രണ്ട് ജാതിയായിരുന്നിട്ടും എതിർപ്പുകളെ അതിജീവിച്ച് ഒന്നിച്ചവർ; ഭർത്താവിന്റെ മയക്കുമരുന്നുപയോഗം അനുഷയെ തളർത്തി; അബോർഷനെ ചൊല്ലിയുള്ള തർക്കം പരിധിവിട്ടു; ഭാര്യയേയും കുട്ടിയേയും കൊന്ന് പ്രശാന്ത് ആത്മഹത്യ ചെയ്തത് സംശയ രോഗംമൂലം
എം പി റാഫി
കോഴിക്കോട്: നിരന്തര വഴക്കും ഗർഭം അലസിപ്പിക്കുന്നതിനെ ചൊല്ലിയുള്ള അഭിപ്രായ ഭിന്നതയുമായിരുന്നു കൊയിലാണ്ടിയിൽ ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്ത ദാരുണസംഭവത്തിലേക്ക് എത്തിച്ചത്. തിരുവണ്ണൂർ കുനിയിൽ താഴം മാനാരി നെല്ലുപറമ്പിൽ പ്രശാന്ത് (29), കാട്ടിലപ്പീടിക നടുവിലപ്പുരയിൽ അനുഷ(21), ആറുമാസം പ്രായമുള്ള മകൻ അഹിന്ത് കൃഷ്ണ എന്നിവരുടെ കൂട്ടമരണം കുടുംബത്തെയും നാട്ടുകാരെയും ഒന്നടങ്കം നടുക്കത്തിലാക്കിയിരിക്കുകയാണ്.
ഞായറാഴ്ച പുലർച്ചെയാണ് ഇരുവീടുകളിലായി മരിച്ച നിലയിൽ കണ്ടെത്തിയത്. മയക്കുമരുന്നിനും കഞ്ചാവിനും അടിമയായിരുന്ന പ്രശാന്ത് സംശയത്തിന്റെ പേരിൽ ഭാര്യ അനുഷയുമായി നിരന്തരം വഴക്കുണ്ടാക്കുകയും ഇവരെ മർദിച്ചിരുന്നതായും അയൽവാസികൾ പൊലീസിനു മൊഴിനൽകി. അനുഷ രണ്ടുമാസം ഗർഭിണിയായിരുന്നു. കഴിഞ്ഞ ഏതാനു ദിവസങ്ങളായി ഗർഭം അബോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. എന്നാൽ സംഭവം നടക്കുന്നതിന്റെ തലേ ദിവസം പ്രശാന്തും അനുഷയും ഗർഭം അലസിപ്പിക്കാനെന്നു പറഞ്ഞായിരുന്നു പ്രശാന്തിന്റെ വീട്ടിൽ നിന്നും അനുഷയുടെ വീട്ടിലേക്കു വന്നിരുന്നത്. എന്നാൽ ഈ ദിവസം ഇവർ അബോർഷനുമായി ബന്ധപ്പെട്ട് ഡോക്ടറെ സമീപിച്ചിരുന്നില്ലെന്നാണ് വിവരം.
ഗർഭം അലസിപ്പിക്കുന്നതിനായി ഡോക്ടറെ കാണാനെന്നു പറഞ്ഞാണ് അനുഷയുടെ വീട്ടിലെത്തിയതെങ്കിലും വീണ്ടും ഇരുവരും തമ്മിൽ ഇക്കാര്യത്തെ ചൊല്ലി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നെന്നാണ് നിഗനം. ആദ്യത്തെ കുട്ടിക്ക് ആറുമാസം പ്രായം മാത്രമാണ് ഉണ്ടായിരുന്നത്. ഇതിനു പിന്നാലെ രണ്ടു മാസം ഗർഭിണിയായ അനുഷക്ക് ആരോഗ്യ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിനാൽ അനുഷയുടെ വീട്ടുകാരുമായും ഗർഭം അലസിപ്പിക്കുന്ന വിവരം സംസാരിച്ചിരുന്നു.
ഇതനുസരിച്ച് അനുഷയുടെ അമ്മയോടൊപ്പം അബോർഷന് പോകാമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ കൃത്യം നടന്ന ദിവസം ഇരുവരും നല്ല സന്തോഷത്തിലായിരുന്നെന്നാണ് വീട്ടുകാരുടെ മൊഴി. അതേസമയം മുറിക്കുള്ളിൽ നിന്നും രാത്രിയിൽ ഉച്ചത്തിൽ സംസാരം കേട്ടിരുന്നു. എന്നാൽ ഇത്തരമൊരു കൃത്യം നടത്തുമെന്ന് വീട്ടുകാർ ഊഹിക്കുക പോലും കഴിഞ്ഞിരുന്നില്ല. എന്നാൽ പകൽ സമയത്ത് സന്തോഷത്തിലിരുന്ന ഇരുവരെയും ബെഡ്റൂമിൽ വഴക്കിലേക്ക് നയിച്ചത് എന്താണെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
എന്നാൽ അനുഷയെ നിരന്തരം മർദിച്ചിരുന്നതായും എന്തിനും ഏതിനും പ്രശാന്ത് സംശയം പ്രകടിപ്പിച്ചിരുന്നതായും അനുഷയുടെ വീട്ടുകാർ പൊലീസിനു മൊഴിനൽകി. ലഹരി ഉപയോഗിച്ചെത്തി മർദിക്കുന്നത് സഹിക്കാതെ വന്നതോടെ അനുഷ വിവാഹം വേർപെടുത്തണമെന്ന് സ്വന്തം വീട്ടുകാരോട് പലതവണ പറഞ്ഞിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. വർഷങ്ങളുടെ പ്രണത്തിനൊടുവിൽ രണ്ടു വർഷം മുമ്പാണ് പ്രശാന്തും അനുഷയും ഒരുമിക്കുന്നത്.
