ഞങ്ങളുടെ രണ്ട് പേരുടെ പണി പോയത് ഓർമയുണ്ടോ? ചോദ്യം ചെയ്യലിനിടയിൽ ഭീഷണിയുടെ ധ്വനി പുറത്തെടുത്ത് ഡിവൈ.എസ്പി; എടപ്പാൾ തീയേറ്റർ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തത് മൊഴിയെടുക്കാനെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ ശേഷം; കോടതിയിൽ ഹാജരാക്കുമെന്ന് പറഞ്ഞെങ്കിലും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ ഒതുക്കിയത് മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയതോടെ; അറസ്റ്റ് താൻ അറിഞ്ഞില്ലെന്നും എസ്പി ന്യായീകരിച്ചെന്നും റിപ്പോർട്ട് നൽകി ഐജി
പീയൂഷ് ആർ
എടപ്പാൾ: തീയേറ്ററിനുള്ളിൽ ബാലികയെ പീഡിപ്പിച്ച സംഭവത്തിൽ തീയേറ്റർ ഉടമയെ പ്രതി ചേർത്ത് കേസെടുത്തത് പൊലീസിന്റെ പകപോക്കലെന്ന് ഉറപ്പായി. ഇത് വ്യക്തമാക്കുന്ന സൂചനകൾ പുറത്തുവരികയും ഇത്തരമൊരു അറസ്റ്റിന്റെ കാര്യം താൻ അറിഞ്ഞില്ലെന്ന് ഐജി എംആർ അജിത്കുമാറും വ്യക്തമാക്കിയതോടെ ഡിസിആർബി ഡിവൈഎസ്പിയുടെ നടപടി കടുത്ത വിമർശനങ്ങൾ ക്ഷണിച്ചുവരുത്തുകയാണ്. അതേസമയം മലപ്പുറം എസ്പി അറസ്റ്റിനെ ന്യായീകരിക്കുകയും ചെയ്തിരുന്നുവെന്ന് ഐജിയുടെ റിപ്പോർട്ടിൽ പറയുന്നു.
ഇതിനെല്ലാം പുറമെ ദൃശ്യം ചോർന്നതിന്റെ പേരിൽ ആണ് കേസെങ്കിൽ പോക്സോ പ്രകാരമാണ് കേസ് എടുക്കേണ്ടിയിരുന്നത്. എങ്കിൽ സ്റ്റേഷൻ ജാമ്യം നൽകുന്നതെങ്ങനെയെന്ന ചോദ്യമാണ് നിയമജ്ഞർ ഉയർത്തുന്നത്. അപ്പോൾ അറസ്റ്റ് പ്രഹസനമാണെന്നും പൊലീസിന് ചീത്തപ്പേര് ഉണ്ടാക്കുന്നവിധത്തിൽ കാര്യങ്ങളെത്തുകയും രണ്ടുപേർക്ക് എതിരെ നടപടി ഉണ്ടാവുകയും ചെയ്തതിന്റെ പകപോക്കലാണ് തിയേറ്റർ ഉടമയ്ക്കെതിരെ ഉണ്ടായതെന്നും ആണ് സൂചനകൾ. ഇക്കാര്യം തിയേറ്റർ ഉടമയോടുള്ള ചോദ്യംചെയ്യലിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയിൽ നിന്ന് അറിയാതെ പുറത്തുവരികയും ചെയ്തു.
തീയേറ്ററിലെ ദൃശ്യങ്ങൾ പുറത്തായതിനെ തുടർന്ന് പരാതിയിൽ കേസെടുക്കാതിരുന്ന പൊലീസുകാർക്കെതിരെ നടപടി ഉണ്ടായിരുന്നു. ഇതിന്റെ പക പോക്കലാണ് എന്ന് തെളിയിക്കുന്ന തരത്തിലായിരുന്നു കഴിഞ്ഞ ദിവസം ചങ്ങരംകുളം പൊലീസ് സ്റ്റേഷനിൽ വച്ച് തീയേറ്റർ ഉടമ സതീഷിനെ ഡിസിആർബി ഡിവൈ.എസ്പി ഷാജി വർഗ്ഗീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തതിന് ശേഷം ഞങ്ങളുടെ രണ്ട് പേരുടെ ജോലി പോയ കാര്യം ഓർമ്മയുണ്ടല്ലോ എന്ന് സതീഷിനോട് ചോദിച്ചു. അറിയാതെ വായിൽ നിന്നും വീണുപോയ വാക്കുകൾ വർഗ്ഗ സ്നേഹം പുറത്ത് കാണിക്കുന്ന രീതിയിലായിരുന്നു. ഇത് പൊലീസ് പകപോക്കൽ നടത്തിയതാണ് എന്നതിന് സ്ഥിരീകരണവുമായി.
ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു ചങ്ങരംകുളം പൊലീസ് സ്റ്റേഷനിൽ നിന്നും സതീഷിന് ഫോൺകോൾ വരുന്നത്. ഡിവൈ.എസ്പി എത്തും അരമണിക്കൂറിനുള്ളിൽ സ്റ്റേഷനിൽ വരണം. മൊഴിയെടുത്താൽ ഉടനെ വിടും എന്നും പറഞ്ഞിരുന്നു. ഇതിൻ പ്രകാരം 11.30 ഓടെ സതീഷ് ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലെത്തി. പന്ത്രണ്ടരയോടെ ഡി.വൈ.എസ്പി എത്തി മൊഴിയെടുത്തതിന് ശേഷം അറസ്റ്റ് ചെയ്യുകയാണ് എന്നറിയിച്ചു. എന്തിനാണ് അറസ്റ്റ് ചെയ്യുന്നത് എന്ന ചോദ്യത്തിന് പൊലീസിനെ അറിയിക്കാതിരുന്നതാണ് കാരണമെന്നാണ് മറുപടി. തന്റെ അറിവില്ലായ്മയാണ് അതിന് കാരണമെന്നും നിയമങ്ങൾ അറിയാവുന്ന സുഹൃത്തുക്കളുടെ നിർദ്ദേശപ്രകാരം ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു എന്നുമാണ് സതീഷ് പറഞ്ഞത്.
അപ്പോൾ വളരെ അധികം ദേഷ്യത്തിൽ നീ ചോദിക്കുന്നതിന് ഉത്തരം പറഞ്ഞാൽ മതിയെന്നും എന്തുകൊണ്ട് പൊലീസിൽ അറിയിച്ചില്ലാ എന്നുമായി ഡിവൈ.എസ്പി. അറസ്റ്റ് ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പറഞ്ഞെങ്കിലും മാധ്യമങ്ങളിൽ വാർത്ത വന്നതോടെ പണി പാളിയപോലെയായി കാര്യങ്ങൾ. മുഖ്യമന്ത്രി അറസ്റ്റിൽ അതൃപ്തി രേഖപ്പെടുത്തി. കൂടാതെ ജനങ്ങൾ പ്രതിഷേധിക്കുകയും ചെയ്തു. ഇങ്ങനെ ഒരു സംഭവം നടന്നിട്ടും അക്കാര്യം ഒളിച്ചുവയ്ക്കാതെ പുറത്തുകൊണ്ട് വന്ന തീയേറ്റർ ഉടമയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം ആർത്തിരമ്പി. അതോടെ സ്റ്റേഷൻ ജാമ്യത്തിൽ സതീഷിനെ ഡിവൈ.എസ്പി വിട്ടയക്കുകയായിരുന്നു. ഈ സംഭവത്തിൽ ഡിവൈ.എസ്പി ഏറെ പ്രതി സന്ധിയിലായതായാണ് സൂചന. ആഭ്യന്തര വകുപ്പ് ഡി.വൈ.എസ്പിക്ക് വീഴ്ച സംഭവിച്ചോ എന്ന് പരിശോധിച്ചു വരികയാണ്.
