പറഞ്ഞു. അഖിൽ ഇസ്ലാം മതം സ്വീകരിച്ച് അബ്ദുള്ളയെന്ന പേര് സ്വീകരിക്കുകയായിരുന്നെന്ന് ബന്ധുക്കൽ പറഞ്ഞു. എന്നാൽ ഇയാൾ യമനിലേക്ക് പോയതായാണ് കരുതപ്പെടുന്നത്. രണ്ട് ദിവസം മുമ്പാണ് അഖിലിനെ കാണുന്നില്ലെന്ന പാരാതി പിതാവ് സുബ്രഹ്മണ്യൻ പെരിന്തൽമണ്ണ പൊലീസിൽ നൽകിയത്. പൊലീസിൽ പരാതി നൽകിയ വിവരം അറിഞ്ഞതോടെ അഖിൽ അബ്ദുള്ളയുടേതെന്ന പേരിൽ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ പെരിന്തൽമണ്ണ സി.ഐക്ക് ഒരു ഇ മെയിൽ സന്ദേശം ലഭിക്കുകയുണ്ടായി. ഞാൻ യമനിലാണെന്നും ഇവിടെ സുരക്ഷിതനായി ജീവിക്കുകയാണെന്നും പറഞ്ഞായിരുന്നു സർക്കിൾ ഇൻസ്‌പെക്ടർക്ക് സന്ദേശം ലഭിച്ചത്.

ഈ സന്ദേശം കൂടുതൽ പരിശോധനക്കു വിധേയമാക്കുകയാണെന്ന് ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥർ മറുനാടൻ മലയാളിയോടു വ്യക്തമാക്കി. കാണാതായ യുവാവ് തന്നെയാണ് അല്ലെങ്കിൽ മാറ്റാരെങ്കിലും ഇയാളുടെ പേരിൽ അയച്ചതാണോ എന്നെല്ലാം പരിശോധിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

കാണാതായ ഇരുവർക്കും ഏതെങ്കിലും തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ ഇരുവരും മത പഠനത്തിനാണ് പോയെതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. എന്തെങ്കിലും ജോലിയിൽ ഏർപ്പെട്ടതായും അന്വേഷണ സംഘം സംശയം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ മതം മാറി പഠനത്തിനും ജോലിക്കുമായി നിരവധി മലയാളി യുവാക്കൾ യമനിലേക്ക് പോകുന്നതായാണ് വിവരം. നേരത്തെ ദമ്മാജ് സലഫിസവുമായി ബന്ധപ്പെട്ട് നിരവധി മലയാളികൾ നാടുകടക്കുന്നതായി വാർത്തകൾ പുറത്തു വന്നിരുന്നു. ഇക്കൂട്ടത്തിൽ മലപ്പുറത്തു നിന്നും കാണാതായ രണ്ടു യുവാക്കളും ഉണ്ടോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. മലപ്പുറം എസ്‌പി ദീപേഷ് കുമാർ ബെഹ്‌റയുടെ മേൽനോട്ടത്തിൽ കൊണ്ടോട്ടി, പെരിന്തൽമണ്ണ സർക്കിൾ ഇൻസ്‌പെക്ടർമാരാണ് കേസ് അന്വേഷിച്ചു വരുന്നത്. കേസ് വിവരങ്ങൾ എൻ.ഐ.എക്കും യഥാസമയം കൈമാറി വരുന്നുണ്ട്. കാണാതായ ഇരുവരെ കുറിച്ചും കൂടുതൽ വിവര ശേഖരണം നടത്തിയ ശേഷം കേസിന്റെ ഗൗരവമനുസരിച്ച് അന്വേഷണ ചുമതല നിർണയിക്കുമെന്ന് എസ്‌പി പറഞ്ഞു.

തീവ്ര ആശയമുള്ള നിരവധി പേർ രാജ്യം വിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് നേരത്തെ വിവരം ലഭിച്ചിരുന്നു. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാണാതായവരെ കുറിച്ചുള്ള വിവര ശേഖരണവും വിശദമായ അന്വേഷണവും രഹസ്യാന്വേഷണ വിഭാഗവും നടത്തുന്നുണ്ട്. കഴിഞ്ഞ പത്തു വർഷത്തിനിടെ കാണാതായവരുടെ വിവര ശേഖരണം അതാത് പൊലീസ് സ്‌റ്റേഷൻ വഴിയാണ് ശേഖരിച്ചു വരുന്നത്. അതേസമയം കാണാതായ കാസർകോഡ്, പാലക്കാട് സ്വദേശികളുടെ ഐഎസ് ബന്ധം സ്ഥിരീകരിക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല. ഐഎസ് ക്യാമ്പുകളിലേക്കോ മറ്റു തീവ്രവാദ സംഘങ്ങളിലേക്കോ എത്താനുള്ള സാധ്യത കണക്കിലെടുത്താണ് ഇവരെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ പാലക്കാട് കഞ്ചിക്കോടു നിന്നും കഴിഞ്ഞ ദിവസം കാണാതായ ഈസയുടെയും യഹിയയുടെയും കൂട്ടികാരൻ ഷിബി ഇറാനിലേക്ക് കടന്നതായി അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഹൈദരാബാദിലെ ഇറാൻ കോൺസുലേറ്റ് മുഖേനയാണ് യാത്രാനടപടികൾ ക്രമീകരിച്ചത്. ഒരു മാസത്തെ തീർത്ഥാടന വിസക്ക് ഇറാനിൽ പോകുന്നതിനായി വിസക്കു അപേക്ഷിച്ചതിന്റെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ബാംഗ്ലൂർ വിമാനത്താവളം വഴി ഷിബി നാടുവിട്ടെന്നാണ് പ്രാഥമിക നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP