തൊടുപുഴയിലെ ഏഴു വയസുകാരന്റെ കൊലപാതകത്തിൽ അമ്മയും അറസ്റ്റിലാകും; അറസ്റ്റ് ഇന്നോ നാളെയോ രേഖപ്പെടുത്തിയേക്കും; പൊലീസ് നീക്കം ഇടത് എംഎൽഎയുടെ സമ്മർദ്ദ തന്ത്രം മറികടന്ന്; അഴിക്കുള്ളിലാകുന്നത് അരുൺ ആനന്ദിനൊപ്പം ജീവിച്ചപ്പോൾ കുട്ടിയുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിൽ അമ്മ പരാജയപ്പെട്ടെന്ന് ബോധ്യമായതോടെ; രക്ഷിക്കാനുള്ള നീക്കം പാളിയത് പി.സി ജോർജ്ജും സോഷ്യൽ മീഡിയാ ഗ്രൂപ്പുകളും കൈകോർത്തപ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ഇടുക്കി: തൊടുപുഴയിൽ ഏഴുവയസുകാരനെ മർദ്ദിച്ചു കൊന്ന കേസിൽ കുട്ടിയുടെ അമ്മ അറസ്റ്റിലാകും. ഇന്നോ നാളെയോ അമ്മയെ അറസ്റ്റ് രേഖപ്പെടുത്താനാണ് ഉന്നത തലത്തിൽ പൊലീസ് എടുത്ത തീരുമാനം. ഏഴുവയസുള്ള സ്വന്തം മകനെ മർദ്ദിക്കുന്നത് കണ്ടിട്ടും അധികാരികളെ വിവരമറിയിക്കാത്ത കുറ്റത്തിനാണ് അറസ്റ്റ് രേഖപ്പെടുത്തുക. അമ്മയുടെ കാമുകൻ അരുൺ ആനന്ദിനെ മുഖ്യപ്രതിയാക്കി കുട്ടിയുടെ അമ്മയെ സംരക്ഷിക്കാനുള്ള പൊലീസ് നീക്കമാണ് ഇപ്പോൾ പാളുന്നത്. കുട്ടിയുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിൽ 'അമ്മ പരാജയപ്പെട്ടിട്ടുണ്ടെന്ന അന്വേഷണ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ബാലനീതി നിയമം 75 ആം വകുപ്പ് അനുസരിച്ചാണ് പൊലീസ് അമ്മയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. അമ്മയെ രക്ഷിക്കാൻ മുന്നിൽ നിന്ന തെക്കൻ ജില്ലക്കാരനായ ഇടത് എംഎൽഎയ്ക്കും കുട്ടിയെ രക്ഷിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. എംഎൽഎയുടെ സംരക്ഷണമാണ് അറസ്റ്റിൽ നിന്നും അമ്മയെ രക്ഷപ്പെടുത്തി നിർത്തിയിരുന്നത്.
കുട്ടിയുടെ അമ്മയ്ക്ക് എതിരെ കേസ് എടുക്കാൻ ശിശുക്ഷേമ സമിതി നിർദ്ദേശം നൽകിയിരുന്നു. ഇളയ കുട്ടിയുടെ മൊഴിയും തിരുവനന്തപുരത്തെയും ഇടുക്കിയിലെയും ശിശുക്ഷേമ സമിതിയുടെയും ശുപാർശ പ്രകാരമാണ് പൊലീസ് നടപടി. ഇന്നത്തെ മംഗളം ദിനപത്രം കുട്ടിയുടെ അമ്മയെ ഇന്നോ നാളെയോ അറസ്റ്റ് ചെയ്യുമെന്നുള്ള വാർത്ത നൽകിയിട്ടുണ്ട്. കുട്ടി കൊല്ലപ്പെട്ട സംഭവത്തെ തുടർന്നുള്ള പൊലീസിന്റെ നീക്കങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വാർത്ത. കുട്ടിക്ക് നേരെയുള്ള അക്രമം 'അമ്മ റിപ്പോർട്ട് ചെയ്യേണ്ടതായിരുന്നു. അത് ചെയ്തിട്ടില്ല. അധികൃതരെ അറിയിക്കാതെ ഈ സംഭവം മറച്ചുവയ്ക്കുകയാണ് 'അമ്മ ചെയ്തത്. പൊലീസിന് രഹസ്യമൊഴി നൽകാനും 'അമ്മ തയ്യാറായിട്ടില്ല. കുട്ടി കൊല്ലപ്പെട്ടിട്ടും കാമുകനെ രക്ഷിക്കാനുള്ള അമ്മയുടെ നീക്കം പൊലീസിനെ തന്നെ അമ്പര പ്പിച്ചിരുന്നു. എല്ലാ വിലയിരുത്തലുകൾക്കും ഒടുവിലാണ് സ്വന്തം കുട്ടിയെ മർദ്ദിച്ചു കൊല്ലാൻ അരുനിന്ന അമ്മയെ അറസ്റ്റ് ചെയ്യാനുള്ള പൊലീസിന്റെ തീരുമാനം വന്നത്. അമ്മയുടെ സാന്നിധ്യത്തിലാണ് ഏഴുവയസുകാരൻ അമ്മയുടെ കാമുകനാൽ ക്രൂരമായി മർദ്ദിക്കപ്പെട്ടത്. ഈ മർദ്ദനമാണ് കുട്ടിയുടെ മരണത്തിനു കാരണമായത്.
അമ്മയുടെ കാമുകൻ അറസ്റ്റിലായിട്ടും മർദ്ദനത്തിനു അരുനിന്ന 'അമ്മ സംരക്ഷിക്കപ്പെടുന്നതിൽ എതിർപ്പ് ശക്തമായിരുന്നു. സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ കുട്ടിക്ക് മരണാനന്തര നീതി ഉറപ്പാക്കണമെന്നു ആവശ്യപ്പെട്ടു രംഗത്ത് വന്നിരുന്നു. പി.സി.ജോർജ് മുഖ്യരക്ഷാധികാരിയായി ഒരു കൂട്ടായ്മക്ക് സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് രൂപം നൽകിയിരുന്നു. സംവിധായകൻ രാജസേനൻ, നടൻ എം.ആർ.ഗോപകുമാർ എന്നിവർ രക്ഷാധികാരികളായി ഈ സമിതിയുടെ തലപ്പത്തുമുണ്ട്. ഒട്ടനവധി താരങ്ങളെയും പ്രമുഖ വ്യക്തികളെയും ഈ സമിതിയിൽ ചേർക്കാൻ ശ്രമം നടന്നുകൊണ്ടിരിക്കവെയാണ് ഇപ്പോൾ പൊലീസ് അമ്മയുടെ അറസ്റ്റ് എന്ന നീക്കത്തിലേക്ക് എത്തുന്നതും.
തൊടുപുഴയിൽ ഏഴുവയസുകാരനെ അമ്മയുടെ കാമുകൻ മർദ്ദിച്ചു കൊന്ന സംഭവത്തിൽ കാമുകന് അരുനിന്ന അമ്മയെ സംരക്ഷിക്കാനുള്ള നീക്കം പാളുമെന്നു കഴിഞ്ഞ ദിവസം മറുനാടൻ ചെയ്തിരുന്നു. അറസ്റ്റിൽ നിന്ന് അമ്മയെ സംരക്ഷിച്ചു നിർത്താൻ കഴിയുകയില്ലെന്നാണ് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നത്. നിയമവൃത്തങ്ങളും ഈ കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
പപ്പിക്കുട്ടി എന്ന് സോഷ്യൽ മീഡിയ പുനർനാമകരണം ചെയ്ത ഏഴുവയസുകാരന് നീതിതേടിയാണ് സോഷ്യൽ മീഡിയാ ഗ്രൂപ്പുകളും കുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കളുംകഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് യോഗം ചേർന്നത്. ഈ യോഗത്തിനു ശേഷം തീരുമാനിച്ച സമിതിയുടെ മുഖ്യരക്ഷാധികാരി സ്ഥാനത്താണ് പി.സി.ജോർജ് എംഎൽഎ എത്തിയത്.
