കാമുകിയെ കാണണമെന്ന് തോന്നിയാൽ ഏതുപൂട്ടിട്ട് പൂട്ടിയാലും തഞ്ചം നോക്കി ചാടിപ്പോവും; പിടിവീണാൽ രക്ഷപ്പെടാൻ പതിനെട്ടടവും പയറ്റും; പൊലീസ് ജീപ്പിന്റെ ചില്ല് തല കൊണ്ട് ഇടിച്ച് പൊട്ടിച്ച ശേഷം കഷണം വിഴുങ്ങി ഒരുവട്ടം; ഒടുവിൽ പിടിവീണത് ബൈക്കിന്റെ പ്ലഗ് ഊരിമാറ്റി പൊലീസ് ഒരുക്കിയ കെണിയിൽ; കറുകുറ്റി കോവിഡ് സെന്ററിൽ നിന്ന് മൂന്നാം വട്ടം ചാടാനും പുതിയ തന്ത്രം; പൊലീസിനെ വട്ടം ചുറ്റിക്കുന്ന ഡ്രാക്കുള സുരേഷിന്റെ കഥ

പ്രകാശ് ചന്ദ്രശേഖർ
പെരുമ്പാവൂർ: കളമശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ കോവിഡ് ചികത്സയിൽ കഴിയവെ രക്ഷപെട്ട കുപ്രിസിദ്ധ മോഷ്ടാവ് ഡ്രാക്കുള സുരേഷിനെ കണ്ടെത്താൻ പൊലീസ് നെട്ടോട്ടത്തിൽ.ഇന്ന് ഉച്ചയോടെയാണ് കോവിഡ് ബാധിതനായ സുരേഷ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ കണ്ണുവെട്ടിച്ച് കടന്നത്. ടോയ്ലറ്റിന്റെ ജനൽ വഴിയാണ് ഇയാൾ ഇന്ന് ഉച്ചയോടെ രക്ഷപെട്ടത്. രണ്ടുതവണ ജയിൽ വകുപ്പിന്റെ കറുകുറ്റിയിലെ കോവീഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്നും രക്ഷപെട്ട ഇയാളെ താമസിയാതെ പൊലീസ് പിടികൂടിയിരുന്നു. ഇക്കൂറി ഡ്രാക്കുളയുടെ നീക്കം കുറച്ചുകൂടി കരുതലോടെയായിരിക്കുമെന്നാണ് പൊലീസ് അനുമാനം.
തന്റെ ഒപ്പം താമസിക്കുന്ന മുള്ളിരിങ്ങാട് സ്വദേശിയായ യുവതിയുടെ അടുത്തെത്താനാണ് രക്ഷപെടുന്നതെന്നായിരുന്നു പൊലീസിനോട് മുമ്പ് രണ്ടുതവണ പിടിയിലായപ്പോഴും ഡ്രാക്കുള പറഞ്ഞത്. താനില്ലങ്കിൽ അവൾ ഒറ്റയ്ക്കാവുമെന്നും കൂട്ടിന് ആരും ഇല്ലെന്നും ഇതെല്ലാം ആലോചിക്കുമ്പോൾ വല്ലാത്ത വിഷമം തോന്നുമെന്നും പിന്നാലെ രക്ഷപെടാൻ കർമ്മപദ്ധതി ആവിഷ്കരിക്കുകയായിരുന്നെന്നും മറ്റുമായിരുന്നു ഇയാളുടെ ന്യായവാദം.
രണ്ടാമത്തെ തവണ പെരുംമ്പാവൂർ കണ്ടന്തറയിൽ നിന്നുമാണ് പൊലീസ് സംഘം സുരേഷിനെ കസ്റ്റഡിയിൽ എടുത്തത്. ഇവിടെ ലോഡ്ജിൽ താമസിക്കുകയായിരുന്ന മുള്ളിരിങ്ങാട് സ്വദേശിനിയായ കാമുകിയെ കാണാനാണ് സുരേഷ് ഇവിടെ എത്തിയതെന്നാണ് പൊലീസ് അനുമാനം. അടുത്തടുത്ത ദിവസങ്ങളിൽ രണ്ട് തവണയാണ് ഡ്രാക്കുള സുരേഷ് എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാവ് വടയമ്പാടി അയ്യൻകുഴി ക്ഷേത്രത്തിന് സമീപം ഓലിക്കുഴി കരോട്ടെവീട്ടിൽ സുരേഷ് (42) അങ്കമാലിയിലെ ജയിൽ വകുപ്പിന്റെ കോവിഡ് നീരീക്ഷണ കേന്ദ്രത്തിൽ നിന്നും രക്ഷപെട്ടത്.
നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് കയറ്റാൻ വിലങ്ങ് അഴിക്കുന്ന അവസരത്തിലാണ് പെരുമ്പാവൂർ പൊലീസ് ചാർജ്ജ് ചെയ്തിരുന്ന മോഷണക്കേസ്സിലെ പ്രതിയായ സുരേഷ് കഴിഞ്ഞ മാസം 23-ന് പുലർച്ചെ കറുകുറ്റിയിലെ ക്വാറന്റൈൻ സെന്ററിൽ നിന്നും രക്ഷപെട്ടത്. രക്ഷപെട്ട സുരേഷ് കുറച്ചുകാലമായി ഒപ്പംതാമസിക്കുന്ന യുവതി വാടകയ്ക്കെടുത്തിരുന്ന വീട്ടിൽ എത്താൻ സാധ്യതയുണ്ടെന്ന് പൊലീസ് കണക്കുകൂട്ടിയിരുന്നു. ഇതുപ്രകാരം ഉടൻ പൊലീസ് സംഘം വീടിന് സമീപമെത്തി തയ്യാറെടുപ്പുകളോടെ കാത്തു നിന്നു. താമസിയാതെ ഇവിടെ എത്തിയ സുരേഷിനെ കയ്യോടെ പൊക്കുകയും ചെയ്തു. വീണ്ടും ഇയാളെ കറുകുറ്റിയിലെ കേന്ദ്രത്തിലെത്തിച്ച് നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു.
ഇക്കുറി കുറച്ചുകൂടി സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി സുരേഷിനെയും മറ്റൊരുപ്രതിയെയും മുറിയിലാക്കി പൂട്ടിയിടുകയായിരുന്നു. മുറിയുടെ വാതിലിന്റെ പൂട്ട് കുത്തിത്തുറന്ന് മുന്നാം നിലയിലെത്തി ,കെട്ടിടത്തോട് ചേർന്ന് നിന്നിരുന്ന തേക്ക് മരം വഴി താഴേയ്ക്കിറങ്ങിയാണ് ഇത്തവണ രക്ഷപെട്ടത്.കഴിഞ്ഞമാസം 25-ാം തീയതി പുലർച്ചെയായിരുന്നു രണ്ടാമത്തെ രക്ഷപെടൽ.
പെരുമ്പാവൂർ പൊലീസിന്റെ സഹായത്തോടെ രണ്ടുദിവസത്തിനുള്ളിൽ ഡ്രാക്കുളയെ ജയിൽവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി വീണ്ടും നിരീക്ഷണ കേന്ദ്രത്തിലാക്കുകയായിരുന്നു. പരിശോധനയിൽ കോവിഡ് ബാധിതനാണെന്ന് സ്ഥിരീകരിച്ചതോടെ വ്യാഴാഴ്ച കളമശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു. 25-ന് സുരേഷിനൊപ്പം മോഷണക്കേസ്സിൽ പ്രതിയായ തലശേരി കതിരൂർ നാലാം മൈൽ റോസ് മഹൽ മിഷാലും(22)പുറത്തുചാടിയിരുന്നു. ഇയാളെ ഇനിയും പിടികിട്ടിയിട്ടില്ല.
എളമക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ ബൈക്കുമോഷണക്കേസിലാണ് മിഷാൽ പിടിക്കപ്പെട്ടത്. തലശേരിയിൽ പീഡനക്കേസ്സിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഇതിനകം തന്നെ 4 തവണ സുരേഷ് കറുകുറ്റിയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിട്ടുണ്ട്. ഈ പരിചയമാണ് രണ്ടുതവണ ഇവിടെ നിന്നും രക്ഷപെടുന്നതിന് ഇയാൾക്ക് തുണയായതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
എല്ലാകാര്യങ്ങളിലും സുരേഷിനെ സഹായിച്ചിരുന്നത് കൂടെ താമസിച്ചിരുന്ന യുവതിയായിരുന്നു. പൊലീസ് സ്ഥലത്തെത്തുകയും സുരേഷും യുവതിയുമായുള്ള ബന്ധം മനസ്സിലാവുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ വീട്ടുടമ ഇവരെ ഒഴിപ്പിച്ചിരുന്നു. തുടർന്നാണ് ഇവർ കണ്ടന്തറയിലെ ലോഡ്ജിൽ താമസത്തിനെത്തുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരം.
യുവതി കണ്ടന്തറയിൽ താമസമാരംഭിച്ച സാഹചര്യത്തിൽ സുരേഷ് എന്തായാലും ഇവിടെ എത്താൻ സാധ്യതയുണ്ടെന്ന് പൊലീസ് കണക്കുകൂട്ടിയിരുന്നെന്നും ആൾ സ്ഥലത്തെത്തിയാൽ വിവരം കിട്ടുന്നതിന് എല്ലാക്രമീകരണങ്ങളും ഇവിടം കേന്ദ്രീകരിച്ച് ഒരുക്കിയിരുന്നെന്നും ഇതുമൂലമാണ് ഡ്രാക്കുളയെ കൂടുക്കാനായതെന്നും പെകുമ്പാവൂർ സി ഐ ജയകുമാർ അറിയിച്ചു. നേരത്തെ ഹോംനേഴ്സായി പ്രവർത്തിച്ചിരുന്ന യുവതി ഇടക്കാലത്ത് താനുമായി സൗഹൃദത്തിലാവുകയായിരുന്നെന്നും തുടർന്ന് ഇവർക്കൊപ്പം താമസിക്കുകയായിരുന്നെന്നുമാണ് സുരേഷ് പൊലീസിനോട് വിവരിച്ചത്.
മോഷണം തുടങ്ങിയത് മാതാപിതാക്കൾ വഴിപിരിഞ്ഞപ്പോൾ
കുഞ്ഞായിരിക്കുമ്പോൾ മാതാപിതാക്കൾ രണ്ട് വഴിക്ക് പിരിഞ്ഞപ്പോൾ അച്ഛന്റെ അമ്മയായിരുന്നു സുരേഷിന്റെ രക്ഷക. ആക്രി പെറുക്കിയായിരുന്നു ഇവരുടെജീവിതം. ഇവർക്കൊപ്പം കഴിയുമ്പോൾ ,കുട്ടിക്കാലത്തുതന്നെ അല്ലറ ചില്ലറ മോഷണങ്ങൾ നടത്തി സുരേഷ് കുട്ടിക്കള്ളനെന്ന് പേരെടുത്തിരുന്നു.16 വയസെത്തിയപ്പോഴേയ്ക്കും പയറ്റിത്തെളിഞ്ഞ മോഷ്ടാവായിയിരുന്നു.
കോവിഡ് കാലത്തെ കോടതി ഉത്തരവിന്റെ ആനൂകൂല്യത്തിലാണ് അടുത്തിടെ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. പിന്നീട് താമസം ഏതുകേസ്സിലും രക്ഷിച്ചെടുക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങുന്ന ഇടുക്കികാരിയായ സുന്ദരിയ്ക്കൊപ്പമായിരുന്നു. മാസങ്ങൾക്ക് മുമ്പ് പെരുംവുംമുഴിയിൽ മോഷണം നടത്തിയപ്പോൾ നാട്ടുകാർ പിടികൂടി മൂവാറ്റുപുഴ പൊലീസിന് കൈമാറിയിരുന്നു. ഇതിന് മുമ്പ് 2019 സെപ്റ്റംബറിൽ മൂവാറ്റുപുഴ പൊലീസ് ചാർജ്ജുചെയ്ത കേസ്സിലാണ് ഇയാൾ ജയിലിലായത്.ഈ കേസ്സിന്റെ നടപടിക്രമങ്ങളുമായി മുന്നോട്ടുപോയ പൊലീസ് സംഘത്തെ ഡ്രാക്കുള ശരിക്കും വട്ടംകറക്കി.പൊലീസ് ജീപ്പിന്റെ ചില്ല് തലകൊണ്ട് ഇടിച്ച് പൊട്ടിച്ച ശേഷം ഒരു കഷണം വിഴുങ്ങുകയായിരുന്നു.ഉടൻ പൊലീസ് സംഘം കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച് ചികത്സ ലഭ്യമാക്കിയതിനാലാണ് അന്ന് ജീവൻ രക്ഷപെട്ടത്. ഈ കേസ്സിൽ 10000 രൂപ കോടതിയിൽ കെട്ടിവച്ചത് ഇപ്പോൾ ഇയാളുടെ കൂടെ താമസിക്കുന്ന ഇടുക്കിക്കാരിയായ യുവതിയായിരുന്നെന്നാണ് പൊലീസ് പുറത്തുവിട്ട വിവരം.
മുള്ളിരിങ്ങാടാണ് ഇവർ അന്ന് താമസിച്ചിരുന്നതെന്നാണ് പൊലീസിന്റെ പ്രാഥമാക അന്വേഷണത്തിൽ ലഭ്യമായ വിവരം.അടുത്തകാലത്ത് ഈ യുവതിയ്ക്കൊപ്പം സുരേഷ് പലസ്ഥലത്തും ചുറ്റിക്കറങ്ങിയതായും പൊലീസിന് വിവരം ലഭിച്ചിരുന്നു.യുവതിയുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് നിരവധി ഉൗേഹാപേഹങ്ങൾ പ്രചരിച്ചിട്ടുണ്ടെന്നും ഇതൊന്നും കേസ്സുമായി ബന്ധപ്പെട്ടകാര്യങ്ങളിൽ ഉൾപ്പെടാത്തതിനാൽ അന്വേഷണം നടത്തിയിട്ടില്ലന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.
രക്ഷപ്പെടാൻ പതിനെട്ടടവും പയറ്റും
പിടിവീണെന്ന് ഉറപ്പായാൽ രക്ഷപെടാൻ കഴിയാവുന്നതെല്ലാം ചെയ്യുന്ന പ്രകൃതക്കാരനാണ് ഇയാൾ.മൂവാറ്റുപുഴിയിൽ പൊലീസ് ജീപ്പിന്റ ഗ്ലാസ്സ് ഇടിച്ചുപൊട്ടിക്കുകയും ഒരു കഷണം വിഴുങ്ങുകയും ചെയ്തത് ഇത്തരത്തിലുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു.ഗ്ലാസ്സ് വിഴുങ്ങി,അപകടസ്ഥിതിയിലാണെന്ന് വരുത്തിതീർത്താൽ ഇതുകണ്ട് പൊലീസ് സ്ഥലം വിടുമെന്നുമായിരുന്നു സുരേഷിന്റെ കണക്കുകൂട്ടൽ.ഈ നീക്കം പൊലീസ് ഇടപെടലിൽ പൊളിഞ്ഞിരുന്നു.
കോലഞ്ചേരി പെരുംവുംമുഴിയിൽ മോഷണം നടത്തിയ ശേഷം ഓടി രക്ഷപെടുന്നതിനുള്ള ശ്രമത്തിനിടെ പിൻതുടർന്നെത്തിയവർ സമീപത്തെ കപ്പത്തോട്ടത്തിൽ സുരേഷിനെ കണ്ടെത്തുകയായിരുന്നു.ബോധംകെട്ടുവീണ രീതിയിലായിരുന്നു ഈ അവരത്തിൽ ഇയാളുടെ കിടപ്പ്. നിമിഷനേരംകൊണ്ട് ഇയാൾ ചാടിയെഴുന്നേറ്റ് തന്റെ കൈയിൽ പിടിച്ചിരുന്ന സ്ത്രീയുടെ കൈകടിച്ച് മുറിച്ച ശേഷം ഇരുളിലൂടെ കുതിച്ചുപാഞ്ഞു.നാട്ടുകാർ പിൻതുടരുന്നുണ്ടെന്ന് വ്യക്തമായപ്പോൾ പെരുവുംമുഴി പാലത്തിൽ നിന്നും താഴേയ്ക്കെടുത്തുചാടി.ചതുപ്പിൽ വീണതിനാൽ ജീവൻ രക്ഷപെട്ടു.തുടർന്ന് പൊലീസ് പിടികൂടി സ്റ്റേഷനിലേയ്ക്ക് കൊണ്ടുവരികയായിരുന്നു.
കോലഞ്ചേരിക്കടുത്ത് പെരുവുംമുഴിയിലെ പണിസ്ഥലത്ത് ജോലിയ്ക്കെത്തിയവർ മാറിയിട്ടിരുന്ന വസ്ത്രത്തിനൊപ്പം സൂക്ഷിച്ചിരുന്ന പേഴ്സുകളിൽ നിന്നും പണം എടുത്ത് ഇയാൾ ഓടിമറയുകയായിരുന്നു.3 പുരുഷന്മാരും ഒരു സ്ത്രീയുമായിരുന്നു ഇവിടെ ജോലി ചെയ്തിരുന്നത്. ഇവരിൽ ഒരാൾ ഇയാൾ വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന ഭാഗത്തുനിന്നും ഓടിമറയുന്നത് കണ്ടിരുന്നു. തുടർന്ന് നടന്ന പരിശോധനയിൽ 5000 രൂപ നഷ്ടപ്പെട്ടതായി ഇവർക്ക് ബോദ്ധ്യമായി.തുടർന്നാണ് ഇവർ നാട്ടുകാരെ വിവരമറിയിച്ച് സുരേഷിനെ പിടികൂടാൻ ശ്രമം തുടങ്ങിയത്. ഉച്ചയ്ക്ക് 1 മണിയോടെ നാട്ടുകാരും പിന്നാലെ വിവരമറിഞ്ഞെത്തിയ പൊലീസ് സംഘവും സുരേഷിനെ കുടുക്കാൻ നടത്തിയ നീക്കം വിജയിക്കുന്നത് രാത്രി 9 മണിയോടുത്താണ്.
പൊലീസിന്റെ തന്ത്രപരമായ നീക്കമാണ് സുരേഷിന് വിനയായത്.സുരേഷിനെ തേടി നടക്കുമ്പോൾ തന്നെ പാതയോരത്ത് ബൈക്ക് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. നമ്പർ പ്രകാരം അഡ്രസ്സ് തപ്പിയപ്പോൾ ബൈക്ക് സുരേഷിന്റെതാണെന്ന് ഏറെക്കുറെ പൊലീസിന് ഉറപ്പായി.പിന്നാലെ പ്ലഗ്ഗ് ഊരിയെടുത്തു. ഇതൊന്നുമറിയാതെ, അടിവസ്ത്രം മാത്രമിട്ട് സ്ഥലത്തെത്തിയ സുരേഷ് ബൈക്ക് എടുത്ത് രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു.
രാത്രി വൈകിയതിനാൽ തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങാൻ കാത്തിരുന്ന നാട്ടുകാർക്കിടയിലേയ്ക്കാണ് സുരേഷ് ഈ സാഹസവുമായി എത്തിയത്.സുരേഷിന്റെ ഈ നീക്കം പരാജയം സമ്മതിച്ച് പിൻവാങ്ങാനിരുന്ന പൊലീസിനും നാട്ടുകാർക്കും പിടിവള്ളിയായി. ഉടൻ സുരേഷിനെ കൈപ്പിടിയിലൊതുക്കാൻ ഇവർ കുതിച്ചെത്തിയപ്പോൾ പാലത്തിൽ നിന്നും താഴേയ്ക്കുചാടി രക്ഷപെടുന്നതിനായി സുരേഷിന്റെ നീക്കം. എന്നാൽ താഴെ ചതുപ്പിൽ പതിച്ചതിനാൽ ഈ നീക്കം വിജയിച്ചില്ല.ചെളിയിൽ കാൽപൂണ്ടുപോയതിനാൽ അനങ്ങാൻ പറ്റാത്ത അവസ്ഥയിൽ നിലയുറപ്പിച്ചിരുന്ന സുരേഷിനെ നാട്ടുകാരും പൊലീസും ചേർന്ന് കരയ്ക്കെത്തിച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- പത്തനാപുരത്ത് കണ്ടത് നെയ്യാറ്റിൻകര ഗോപന്റെ കൂട്ടുകാരന്റെ ആറാട്ട്! യൂത്ത് കോൺഗ്രസുകാരെ പ്രദീപ് കോട്ടാത്തലയും സംഘവും നേരിട്ടത് 'ദേവാസുരം' സ്റ്റൈലിൽ; മാടമ്പിയെ പോലെ എല്ലാം കണ്ടിരുന്ന ജനനേതാവും; പത്തനാപുരത്ത് ഗണേശിന്റെ ഗുണ്ടായിസം പൊലീസിനേയും വിറപ്പിക്കുമ്പോൾ
