മോഷ്ടിക്കാൻ കയറിയ വീട്ടിൽ നിന്നും കള്ളന് ലഭിച്ചത് പിൻ നമ്പർ എഴുതിവെച്ച എടിഎം കാർഡ്; 9000 രൂപയും രണ്ട് മൊബൈൽ ഫോണും തുണികളും മോഷ്ടിച്ച് പണി തീർത്ത് സ്ഥലം കാലിയാക്കി കള്ളൻ; നേരം വെളുത്തപ്പോൾ എടിഎംമ്മിൽ നിന്നും കാർഡ് ഉപയോഗിച്ച് പണം വലിക്കാനെത്തിയത് പർദ്ദ ധരിച്ച്; കക്കവിൽപ്പനക്കാരനായ ശംസുദ്ദീന്റെ കള്ളക്കളികൾ ഇങ്ങനെ
ജംഷാദ് മലപ്പുറം
മലപ്പുറം: മലപ്പുറം താഴെചേളാരിയിലെ വീട്ടിൽ കയറിയ കള്ളന് ലഭിച്ചത് കാർഡിന് മുകളിൽ രഹസ്യ നമ്പർ എഴൂതി വെച്ച എ.ടി.എം കാർഡ്, തുടർന്ന് നാലു തവണകളിലായി എ.ടി.എം കാർഡിൽ നിന്നും മോഷ്ടാവ് പണം പിൻവലിച്ചത് പർദ ധരിച്ച് വന്ന്, എ.ടി.എം കാർഡിന് പുറമെ വീട്ടിനിന്നും 9,000രൂപയും, രണ്ട് മൊബൈൽ ഫോണും, വസ്ത്രങ്ങളും മോഷ്ടിച്ച പ്രതി കക്ക വിൽപ്പനക്കാരൻ കൂടിയാണ്. മാസങ്ങൾക്ക് മുൻപ് ചേളാരിയിൽ നടന്ന മോഷണക്കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശി കുപ്പിയിൽ ശംസുദ്ദീൻ(35) നെയാണ് തിരൂരങ്ങാടി സിഐ. റഫീഖും സംഘവും ഇന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി എട്ടിന് പുലർച്ചെ താഴെചേളാരിയിലെ വെള്ളേടത്ത് കരുണയിൽ ബാവയുടെ വീട്ടിലാണ് മോഷണം നടന്നത്.
മുൻവശത്തെ വാതിൽ തകർത്താണ് ഇയാൾ അകത്ത് കയറിയത്. 9,000രൂപ, രണ്ട് മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ, ഒരു എ.ടി.എം. കാർഡ് തുടങ്ങിയവയാണ് കവർന്നത്. കാർഡ് ഉപയോഗിച്ച് നാലുതവണയായി കോട്ടയ്ക്കൽ എ.ടി.എം കൗണ്ടറിൽനിന്നും 25,000 രൂപ പിൻവലിച്ചിട്ടുണ്ട്. പർദ്ദ ധരിച്ചെത്തിയാണ് ഇയാൾ പണം പിൻവലിക്കാനെത്തിയിരുന്നത്. സി.സി.ടിവിയിൽ നിന്നും ഇയാളുടെ രൂപവും വാഹനവും പൊലീസിന് ലഭിച്ചിരുന്നു. പൊലീസ് വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. ഐക്കരപ്പടിയിലെത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. മിനിലോറിയിൽ കക്ക വിൽപ്പന നടത്തുന്നതിനിടെ പ്രതി വീട്ടിൽ ആളില്ലെന്ന് കണ്ടതോടെ വീടിന്റെ വാതിൽ തകർത്ത് അകത്ത് കടക്കുകയായിരുന്നത്രെ.
പള്ളിയിലെ പ്പെട്ടി കുത്തിത്തുറന്ന് പണം കവർന്നതായി ഇയാൾക്കെതിരെ ഫറോക്ക്, കുന്നമംഗലം, പൊലിസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. കോടതിയിൽ ഹാജരായാക്കിയ പ്രതിയെ പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു. സിഐയ്ക്ക് പുറമെ എഎസ്ഐ രഞ്ജിത്, ശ്യാം, നിഖിൽ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. ഇത്തരത്തിൽ തന്നെ മറ്റൊരു വ്യത്യസ്ത മോഷ്ടാവിനെയും കഴിഞ്ഞ ദിവസം മലപ്പുറം തിരൂരിൽനിന്നും അറസ്റ്റ് ചെയ്തിരുന്നു. വിലപിടിപ്പുള്ള ബൈക്കുകളും, ബുള്ളറ്റുകളും നോട്ടമിട്ട് മോഷണം നടത്തിയ തുച്ഛമായ പണത്തിന് വിൽപന നടത്തി ആർഭാട ജീവിതം നയിച്ചുവരികയായിരുന്ന 19വയസ്സുകാരനാണ് കഴിഞ്ഞ ദിവസം തിരൂരിൽ അറസ്റ്റിലായത്.
തിരൂർ കൂട്ടായി വാടിക്കൽ സ്വദേശി അസ്സനാർ പുരക്കൽ മുക്താറിനെ(19)യാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഏറ്റവും വിലപിടിപ്പുള്ള ബൈക്കുകളാണ് മുക്താർ സുഹൃത്തുക്കളോടൊപ്പം മോഷണം നടത്താറുള്ളത്. ഇത്തരത്തിൽ മോഷണം നടത്തിയ നാലു വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടക്കൽ പറപ്പൂരിലുള്ള അബൂബക്കറിന്റെ യൂനിക്കോൺ മോട്ടോർ സൈക്കിൾ, മലപ്പുറം പട്ടർകടവ് സ്വദേശി അബ്ദുൾ അസീസിന്റെ വീട്ടിൽ നിന്നും റോയൽ എൻഫീൽഡ് ബുള്ളറ്റ്, വെന്നിയൂർ ബസ്റ്റാന്റിനടുത്ത് നിർത്തിയിട്ടിരുന്ന സമീൻ സുൽത്താൻ എന്നാളുടെ റോയൽ എൻഫീൽഡ് ബുള്ളറ്റ്, വെന്നിയൂർ ബസ്റ്റോപ്പിനടുത്ത് നിർത്തിയിട്ടിരുന്ന മുഹമ്മദ് അഫ്സീർ എന്നാളുടെ പൾസർ മോട്ടോർ ബൈക്ക് എന്നിവ മോഷ്ടിച്ചു വിൽപ്പന നടത്തിയതായും പ്രതി സമ്മതിച്ചു.
