ആരെയും മയക്കുന്ന വാക്ചാതുര്യം! സംശയമില്ലാത്ത പെരുമാറ്റം തെറ്റില്ലാത്ത സൗന്ദര്യവും; യുവതി വാചകമടിച്ച് തട്ടിച്ചത് 75 ലക്ഷം രൂപ; പറ്റിക്കൽ പരമ്പരയിൽ ഇരയായത് പ്രവാസി അടക്കം 15 യുവാക്കൾ; ജൂവലറിയും ധനകാര്യ ബിസിനസും മുതൽ വിവാഹം വരെ തട്ടിപ്പിന്റെ നമ്പറുകൾ; തട്ടിപ്പിൽ പിഎച്ച്ഡിയെടുത്ത വിരുതയെന്ന് പൊലീസ്
പ്രകാശ് ചന്ദ്രശേഖരൻ
കുന്നംകുളം: ആരെയും കറക്കി വീഴ്ത്താൻ പോന്ന വാക്ചാതുര്യം, ആർക്കും സംശയത്തിന് നെല്ലിട നൽകാത്ത പെരുമാറ്റവും തെറ്റില്ലാത്ത സൗന്ദര്യവും. ജൂവലറിയും ധനകാര്യ ബിസിനസും വിവാഹം വരെ തട്ടിപ്പിന്റെ ആയുധമാക്കി 30കാരി പറ്റിക്കൽ പരമ്പര നടത്തി തട്ടിച്ചത് 75ലക്ഷം രൂപ. തിരുവനന്തപുരം പോത്തൻകോട് ആണ്ടൂർ കോണം വെള്ളാകൊള്ളി വീട്ടിൽ പ്രിയ(30)യെയാണ് പിടിയിലായത്. യുവതിയുടെ വാചകമടിയിൽ വീണ് തട്ടിപ്പിനിരയായത് ഒന്നുംരണ്ടുംപേരല്ല പ്രവാസി അടക്കം 15പേർ.ഫേസ്ബുക്ക് ചാറ്റിങ്ങിലൂടെ ജുവലറിയും ഫിനാൻസ് സ്ഥാപനവും ആരംഭിക്കാമെന്നു പറഞ്ഞു പറ്റിച്ച കേസിലാണ് നിലവിൽ യുവതി അറസ്റ്റിലായിരിക്കുന്നത്. ചൂണ്ടൽ പഞ്ചായത്തിലെ വെട്ടുകാട് വാടകയ്ക്ക് താമസിച്ചു വരികയായിരുന്ന യുവതി ഇവിടെ തന്നെയാണ് തട്ടിപ്പിന് കേന്ദ്രമാക്കിയതും.
ഭർത്താവ് ഉപേക്ഷിച്ച പ്രിയ മൂന്നുമക്കളുമായി കുന്നംകുളത്ത് വാടകവീട്ടിലായിരുന്നു താമസം. അനാഥരായ മൂന്നു മക്കളെ ദത്തെടുത്തു വളർത്തുകയാണെന്നായിരുന്നു നാട്ടുകാരെ വിശ്വസിപ്പിച്ചിരുന്നത്. തിരുവനന്തപുരം വെഞ്ഞാറമൂടുകാരിയായ പ്രിയ അവിടെ, ധനകാര്യ സ്ഥാപനം തുടങ്ങി പൊളിഞ്ഞതോടെ അവിടെ നിന്നും മുങ്ങി ഗുരുവായൂർ വെട്ടുക്കാടിൽ എത്തുകയായിരുന്നു. ഇംഗ്ലിഷിലും ഹിന്ദിയിലും സംസാരിക്കാൻ കഴിവുള്ള പ്രിയയുടെ ആയുധം വാചകമടിച്ചു വീഴ്ത്താനുള്ള കഴിവാണ്. തട്ടിയെടുക്കുന്ന പണം ധൂർത്തടിക്കനാണ് ഉപയോഗിക്കുക. കാർ വാടകയ്ക്കെടുത്ത് കറങ്ങും. നല്ല ഭക്ഷണം, ആഡംബര വസ്ത്രം. ഇങ്ങനെ പണം ധൂർത്തടിച്ച് തീർക്കും.
