സജിത ഭർത്താവിനെ വകവരുത്തിയത് ടിസനോടൊപ്പം ബ്രിട്ടനിലെത്തി അടിപൊളി ജീവിതം നയിക്കാൻ; കൃത്യത്തിന് ശേഷം സജിത നൽകിയ കൈതച്ചക്കയും വാങ്ങി യാത്രയായ ടിസിനെ വെറുതേ വിട്ട കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ പോകും; കാമുകിക്കൊപ്പം കിടക്ക പങ്കിടുമ്പോഴും ഭാര്യക്ക് സന്ദേശമയച്ച വിരുതനെ അഴിയെണ്ണിക്കാൻ പോന്ന തെളിവുകൾ ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ സി ഐ ബൈജു പൗലോസ് മറുനാടനോട്; കൊലനടന്ന ദിവസത്തെ ഫോൺവിളികളിൽ കുടുക്കാനാകുമെന്ന ആത്മവിശ്വാസത്തിൽ അപ്പീൽ നടപടികൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
കൊച്ചി: ബ്രിട്ടനിലെ റീഡിംഗിൽ സ്റ്റുഡന്റ്് വിസയിൽ എത്തി ഭാര്യയുമായി കഴിഞ്ഞിരുന്ന ടിസൻ ഫിലിപ്പ് എന്ന യുവാവിനെ യുകെ മലയാളികൾ ഏറെക്കുറെ മറന്നിരിക്കും. എന്നാൽ എട്ടു വർഷം മുൻപ് കാമുകിക്കൊപ്പം ചേർന്നു ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ടിസൻ ആയിരുന്നു ഇന്നലെ കേരളത്തിലെ മാധ്യമങ്ങളുടെ ഇഷ്ട വിഷയം. നീണ്ട കാലത്തേ വിചാരണയ്ക്കൊടുവിൽ തെളിവുകളുടെ അഭാവത്തിൽ ടിസനെ ശിക്ഷ നൽകാതെ വെറുതെ വിട്ട ജില്ലാ സെഷൻസ് കോടതി കാമുകിയായ സാജിതയെ ജീവപരന്ത്യം ശിക്ഷിക്കുകയും ചെയ്തു.
ബന്ധുവിന് വേണ്ടി വിവാഹാലോചന നടത്തി ഫോണിലൂടെയുള്ള അന്വേഷണം പരിചയവും ബന്ധവും ആയി വളർന്നത്തോടെ ഭർത്താവ് പോൾ വർഗീസിനെ വകവരുത്തി ടിസനോടൊപ്പം യുകെയിൽ എത്താൻ ഉള്ള ആഗ്രഹമാണ് ഇപ്പോൾ സജിതയെ ജീവപര്യന്തം ജയിലിൽ കഴിയാൻ ഇടയാക്കിയ കേസിലെ ഒന്നാം പ്രതിയാക്കി മാറ്റിയത്. എന്നാൽ ശിക്ഷയിൽ നിന്നും കോടതിയുടെ കാരുണ്യം കൊണ്ട് രക്ഷപ്പെട്ട ടിസനെ വീണ്ടും മേൽക്കോടതിയിൽ എത്തിച്ച് അർഹമായ ശിക്ഷ വാങ്ങിച്ചു നൽകാൻ ഉള്ള ഒരുക്കത്തിലാണ് കേരള പൊലീസ്.
ഇതു സംബന്ധിച്ചു വ്യക്തമായ സൂചനകൾ കേസ് തുടക്കത്തിൽ അന്വേഷിച്ച കേരള പൊലീസിലെ സ്റ്റാർ ഹീറോ ആയ സി ഐ ബൈജു പൗലോസ് മറുനാടൻ മലയാളിയോട് വ്യക്തമാക്കുകയും ചെയ്തു. കോടതി വിധി എത്തിയ ഉടൻ അന്വേഷണ ഉദ്യോഗസ്ഥൻ എന്ന നിലയിൽ പ്രതികരണം അറിയുന്നതിന് വേണ്ടി ബന്ധപ്പെട്ടപ്പോഴാണ് അദ്ദേഹം ഈ സൂചന നൽകിയതും. കേരളം ആകാംഷയോടെ കാത്തിരുന്ന നടി അപകീർത്തിക്കപ്പെട്ട കേസിൽ മികച്ച കുറ്റാന്വേഷണം നടത്തിയ സി ഐ ബൈജു പൗലോസ് തൃക്കാക്കരയിൽ ചുമതലയിൽ ഉണ്ടായിരുന്ന സമയത്താണ് പോൾ വർഗീസ് കൊലപാതകം നടക്കുന്നത്.