'ഏഴുവയസുകാരന് മരണാനന്തര നീതി വേണമെങ്കിൽ കുട്ടിയുടെ 'അമ്മ ശിക്ഷിക്കപ്പെടണം. പി.സി.ജോർജ് മറുനാടൻ മലയാളിയോട് പ്രതികരിച്ചിരുന്നു. അമ്മയുടെ കാമുകന് മാത്രമല്ല അമ്മയ്ക്കും കുട്ടിയെ മർദ്ദിച്ച് കൊല്ലുന്നതിൽ പങ്കുണ്ട്. അമ്മയുടെ ഭ്രാന്താണല്ലോ കൊച്ചിന്റെ കൊലപാതകത്തിൽ കലാശിച്ചത്. ആ അമ്മയെ പ്രതിസ്ഥാനത്ത് നിന്ന് മാറ്റി സാക്ഷിയാക്കാൻ നോക്കുന്നു. ഈ അമ്മയെ മാപ്പു സാക്ഷിയാക്കിയാൽ ആ സ്ത്രീ ചെയ്യാൻ പോകുന്നത് എന്താണ്? അവളുടെ കാമുകനെ രക്ഷിക്കാൻ കള്ളസാക്ഷി പറയും. പൊലീസ് എന്ത്പറഞ്ഞാലും ഇതാണ് നടക്കാൻ പോകുന്നത്. അവളെ മാപ്പുസാക്ഷിയാക്കുന്ന പൊലീസിന്റെ നടപടി തെറ്റാണ്. ഭരണകക്ഷിയിൽപ്പെട്ട ഒരു ആളാണ് പ്രതി എന്നാണ് ഞാൻ മനസിലാക്കുന്നത്. ഇത് ജനാധിപത്യ ധ്വംസനമാണ്, മര്യാദകേടാണ്. അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നത് ഭരണകക്ഷിയിൽപ്പെട്ട എംഎൽഎയാണ് എന്നാണ് ഞാൻ മനസിലാക്കുന്നത്-പി.സി.ജോർജ് സമിതി രൂപവത്ക്കരണ വേളയിൽ മറുനാടനോട് പ്രതികരിച്ചിരുന്നു.
പി.സി.ജോർജിനെ കൂടാതെ കേരളത്തിലെ ഒട്ടുവളരെ സെലിബ്രിറ്റികളും താമസിയാതെ ഈ കമ്മറ്റിയിൽ അംഗമാകുന്നുണ്ട്. ഇതോടെ കമ്മറ്റി അതിശക്തമായ ഒരു ജനകീയ മുന്നേറ്റമായി തന്നെ മാറിയേക്കും. കുട്ടിക്ക് മരണാനന്തര നീതി, അതിനായി കുട്ടിയുടെ അമ്മയുടെ അറസ്റ്റ്, കുട്ടിയുടെ അച്ഛന്റെ മരണത്തിനു പിന്നിലെ കാരണങ്ങൾ തേടി അതിശക്തമായ അന്വേഷണം. ഈ രണ്ടു കാര്യങ്ങളാണ് കമ്മറ്റി ആവശ്യപ്പെടുന്നത്. മാധ്യമപ്രവർത്തക ശ്രീലാ പിള്ള ചെയർ പേഴ്സണും സുമേഷ് ജനറൽ കൺവീനറും ആയാണ് ആക്ഷൻ കൗൺസിലിന് രൂപം കൊടുത്തിരിക്കുന്നത്. കേന്ദ്ര ശിശുക്ഷേമ മന്ത്രാലയത്തിനെയും ദേശീയ മനുഷ്യാവകാശ കമ്മീഷനെയും കേരളത്തിലെ നിയമസംവിധാനങ്ങളെയും ആക്ഷൻ കൗൺസിൽ സമീപിക്കും-ജനറൽ കൺവീനർ സുമേഷ് മറുനാടനോട് പ്രതികരിച്ചിരുന്നു.
തൊടുപുഴയിൽ ഏഴ് വയസുകാരനെ അതിക്രൂരമായി മർദ്ദിച്ചു കൊന്ന കേസിൽ കുട്ടിയുടെ അമ്മയുടെ കാമുകൻ അരുൺ ആനന്ദ് അഴിക്കുള്ളിലാണ്. അതേസമയം ഈ ക്രൂരതയ്ക്ക് അരുനിന്ന 'അമ്മ സുരക്ഷിതയുമാണ്. സുരക്ഷിതയായി പുറത്തു നിൽക്കുന്ന ഈ അമ്മയ്ക്ക് ഇനി അധിക കാലം സുരക്ഷിതയായി കഴിയാൻ അവസരമുണ്ടായേക്കില്ല പി.സി.ജോർജ് രക്ഷാധികാരിയും, രാജസേനൻ, എം.ആർ.ഗോപകുമാർ എന്നിവർ രക്ഷാധികാരിയുമായ കമ്മറ്റിയുടെ രൂപീകരണം ഇതിനു തെളിവാണ്. ഡൽഹി പെൺകുട്ടിക്ക് നീതി തേടിയ ജനകീയമുന്നേറ്റം പോലൊരു മുന്നേറ്റം തന്നെയാണ് തൊടുപുഴയിലെ ഏഴുവയസ്സുകാരനു മരണാനന്തര നീതി തേടിയുള്ള പ്രക്ഷോഭത്തിലും കാണാൻ കഴിയുക. . കുട്ടിയുടെ മരണത്തിനും കൊലപാതകത്തിനും ഒത്താശ ചെയ്ത അമ്മയെ അഴിക്കുള്ളിലാക്കാനുള്ള പ്രക്ഷോഭമാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇവർ ആവശ്യം ശക്തമാക്കി രംഗത്തു വരുന്നതോടെ കുട്ടിയുടെ അമ്മയുടെ തൊടുപുഴയിലെ വീട്ടിലെ സുഖവാസം അവസാനിക്കാനാണ് സാധ്യത.