രണ്ടു പേരും വ്യത്യസ്ത ജാതിയിൽപെട്ടവരായതിനാൽ ഇരു വീട്ടുകാരും ഇവരുടെ വിവാഹത്തെ എതിർത്തിരുന്നു. പ്രശാന്തുമായുള്ള അടുപ്പം വീട്ടിലറിഞ്ഞതോടെ ഒരുപാട് പ്രയാസങ്ങൾ അനുഷയ്ക്ക് നേരിടേണ്ടി വന്നു. ഇരു വീട്ടുകാരും വിവാഹത്തിനു സമ്മതിക്കില്ലെന്നു പറഞ്ഞ് ഉറച്ചു നിന്നു. ഇതോടെ പ്രശാന്ത് പകർന്ന ധൈര്യവും ആത്മവിശ്വാസവും വിശ്വസിച്ച് പ്രശാന്തുമായി ഒരമിച്ചു ജീവിക്കാൻ അനുഷ വീടുവിട്ടിറങ്ങുകയായിരുന്നു. എന്നാൽ പ്രാണനു തുല്യം സ്നേഹിച്ചിരുന്ന ജീവിത പങ്കാളിയുടെ കരങ്ങളാൽ അന്ത്യം വരിക്കാനായിരുന്നു കാലം അനുഷയ്ക്ക് കാത്തു വച്ച വിധി.
കാമുകനോടൊപ്പം പോയി ജീവിക്കാൻ തീരുമാനിച്ച മകളെ സ്വീകരിക്കാൻ അനുഷയുടെ അഛനും അമ്മയും ഒടുവിൽ തിരൂമാനിച്ചു. പ്രശാന്തിന്റെ അമ്മയുമായി നല്ലബന്ധത്തിലായിരുന്നില്ല. ഇവരിൽ നിന്നും അനുഷയ്ക്ക് കൊടിയ പ്രയാസങ്ങൾ ഏറ്റിരുന്നതായി അനുഷയുടെ ബന്ധുക്കൾ പറയുന്നു. ഇരുവരുടെയും വ്യത്യസ്ത ജാതിയായിരുന്നു വിവാഹത്തിനു മുമ്പും ശേഷവും ഇവരുടെ ജീവിത സ്വൈര്യംകെടുത്തിയിരുന്നത്. അനുഷ വേട്ടുവ സമുദായക്കാരിയും പ്രശാന്ത് തിയ്യ സമുദായത്തിൽപ്പെട്ടവരുമാണ്.
ഓരോ ദിവസം മുന്നോട്ടുപോകുംതോറും പ്രശാന്ത്-അനുഷ ദമ്പതികളുടെ ജീവിതം പരസ്പരം വെറുപ്പിലും സംശയത്തിലും എത്തിയിരുന്നു. പ്രശാന്തിനെ അനിയന്ത്രിതമായി പലപ്പോഴും പ്രവർത്തിപ്പിച്ചിരുന്നത് മയക്കുമരുന്നുകളുടെ അമിത ഉപയോഗമായിരുന്നു. രണ്ടു ദിവസത്തിനകം ഇരുവീട്ടുകാരിൽ നിന്നും ബന്ധപ്പെട്ടവരിൽ നിന്നും വിശദമൊഴി ശേഖരിക്കുമെന്നും ഇതിനു ശേഷം മരണത്തിലേക്കു നയിച്ച കാര്യങ്ങളുടെ വ്യക്തത കൈവരുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കൊയിലാണ്ടി സി.ഐ ആർ ഹരിദാസ് മറുനാടൻ മലയാളിയോടു പറഞ്ഞു.
അതേസമയം ആറുമാസം പ്രായമുള്ള മകൻ അഹിന്ത് കൃഷ്ണയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും അനുഷയെ കഴുത്തിൽ വയർ ഉപയോഗിച്ച് ഞെരുക്കി മുറുക്കിയുമാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇവരെ കൊലപ്പെടുത്തിയ ശേഷമാണ് പ്രശാന്ത് സ്വന്തം വീട്ടിലെത്തി കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തത്. പ്രശാന്തിന്റെ മാസങ്ങളായുള്ള സംശയവും ലഹരി ഉപയോഗിച്ചെത്തി അനുഷയുമായുള്ള വഴക്കും ഇത്തരമൊരു ക്രിത്യത്തിലേക്ക് പ്രശാന്ത് എത്തുകയായിരുന്നെന്നാണ് സാഹചര്യ തെളിവുകളും പ്രഥമിക അന്വേഷണവും വ്യക്തമാക്കുന്നത്.
Stories you may Like
- സ്നേഹയെ കൊല്ലാൻ ശ്രമിച്ചത് അരുണിനോടുള്ള പ്രണയം തെളിയിക്കാൻ
- കാമുകിക്കൊപ്പം കാമുകനും കുടുങ്ങുമോ? അനുഷ ശ്രമിച്ചത് 'സ്നേഹം' വീണ്ടെടുക്കാൻ
- പിടിയിലാവുന്നതിന് മുമ്പ് അനുഷ ഡിലീറ്റ് ചെയ്ത വാട്സ്ആപ്പ് ചാറ്റുകളിൽ എന്ത്?
- പരുമലയിൽ 'സ്നേഹക്കൊല' ഒഴിഞ്ഞത് തലനാരിഴയ്ക്ക്
- രണ്ടാം ചോദ്യം ചെയ്യലും അതിജീവിച്ച് അരുൺ; ഫോൺ പരിശോധന നിർണ്ണായകം
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