തുടർന്ന് കൃത്യമായ നിരീക്ഷണത്തിലൂടെ ഇദ്ദേഹം ഉൾപ്പെട്ട സംഘമാണ് സജിതയെയും ടിസനെയും അറസ്റ്റു ചെയ്യുന്നത്. തുടർന്ന് കൃത്യമായ തെളിവുകളോടെ കോടതിയിൽ എത്തിച്ചിട്ടും ടിസൻ ശിക്ഷയിൽ നിന്നും രക്ഷപ്പെട്ടത് നിയമ വൃത്തങ്ങളെ അമ്പരപ്പിക്കുകയാണ്. കൊലപാതകത്തിൽ ടിസന്റെ പങ്കാളിത്തം കൃത്യമായി തെളിയിക്കാൻ പൊലീസിന് സാധിച്ചില്ല എന്ന കോടതിയുടെ നിഗമനമാണ് ഇയാളെ ജയിൽ ശിക്ഷയിൽ നിന്നും രക്ഷപ്പെടുത്തിയത്. എന്നാൽ ഈ കേസിൽ ടിസനും അർഹമായ ശിക്ഷ വാങ്ങി നൽകും എന്നാണ് സി ഐ ബൈജു പൗലോസ് അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാട്.
കൊലപാതകം നടന്ന ദിവസം ടിസൻ സാജിതക്കൊപ്പം പോൾ വർഗീസിന്റെ വീട്ടിൽ ഉണ്ടായിരുന്നു എന്ന വാദമാണ് പൊലീസ് വീണ്ടും ഉന്നയിക്കുക. കൊലപാതക ശേഷം പോൾ വർഗീസിന്റെ വീട്ടിൽ നിന്നും ലാൻഡ് ഫോൺ മുഖേനെ ടിസൻ തന്റെ ഡ്രൈവറെ ബന്ധപ്പെട്ടതിനു ഉള്ള തെളിവാണ് പൊലീസ് മുഖ്യ ആയുധമാക്കുന്നത്. പുലർച്ചെ രണ്ടു മണിക്ക് നടന്ന ഫോൺ വിളിയുടെ വിശദംശങ്ങൾ ഡ്രൈവറുടെ സാക്ഷി കോടതിയിൽ എത്തിച്ചിരുന്നു.
ലാൻഡ് ഫോണിൽ നിന്നുള്ള വിളി ആയിരുന്നതിനാൽ പ്രതിഭാഗം അഭിഭാഷകന് ഇതിനെ പ്രതിരോധിക്കാൻ കഴിയില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ ചിന്ത. അതിനാൽ ഇക്കാര്യത്തിൽ വേണ്ടത്ര ഗൗരവം നൽകി പ്രോസിക്യൂഷൻ വാദിച്ചിരിക്കില്ല എന്നാണ് പൊലീസിന്റെ നിഗമനം. മൊബൈൽ ഫോൺ വഴി അല്ലാത്ത കോൾ ആയിരുന്നതിനാൽ പ്രതി സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നു എന്നും ഇതുകൊലപാതകത്തിലെ പങ്കിലേക്കു വിരൽ ചൂണ്ടുന്ന നിർണായക തെളിവാണ് എന്നുമായിരിക്കും പൊലീസ് ഇനി കോടതിയിൽ സമർത്ഥിക്കുക. ഈ നിർണായക തെളിവിന്റെ സാധ്യതയിലാണ് അന്ന് ടിസനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നതെന്നും സി ഐ ബൈജു പൗലോസ് ഓർമ്മിക്കുന്നു.