അരുൺ ആനന്ദ് എന്ന വില്ലൻ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടു അഴിക്കുള്ളിലാണ്. പക്ഷെ കുട്ടിയുടെ 'അമ്മ, കൊലപാതകത്തിന് ഒത്താശ ചെയ്തു കൊടുത്തവൾ എന്തുകൊണ്ട് അറസ്റ്റിലാകുന്നില്ല എന്ന ചോദ്യമാണ് കേരളത്തിൽ നിന്നും മുഴങ്ങുന്നത്. കുട്ടിയുടെ കൊലപാതകത്തിന്, മർദ്ദനത്തിനു അമ്മയുടെ മൗനസമ്മതമുണ്ടായിരുന്നു എന്ന് പൊലീസ് അന്വേഷണത്തിൽ തന്നെ ബോധ്യമാകുന്ന കാര്യമാണ്. എന്നിട്ടും അമ്മ സംരക്ഷിക്കപ്പെടുന്നു. ആരാണ് അവരെ അഴിക്കുള്ളിലാക്കാതെ സംരക്ഷിക്കുന്നത്. എന്താണ് കുട്ടിയുടെ അച്ഛന്റെ മരണത്തിനു പിന്നിലുള്ളത്. ഈ മരണം വിവാദമായിട്ടും എന്തുകൊണ്ട് ഈ മരണത്തിൽ അന്വേഷണം വരുന്നില്ല? ഇങ്ങിനെ ഒട്ടുവളരെ ചോദ്യങ്ങളാണ് ഏഴുവയസുകാരന്റെ മരണവുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയയിൽ നിന്നും ഉയരുന്നത്. പല ചോദ്യങ്ങൾക്കും ഉള്ള ഉത്തരങ്ങളും സോഷ്യൽ മീഡിയ തന്നെ കണ്ടെത്തിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെയാണ് കുട്ടിയുടെ മരണത്തിൽ അമ്മയുടെ പങ്കും ഒപ്പം കുട്ടിയെ ഉറപ്പായും സംരക്ഷിക്കുമായിരുന്ന കുട്ടിയുടെ അച്ഛന്റെ ദുരൂഹമരണവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയും അച്ഛന്റെ പഴയ ബിടെക് പഠനകാലത്തെ സുഹൃത്തുക്കളും കൈകോർക്കുന്നത്.
ഏഴുവയസുകാരന്റെ അമ്മയെ സംരക്ഷിക്കുന്നത് സിപിഎം അല്ലാത്ത തെക്കൻ കേരളത്തിലെ ഒരു എംഎൽഎയാണ് എന്നാണ് അറിയാൻ കഴിയുന്നത്. ഒട്ടുവളരെ കാര്യങ്ങൾ ഈ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഇനിയും വെളിയിൽ വരാനുണ്ട്. ഉന്നത സ്വാധീനത്തിന്റെ മറവിലാണ് കുട്ടിയുടെ 'അമ്മ സുരക്ഷിതയായിരിക്കുന്നത്. ഭാര്യമാരെ കൈമാറുന്നത് ഉൾപ്പെടെയുള്ള, അരുൺ ആനന്ദിന്റെയും കുട്ടിയുടെ അമ്മയുടെയും രാത്രി സഞ്ചാരത്തിന്റെ ഉൾപ്പെടെയുള്ള ഒട്ടനവധി കാര്യങ്ങൾ ഇനിയും വെളിയിൽ വരാനുണ്ട്. വൈഫ് സ്വാപ്പിങ് ഗ്രൂപ്പുമായി അരുൺ ആനന്ദിനും കുട്ടിയുടെ അമ്മയ്ക്കും ബന്ധമുണ്ടെന്ന വാർത്ത ആദ്യം പുറത്തുവിട്ടത് മറുനാടൻ മലയാളിയായിരുന്നു. ഈ വാർത്തയുടെ ഓളങ്ങൾ നിലനിൽക്കുമ്പോൾ തന്നെയാണ് കായംകുളത്ത് നിന്നും ഭാര്യമാരെ പരസ്പരം കൈമാറുന്ന സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ അറസ്റ്റിലാകുന്നത്. ഈ സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾക്ക് കുട്ടിയുടെ അമ്മയുമായും അരുൺ ആനന്ദുമായും ബന്ധമുണ്ടോ എന്ന കാര്യം ഇനിയും വെളിയിൽ വന്നിട്ടില്ല. ഇതെല്ലാം ഇനി വരാൻ പോകുന്ന അന്വേഷണം, ഏഴുവയസുകാരന്റെ അമ്മയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ വെളിപ്പെടാനുള്ളതാണ്.
