Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൊടുപുഴയിലെ ഏഴു വയസുകാരന്റെ കൊലപാതകത്തിൽ അമ്മയും അറസ്റ്റിലാകും; അറസ്റ്റ് ഇന്നോ നാളെയോ രേഖപ്പെടുത്തിയേക്കും; പൊലീസ് നീക്കം ഇടത് എംഎൽഎയുടെ സമ്മർദ്ദ തന്ത്രം മറികടന്ന്; അഴിക്കുള്ളിലാകുന്നത് അരുൺ ആനന്ദിനൊപ്പം ജീവിച്ചപ്പോൾ കുട്ടിയുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിൽ അമ്മ പരാജയപ്പെട്ടെന്ന് ബോധ്യമായതോടെ; രക്ഷിക്കാനുള്ള നീക്കം പാളിയത് പി.സി ജോർജ്ജും സോഷ്യൽ മീഡിയാ ഗ്രൂപ്പുകളും കൈകോർത്തപ്പോൾ

തൊടുപുഴയിലെ ഏഴു വയസുകാരന്റെ കൊലപാതകത്തിൽ അമ്മയും അറസ്റ്റിലാകും; അറസ്റ്റ് ഇന്നോ നാളെയോ രേഖപ്പെടുത്തിയേക്കും; പൊലീസ് നീക്കം ഇടത് എംഎൽഎയുടെ സമ്മർദ്ദ തന്ത്രം മറികടന്ന്; അഴിക്കുള്ളിലാകുന്നത് അരുൺ ആനന്ദിനൊപ്പം ജീവിച്ചപ്പോൾ കുട്ടിയുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിൽ അമ്മ പരാജയപ്പെട്ടെന്ന് ബോധ്യമായതോടെ; രക്ഷിക്കാനുള്ള നീക്കം പാളിയത് പി.സി ജോർജ്ജും സോഷ്യൽ മീഡിയാ ഗ്രൂപ്പുകളും കൈകോർത്തപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: തൊടുപുഴയിൽ ഏഴുവയസുകാരനെ മർദ്ദിച്ചു കൊന്ന കേസിൽ കുട്ടിയുടെ അമ്മ അറസ്റ്റിലാകും. ഇന്നോ നാളെയോ അമ്മയെ അറസ്റ്റ് രേഖപ്പെടുത്താനാണ് ഉന്നത തലത്തിൽ പൊലീസ് എടുത്ത തീരുമാനം. ഏഴുവയസുള്ള സ്വന്തം മകനെ മർദ്ദിക്കുന്നത് കണ്ടിട്ടും അധികാരികളെ വിവരമറിയിക്കാത്ത കുറ്റത്തിനാണ് അറസ്റ്റ് രേഖപ്പെടുത്തുക. അമ്മയുടെ കാമുകൻ അരുൺ ആനന്ദിനെ മുഖ്യപ്രതിയാക്കി കുട്ടിയുടെ അമ്മയെ സംരക്ഷിക്കാനുള്ള പൊലീസ് നീക്കമാണ് ഇപ്പോൾ പാളുന്നത്. കുട്ടിയുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിൽ 'അമ്മ പരാജയപ്പെട്ടിട്ടുണ്ടെന്ന അന്വേഷണ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ബാലനീതി നിയമം 75 ആം വകുപ്പ് അനുസരിച്ചാണ് പൊലീസ് അമ്മയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. അമ്മയെ രക്ഷിക്കാൻ മുന്നിൽ നിന്ന തെക്കൻ ജില്ലക്കാരനായ ഇടത് എംഎൽഎയ്ക്കും കുട്ടിയെ രക്ഷിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. എംഎൽഎയുടെ സംരക്ഷണമാണ് അറസ്റ്റിൽ നിന്നും അമ്മയെ രക്ഷപ്പെടുത്തി നിർത്തിയിരുന്നത്.