അതിനിടെ കേസിൽ ദിവസങ്ങൾക്കകം പൊലീസ് വഴിത്തിരിവ് കണ്ടെത്തുകയും ടിസനും സജിതയും കസ്റ്റഡിയിൽ ആകുകയും ചെയ്തതോടെ ഒരു ഇരട്ട കൊലപാതകം കൂടിയാണ് വഴി മാറി പോയത്. പോൾ വർഗീസ് കൊല്ലപ്പെട്ട 2011 ഫെബ്രുവരി 22നു ശേഷം ടിസന്റെ ഭാര്യ അവധി ആഘോഷിക്കാൻ നാട്ടിൽ എത്താനിരിക്കുക ആയിരുന്നു. ഭാര്യ എത്തിക്കഴിഞ്ഞാൽ മലമ്പുഴയിലോ മറ്റോ സന്ദർശനം നടത്തുമ്പോൾ വധിക്കാനും ടിസണിനു പദ്ധതി ഉണ്ടായിരുന്നു.
പൊലീസ് കസ്റ്റഡിയിൽ ആയപ്പോൾ ഇയാൾ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. പൊലീസ് പിടിയിൽ പെട്ടില്ലായിരുന്നെകിൽ നിർഭാഗ്യവതിയായ ആ യുവതിയും കൊല്ലപ്പെടുമായിരുന്നുവെന്ന വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് അന്വേഷണ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞത്. ടിസൻ കേസിൽ പെട്ടതോടെ റെഡ്ഡിങ്ങിൽ ഒരു മലയാളി കുടുംബത്തിന്റെ കാരുണ്യത്തിൽ കഴിഞ്ഞിരുന്ന ഈ യുവതി ഒരു വർഷം കഴിഞ്ഞാണ് പിന്നീടു യുകെയിൽ നിന്നും നാട്ടിൽ മടങ്ങി എത്തിയത്. വിസ കാലാവധി തീർന്നതിനെ തുടർന്നാണ് ഇവർ നാട്ടിലേക്കു മടങ്ങിയത് എന്നാണ് മറുനാടന് ലഭിക്കുന്ന വിവരം.
ഫോൺ സംഭാഷണത്തിലൂടെ തന്നെക്കാൾ പ്രായം കൂടിയ സജിതക്ക് വശംവദനനായ ടിസൻ ഭാര്യക്കൊപ്പമുള്ള നാട്ടിലേക്കുള്ള അവധിക്കാല യാത്ര റദ്ദാക്കുകയും തുടർന്ന് ഒറ്റയ്ക്ക് നാട്ടിൽ എത്തുകയുമായിരുന്നു. കാമുകിയുമായി കൂടുതൽ അടുക്കുന്നതിനു വേണ്ടിയായിരുന്നു ഈ യാത്ര. ബയോ കെമിസ്ട്രി ബിരുദധാരിയായ ഇയാൾ നാട്ടിലെ ബന്ധുവായ വൈദികന്റെ സഹായത്തോടെ കോളേജിൽ ജോലി തരപ്പെടുത്തിയിട്ടുണ്ട് എന്ന് ഭാര്യയെ പറഞ്ഞു വിശ്വസിപ്പിച്ചാണ് നാട്ടിൽ എത്തിയതും തുടർന്ന് സജിതയുമായി ഭാവി കാര്യങ്ങൾ പദ്ധതിയിട്ടതും.
സജിതയോടൊപ്പം കിടക്ക പങ്കിടവേ യുകെയിൽ നിന്നും വിളിച്ചിരുന്ന ഭാര്യയോട് കൂസലൊന്നുമില്ലാതെ സംഭാഷണം നടത്തുമായിരുന്നുവെന്ന വിവരവും അന്വേഷണ ഘട്ടത്തിൽ ടിസൻ വെളിപ്പെടുത്തിയിരുന്നു. ഭാര്യയ്ക്കു യാതൊരു സംശയവും തോന്നാത്ത വിധത്തിൽ തന്റെ പദ്ധതികൾ പൂർത്തിയാക്കുന്നതിനു വേണ്ടിയാണ് ഇയാൾ ഇത്തരം വിദഗ്ധ കരുനീക്കങ്ങൾ നടത്തിയത്. അതേ സമയം സജിതയാകട്ടെ സാധാരണക്കാരനായ ഭർത്താവിന്റെ തുച്ഛവരുമാനത്തിൽ കേരളത്തിൽ ഒതുങ്ങി ജീവിക്കുന്നതിനു പകരം പണക്കാരനായ വിദേശ മലയാളിയുടെ ഭാര്യയായി ലണ്ടനിൽ സുഖ ജീവിതം നയിക്കുന്നത് സ്വപ്നം കണ്ടതോടെയാണ് ഏതു വിധത്തിലും പോൾ വർഗീസിനെ ഇല്ലാതാക്കണം എന്ന പദ്ധതിയിൽ മുഖ്യ റോൾ ഏറ്റെടുക്കാൻ തയാറായത്.