പീഡനം സ്റ്റേഷനിൽ അറിയിക്കാതെ ചൈൽഡ്ലൈൻ പ്രവർത്തകരെ അറിയിച്ചതെന്തിന്, സിസിടിവി ദൃശ്യങ്ങൾ തിയറ്ററിൽ ചോർന്നത് എങ്ങനെ തുടങ്ങിയ കാര്യങ്ങളാണ് ഡിവൈഎസ്പി ആരാഞ്ഞത്്. അറിഞ്ഞയുടൻ ചൈൽഡ്ലൈനിനെ വിവരം ധരിപ്പിച്ചെന്നും സ്റ്റേഷനിൽ പരാതി നൽകിയാൽ സാങ്കേതിക പ്രയാസങ്ങളുണ്ടാകുമെന്നാണ് കരുതിയതെന്നും തിയറ്റർ ഉടമ മറുപടി നൽകി. മറുപടി തൃപ്തികരമല്ലെന്നും ജാമ്യമില്ലാവകുപ്പ് അനുസരിച്ച് അറസ്റ്റ് ചെയ്ത് പോക്സോ കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോവുകയാണെന്നും ഡിവൈഎസ്പി അറിയിച്ചു. ഇതോടെ പ്രതിഷേധം ശക്തമായി. ഒടുവിൽ സർക്കാരും ഇടപെട്ടു. ഒടുവിൽ ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം 191 വകുപ്പ് (പീഡനം അറിഞ്ഞിട്ടും ലോക്കൽ പൊലീസിനെയോ ജുവനൈൽ പൊലീസിനെയോ അറിയിക്കാതിരിക്കൽ) മാത്രം ചുമത്തുകയായിരുന്നു.
മുഖ്യപ്രതിയുമായി തിയറ്റർ അധികൃതരും ചൈൽഡ്ലൈൻ പ്രവർത്തകനും സംസാരിച്ചിരുന്നെന്നും വിലപേശലിനു ശേഷമാണ് ദൃശ്യങ്ങൾ ചൈൽഡ്ലൈനിനു കൈമാറിയതെന്നും വ്യാജ ആരോപണം പൊലീസ് ഉയർത്തുകയായിരുന്നു. ഈ സാഹചര്യത്തിൽ തിയറ്റർ ഉടമയ്ക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്താൻ നീക്കംനടന്നതോടെയാണ് പ്രതിഷേധം കനത്തത്. എടപ്പാളിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രകടനം നടത്തി. കാര്യങ്ങൾ കൈവിട്ടു പോകുമെന്ന അവസ്ഥയിലുമെത്തി. ഇത് സർക്കാരിന് വലിയ തലവേദനായി മാറിയിട്ടുണ്ട്. എന്നാൽ തിയറ്റർ ഉടമയുടെ അറസ്റ്റ് നിയമപ്രകാരം ഒഴിവാക്കാനാവാത്ത നടപടിയെന്ന് ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാർ പ്രതികരിക്കുന്നു.