കുട്ടിയുടെ അമ്മയ്ക്ക് എതിരെ കേസ് എടുക്കാൻ ശിശുക്ഷേമ സമിതി നിർദ്ദേശം നൽകിയിരുന്നു. ഇളയ കുട്ടിയുടെ മൊഴിയും തിരുവനന്തപുരത്തെയും ഇടുക്കിയിലെയും ശിശുക്ഷേമ സമിതിയുടെയും ശുപാർശ പ്രകാരമാണ് പൊലീസ് നടപടി. ഇന്നത്തെ മംഗളം ദിനപത്രം കുട്ടിയുടെ അമ്മയെ ഇന്നോ നാളെയോ അറസ്റ്റ് ചെയ്യുമെന്നുള്ള വാർത്ത നൽകിയിട്ടുണ്ട്. കുട്ടി കൊല്ലപ്പെട്ട സംഭവത്തെ തുടർന്നുള്ള പൊലീസിന്റെ നീക്കങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വാർത്ത. കുട്ടിക്ക് നേരെയുള്ള അക്രമം 'അമ്മ റിപ്പോർട്ട് ചെയ്യേണ്ടതായിരുന്നു. അത് ചെയ്തിട്ടില്ല. അധികൃതരെ അറിയിക്കാതെ ഈ സംഭവം മറച്ചുവയ്ക്കുകയാണ് 'അമ്മ ചെയ്തത്. പൊലീസിന് രഹസ്യമൊഴി നൽകാനും 'അമ്മ തയ്യാറായിട്ടില്ല. കുട്ടി കൊല്ലപ്പെട്ടിട്ടും കാമുകനെ രക്ഷിക്കാനുള്ള അമ്മയുടെ നീക്കം പൊലീസിനെ തന്നെ അമ്പര പ്പിച്ചിരുന്നു. എല്ലാ വിലയിരുത്തലുകൾക്കും ഒടുവിലാണ് സ്വന്തം കുട്ടിയെ മർദ്ദിച്ചു കൊല്ലാൻ അരുനിന്ന അമ്മയെ അറസ്റ്റ് ചെയ്യാനുള്ള പൊലീസിന്റെ തീരുമാനം വന്നത്. അമ്മയുടെ സാന്നിധ്യത്തിലാണ് ഏഴുവയസുകാരൻ അമ്മയുടെ കാമുകനാൽ ക്രൂരമായി മർദ്ദിക്കപ്പെട്ടത്. ഈ മർദ്ദനമാണ് കുട്ടിയുടെ മരണത്തിനു കാരണമായത്.

അമ്മയുടെ കാമുകൻ അറസ്റ്റിലായിട്ടും മർദ്ദനത്തിനു അരുനിന്ന 'അമ്മ സംരക്ഷിക്കപ്പെടുന്നതിൽ എതിർപ്പ് ശക്തമായിരുന്നു. സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ കുട്ടിക്ക് മരണാനന്തര നീതി ഉറപ്പാക്കണമെന്നു ആവശ്യപ്പെട്ടു രംഗത്ത് വന്നിരുന്നു. പി.സി.ജോർജ് മുഖ്യരക്ഷാധികാരിയായി ഒരു കൂട്ടായ്മക്ക് സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് രൂപം നൽകിയിരുന്നു. സംവിധായകൻ രാജസേനൻ, നടൻ എം.ആർ.ഗോപകുമാർ എന്നിവർ രക്ഷാധികാരികളായി ഈ സമിതിയുടെ തലപ്പത്തുമുണ്ട്. ഒട്ടനവധി താരങ്ങളെയും പ്രമുഖ വ്യക്തികളെയും ഈ സമിതിയിൽ ചേർക്കാൻ ശ്രമം നടന്നുകൊണ്ടിരിക്കവെയാണ് ഇപ്പോൾ പൊലീസ് അമ്മയുടെ അറസ്റ്റ് എന്ന നീക്കത്തിലേക്ക് എത്തുന്നതും.

തൊടുപുഴയിൽ ഏഴുവയസുകാരനെ അമ്മയുടെ കാമുകൻ മർദ്ദിച്ചു കൊന്ന സംഭവത്തിൽ കാമുകന് അരുനിന്ന അമ്മയെ സംരക്ഷിക്കാനുള്ള നീക്കം പാളുമെന്നു കഴിഞ്ഞ ദിവസം മറുനാടൻ ചെയ്തിരുന്നു. അറസ്റ്റിൽ നിന്ന് അമ്മയെ സംരക്ഷിച്ചു നിർത്താൻ കഴിയുകയില്ലെന്നാണ് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നത്. നിയമവൃത്തങ്ങളും ഈ കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
പപ്പിക്കുട്ടി എന്ന് സോഷ്യൽ മീഡിയ പുനർനാമകരണം ചെയ്ത ഏഴുവയസുകാരന് നീതിതേടിയാണ് സോഷ്യൽ മീഡിയാ ഗ്രൂപ്പുകളും കുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കളുംകഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് യോഗം ചേർന്നത്. ഈ യോഗത്തിനു ശേഷം തീരുമാനിച്ച സമിതിയുടെ മുഖ്യരക്ഷാധികാരി സ്ഥാനത്താണ് പി.സി.ജോർജ് എംഎൽഎ എത്തിയത്.