തുടർന്ന് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഈവാഹനങ്ങൾ അന്വേഷണ സംഘം കണ്ടെത്തി കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പ്രതിയുടെ സുഹൃത്തുക്കളും കൂട്ടുപ്രതികളുമായവരെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് തിരൂർ എസ്ഐ.ജിനേഷ് പറഞ്ഞു. മോഷ്ടിക്കുന്ന ബൈക്കുകൾ തീരദേശ മേഖലയായ കൂട്ടായിയിലാണ് വിൽപന നടത്താറുള്ളത്. വണ്ടിയുടെ രേഖകൾ ഒന്നും ഇല്ലാത്തതിനാൽ തന്നെ ചെറിയ തുകക്കാണ് കച്ചവടമുറപ്പിക്കുക. ഈ നാലു വാഹനങ്ങളും, ചെറിയ തുകക്കാണ് പ്രതികൾ വിൽപന നടത്തിയത്. ഇതിൽ റോയൽ എൻഫീൽഡ് ബുള്ളറ്റ് ഇരുപതിനായിരംരൂപക്കും, പൾസർ മോട്ടോർ ബൈക്ക് പതിനയ്യായിരം രൂപക്കുമാണ് വിൽപന നടത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി.
കാര്യമായ വിലപേശലില്ലാതെ വിൽപന നടത്തുകയാണ് പതിവ്. ലഭിക്കുന്ന പണവുമായി ആർഭാട ജീവിതം നയിച്ചുവരികയായിരുന്നു പ്രതി. സാമ്പത്തികമായി അത്ര മോശമല്ലാത്ത കുടുംബ സാഹചര്യമായിട്ടുകൂടി ആർഭാട ജീവിതത്തിന് വേണ്ടി മാത്രം മോഷണം നടത്തുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു. പ്രതി സ്ഥിരം ബ്യൂട്ടി പാർലറിന് കസ്റ്റമാറാണെന്നും, തലമുടി സ്ട്രൈറ്റ് ചെയ്യാൻ തന്നെ ഇടക്കിടെ ബ്യൂട്ടി പാർലറിൽ പോകാറുള്ളതായും പ്രതി മൊഴി നൽകിയിട്ടുണ്ട്, ഇതിന് പുറമെ സൗന്ദര വർധനവിനുവേണ്ടിയുള്ള പല ട്രീറ്റ്മെന്റുകളും ചെയ്തിട്ടുണ്ട്, പിന്നീട് ബാക്കി വരുന്ന പണവുമായി ബൈക്കിൽ ചുറ്റിക്കറങ്ങിയുള്ള ജീവിതമാണു നയിക്കാറുള്ളത്. മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നും ബുള്ളറ്റുകളടക്കം വിലകൂടിയ ബൈക്കുകൾ മാത്രമെ മോഷ്ടിക്കൂ.
തീരമേഖലയിൽ കൗമാരപ്രായക്കാർ രേഖകളില്ലാത്ത ബൈക്കുകൾ ഉപയോഗിക്കുന്നതായ രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. തിരൂർ ഡി.വൈ.എസ്പി.ബിജു ഭാസക്കറിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ സിഐ. പത്മരാജൻ, എസ്ഐ.ജിനേഷ് എന്നിവരുടെ നേതൃത്വത്തിൽ ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.തുടർന്ന് ആഴ്ചകളോളം നടത്തിയ അന്വേഷണം മുക്താറിൽ ചെന്നെത്തുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ബൈക്കുകൾ മോഷ്ടിച്ചു വിൽക്കുകയായിരുന്നുവെന്ന് വ്യക്തമായത്.
ചോദ്യം ചെയ്യലിൽ താൻ സുഹൃത്തുക്കളുമായി ചേർന്ന് ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നും ബൈക്കുകൾ മോഷ്ടിച്ച വിവരം സമ്മതിക്കുകയായിരുന്നു. കോട്ടക്കൽ പറപ്പൂരിലുള്ള അബൂബക്കർ എന്നാളുടെ വീട്ടിൽ നിർത്തിയിട്ടിരുന്ന യൂനിക്കോൺ, മലപ്പുറം പട്ടർകടവ് സ്വദേശി അബ്ദുൾ അസീസിന്റെ വീട്ടിൽ നിന്നും റോയൽ എൻഫീൽഡ് ബുള്ളറ്റും, തിരൂരങ്ങാടി മമ്പുറം റോഡിലുള്ള പള്ളിയുടെ മുന്നിൽ നിർത്തിയിട്ടിരുന്ന സമീൻ സുൽത്താന്റെ റോയൽ എൻഫീൽഡ് ബുള്ളറ്റും വെന്നിയൂർ ബസ് സ്റ്റോപ്പിനടുത്ത് നിർത്തിയിട്ടിരുന്ന മുഹമ്മദ്അഫ്സീറിന്റെ പൾസർ മോട്ടോർ സൈക്കിളും മോഷ്ടിച്ചതായി മുക്താർ സമ്മതിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