കുട്ടിയുടെ അച്ഛന്റെ വീട്ടുകാർ ഇപ്പോൾ മകന്റെ മരണം അന്വേഷിക്കണം എന്നാവശ്യപ്പെട്ടു രംഗത്തുണ്ട്. ഇതിനായി കുട്ടിയുടെ മുത്തച്ഛൻ പരാതി നൽകി എന്നാണ് അറിയാൻ കഴിഞ്ഞത്. കുട്ടിയുടെ അച്ഛന്റെ ദുരൂഹമരണവും കുട്ടിയുടെ മരണത്തിൽ ഉള്ള പ്രതിചേർക്കാനുള്ള അന്വേഷണവും വന്നാൽ തൊടുപുഴയിലെ 'അമ്മ അകത്താക്കാൻ സാധ്യതകൾ ഏറെയാണ്. കുട്ടിയുടെ കൊലപാതകത്തിൽ ഉള്ള അന്വേഷണവും കുട്ടിയുടെ അച്ഛന്റെ ദുരൂഹമരണത്തിൽ ഉള്ള അന്വേഷണവും വന്നാൽ പ്രതിസ്ഥാനത്ത് കുട്ടിയുടെ 'അമ്മ മാത്രമാകും. ഈ രണ്ടു കേസുകളിലും അന്വേഷണം വരുമ്പോൾ കുടുക്കിലാവുക 'അമ്മ മാത്രമാകും. ഈ കേസുകളിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നത് ഈ കുട്ടിയുടെ 'അമ്മ മാത്രവുമാണ്. കുട്ടിയുടെ അച്ഛന്റെ മരണം എങ്ങിനെയാണ് എന്ന് പറയാൻ കഴിയുക കുട്ടിയുടെ അമ്മയ്ക്ക് മാത്രമാണ്.
ബിസിനസ് നല്ല രീതിയിൽ പോകുന്നുണ്ട്. ഭാര്യ വീട്ടിൽ നിന്നുമുള്ള താമസം ഒഴിവാക്കി ഞങ്ങൾ പുതിയ വാടക വീട്ടിലേക്ക് മാറുകയാണ് എന്ന് കുട്ടിയുടെ അച്ഛൻ സ്വന്തം അമ്മയെ വിളിച്ച് പറയുന്നതിന്റെ പിറ്റേ ദിവസമാണ് കുട്ടിയുടെ അച്ഛനു മരണം സംഭവിക്കുന്നത്. . ഹൃദയ സ്തംഭനം എന്നാണ് കുട്ടിയുടെ 'അമ്മ അറിയിച്ചത്. ഇപ്പോൾ കുട്ടിയുടെ മരണം വിവാദമായ പശ്ചാത്തലത്തിൽ അമ്മയുടെ കാമുകൻ അരുൺ ആനന്ദിന്റെ ചെയ്തികൾ അറിഞ്ഞതോടെയാണ് കുട്ടിയുടെ അച്ഛന്റെ മരണത്തിൽ അന്വേഷണവും ഒപ്പം കുട്ടിക്ക് മരണനാന്തര നീതിയും ആവശ്യപ്പെട്ട് അച്ഛന്റെ സുഹൃത്തുക്കൾ ഇപ്പോൾ സോഷ്യൽ മീഡിയാ ഗ്രൂപ്പുകളുമായി ചേർന്ന് പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്.
Stories you may Like
- പാവങ്ങാട്ടെ അരുണിന് വേണ്ടത് സുമനസ്സുകളുടെ കാരുണ്യം
- റിപ്പോർട്ടറിലെ അരുൺകുമാറിന്റെ രാജി പിൻവലിക്കൽ കത്ത് മറുനാടൻ പുറത്തു വിടുമ്പോൾ
- രാജിവച്ച അദ്ധ്യാപക പണി തിരിച്ചു കിട്ടാൻ അരുൺ കുമാറിന്റെ ഇമെയിൽ
- അരുൺ വിദ്യാധരൻ തമിഴ്നാട്ടിലെ സുരക്ഷിത കേന്ദ്രത്തിൽ ഒളിവിലെന്ന് സൂചന
- റിപ്പോർട്ടർ ചാനൽ വിടാൻ ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കി ഡോ. അരുൺ കുമാർ
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്