Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിരമിക്കും മുമ്പേ ഡിജിപിക്ക് ഒപ്പം ഹെലികോപ്ടറിൽ ഒരുഉല്ലാസ സവാരി; നിലയ്ക്കലിലേക്ക് മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പമുള്ള മുൻ ചീഫ് സെക്രട്ടറി ടോം ജോസിന്റെ ചോപ്പർ യാത്ര വിവാദമാക്കി ദേശീയ മാധ്യമം; വെള്ളപ്പൊക്കം തടയാനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്താൻ ആയിരുന്നു യാത്ര എന്ന് വിശദീകരണം; പമ്പയിലെ മണലെടുപ്പ് പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ നിലയ്ക്കലിൽ താനറിയാതെ യോഗം വിളിച്ചതിൽ വനം മന്ത്രി കെ.രാജുവിന് അതൃപ്തിയെന്നും സൂചന

വിരമിക്കും മുമ്പേ ഡിജിപിക്ക് ഒപ്പം ഹെലികോപ്ടറിൽ ഒരുഉല്ലാസ സവാരി; നിലയ്ക്കലിലേക്ക് മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പമുള്ള മുൻ  ചീഫ് സെക്രട്ടറി ടോം ജോസിന്റെ ചോപ്പർ യാത്ര വിവാദമാക്കി ദേശീയ മാധ്യമം; വെള്ളപ്പൊക്കം തടയാനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്താൻ ആയിരുന്നു യാത്ര എന്ന് വിശദീകരണം; പമ്പയിലെ മണലെടുപ്പ് പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ നിലയ്ക്കലിൽ താനറിയാതെ യോഗം വിളിച്ചതിൽ വനം മന്ത്രി കെ.രാജുവിന് അതൃപ്തിയെന്നും സൂചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച് ഒരുദിവസം പിന്നിടും മുമ്പേ ടോംജോസിനെ തേടി വിവാദം. സംസ്ഥാനം കോവിഡിന് എതിരായ പോരാട്ടത്തിൽ മുഴുകിയിരിക്കെ, വിരമിക്കുന്നതിന് ഒരുനാൾ മുമ്പ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും മറ്റ് ഏതാനും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർക്കും ഒപ്പം നടത്തിയ ഹെലികോപ്ടർ യാത്രയാണ് വിവാദത്തിലായത്. ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കാലവർഷത്തിൽ നിലയ്ക്കലിലെ വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് തയ്യാറെടുപ്പുകൾ വിലയിരുത്താനായിരുന്നു ഹെലികോപ്ടർ യാത്ര എന്നാണ് ഔദ്യോഗിക വിശദീകരണം. കഴിഞ്ഞ പ്രളയകാലത്ത് പമ്പയിൽ നിന്ന് മണലെടുത്തതുമായി ബന്ധപ്പെട്ട പ്രശനങ്ങൾ പരിഹരിക്കുകയും യാത്രയുടെ ലക്ഷ്യമായിരുന്നു. എന്നാൽ, ഇതൊരു ഉല്ലാസ സവാരിയായിരുന്നു എന്നാണ് റിപ്പോർട്ട്. ശബരിമല വിമാനത്താവളത്തിനായുള്ള നിർദ്ദിഷ്ട ചെറുവള്ളി എസ്‌റ്റേറ്റിന്റെ ഭാഗം വ്യോമനിരീക്ഷണം നടത്തിയെന്നും പറയുന്നു. വെള്ളപ്പൊക്കം തടയാനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിന് വേണ്ടിയായിരുന്നു ഹെലികോപ്ടർ സവാരിയെന്നാണ് ഡിജിപിയുടെ വിശദീകരണം.

അതേസമയം, മണൽ പ്രശ്‌നവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി നിലയ്ക്കലിൽ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതായി പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസ്താവന ഇറക്കിയിരുന്നു,. എന്നാൽ, വിവരം തന്നെ അറിയിച്ചില്ലെന്നാണ് വനം മന്ത്രി കെ.രാജുവിന്റെ പ്രതികരണം.

വനം മന്ത്രിക്ക് അതൃപ്തി

പമ്പയിലെ മണലെടുപ്പ് പ്രശ്‌നങ്ങൾ തീർപ്പക്കാൻ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചീഫ് സെക്രട്ടറിയും ഡിജിപിയും വിളിച്ചുചേർക്കേണ്ട ആവശ്യം ഉണ്ടായിരുന്നെങ്കിൽ ഇതുമായി ബന്ധപ്പെട്ട വകുപ്പ് മന്ത്രിയുടെവകുപ്പിനെ വിവരം അറിയിക്കേണ്ടതായിരുന്നു, മന്ത്രി കെ.രാജു പറഞ്ഞു.

അതേസമയം, വിരമിച്ചതിന് ശേഷം ടോം ജോസിനെ സംസ്ഥാനത്തെ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളുടെ ചുമതല ഏൽപിക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും മുൻചീഫ് സെക്രട്ടറിക്ക് താൽപര്യമില്ലെന്നാണ് അറിയുന്നത്. നിർദ്ദിഷ്ട ട്രിവാൻഡ്രം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് കമ്പനിയുടെ തലപ്പത്തേക്കും ടോം ജോസിന്റെ പേര് കേട്ടിരുന്നു. എന്നാൽ, വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ എയർപോർട്ട് തൊഴിലാളി യൂണിയൻ സുപ്രീംകോടതിയെ സമീപിച്ചതോടെ, ഇതിന് തടസ്സമായി. നിർദ്ദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ തലപ്പത്തേക്കും ടോം ജോസിന്റെ പേര് ഉയർന്നുവന്നിട്ടുണ്ട്. നിലവിൽ എൽഡിഎഫ് സർക്കാരിന് പ്രിയങ്കരനായിരുന്നു ടോം ജോസ്.

ശനിയാഴ്ചയാണ് ടോംജോസ് ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ചത്. ടോം ജോസിനെപ്പോലെ ഇത്രയേറെ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടം നേരിട്ട വേറൊരു ചീഫ് സെക്രട്ടറിയും കേരളത്തിൽ പ്രവർത്തിക്കേണ്ടിവന്നിട്ടുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര അയപ്പ് ചടങ്ങിൽ പറയുകയുണ്ടായി. പ്രതിസന്ധിഘട്ടങ്ങളിൽ ഭരണനേതൃത്വത്തിന്റെ മനസ്സറിഞ്ഞ് പ്രവർത്തിച്ചയാളാണ് ടോം ജോസെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടോം ജോസ് ചീഫ് സെക്രട്ടറിയായ കാലത്താണ് പ്രളയം, നിപ, കാലവർഷക്കെടുതി, കോവിഡ് തുടങ്ങിയ പ്രതിസന്ധികൾ നേരിടേണ്ടിവന്നത്. അദ്ദേഹം ചീഫ് സെക്രട്ടറിയായിരുന്ന 23 മാസവും പ്രക്ഷുബ്ധവും വിശ്രമമെന്തെന്നറിയാത്ത രാപകലുകളുമായിരുന്നു. ഇത്രയും വിശ്രമരഹിതമായി വേറൊരു ചീഫ് സെക്രട്ടറിക്കും ടീമിനും പ്രവർത്തിക്കാൻ ഇടവന്നിട്ടുണ്ടാകില്ല. അർപ്പണബോധം, കാര്യക്ഷമത, ആത്മാർഥത ഇതൊക്കെയാണ് വിജയത്തിളക്കം സ്വന്തമാക്കാൻ ടോംജോസിന് തുണയായതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP