ബോർഡ് പോലും വയ്ക്കാതെ അതീവ രഹസ്യമായി പ്രവർത്തിച്ച കേന്ദ്ര അന്വേഷണ ഏജൻസിയുടെ ഓഫീസ്; കവർച്ചയ്ക്കെത്തിയവർ ശ്രമിച്ചത് സ്ട്രോങ് റൂം തല്ലി പൊളിക്കാൻ; രേഖകൾ നഷ്ടപ്പെട്ടില്ലെന്ന് പറയുമ്പോഴും നടന്നത് തെളിവു നശീകരണത്തിനുള്ള ശ്രമം തന്നെ; ബാലഭാസ്കറിന്റെ അപകട മരണത്തിലെ കേസ് ഫയൽ സിബിഐ തുറക്കുമ്പോൾ ഡിആർഐ കണ്ടെത്തുകൾ ആരോ ഭയക്കുന്നുവെന്ന സംശയവുമായി അന്വേഷണം; ഡിആർഐ ഓഫീസിലെ മോഷണത്തിലെ സംശയ മുന നീളുന്നത് മെന്റലിസ്റ്റ് അടക്കമുള്ള അട്ടിമറിക്കാർക്ക് നേരെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ സുഹൃത്തുക്കൾ ഉൾപ്പെട്ട സ്വർണക്കടത്ത് കേസ് അന്വേഷിച്ച ഡി.ആർ.ഐ. യൂണിറ്റിന്റെ ഓഫീസിൽ കവർച്ചാശ്രമത്തിൽ ദുരൂഹതകൾ ഏറെ. ഞായറാഴ്ച ഉച്ചയ്ക്ക് ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെ ഓഫീസിൽ എത്തിയപ്പോഴാണ് കവർച്ചാശ്രമം നടന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. അന്വേഷണം തുടരുകയാണ്. ഓഫീസിലെ സ്ട്രോങ് റൂം തുറക്കാൻ ശ്രമിച്ചിരുന്നു. ഇതാണ് സംശയങ്ങൾക്ക് ഇടനൽകുന്നത്. കമ്പി ഉപയോഗിച്ചാണ് ഓഫീസിലെ സ്ട്രോങ് റൂം തുറക്കാൻ ശ്രമിച്ചത്.
അതീവ രഹസ്യമായാണ് ഡിആർഐയുടെ പ്രവർത്തനം. അതിനാൽ ഓഫീസിന് മുന്നിൽ ബോർഡ് വച്ചിട്ടില്ല. സർക്കാർ മുദ്രകൾ പതിച്ച വാഹനങ്ങളും ഉപയോഗിക്കാറില്ല. സ്ട്രോങ്ങ് റൂം തുറക്കാനുള്ള ശ്രമം സംശയങ്ങൾക്ക് ഇടനൽകുന്നു. വഞ്ചിയൂരിലാണ് ഓഫീസുള്ളത്. ഇവിടെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ചില അഭിഭാഷകരും സ്വർണ്ണ കടത്ത് കേസിൽ പിടിയിലായിരുന്നു. ഈ അന്വേഷണത്തിൽ ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി തെളിവുകൾ കിട്ടി. ഈ സംശയങ്ങളൊന്നും ക്രൈംബ്രാഞ്ച് അന്വേഷിച്ചില്ല. ഇതിന് പിന്നാലെയാണ് സിബിഐ അന്വേഷണത്തിന് എത്തുന്നത്. സ്വർണ്ണ കടത്ത് കേസിലെ പ്രതികൾക്ക് മരണവുമായി ബന്ധമുണ്ടെന്ന സൂചനകളും ഉണ്ട്.
ഇതിന് പിന്നാലെയാണ് ഡി ആർ ഐ ഓഫീസിലെ കവർച്ചാ ശ്രമം. സിബിഐയ്ക്ക് കൈമാറാൻ സാധ്യതയുള്ള തെളിവുകൾ ഇവിടെയുണ്ട്. ഒന്നും നഷ്ടമായില്ലെന്ന് ഡി ആർ ഐ പറയുമ്പോഴും ബാലഭാസ്കറിന്റെ മരണത്തിലെ അന്വേഷണത്തെ ഭയക്കുന്നവരുണ്ടെന്ന സൂചനകൾ ആണ് പുറത്തു വരുന്നത്. നേരത്തെ ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹത ചർച്ചയാക്കിയ മറുനാടനെതിരെ മെന്റലിസ്റ്റിന്റെ നേതൃത്വത്തിൽ കടന്നാക്രമണങ്ങൾ നടന്നിരുന്നു. ഈ ലോബിക്കും കവർച്ചയിൽ പങ്കുണ്ടോയെന്ന് പരിശോധിക്കും. സമീപത്തെ സിസിടിവി പരിശോധന നിർണ്ണായകമാകും.
ഓഫീസിന്റെ മുന്നിലേയും പിന്നിലേയും വാതിൽ തുറന്ന നിലയിലാണുണ്ടായിരുന്നത്. ഓഫീസിനുള്ളിലെ മേശകളും കസേരുകളും അലങ്കോലമായി കിടക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാത്രിയാണ് മോഷണശ്രമം നടന്നതെന്ന് കരുതുന്നു. ഓഫീസിൽ നിന്നും രേഖകൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഡിആർഐ ഉദ്യോഗസ്ഥർ പ്രതികരിച്ചു.
ബാലഭാസ്കറിന്റെ സുഹൃത്തുക്കളായ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം കസ്റ്റംസ് ഉദ്യോഗസ്ഥനായ രാധാകൃഷ്ണ പിള്ള എന്നിവരുൾപ്പെട്ട 2019-ലെ സ്വർണക്കടത്ത് കേസ് അന്വേഷിച്ചത് തിരുവനന്തപുരം ഡിആർഐ യൂണിറ്റ് ആയിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ ഏറ്റെടുത്തത്.
അപകടത്തിൽ പെട്ട കാർ ഓടിച്ചത് അർജുനായിരുന്നുവെന്ന് ബാലഭാസ്കർ പറഞ്ഞതായി അച്ഛൻ കെ സി ഉണ്ണി. ആശുപത്രിയിൽ കഴിയുന്നതിനിടെയാണ് ബാലഭാസ്കർ ഇക്കാര്യം പറഞ്ഞത്. ആശുപത്രിയിൽ താൻ എത്തുമ്പോൾ ബാലുവിന് ബോധമുണ്ടായിരുന്നു. മോനേ എന്ന് വിളിച്ചപ്പോൾ അവൻ പ്രതികരിച്ചു. ഇപ്പോൾ എവിടെയാണെന്നും ചോദിച്ചു.ആശുപത്രിയിലാണെന്ന് പറഞ്ഞു. പിന്നീടുള്ള ദിവസങ്ങളിൽ ശരിയായി സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ചുണ്ടനക്കം നന്നായി ശ്രദ്ധിച്ചാൽ പറയുന്നത് മനസ്സിലാക്കാൻ കഴിയുമായിരുന്നു. ബാലുവിന്റെ മൊബൈൽ ഫോൺ ഫോർമാറ്റ് ചെയ്ത് തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നു. ബാലുവിന്റെ മരണശേഷം സഹായി പ്രകാശ് തമ്പി ഫോൺ കൈവശപ്പെടുത്തി. സ്വർണക്കടത്ത് കേസിൽ ഇയാൾ പിടിയിലായതിനെത്തുടർന്ന് ഡിആർഐ നടത്തിയ റെയ്ഡിലാണ് ഫോൺ കണ്ടെടുത്തത്. കോൾ വിശദാംശങ്ങൾ ഉൾപ്പെടെ വീണ്ടെടുക്കാൻ ശ്രമം തുടരുകയാണ്.
