തൊമ്മിച്ചനറിയാതെ ഞാളിയേക്കൽ തന്റെ ഭാര്യയ്ക്ക് നേരേ അക്രമത്തിന് മുതിരില്ലെന്ന് ക്വാറി ഉടമ വിൻസന്റ് ഉറപ്പിച്ചു; പകരം വീട്ടാൻ ക്വാറി മാനേജർ സജിയെ കൂട്ടുപിടിച്ചു; സജി ക്വട്ടേഷൻ ആളെ കൊല്ലുന്ന തൊപ്പിക്കിളിക്ക് കൈമാറി; ഫ്രാങ്കോ മുളയ്ക്കൽ കേസുമായി ബന്ധപ്പെട്ട് കുറവിലങ്ങാട് മഠത്തിൽ കോടനാട് വികാരി ഫാ.നിക്കൊളാസ് മണിപ്പറമ്പിൽ എത്തിയപ്പോൾ കൂടെയുണ്ടായിരുന്ന ഡ്രൈവറും ഇതേ സജി തന്നെ! മൂക്കന്നൂർ എടലക്കാട് തൊമ്മികൊലക്കേസിന്റെ പിന്നാമ്പുറങ്ങളിലേക്ക് ഒരന്വേഷണം
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി: ജലന്ധർ ബിഷപ്പിനെതിരെ ബലാത്സംഗ പരാതി നൽകിയ കന്യാസ്ത്രീയേയും മറ്റ് കന്യാസ്ത്രീകളെയും മാനസികമായി സമ്മർദ്ദത്തിലാക്കി സ്വാധീനിക്കാൻ കോടനാട് പള്ളി വികാരി ഫാ.നിക്കൊളാസ് മണിപ്പറമ്പിൽ രണ്ടാമതെത്തിയത് വിവാദമായിരുന്നു.അങ്കമാലി മുക്കന്നൂർ വധക്കേസ് പ്രതി സജി മുക്കന്നൂരിനൊപ്പമാണ് കന്യാസ്ത്രീകളെ കാണാൻ അച്ചനെത്തിയത്. കന്യാസ്ത്രീകളെ ഭീഷണിപ്പെടുത്തി ഫ്രാങ്കോയ്ക്ക് അനുകൂല സാഹചര്യമുണ്ടാക്കാനായിരുന്നു ശ്രമമെന്ന വാദത്തിന് ഇതോടെ ശക്തികൂടി. സജി മുക്കന്നൂർ ഓടിച്ച കാറിലാണ് അച്ചൻ മഠത്തിലെത്തിയത്.ഫ്രാങ്കോ കേസ് നിർണ്ണായക വഴിത്തിരിവിലെത്തുമ്പോൾ അച്ചന്റെ സന്ദർശനത്തിന് ഏറെ പ്രാധാന്യം കിട്ടി. അച്ചൻ പോയ ഉടൻ തന്നെ മാനസിക സമ്മർദമുണ്ടാക്കാനായിരുന്നു ഫാദർ നിക്കോളാസിന്റെ ശ്രമമെന്ന് കന്യാസ്ത്രീകൾ പറയുകയും ചെയ്തു. സമരവും പരാതികളും സഭയ്ക്കെതിരാണെന്നു പറഞ്ഞ് കുറ്റബോധമുണ്ടാക്കാനാണ് ശ്രമിച്ചതെന്നും കന്യാസ്ത്രീകൾ പറഞ്ഞു.
വിവാദമായ മൂക്കന്നൂർ എടലക്കാട് തൊമ്മികൊലക്കേസിലെ പ്രതിയാണ് സജി. ഈ കൊലക്കേസിന്റെ പിന്നാമ്പുറങ്ങളിലേക്കാണ് മറുനാടൻ അന്വേഷണം നടത്തിയത്. മൂക്കന്നൂർ എടലക്കാട് തൊമ്മിച്ചന്റെ അരും കൊലയെക്കുറിച്ച് സഹോദരൻ വർക്കി മനസ്സ് തുറന്നത് ഇങ്ങിനെ. കേസ്സിലെ പ്രതികളിലൊരാളായ സജി കോടനാട് പള്ളി വികാരിക്കൊപ്പം കുറവിലങ്ങാട് മഠത്തിലെത്തിയതായുള്ള മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ഏഴു വർഷത്തോളമായി മനസ്സിനെ നീറ്റുന്ന ഓർമ്മകൾ വർക്കി മറുനാടനുമായി പങ്കുവച്ചത്. വർക്കി കഴിഞ്ഞ ദിവസം കുറവിലങ്ങാട് മഠത്തിലെത്തി സജിയുടെ സന്ദർശനം സംമ്പന്ധിച്ച വിവരങ്ങൾ ആരാഞ്ഞിരുന്നു.
വിവാദമായ മൂക്കന്നൂർ എടലക്കാട് തൊമ്മിച്ചന്റെ അരും കൊലയെക്കുറിച്ച് സഹോദരൻ വർക്കി മനസ്സ് തുറന്നത് ഇങ്ങിനെ. കേസ്സിലെ പ്രതികളിലൊരാളായ സജി കോടനാട് പള്ളി വികാരിക്കൊപ്പം കുറവിലങ്ങാട് മഠത്തിലെത്തിയതായുള്ള മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് 7 വർഷത്തോളമായി മനസ്സിനെ നീറ്റുന്ന ഓർമ്മകൾ വർക്കി മറുനാടനുമായി പങ്കുവച്ചത്. വർക്കി കഴിഞ്ഞ ദിവസം കുറവിലങ്ങാട് മഠത്തിലെത്തി സജിയുടെ സന്ദർശനം സംമ്പന്ധിച്ച വിവരങ്ങൾ ആരാഞ്ഞിരുന്നു.
കർഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഇഞ്ചയ്ക്കപാലാട്ടി പി.വി തോമസ്സ് എന്ന തൊമ്മിച്ചന്റെ അരും കൊലയെക്കുറിച്ചും കൃത്യത്തിൽ മുഖ്യ സൂത്രധാരൻ കല്ലറ ചുള്ളിവീട്ടിൽ സജിക്കുള്ള പങ്കിനെക്കുറിച്ചും വർക്കിയുടെ വെളിപ്പെടുത്തൽ ചുവടെ:
'ഞാളിയേക്കൻ(ഞാളിയേക്കൽ പോൾ)സ്ഥിരം മദ്യപാനിയായിരുന്നു. തൊമ്മിച്ചൻ കൊല്ലപ്പെടുന്നതിന് കുറച്ചുനാൾ മുമ്പ് ഒരു ദിവസം രാവിലത്തെ കുർബ്ബാന കഴിഞ്ഞ് ആളുകൾ പോകുമ്പോൾ അവൻ റോഡ് സൈഡിലെ കലുങ്കിലിരുന്ന് മാങ്ങ പൂളിത്തിന്നുകയായിരുന്നു. ഈ സമയത്താണ് വിൻസന്റിന്റെ ഭാര്യയും സുഹൃത്തായ ഷാജി ചാക്കോയുടെ ഭാര്യയും പള്ളിയിൽ നിന്നും വീട്ടിലേക്ക് പോകുന്നതിനായി ഇതുവഴിയെത്തുന്നത്. പെട്ടെന്ന്, യാതൊരുപ്രകോപനവുമില്ലാതെ ഞാളിയേക്കൻ ഇവരെ ആക്രമിച്ചു. മുഖത്ത് മുറിവേറ്റ വിൻസന്റിന്റെ ഭാര്യ ആശുപത്രിയിലുമായി.
ഞാളിയേക്കൽ പോൾ ഭാര്യയെ ആക്രമിച്ചത് തൊമ്മിച്ചന്റെ അറിവോടെയാണെന്ന് ക്വാറി ഉടമ വിൻസന്റ് ഉറപ്പിച്ചു. പകരം വീട്ടാൻ ഇയാൾ ബന്ധുവും ക്വാറിയിലെ മാനേജരുമായ സജിയെ കൂട്ടുപിടിച്ചു. സജി ക്വട്ടേഷൻ തൊപ്പിക്കിളിക്ക് കൈമാറി. ഇയാൾ ചാവക്കാട് നിന്ന് ആളെ ഇറക്കി കൃത്യം നടത്തി. പൊലീസ് തൃശൂരിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നും സജിയെ പൊക്കി. നീതി ലഭിക്കുമോ എന്ന കാര്യം കണ്ടറിയണം.തൊമ്മിയറിയാതെ ഞാളിയേക്കൻ അക്രമത്തിന് മുതിരില്ല എന്നുള്ള അവരുടെ (വിൻസന്റ്, ഷാജി ജേക്കബ്ബ്) തെറ്റിദ്ധാരണയാണ് കൊലയ്ക്ക് കാരണമായതെന്നാണ് ഇന്നും ഞാൻ വിശ്വസിക്കുന്നത്. എൻട്രൻസ് കോച്ചിംഗിനായി മകനെ ബസ്സ് കയറ്റിവിടാൻ പുലർച്ചെ 5-ന് തൊമ്മി മഞ്ഞിക്കാട് കവലയിലെത്തി. തുടർന്ന് കോഴിക്കുഞ്ഞുങ്ങൾക്ക് വെള്ളവും തീറ്റയും നൽകാൻ എടലക്കാട് ഫാമിലേയ്ക്ക് തിരിച്ചു. ഈ യാത്രയെക്കുറിച്ച് നേരത്തെ അറിവ് കിട്ടിയിട്ടാവണം ചാവക്കാട് നിന്നെത്തിയ നാലംഗ സംഘം പിന്നാലെ എത്തി വെട്ടിയും കുത്തിയും തൊമ്മിയെ കൊലപ്പെടുത്തി.