സംഭവമറിഞ്ഞിട്ടും കേസെടുത്ത് അന്വേഷിക്കാൻ വൈകിയ എസ്ഐയെയും വിവരം മേലുദ്യോഗസ്ഥരെ അറിയിക്കാതിരുന്ന സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെയും നേരത്തെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. എസ്ഐയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. തിയറ്റർ ഉടമ സംഭവം ജുവനൈൽ പൊലീസിനെയോ ലോക്കൽ പൊലീസിനെയോ അറിയിച്ചില്ലെന്നു വ്യക്തമാണ്. ഇക്കാര്യത്തിൽ പൊലീസ് നടപടി സ്വീകരിക്കാതിരുന്നാൽ തുടർന്നുള്ള കോടതി നടപടികളിൽ അക്കാര്യം ഉയർന്നുവരുമെന്നും എസ് പി പറഞ്ഞു. ചൈൽഡ്ലൈൻ പ്രവർത്തകർക്കെതിരെ കേസെടുക്കില്ലെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. എന്നാൽ തിയറ്റർ ഉടമയെ അറസ്റ്റ് ചെയ്തതു നിയമ ലംഘനമെന്നു നിയമവിദഗ്ദ്ധർ പറയുന്നു. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയൽ - പോക്സോ 19 (7) നിയമപ്രകാരം വിവരം കൈമാറുന്ന വ്യക്തിക്ക് ഉറപ്പാക്കേണ്ട സംരക്ഷണമാണ് ഈ കേസിൽ പൊലീസ് തിയറ്റർ ഉടമയ്ക്കു നിഷേധിച്ചത്.
താൻ അറിഞ്ഞില്ലെന്ന് ഐജി; എസ്പിക്ക് അറിയാമായിരുന്നെന്നും റിപ്പോർട്ട്
അതേസമയം, തിയറ്റർ ഉടമയെ അറസ്റ്റു ചെയ്യുന്നതു താൻ അറിഞ്ഞില്ലെന്ന് പറഞ്ഞ ഐജി എം.ആർ. അജിത് കുമാർ. മലപ്പുറം എസ്പിക്ക് അറസ്റ്റിനെക്കുറിച്ച് അറിയാമായിരുന്നുവെന്നും വ്യക്തമാക്കിയതും ചർച്ചയായി. അറസ്റ്റിൽ നിയമലംഘനമില്ലെന്നായിരുന്നു എസ്പിയുടെ വിശദീകരണമെന്നും ഡിജിപിക്കു കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. തിയറ്റർ ഉടമയുടെ അറസ്റ്റ് നിയമവിരുദ്ധവും ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെയുമാണെന്ന് ഇതോടെ കൂടുതൽ വ്യക്തമാകുകയാണ്.
അറസ്റ്റിന്റെ സാഹചര്യങ്ങൾ വിശദീകരിച്ചുള്ള റിപ്പോർട്ട് വേഗത്തിലാക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ തൃശൂർ റേഞ്ച് ഐജിയോട് ആവശ്യപ്പെട്ടിരുന്നു.. അറസ്റ്റിനെതിരെ പൊലീസിലെ വിവിധ സംഘടനകളും മുഖ്യമന്ത്രിയെയും പൊലീസ് മേധാവിയെയും അമർഷം അറിയിച്ചു. എന്നാൽ പൊലീസിന്റേതു പ്രതികാരനടപടിയായി കാണുന്നില്ലെന്നു കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. തിയറ്റർ ഉടമയെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തതിൽ രണ്ടു തരത്തിലുള്ള ചട്ടലംഘനമുണ്ടായെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നിയമവിദഗ്ധരും വിലയിരുത്തുന്നത്.
പീഡനവിവരം പൊലീസിനെ അറിയിക്കാൻ വൈകി, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്. പോക്സോ നിയമപ്രകാരം ഇവ രണ്ടും ജാമ്യമില്ലാ കുറ്റമാണ്. അങ്ങനെയെങ്കിൽ അറസ്റ്റ് ചെയ്യാൻ വാറന്റോ കോടതി അനുമതിയോ വേണം. ഇതില്ലെന്നതാണ് അറസ്റ്റിലെ ഒരു ചട്ടലംഘനം. ഇനി അറസ്റ്റ് നിയമവിധേയമാണങ്കിൽ ജാമ്യമില്ലാ കുറ്റം ചുമത്തിയയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതു നിയമവിരുദ്ധമാണുതാനും അറസ്റ്റ് വിവാദമായതോടെ തടിയൂരാൻ വേണ്ടിയാണു ജാമ്യം നൽകിയതെന്ന് ഇതോടെ കൂടുതൽ വ്യക്തമാകുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്