ഗൾഫിൽ ബിസിനസ് നടത്തുന്ന തൃശൂർ മുണ്ടൂർ കിരാലൂർ സ്വദേശി അനിൽകുമാറുമായി ഫേസ്ബുക്ക് ചാറ്റിങ് വഴി പരിചയപ്പെട്ടശേഷമാണ് പ്രിയ തട്ടിപ്പ് ആരംഭിച്ചത്. ഒരുവർഷത്തെ ചാറ്റിങ് പരിചയം വഴി ഇരുവരും തമ്മിൽ ഉറച്ച ബന്ധമായി. വാചകമടിച്ച് പ്രവാസിയെ വീഴ്ത്തിയ പ്രിയ താൻ മൂന്നു അനാഥ കുട്ടികളെ ദത്തെടുത്ത് വളർത്തുകയാണെന്നാണ് ധരിപ്പിച്ചിരുന്നത്. മഹനീയ മനസിന്റെ ഉടമയാണ് പ്രിയയെന്ന് അറിഞ്ഞപ്പോൾ പ്രവാസിക്ക് പ്രിയയോടുള്ള ബഹുമാനം കൂടി. തുടർന്ന സന്നദ്ധ പ്രവർത്തനത്തിനായി ചെറിയ സഹായങ്ങൾ ഇയാളിൽ നിന്നും കൈപ്പറ്റി. പിന്നീട് ഇത് പതിവാക്കി.
ഫേസ്ബുക്കിൽ നിന്ന് വാട്സാപ്പിലേക്ക് സൗഹൃദം മാറിയതോടെ കുന്നംകുളത്ത് ഒരു ജൂവലറി തുടങ്ങണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. പതിനഞ്ചു വർഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുകയായിരുന്ന പ്രവാസി ഇതു സമ്മതിച്ചു. കാരുണ്യ പ്രവർത്തനങ്ങൾക്കും ചൂണ്ടലിൽ ആരംഭിക്കുന്ന ജുവലറി ബിസിനസ് പങ്കാളിത്തത്തോടെ നടത്താനും യുവതിക്ക് അനിൽകുമാർ ആദ്യഘട്ടം 21 ലക്ഷം രൂപ നൽകി. കുന്നംകുളത്ത് മുറി വാടകയ്ക്കെടുത്തു. പ്രവാസി വന്നു നോക്കുമ്പോൾ പ്രിയ ജൂവലറിയെന്ന ബോർഡും ഇന്റീരിയർ വർക്കുകളും നടക്കുന്നു.
പിന്നീട് അനിൽകുമാറിന്റെ മരുമകൻ പാലക്കാട് പെരിങ്ങോട് സ്വദേശി സന്തോഷിനെ ബിസിനസ് പങ്കാളിയാക്കാമെന്ന് പറഞ്ഞ് 18 ലക്ഷവും സന്തോഷിന്റെ ഭാര്യ സൗമ്യയിൽ നിന്നു 75000 രൂപയും യുവതി തട്ടിയെടുത്തു. അനിൽകുമാറിന്റെ ബന്ധുവായ വരന്തരപ്പിള്ളി സ്വദേശി ജഗനിൽനിന്ന് ജൂവലറി പാർട്ണർഷിപ്പിന്റെ പേരിൽ ഏഴ് ലക്ഷം രൂപയും സന്തോഷിന്റെ സഹോദരനും കെ.എസ്.ഇ.ബി. ജീവനക്കാരനായ പെരുമ്പിലാവ് സ്വദേശി സംഗീതിൽനിന്ന് അഞ്ചുലക്ഷം രൂപയും ജൂവലറിയിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് പെരുമ്പിലാവ് സ്വദേശിയായ ബന്ധുവിൽ നിന്ന് 75,000 രൂപയും യുവതി തട്ടിയെടുത്തു. ഇന്റീരിയർ ജോലികൾ ഏറ്റെടുത്ത യുവാവായിരുന്നു പിന്നത്തെ ഇര.
ചൂണ്ടലിൽ ധനകാര്യ സ്ഥാപനം തുടങ്ങാൻ പദ്ധതിയുണ്ടെന്ന് ഈ യുവാവിനെ പറഞ്ഞു ധരിപ്പിച്ചു. പാറന്നൂരിൽ ആരംഭിക്കുന്ന ഫിനാൻസ് സ്ഥാപനത്തിൽ ബിസിനസ് പങ്കാളികളാക്കാമെന്ന് പറഞ്ഞ് 12 ലക്ഷം രൂപയും യുവതി തട്ടി. യുവാക്കളെ വിശ്വസിപ്പിക്കാനായി പാറന്നൂരിലെ ഒരു സ്വകാര്യ വ്യവസായ സ്ഥാപന കെട്ടിടത്തിലെ മുറിയിൽ ഫിനാൻസ് സ്ഥാപനത്തിന്റെ ബോർഡും സ്ഥാപിച്ചിരുന്നു. ഇന്റീരിയർ പണിക്കു വന്ന അഞ്ചു യുവാക്കളോട് വാങ്ങിയത് ലക്ഷങ്ങളും. കെപ്പറമ്പ് പുത്തൂർ സ്വദേശിയായ ശ്യാമിൽ നിന്ന് ഏഴ് ലക്ഷം രൂപയും ജിഷ്ണു, ഡാനി എന്നിവരിൽനിന്ന് ഒന്നരലക്ഷം രൂപ വീതവും തോളൂർ സ്വദേശി റെനീഷ്, ചാവക്കാട് തിരുവത്ര സ്വദേശി ശരത്ത് എന്നിവരിൽനിന്നും ഒന്നര ലക്ഷം രൂപ വീതവും പുത്തൂർ സ്വദേശി വില്യംസിൽ നിന്ന് 25000 രൂപയും ഫിനാൻസ് സ്ഥാപനത്തിന്റെ പേരിൽ തട്ടിയെടുത്തിരുന്നു.
പണമില്ലാതെ വന്നതോടെ ഒരാൾ ഒന്നേമുക്കാൽ ലക്ഷം നൽകിയത് അമ്മയുടെ കെട്ടുതാലി മാല പണയപ്പെടുത്തിയായിരുന്നു. ഇങ്ങനെ, പതിനഞ്ചു പേരിൽ നിന്നായപ്പോൾ പ്രിയയുടെ കയ്യിലെത്തിയത് 75 ലക്ഷം രൂപയാണ്. ധനകാര്യ സ്ഥാപനത്തിൽ സ്ഥിരം സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് 75,000 രൂപയാണ് വാങ്ങിയത്. രണ്ടു മാസത്തെ ശമ്പളം ആദ്യം തരുമെന്ന് പറഞ്ഞ് സെക്യൂരിറ്റിക്കാരൻ നൽകിയ 75,000 ൽ നിന്ന് 40,000 രൂപ ശമ്പളയിനത്തിൽ തിരിച്ചു നൽകി. സ്വന്തം കാശിൽ നിന്ന് തന്നെയാണ് ഈ പണം കിട്ടുന്നതെന്ന് സെക്യൂരിറ്റിക്കാരന് മനസിലായില്ല.
ഇതിനിടയിൽ ചൂണ്ടലിൽ റെഡിമെയ്ഡ് ഷോപ്പ് നടത്തുന്ന വിബീഷിന്റെ ഷോപ്പ് വാങ്ങാമെന്ന് പറഞ്ഞ് 1 ലക്ഷം രൂപ അഡ്വാൻസ് നൽകി എഗ്രിമെന്റും എഴുതി. 15 ലക്ഷത്തിന്റെ ചെക്കും നൽകി അതിന് ഒരു മാസത്തെ കാലാവധിയും നൽകിയിരുന്നു. പിന്നീട് ഷോപ്പിലുണ്ടായിരുന്ന 5ലക്ഷത്തിന്റെ സ്റ്റോക്ക് പ്രിയ മറിച്ചുവിറ്റു. തുടർന്ന് വിബീഷ് ചെക്ക് ബാങ്കിൽ പ്രൊഡ്യൂസ് ചെയ്തെങ്കിലും മടങ്ങുകയായിരുന്നു. ഇതിനെ തുടർന്നാണ് യുവാവ് പൊലീസിനെ സമീപിച്ചത്.