'ഏഴുവയസുകാരന് മരണാനന്തര നീതി വേണമെങ്കിൽ കുട്ടിയുടെ 'അമ്മ ശിക്ഷിക്കപ്പെടണം. പി.സി.ജോർജ് മറുനാടൻ മലയാളിയോട് പ്രതികരിച്ചിരുന്നു. അമ്മയുടെ കാമുകന് മാത്രമല്ല അമ്മയ്ക്കും കുട്ടിയെ മർദ്ദിച്ച് കൊല്ലുന്നതിൽ പങ്കുണ്ട്. അമ്മയുടെ ഭ്രാന്താണല്ലോ കൊച്ചിന്റെ കൊലപാതകത്തിൽ കലാശിച്ചത്. ആ അമ്മയെ പ്രതിസ്ഥാനത്ത് നിന്ന് മാറ്റി സാക്ഷിയാക്കാൻ നോക്കുന്നു. ഈ അമ്മയെ മാപ്പു സാക്ഷിയാക്കിയാൽ ആ സ്ത്രീ ചെയ്യാൻ പോകുന്നത് എന്താണ്? അവളുടെ കാമുകനെ രക്ഷിക്കാൻ കള്ളസാക്ഷി പറയും. പൊലീസ് എന്ത്പറഞ്ഞാലും ഇതാണ് നടക്കാൻ പോകുന്നത്. അവളെ മാപ്പുസാക്ഷിയാക്കുന്ന പൊലീസിന്റെ നടപടി തെറ്റാണ്. ഭരണകക്ഷിയിൽപ്പെട്ട ഒരു ആളാണ് പ്രതി എന്നാണ് ഞാൻ മനസിലാക്കുന്നത്. ഇത് ജനാധിപത്യ ധ്വംസനമാണ്, മര്യാദകേടാണ്. അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നത് ഭരണകക്ഷിയിൽപ്പെട്ട എംഎൽഎയാണ് എന്നാണ് ഞാൻ മനസിലാക്കുന്നത്-പി.സി.ജോർജ് സമിതി രൂപവത്ക്കരണ വേളയിൽ മറുനാടനോട് പ്രതികരിച്ചിരുന്നു.

പി.സി.ജോർജിനെ കൂടാതെ കേരളത്തിലെ ഒട്ടുവളരെ സെലിബ്രിറ്റികളും താമസിയാതെ ഈ കമ്മറ്റിയിൽ അംഗമാകുന്നുണ്ട്. ഇതോടെ കമ്മറ്റി അതിശക്തമായ ഒരു ജനകീയ മുന്നേറ്റമായി തന്നെ മാറിയേക്കും. കുട്ടിക്ക് മരണാനന്തര നീതി, അതിനായി കുട്ടിയുടെ അമ്മയുടെ അറസ്റ്റ്, കുട്ടിയുടെ അച്ഛന്റെ മരണത്തിനു പിന്നിലെ കാരണങ്ങൾ തേടി അതിശക്തമായ അന്വേഷണം. ഈ രണ്ടു കാര്യങ്ങളാണ് കമ്മറ്റി ആവശ്യപ്പെടുന്നത്. മാധ്യമപ്രവർത്തക ശ്രീലാ പിള്ള ചെയർ പേഴ്സണും സുമേഷ് ജനറൽ കൺവീനറും ആയാണ് ആക്ഷൻ കൗൺസിലിന് രൂപം കൊടുത്തിരിക്കുന്നത്. കേന്ദ്ര ശിശുക്ഷേമ മന്ത്രാലയത്തിനെയും ദേശീയ മനുഷ്യാവകാശ കമ്മീഷനെയും കേരളത്തിലെ നിയമസംവിധാനങ്ങളെയും ആക്ഷൻ കൗൺസിൽ സമീപിക്കും-ജനറൽ കൺവീനർ സുമേഷ് മറുനാടനോട് പ്രതികരിച്ചിരുന്നു.