പിടിക്കപ്പെടാതിരിക്കാൻ പല വിധത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്ത ഇരുവരും പ്രഭാത ഭക്ഷണത്തിൽ ഉറക്ക ഗുളിക നൽകിയാൽ രാവിലെ ജോലിക്കു ബൈക്കിൽ യാത്ര ചെയ്യുന്ന പോൾ അപകടത്തിൽ പെട്ടു മരിക്കുമെന്നും ഇതു സ്വാഭാവിക മരണമായി ബന്ധപ്പെട്ടവരെ വിശ്വസിപ്പിക്കാമെന്നും കരുതിയിരുന്നു. എന്നാൽ മരണം സംഭവിക്കാതെ ഗുരുതര പരുക്ക് മാത്രമാണ് ഉണ്ടാകുന്നതെങ്കിൽ തങ്ങളുടെ പ്ലാൻ വിജയിക്കില്ല എന്ന ടിസന്റെ ചിന്തയാണ് അത്താഴം നൽകി ഉറക്കിയ ശേഷം കൊലയെന്ന പ്ലാനിലേക്ക് എത്തിയത്. മക്കൾക്കും കൊല നടന്ന ദിവസം ഉറക്കഗുളിക നൽകിയാണ് സജിത പദ്ധതി കുറ്റമറ്റതാക്കി മാറ്റിയത്. പോളിന്റെ വൃദ്ധയായ മാതാവിനും ഉറക്കഗുളിക നൽകി ടിസനൊപ്പം കൊച്ചിയിൽ കറങ്ങിയിരുന്നതായും ചോദ്യം ചെയ്യൽ ഘട്ടത്തിൽ സജിത വെളിപ്പെടുത്തിയിരുന്നു.
എന്നാൽ ആർക്കും സംശയം തോന്നാത്ത വിധം സ്വാഭാവിക മരണം എന്ന രീതിയിൽ പ്ലാൻ ചെയ്ത ഗൂഢാലോചന സി ഐ ബൈജു പൗലോസ് ഉൾപ്പെടുന്ന സമർത്ഥരായ അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ പൊളിയുക ആയിരുന്നു. ഒടുവിൽ എട്ടു വർഷങ്ങൾക്കു ശേഷം ഒന്നാം പ്രതിയായ സജിത ജീവപര്യന്തം തടവ് അനുഭവിക്കാൻ ജയിലിലേക്കും ആസൂത്രണ പങ്കാളിയും കാമുകനായ ടിസൻ സുഖ ജീവിതത്തിലേക്കും എത്തുകയാണ്.
എന്നാൽ ഒരു കുറ്റവാളിയും രക്ഷപ്പെടരുത് എന്ന പൊലീസ് നീതിബോധത്തിന്റെ ഭാഗമായി ഈ കേസ് വീണ്ടും മേൽക്കോടതിയിൽ എത്തിയാൽ ടിസൻ കൂടി ശിക്ഷിക്കപ്പെടുമോ എന്ന ആകാംക്ഷ വളരുകയാണ്. മുൻപും കീഴ്കോടതി കണ്ടെത്താതെ പോയ കാര്യങ്ങൾ മേൽക്കോടതിയിൽ എത്തുമ്പോൾ കുറഞ്ഞ ശിക്ഷ വർദ്ധിപ്പിക്കും വിധം ഒട്ടേറെ കേസുകൾ കേരളത്തിൽ തന്നെ ഉണ്ടായിട്ടുള്ളതിനാൽ ടിസനും അർഹമായ ശിക്ഷ കിട്ടും എന്നാണ് സി ഐ ബൈജു പൗലോസ് അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ വിശ്വാസം.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്