ആഡംബര കാറിൽ നേപ്പാളിൽ നിന്ന് കേരളത്തിലേക്ക് ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യും; സ്വരക്ഷയ്ക്കായി എപ്പോഴും ഫുൾലോഡഡ് പിസ്റ്റൾ; പിടികൂടുമ്പോൾ കാറിൽ കടത്തിയത് ചോക്ളേറ്റ് രൂപത്തിൽ പായ്ക്ക് ചെയ്ത 13 കോടിയുടെ ചരസ്; എക്സൈസ് സംഘം വളഞ്ഞപ്പോൾ വഴിയാത്രക്കാരെ മറയാക്കി ഗൺപോയിന്റിൽ രക്ഷപ്പെടാൻ ശ്രമം; ആയുധങ്ങളും മയക്കുമരുന്നും പരിശോധന ഇല്ലാതെ നേപ്പാളിൽ നിന്ന് ഇഷ്ടം പോലെ കടത്താമെന്ന് മൊഴി; കൊച്ചിയിൽ പിടിയിലായ ജൂഡ്സൺ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണി
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി: ചോക്ലേറ്റ് രൂപത്തിൽ പാക്ക് ചെയ്ത് 13 കോടി രൂപ വിലമതിക്കുന്ന ചരസ്സും, വിദേശനിർമ്മിത പിസ്റ്റളും 8 തിരകളും അടക്കം എകസ്സൈ് സംഘം ഇന്നലെ പടികൂടിയ ജൂഡ്സൺ അന്താരാഷ്ട്ര മയക്കുമരുന്ന സംഘത്തിലെ അംഗമെന്ന് എസക്സൈ് അധികൃതർ. നാഷണൽ ഡ്രഗ് കാരിയർ എന്ന ഗണത്തിലാണ് എക്സൈസ് ഇയാൾ ഉൾക്കൊള്ളിച്ചിട്ടുള്ളത്. 6.5 കിലോഗ്രാം ചരസും വിദേശ നിർമ്മിത പിസ്റ്റളുമടക്കമാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സാഹസികമായി കൊച്ചിയിൽ നിന്ന് ഇയാളെ പടികൂടിയത്. ഗൺ പോയിന്റിൽ നിർത്തി രക്ഷപ്പെടാൻ നടത്തിയ നീക്കം പരാജയപ്പെടുത്തിയാണ് എക്സൈസ് സംഘം ഇയാളെ കീഴ്പ്പെടുത്തി കസ്റ്റഡിയിൽ എടുത്തത്. ഇരുകൂട്ടരും തോക്കുമായി നടുറോഡിൽ നിലയുറപ്പിച്ചത് വഴിയാത്രക്കാരെയും വാഹന യാത്രികരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയിരുന്നു. ജനക്കൂട്ടത്തെ മറയാക്കി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ തന്ത്രപൂർവ്വം ഇയാളുടെ ശ്രദ്ധ തിരിച്ച്, എക്സൈസ് സംഘാംഗങ്ങൾ കുതിച്ചെത്തി തോക്ക് തട്ടിത്തെറിപ്പിക്കുകയായിരുന്നു.
തുടർന്ന് ഓടി രക്ഷപെടുന്നതിനായി ഇയാളുടെ നീക്കം. തുടർന്നാണ് മൽപ്പിടുത്തത്തിലൂടെ കീഴടക്കി കൈവിലങ്ങണിയിച്ചതോടെയാണ് ജൂഡ്സൺ ഉദ്യോഗസ്ഥരുടെ വരുതിയിലായത്. ഇയാൾ സഞ്ചരിച്ചിരുന്ന ആഡംബര കാറിൽ നടത്തിയ പരിശോധനയിലാണ് ചരസ്സ് കണ്ടെടുത്തത്. കേരളത്തിൽ ആദ്യമായിട്ടാണ് ഇത്രയധികം അളവിൽ ചരസ് എക്സൈസ് പിടികൂടുന്നത്. നേപ്പാളിൽ നിന്ന് ഉത്തർപ്രദേശുവഴി റോഡുമാർഗമാണ് കേരളത്തിൽ ചരസെത്തിച്ചതെന്നാണ് ഇയാളെ ചോദ്യം ചെയതതിൽ നിന്നും എക്സൈസ് സംഘത്തിന് ലഭിച്ച പ്രാഥമിക വിവരം. എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ചന്ദ്രപാലൻ നിയന്ത്രണത്തിലുള്ള ടോപ് നാർക്കോട്ടിക്കസ് സീക്രട്ട് ഗ്രൂപ്പ് നൽകിയ ലീഡ്സിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിലുള്ള അൻപതോളം യുവാക്കളെ വിവിധ ഘട്ടങ്ങളിലായി പിടികൂടി വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് നേപ്പാളിൽ നിന്ന് കരളത്തിലേക്ക് ചരസ് എത്തിക്കുന്ന പ്രധാന കണ്ണി പുതുവൈപ്പ് വില്ലേജിൽ പുതു വൈപ് ലൈറ്റ് ഹൗസ്സിനു സമീപം ആലുവപറമ്പ് വീട്ടിൽ ആന്റണി മകൻ വർഗീസ് ജൂഡ്സനാണെന്ന് ഉദ്യോഗസ്ഥ സംഘം സ്ഥിരീകരിച്ചത്.
പിന്നീട് ഇയാൾ നടത്തിയ ഏതാനും ഇടപാടുകളെക്കുറിച്ച് എക്സൈസിന് വിവരം ചോർന്ന് കിട്ടിയെങ്കിലും പിടികൂടാനായില്ല. അവസാനമായി 10 കിലോ ചരസാണ് ഇയാൾ രാജ്യത്തിന് വെളിയിൽ നിന്നും ഇന്ത്യയിലെത്തിച്ചതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. വിവിധ രഹസ്യാന്വേഷണ ഏജൻസികൾ തനിക്ക് പുറകിലുണ്ടെന്ന് മനസിലാക്കിയ പ്രതി ബൾക്ക് ഡീലിംഗീലൂടെ ശേഷിക്കുന്ന ഐറ്റം വിറ്റഴിക്കാൻ നടത്തിയ നീക്കത്തിനിടയിൽ എക്സൈസ് നടത്തിയ ഇടപെലാണ് ഇയാൾ കുടുങ്ങാൻ കാരണം. ഇയാളുമായി ഇടപാടുകൾ നടത്തിയ മുഴുവൻ കസ്റ്റമേഴ്സിനേയും എക്സൈസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് ഇയാളുമായി ഏറ്റവും അടുപ്പമുള്ള കസ്റ്റമർ മുഖേന എക്സൈസ് സംഘത്തിലൊരാൾ ടോപ്പ് കസ്റ്റമറായി അഭിനയിച്ച് വൻതുക നൽകാമെന്ന് പ്രലോഭിച്ച് സാധനം രഹസ്യ ക്രേന്ദ്രത്തിൽ നിന്ന് പുറത്തെത്തിച്ച് എറണാകുളം കണ്ടെയ്നർ റോഡിൽ കാത്തുനിന്ന ജൂഡ്സനെ വലയിലാക്കുകയായിരുന്നു.
വിദേശനിർമ്മിത പിസ്റ്റളും 8 തിരകളും പിടിച്ചെടുത്തിട്ടുണ്ട്. നേപ്പാളിൽ നിന്നും ഇന്ത്യയിലേക്ക് വൻതോതിൽ ലഹരി ഒഴുകുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഇത് സ്റ്റേറ്റ് ഗവൺമെന്റ് മുഖേന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. മയക്ക് മരുന്ന് കടത്താൻ ഇയാൾ മറ്റാരുടെയും സഹായം തേടിയിരുന്നില്ല.മൊബൈൽ ജി പി ആർ എസ് സഹായത്തോടെ,ബാംഗ്ലൂർ, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് വഴി റോഡ് മാർഗം സ്വയം വാഹനം ഓടിച്ചാണ് ജൂഡ്സൻ നേപ്പാളിൽ പോയിരുന്നത്. ആയുധങ്ങളും മയക്കുമരുന്നുകളും പരിശോധനകൾ ഇല്ലാതെ നേപ്പാളിൽ നിന്നും യഥേഷ്ടം ഇന്ത്യയിലേക്ക് കടത്താമെന്ന് പറഞ്ഞ പ്രതി മയക്കുമരുന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നതിനായി റെന്റേ കാർ ബിസിനസും ആരംഭിച്ചിരുന്നു. മയക്ക് മരുന്നു മാഫിയകൾ തമ്മിൽ കുടിപ്പകയും ഒറ്റും കൂടുതൽ ആയതിനാൽ പണം വാങ്ങി ആളെ കൊല്ലുന്നതടക്കമുള്ള കൃത്യങ്ങൾ നിർവ്വഹിക്കാൻ പ്രത്യേക സംഘത്തെ രൂപപ്പെടുത്തുകയും ഇതുവഴി മേഖലയിൽ മേധാവിത്വം സ്ഥാപിക്കാനും ഒരു സമാന്തര സാമ്രാജ്യം സൃഷ്ടിക്കാനുമാണ് ജൂഡ്സൻ പദ്ധതി ഇട്ടിരുന്നതെന്നണ് എക്സൈസ് സംഘത്തിന്റെ വെളിപ്പെടുത്തൽ.
ഏതെങ്കിലും തരത്തിൽ പിടിക്കപ്പെടും എന്നു ഉറപ്പായാൽ ഉദ്യോഗസ്ഥരെയും ഒറ്റുകാരെയും വധിച്ച ശേഷം നേപ്പാളിലേയ്ക്ക് കടന്നു കളയാനായിരുന്നു ഇയാൾ ലക്ഷ്യമിട്ടിരുന്നതെന്നും അതിനാലാണ് എപ്പോഴും ഫുൾ ലോഡഡ് പിസ്റ്റോൾ ഇയാൾ കൈവശം കരുതിയിരുന്നതെന്നും മറ്റുമുള്ള വിവരങ്ങൾ അറിഞ്ഞപ്പോഴാണ് എസൈസസ് അധികൃതർ ശരിക്കും ഞെട്ടിയത്.ആഡംബര വാഹനമായ മഹീന്ദ്ര എസ് യു വിൽ വന്ന ജൂഡ്സൺ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് തിരിച്ചറിഞ്ഞു നിർത്താതെ അപകടകരമായി ഓടിച്ചു പോകുകയും പിന്നാലെ എക്സൈസ് സംഘം പിൻതുടരുകയുമായിരുന്നു.വാഹനം തടഞ്ഞു നിർത്തിയപ്പോൾ ആണ് എക്സൈസ്് ഉദ്യോഗസ്ഥർക്കുനേരെ നിറയൊഴിക്കാൻ ജൂഡ്സൺ ശ്രമം നടത്തിയത്.
ചോക്ലേറ്റ് രൂപത്തിൽ പായ്ക്ക് ചെയ്തിട്ടുള്ള ഇത്രയും അളവ് ചരസിന് ഇന്റർനാഷണൽ മാർക്കറ്റിൽ 13 കോടി രൂപയുടെ മൂല്യമുണ്ട്. ചരസ് പൊതു വിപണിയിലെത്തിയാൽ ആയതിൽ മറ്റ് ഇൻഗ്രീഡിയൻ സൂ കൂടി ചേർത്ത് നൂറു മടങ്ങ് വലിപ്പത്തിലാക്കിയാണ് ചെറുകിടക്കാർക്ക് നൽകുന്നത്. ഉത്തരേന്ത്യയിലും നേപ്പാളിലുമായി വ്യാപിച്ചു കിടക്കുന്ന ഹിമാലയത്തിന്റെ താഴ്വരകളിൽ കൃഷി ചെയ്യുന്ന കഞ്ചാവിന്റെ കറ പ്രത്യേക രീതിയിൽ സംസ്കരിച്ചെടുത്താണ് ചരസ് നിർമ്മിക്കുന്നത്.
നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിന്റെ അതിർത്തി ഭാഗങ്ങളിലാണ് ഏറ്റവും ടോപ്പ് ക്വാളിറ്റി ചരസ് ലഭിക്കുന്നത്. പിടിച്ചെടുത്ത ' ചരസ് റെഡ് ലേബൽ ഗ്രേഡായതിനാൽ ബിലാസ് പൂർ ചരസ് ആണെന്ന നിഗമനത്തിലാണ് അധികൃതർ.നിലവിലുള്ള നാർകോട്ടിക്സ് ആക്ട് പ്രകാരം 100 ഗ്രാം ചരസ് കൈവശം വച്ചാൽ 10 വർഷം കഠിന തടവും 1 കിലോ കൈവശം വച്ചാൽ ശിക്ഷ 20 വർഷം വരെ കഠിന തടവുമാണ് ശിക്ഷ. എക്സൈസ് സെപഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ പി ശ്രീരാജ്, പ്രിവന്റീവ് ഓഫിസർ കെ ആർ രാം പ്രസാദ്, ഇന്റലിജൻസ് പ്രിവന്റീവ് ഓഫിസർ എ എസ് ജയൻ' ഡി സി സ്ക്വാഡംഗം റോബി, സിവിൽ എക്സൈസ് ഓഫിസർമാരായ പി എക്സ് റൂബൻ, എം എം അരുൺകുമാർ, സിദ്ദാർത്ഥൻ എന്നിവരടങ്ങിയ സംഘമാണ് കേസ്സിൽ അന്വേഷണം നടത്തി,ജൂഡ്സനെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ 4ദിവസം എക്സൈസ് അധികൃതരുടെ കസ്റ്റഡിയിൽ വിട്ടു.വർഗീസ് ജൂഡ്സന് വേണ്ടി വക്കാലത്തെടുത്തതുകൊടുംകുറ്റവാളികളുടെ കേസ്സുകൾ സ്ഥിരമായി എറ്റെടുക്കുന്നതിലൂടെ കുപ്രസിദ്ധിയാർജ്ജിച്ച ആഡ്വ.ബി എ ആളൂരായിരുന്നു.
Stories you may Like
- പെപ്പെയോട് മാപ്പുപറഞ്ഞ് ജൂഡ്
- ആരോപണം വേദനിപ്പിച്ചെന്ന് പെപ്പെ, ജൂഡ് ആന്റണിക്കെതിരേ പരാതി നൽകി
- നായകൻ ആന്റണി പെപ്പെയെന്ന് ജൂഡ് അന്തോണി ജോസഫ്; സിനിമയിലെ ചതി വീണ്ടും ചർച്ചകളിൽ
- കല്യാണക്കുറിയും ബാങ്ക് രേഖകളും പുറത്തുവിട്ട് പെപ്പെ
- '2018നു വേണ്ടി മറ്റു സിനിമകളുടെ പ്രദർശനം മാറ്റുന്നു'; അനീഷ് ഉപാസനയ്ക്ക് ജൂഡിന്റെ മറുപടി
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്