മുമ്പ് തട്ടിപ്പു കേസിൽ തിരുവനന്തപുരത്ത് 30 ദിവസം ജയിലിൽ കിടന്നിട്ടുള്ളയാളാണ് പ്രിയ. പിന്നെയാണ്, ധനകാര്യ സ്ഥാപനം നടത്തി മുങ്ങിയത്. പണം നൽകാനുണ്ടെന്ന ഒരു പരാതിയിൽ കുന്നംകുളം പൊലീസ് വിളിച്ചപ്പോൾ വന്നില്ല. മുങ്ങി. ഇതോടെയാണ് പൊലീസിന് സംശയമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം പൊലീസിന്റെ പിടികിട്ടാപ്പുള്ളിയാണ് പ്രിയയെന്ന് അറിഞ്ഞത്.
പണം തട്ടിയ പ്രവാസിയെ വിവാഹതട്ടിപ്പിനും പ്രിയ ഇരയാക്കി. തിരുവനന്തപുരത്ത് തനിക്ക് തർക്കത്തിൽ കിടക്കുന്ന കുറേ ഭൂമിയുണ്ടെന്നും ഈ ഭൂമി കിട്ടാൻ ഒരു വിവാഹ രേഖ വേണമെന്നുമായിരുന്നു ആവശ്യപ്പെട്ടത്. ഭൂമി കിട്ടിയാൽ അതു വിൽക്കാമെന്നും അതിൽ നിന്നും കിട്ടുന്ന വൻതുകയിൽ പകുതി തരാമെന്നും വാഗ്ദാനം ചെയ്തതോടെ പ്രവാസി അതിനും സമ്മതിച്ചു. മകനോട് ഇക്കാര്യം പറഞ്ഞ പ്രവാസി ക്ഷേത്രത്തിൽ വച്ച് പേരിനൊരു വിവാഹവും രജിസ്റ്റർ ചെയ്തു. ഈ വിവാഹ രേഖ ഭാവിയിൽ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നെന്നാണ് പൊലീസ് ചോദിച്ചപ്പോൾ പറഞ്ഞത്.
ചൂണ്ടലിൽ റെഡിമെയ്ഡ് ഷോപ്പ് നടത്തുന്ന ആർത്താറ്റ് കൂളിയാട്ടിൽ വിബീഷിന്റെ പരാതിയിൽ കുന്നംകുളം എ.സി.പി. സിനോജിന്റെ നിർദ്ദേശാനുസരണം സിഐ. കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ എസ്ഐ. യു.കെ. ഷാജഹാൻ, എഎസ്ഐ. ഗോപി, സിവിൽ പൊലീസ് ഓഫീസർമാരായ ബാബുരാജ്, ജാൻസി, ഗീത എന്നിവരടങ്ങുന്ന സംഘമാണ് യുവതിയെ പിടികൂടിയത്.
Stories you may Like
- 17 വർഷത്തിനിടെ വിൻഡീസിനോട് പരമ്പര തോൽക്കുന്ന നായകനായി ഹാർദ്ദിക് പാണ്ഡ്യ
- കാർ കയറ്റി കൊലപ്പെടുത്താൻ ശ്രമം, വെളിപ്പെടുത്തലുമായി പ്രിയ സിങ്
- ഇന്ത്യൻ മണ്ണിൽ ബാസ്ബോളിന്റെ കാറ്റൂരിവിട്ട് രോഹിതും സംഘവും
- ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയിൽ രണ്ടാം ഏകദിന പരമ്പര നൽകിയത് മലയാളി ബാറ്റിങ് കരുത്ത്
- അസ്സോസിയേറ്റ് പ്രൊഫസർ നിയമനം: പ്രിയ വർഗീസ് സുപ്രീം കോടതിയിൽ തടസ്സഹർജി നൽകി
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്