വെട്ടേറ്റ്് ഓടിയപ്പോൾ പിന്നാലെത്തി വീണ്ടും വീണ്ടും വെട്ടിയും കുത്തിയും മരണം ഉറപ്പിക്കുകയായിരുന്നെന്നാണ് പറഞ്ഞുകേട്ടത്. തലങ്ങും വിലങ്ങും വെട്ടും കുത്തുമേറ്റ നിലയിലായിരുന്നു മൃതദേഹം. 2011 ഓഗസ്റ്റ് 28 ഞായറാഴ്ചയായിരുന്നു സംഭവം. വിവരം പുറത്തറിയുമ്പോൾ സജി ഒന്നുമറിയാത്തവനെപ്പോലെ പള്ളിയിൽ ഉണ്ടായിരുന്നു. പിന്നീട് മുങ്ങിയെങ്കിലും വടക്കാഞ്ചേരിയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നും ഇയാളെ പൊലീസ് പിടികൂടിയതായും അറിഞ്ഞു. സജി ആളെക്കൊല്ലുന്ന തൊപ്പിക്കിളി (തൊപ്പിക്കിളി ഷിജോ)യെയാണ് തൊമ്മിയെ വകവരുത്താൻ എൽപ്പിച്ചതെന്നും ഇയാൾ ചാവക്കാടുനിന്നും ആളെ ഇറക്കുകയായിരുന്നെന്നുമാണ് പൊലീസിൽ നിന്നും അറിഞ്ഞത്.
കുറ്റപത്രം സമർപ്പിക്കാൻ കാലതാമസമുണ്ടായതിൽ വിൻസന്റിന്റെയും സജിയുടെയും ഇടപെടലുണ്ടെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഒരുമാസം മുമ്പ് പറവൂർ സെഷൻസ് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു എന്നാണ് അറിവ്. ഇത് സംമ്പന്ധിച്ച് ഇതുവരെ കൃത്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. കോടതിയിൽ എത്തിയാലും കേസ്സിൽ നീതി ലഭിക്കുമോ എന്ന ആശങ്കയുണ്ട്. ആക്രമണത്തിൽ കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്പ് സ്കൂട്ടറിൽ സഞ്ചരിക്കവേ സജി ബസ്സിടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് തൊമ്മിച്ചൻ പറഞ്ഞിരുന്നു.
തെളിവുകളും സാക്ഷികളുമൊക്കെ അനുകൂലമാക്കാൻ കഴിവുള്ളവരാണ് തൊമ്മിച്ചനെ വകവരുത്തിയത്. ക്വാറി ഉടമ വിൻസന്റിന് രാഷ്ട്രീയ-സാമ്പത്തിക പിൻബലമുണ്ട്. സജിക്ക് ബസ്സ് സർവ്വീസും അത്യാവശ്യം ഗുണ്ടാപ്പണിയുമൊക്കെയുണ്ട്. ഇവരെ പേടിച്ച് സാക്ഷികൾ കോടതിയിലെത്തുമോ എന്നുപോലും സംശയമുണ്ട്, വർക്കി പറഞ്ഞു. അഞ്ച് ലക്ഷം രൂപയ്ക്കാണ് തൊപ്പിക്കിളിക്ക് ക്വട്ടേഷൻ നൽകിയിരുന്നതെന്നും തൊപ്പിക്കിളി ഈ ക്വട്ടേഷൻ ചാവക്കാട് സ്വദേശി അബ്ബ്്സലിന് കൈമാറുകയായിരുന്നെന്നുമാണ് കേസന്വേഷണത്തിനിടയിൽ അങ്കമാലി പൊലീസ് പുറത്തുവിട്ട വിവരം.
അങ്കമാലി പൊലീസ് ചാർജ്ജ് ചെയ്ത കേസ്സ് ഇടക്കാലത്ത് ക്രൈംബ്രാഞ്ചിന് കൈമാറി. കേസന്വേഷണത്തിലുണ്ടായ കാലതാമസത്തിനെതിരെ തങ്ങൾ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് കുറ്റപത്രം തയ്യാറാക്കുന്നതിന് പൊലീസിന്റെ ഭാഗത്തുനിന്നും നീക്കമുണ്ടാതെന്നും വർക്കി സൂചിപ്പിച്ചു. മൂക്കന്നൂർ പഞ്ചായത്ത് ഇലക്ഷനുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണമെന്നായിരുന്നു നേരത്തെ പ്രചരിച്ചിരുന്ന പ്രധാന വാദം.
തന്റെ ഒപ്പമുണ്ടായിരുന്നത് സജിയാണെന്ന് ഫാ.നിക്കൊളാസ് മണിപ്പറമ്പിൽ സമ്മതിച്ചിരുന്നു. തന്റെ സുഹൃത്താണ്. കൊലക്കേസ് പ്രതിയാണെന്ന് നോക്കിയല്ല വിളിച്ചു കൊണ്ടു പോയത്. കാർ ഓടിക്കാൻ വിളിച്ചപ്പോൾ വരാമെന്ന് പറഞ്ഞു. കൂടെ കൊണ്ടു പോയി. പഴയ സുഹൃത്താണ്. പഴയ ഇടവകക്കാരൻ. കൊലക്കേസ് പ്രതിയാണോ എന്ത് പ്രതിയാണോ എന്ന് എനിക്ക് അറിയാമോ. കുന്നൂർ പള്ളിയിലെ പഴയ പരിചയമാണ്. കേസിലെ പ്രതികളുമായി യാതൊരു ബന്ധവും പാടില്ലെന്ന് കോടതിയൊന്നും പറയുന്നില്ലല്ലോ?-വിവാദത്തെ കുറിച്ച് മറുനാടനോട് നിക്കോളാസ് മണിപ്പറമ്പിൽ പ്രതികരിച്ചത് ഇങ്ങനെയാണ്.
നേരത്തെ, ബിഷപ്പിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നു പൊലീസിനു മൊഴി നൽകിയ ഫാ.നിക്കോളാസ്, പിന്നീട് മലക്കം മറിഞ്ഞത് വിവാദത്തിലായിരുന്നു. ബിഷപ്പിനെതിരെ കന്യാസ്ത്രീകളുടെ പക്കൽ ശക്തമായ തെളിവുകളുണ്ടെന്നും അതിൽ ചിലത് താൻ കണ്ടുവെന്നുമായിരുന്നു വൈദികന്റെ മൊഴി. എന്നാൽ കന്യാസ്ത്രീ തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്ന നിലപാടിലാണ് ഇപ്പോൾ ഫാ.നിക്കോളാസ്. ഞായറാഴ്ച കുർബാനയ്ക്കിടയിലെ പ്രസംഗത്തിൽ കന്യാസ്ത്രീയെ വിമർശിക്കുകയും ചെയ്തു. പരാതിക്കാരിയായ കന്യാസ്ത്രീ പീഡനവിവരം ആദ്യം വെളിപ്പെടുത്തിയത് ഫാദർ നിക്കോളാസിനോടായിരുന്നു.
Stories you may Like
- സജി കുളത്തുങ്കലിന്റെ പണി പോയി; പോരാത്തതിന് ആറു വർഷത്തേക്ക് വിലക്കും
- മണൽക്കടത്ത് കേസിൽ സിഡ്കോയുടെ 5.24 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി
- സിഡ്കോ മുൻ എംഡി സജി ബഷീറിനെയും കുടുംബത്തെയും ഇ. ഡി ചോദ്യം ചെയ്യുന്നു
- മൂക്കന്നൂർ കൂട്ടക്കൊലക്കേസ്; പ്രതി ബാബു കുറ്റക്കാരനെന്ന് കോടതി
- ബിഷപ്പുമാർക്കെതിരായ സജി ചെറിയാന്റെ മോശം പരാമർശം മുഖ്യമന്ത്രിയുടെ അറിവോടെ
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്