- യുവമോർച്ച ഇറങ്ങിയാൽ നിന്റെ വണ്ടി തടഞ്ഞ് കരിങ്കൊടികാണിക്കും; അടിക്കാൻ വരുന്ന പിഎ പിന്നെ അവന്റെ ജന്മത്ത് ഒരുത്തനെയും അടിക്കുകയുമില്ല; പത്തനാപുരം ഗണേശ് കുമാറിന്റെ തറവാട്ട് സ്വത്തല്ലെന്ന് യുവമോർച്ചാ നേതാവ്
- കേരളത്തിൽ പിണറായി തരംഗം; മുഖ്യമന്ത്രിമാരിൽ ജനകീയൻ നവീൻ പട്നായിക്ക്; രണ്ടാമൻ കെജ്രിവാളും; ബിജെപി ഭരണമുള്ളിടതെല്ലാം മോജി ജനകീയൻ; രാഹുലിന് ഒരിടത്തും ചലനമുണ്ടാക്കാനാകുന്നില്ല; പത്തു ജനപ്രിയ മുഖ്യമന്ത്രിമാരിൽ ഏഴും ബിജെപി ഇതര പാർട്ടികളിലെ നേതാക്കൾ
- ഡിഎൻഎ ടെസ്റ്റ് കുരുക്കാകുമെന്ന് ഭയം; എങ്ങനേയും ബാർ ഡാൻസറെ അനുനയിപ്പിക്കാൻ വഴി തേടി കോടിയേരിയുടെ മൂത്ത മകൻ; ഒത്തു തീർപ്പിനില്ലെന്ന് പരാതിക്കാരിയും; ബിനോയ് കോടിയേരി ദുബായിൽ തങ്ങുന്നത് വിചാരണയിൽ സംഭവിക്കുന്നത് തിരിച്ചറിഞ്ഞ്; മുംബൈ കേസിൽ ട്വിസ്റ്റുകൾക്ക് സാധ്യത കുറവ്
- സ്വിഫ്റ്റ് കാറിൽ എത്തി പോസ്റ്ററുകൾ കീറിക്കളഞ്ഞ വിശ്വസ്തൻ; തൊട്ടു പിന്നാലെ സ്ഥലത്തെത്തി നേതാവും; എംഎൽഎയെ കരിങ്കൊടി കാട്ടുമോ എന്ന ചോദ്യവുമായി ഡ്രൈവർ റിയാദിന്റെ ആക്രമണം; സ്വിഫ്റ്റ് കാറിൽ കമ്പും പട്ടികയുമായെത്തിയതും ഗൂഢാലോചന; ഭാവഭേദമില്ലാതെ മൊബൈൽ നോക്കുന്ന ഗണേശും; വെട്ടിക്കവലയിലേത് കരുതി കൂട്ടിയുള്ള ആക്രമണം
- മാപ്പ് പറയാം..അല്ലെങ്കിൽ ഇറങ്ങിപ്പോകാം എന്ന് ബിജെപി വക്താവ് സംപിത് പത്രയോട് തുറന്നടിച്ച മാധ്യമപ്രവർത്തക; എൻഡി ടിവിയിൽ നിന്ന് രാജിവച്ചത് ജൂണിൽ; ഹാർവാർഡ് സർവകലാശാലയിൽ ജേണലിസം അസോ.പ്രൊഫസറായി ചേരുന്നുവെന്ന് പ്രഖ്യാപനം; ഒടുവിൽ പണി കിട്ടിയില്ലെന്നും ഇന്റർനെറ്റ് തട്ടിപ്പിന് ഇരയായെന്നും ട്വീറ്റ്
- കെ എസ് ശബരീനാഥ് വെള്ളിമൂങ്ങയിലെ മണിമല മാമച്ചൻ; രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്
- 13 വയസ്സുകാരനെ ബലമായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി; നാലു പേർ ചേർന്ന് വർഷങ്ങളോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കി; കാഴ്ച വെച്ചത് നിരവധി പേർക്ക്: വെളിപ്പെടുത്തലുമായി വനിതാ കമ്മീഷൻ
- വലിയ ശമ്പളം പറ്റി സ്ഥിരം ജീവനക്കാർ പലരും ഇഞ്ചിയും കാപ്പിയും കൃഷി ചെയ്യുന്നു; ഇന്ധനം കടത്തിയും ടിക്കറ്റ് മെഷീനിൽ ക്രമക്കേട് നടത്തിയും പണം തട്ടിക്കുന്നവരും ഉണ്ട്; ആനവണ്ടിയെ കൊല്ലുന്നത് രാഷ്ട്രീയമുള്ള ജീവനക്കാർ! സഹികെട്ട് സത്യം തുറന്ന് പറഞ്ഞ് കെ എസ് ആർ ടി സി എംഡി ബിജു പ്രഭാകർ; തച്ചങ്കരിയെ കണ്ടം വഴി ഓടിച്ചവർ ഇനി വെറുതെ ഇരിക്കില്ല
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന് മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്