ബാലുവിന്റെ എടിഎം കാർഡുകളടക്കംപ്രകാശ് തമ്പിയാണ് കൈവശം വച്ചിരുന്നതെന്നും ഉണ്ണി വെളിപ്പെടുത്തി. മൊബൈൽ ഫോൺ ബാലഭാസ്കറിന്റെ അച്ഛനെ ഏൽപ്പിക്കണമെന്ന് അപകടം നടന്ന ദിവസം പ്രകാശ് തമ്പിയോട് മംഗലപുരം എസ്ഐ നിർദേശിച്ചിരുന്നു. എന്നാൽ, തമ്പി ഇതിന് തയ്യാറായില്ലെന്നും ബാലഭാസ്കറിന്റെ കുടുംബം പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ബാലഭാസ്കറിനെ നോക്കിയ വൈദ്യസംഘത്തിലെ ഡോക്ടറും വാഹനം അർജുൻ ഓടിച്ചതാണെന്ന് സൂചിപ്പിച്ചിരുന്നു. ഇതിനിടെയാണ് അന്വേഷണ ഓഫീസിൽ മോഷണ ശ്രമം.
ദിവസങ്ങൾക്ക് മുമ്പാണ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ ഏറ്റെടുത്തത്.ബാലഭാസ്കറിന്റെ മരണക്കേസ് വീണ്ടും പുനരന്വേഷിക്കുമ്പോൾ സിബിഐ.യുടെ കണ്ണുകൾ നീളുക സ്വർണക്കടത്ത് കേസിലെ പ്രതികളിലേക്ക്. വെറുമൊരു വാഹനാപകടത്തിനു പകരം അതിനിടയാക്കിയ സാഹചര്യങ്ങളും സാമ്പത്തിക ഇടപാടുകളും ക്രമിനലുകളുടെ സാന്നിധ്യവുമൊക്കെ പുതിയ അന്വേഷണത്തിന്റെ പരിധിയിൽവരും.
ബാലഭാസ്കറിന്റെ മാനേജർമാർ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായതോടെയാണ് വാഹനാപകടത്തെക്കുറിച്ച് ബന്ധുക്കൾക്ക് സംശയം ഇരട്ടിച്ചത്. ഡ്രൈവർ അർജുനാണ് അപകടസമയത്ത് വാഹനം ഓടിച്ചിരുന്നതെന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി പറഞ്ഞെങ്കിലും അർജുന്റെ മൊഴി തിരിച്ചായിരുന്നു. വാഹനാപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടക്കവേയാണ് തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ 25 കിലോ സ്വർണം ഡി.ആർ.ഐ. പിടികൂടിയത്. ഇതിൽ ബാലഭാസ്കറിന്റെ മുൻ മാനേജർമാരായ പ്രകാശൻ തമ്പിയും വിഷ്ണുവും അറസ്റ്റിലായി.
ഇതോടെ ബാലഭാസ്കറിനെ സ്വർണക്കടത്തുകാർ അപായപ്പെടുത്തിയതാണെന്ന ബന്ധുക്കളുടെ സംശയം ബലപ്പെട്ടു. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് കേസ് അവസാനിപ്പിച്ചപ്പോഴാണ് സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ പിതാവ് കെ.സി. ഉണ്ണി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈ.എസ്പി. ടി.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Stories you may Like
- വീണ്ടും ബാലഭാസ്കർ മരണത്തിൽ അന്വേഷണം; ഇത് നേരറിയാനുള്ള അച്ഛന്റെ പോരാട്ടം
- ബാലഭാസ്കർ: അന്വേഷണ ഉദ്യോഗസ്ഥൻ ഉടൻ
- ശശികുമാറിന്റെ വെളിപ്പെടുത്തൽ നിർണ്ണായകമാകും; പള്ളിപ്പുറം അപകടത്തിൽ നേര് ഇനി തെളിയുമോ?
- ബാലഭാസ്കറിന്റേയും മകളുടേയും ജീവനെടുത്തത് അമിത വേഗതയിലെ അശ്രദ്ധ മാത്രമോ?
- ശശികുമാർ അന്ന് പറഞ്ഞത് ഇന്നും പ്രസക്തം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