തൊടുപുഴയിൽ ഏഴ് വയസുകാരനെ അതിക്രൂരമായി മർദ്ദിച്ചു കൊന്ന കേസിൽ കുട്ടിയുടെ അമ്മയുടെ കാമുകൻ അരുൺ ആനന്ദ് അഴിക്കുള്ളിലാണ്. അതേസമയം ഈ ക്രൂരതയ്ക്ക് അരുനിന്ന 'അമ്മ സുരക്ഷിതയുമാണ്. സുരക്ഷിതയായി പുറത്തു നിൽക്കുന്ന ഈ അമ്മയ്ക്ക് ഇനി അധിക കാലം സുരക്ഷിതയായി കഴിയാൻ അവസരമുണ്ടായേക്കില്ല പി.സി.ജോർജ് രക്ഷാധികാരിയും, രാജസേനൻ, എം.ആർ.ഗോപകുമാർ എന്നിവർ രക്ഷാധികാരിയുമായ കമ്മറ്റിയുടെ രൂപീകരണം ഇതിനു തെളിവാണ്. ഡൽഹി പെൺകുട്ടിക്ക് നീതി തേടിയ ജനകീയമുന്നേറ്റം പോലൊരു മുന്നേറ്റം തന്നെയാണ് തൊടുപുഴയിലെ ഏഴുവയസ്സുകാരനു മരണാനന്തര നീതി തേടിയുള്ള പ്രക്ഷോഭത്തിലും കാണാൻ കഴിയുക. . കുട്ടിയുടെ മരണത്തിനും കൊലപാതകത്തിനും ഒത്താശ ചെയ്ത അമ്മയെ അഴിക്കുള്ളിലാക്കാനുള്ള പ്രക്ഷോഭമാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇവർ ആവശ്യം ശക്തമാക്കി രംഗത്തു വരുന്നതോടെ കുട്ടിയുടെ അമ്മയുടെ തൊടുപുഴയിലെ വീട്ടിലെ സുഖവാസം അവസാനിക്കാനാണ് സാധ്യത.

അരുൺ ആനന്ദ് എന്ന വില്ലൻ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടു അഴിക്കുള്ളിലാണ്. പക്ഷെ കുട്ടിയുടെ 'അമ്മ, കൊലപാതകത്തിന് ഒത്താശ ചെയ്തു കൊടുത്തവൾ എന്തുകൊണ്ട് അറസ്റ്റിലാകുന്നില്ല എന്ന ചോദ്യമാണ് കേരളത്തിൽ നിന്നും മുഴങ്ങുന്നത്. കുട്ടിയുടെ കൊലപാതകത്തിന്, മർദ്ദനത്തിനു അമ്മയുടെ മൗനസമ്മതമുണ്ടായിരുന്നു എന്ന് പൊലീസ് അന്വേഷണത്തിൽ തന്നെ ബോധ്യമാകുന്ന കാര്യമാണ്. എന്നിട്ടും അമ്മ സംരക്ഷിക്കപ്പെടുന്നു. ആരാണ് അവരെ അഴിക്കുള്ളിലാക്കാതെ സംരക്ഷിക്കുന്നത്. എന്താണ് കുട്ടിയുടെ അച്ഛന്റെ മരണത്തിനു പിന്നിലുള്ളത്. ഈ മരണം വിവാദമായിട്ടും എന്തുകൊണ്ട് ഈ മരണത്തിൽ അന്വേഷണം വരുന്നില്ല? ഇങ്ങിനെ ഒട്ടുവളരെ ചോദ്യങ്ങളാണ് ഏഴുവയസുകാരന്റെ മരണവുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയയിൽ നിന്നും ഉയരുന്നത്. പല ചോദ്യങ്ങൾക്കും ഉള്ള ഉത്തരങ്ങളും സോഷ്യൽ മീഡിയ തന്നെ കണ്ടെത്തിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെയാണ് കുട്ടിയുടെ മരണത്തിൽ അമ്മയുടെ പങ്കും ഒപ്പം കുട്ടിയെ ഉറപ്പായും സംരക്ഷിക്കുമായിരുന്ന കുട്ടിയുടെ അച്ഛന്റെ ദുരൂഹമരണവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയും അച്ഛന്റെ പഴയ ബിടെക് പഠനകാലത്തെ സുഹൃത്തുക്കളും കൈകോർക്കുന്നത്.

ഏഴുവയസുകാരന്റെ അമ്മയെ സംരക്ഷിക്കുന്നത് സിപിഎം അല്ലാത്ത തെക്കൻ കേരളത്തിലെ ഒരു എംഎൽഎയാണ് എന്നാണ് അറിയാൻ കഴിയുന്നത്. ഒട്ടുവളരെ കാര്യങ്ങൾ ഈ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഇനിയും വെളിയിൽ വരാനുണ്ട്. ഉന്നത സ്വാധീനത്തിന്റെ മറവിലാണ് കുട്ടിയുടെ 'അമ്മ സുരക്ഷിതയായിരിക്കുന്നത്. ഭാര്യമാരെ കൈമാറുന്നത് ഉൾപ്പെടെയുള്ള, അരുൺ ആനന്ദിന്റെയും കുട്ടിയുടെ അമ്മയുടെയും രാത്രി സഞ്ചാരത്തിന്റെ ഉൾപ്പെടെയുള്ള ഒട്ടനവധി കാര്യങ്ങൾ ഇനിയും വെളിയിൽ വരാനുണ്ട്. വൈഫ് സ്വാപ്പിങ് ഗ്രൂപ്പുമായി അരുൺ ആനന്ദിനും കുട്ടിയുടെ അമ്മയ്ക്കും ബന്ധമുണ്ടെന്ന വാർത്ത ആദ്യം പുറത്തുവിട്ടത് മറുനാടൻ മലയാളിയായിരുന്നു. ഈ വാർത്തയുടെ ഓളങ്ങൾ നിലനിൽക്കുമ്പോൾ തന്നെയാണ് കായംകുളത്ത് നിന്നും ഭാര്യമാരെ പരസ്പരം കൈമാറുന്ന സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ അറസ്റ്റിലാകുന്നത്. ഈ സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾക്ക് കുട്ടിയുടെ അമ്മയുമായും അരുൺ ആനന്ദുമായും ബന്ധമുണ്ടോ എന്ന കാര്യം ഇനിയും വെളിയിൽ വന്നിട്ടില്ല. ഇതെല്ലാം ഇനി വരാൻ പോകുന്ന അന്വേഷണം, ഏഴുവയസുകാരന്റെ അമ്മയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ വെളിപ്പെടാനുള്ളതാണ്.

കുട്ടിയുടെ അച്ഛന്റെ വീട്ടുകാർ ഇപ്പോൾ മകന്റെ മരണം അന്വേഷിക്കണം എന്നാവശ്യപ്പെട്ടു രംഗത്തുണ്ട്. ഇതിനായി കുട്ടിയുടെ മുത്തച്ഛൻ പരാതി നൽകി എന്നാണ് അറിയാൻ കഴിഞ്ഞത്. കുട്ടിയുടെ അച്ഛന്റെ ദുരൂഹമരണവും കുട്ടിയുടെ മരണത്തിൽ ഉള്ള പ്രതിചേർക്കാനുള്ള അന്വേഷണവും വന്നാൽ തൊടുപുഴയിലെ 'അമ്മ അകത്താക്കാൻ സാധ്യതകൾ ഏറെയാണ്. കുട്ടിയുടെ കൊലപാതകത്തിൽ ഉള്ള അന്വേഷണവും കുട്ടിയുടെ അച്ഛന്റെ ദുരൂഹമരണത്തിൽ ഉള്ള അന്വേഷണവും വന്നാൽ പ്രതിസ്ഥാനത്ത് കുട്ടിയുടെ 'അമ്മ മാത്രമാകും. ഈ രണ്ടു കേസുകളിലും അന്വേഷണം വരുമ്പോൾ കുടുക്കിലാവുക 'അമ്മ മാത്രമാകും. ഈ കേസുകളിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നത് ഈ കുട്ടിയുടെ 'അമ്മ മാത്രവുമാണ്. കുട്ടിയുടെ അച്ഛന്റെ മരണം എങ്ങിനെയാണ് എന്ന് പറയാൻ കഴിയുക കുട്ടിയുടെ അമ്മയ്ക്ക് മാത്രമാണ്.

ബിസിനസ് നല്ല രീതിയിൽ പോകുന്നുണ്ട്. ഭാര്യ വീട്ടിൽ നിന്നുമുള്ള താമസം ഒഴിവാക്കി ഞങ്ങൾ പുതിയ വാടക വീട്ടിലേക്ക് മാറുകയാണ് എന്ന് കുട്ടിയുടെ അച്ഛൻ സ്വന്തം അമ്മയെ വിളിച്ച് പറയുന്നതിന്റെ പിറ്റേ ദിവസമാണ് കുട്ടിയുടെ അച്ഛനു മരണം സംഭവിക്കുന്നത്. . ഹൃദയ സ്തംഭനം എന്നാണ് കുട്ടിയുടെ 'അമ്മ അറിയിച്ചത്. ഇപ്പോൾ കുട്ടിയുടെ മരണം വിവാദമായ പശ്ചാത്തലത്തിൽ അമ്മയുടെ കാമുകൻ അരുൺ ആനന്ദിന്റെ ചെയ്തികൾ അറിഞ്ഞതോടെയാണ് കുട്ടിയുടെ അച്ഛന്റെ മരണത്തിൽ അന്വേഷണവും ഒപ്പം കുട്ടിക്ക് മരണനാന്തര നീതിയും ആവശ്യപ്പെട്ട് അച്ഛന്റെ സുഹൃത്തുക്കൾ ഇപ്പോൾ സോഷ്യൽ മീഡിയാ ഗ്രൂപ്പുകളുമായി ചേർന്ന് പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP