താമസം ഇടുക്കിക്കാരിയായ സുന്ദരിക്കൊപ്പം; പലയിടത്തും യുവതിയുമായി ചുറ്റിക്കറങ്ങുന്നതും ഹരം; ഏതുകേസിലും രക്ഷിച്ചെടുക്കാൻ സകല അടവും പയറ്റുന്നത് കൂട്ടുകാരി തന്നെ; കഴിഞ്ഞ സെപ്റ്റംബറിൽ പൊലീസ് ജീപ്പിന്റെ ചില്ല് പൊട്ടിച്ച കേസിൽ 10000 രൂപ കോടതിയിൽ കെട്ടിവച്ചതും മറ്റാരുമല്ല; ചില്ലറ മോഷണങ്ങൾ നടത്തി കുട്ടിക്കള്ളനെന്ന് കുപ്രസിദ്ധനായി 16 വയസിലെ പയറ്റിത്തെളിഞ്ഞു; മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായ ഡ്രാക്കുള സുരേഷിന്റെ കഥ
പ്രകാശ് ചന്ദ്രശേഖർ
മൂവാറ്റുപുഴ: മോഷണ ശ്രമത്തിനിടെ നാട്ടുകാർ പിടികൂടാൻ ശ്രമിച്ചപ്പോൾ പാലത്തിൽ നിന്നു പുഴയിലേയ്ക്ക് ചാടിയ ഡ്രാക്കുള സുരേഷ് ഇന്നലെ രാത്രി ഗുരുതര പരുക്കും സംഭവിച്ച വാർത്ത കേട്ടപ്പോൾ മുതൽ ആളറിയാത്തവർ ചോദിക്കുന്നു ഡ്രാക്കുളയോ. വളരെ വിചിത്രമായ ജീവിത കഥയാണ് ഡ്രാക്കുള സുരേഷിന്റേത്.
കുട്ടിക്കാലത്ത് മാതാപിതാക്കൾ രണ്ട് വഴിക്കായപ്പോൾ അച്ഛന്റെ അമ്മ രക്ഷകയായി. ആക്രി പെറുക്കി ജീവിച്ചിരുന്ന ഇവർക്കൊപ്പം ബാല്യകാലം. ഇടയ്ക്ക് അല്ലറ ചില്ലറ മോഷണങ്ങൾ നടത്തി കുട്ടിക്കള്ളനെന്ന് പേരെടുത്തു. 16 വയസെത്തിയപ്പോഴേയ്ക്കും പയറ്റിത്തെളിഞ്ഞ മോഷ്ടാവായി. ജയിലിൽ നിന്നിറങ്ങിയത് കോവിഡ് കാലത്ത് കോടതി ഉത്തരവിന്റെ ആനൂകൂല്യത്തിൽ. താമസം ഏതുകേസ്സിലും രക്ഷിച്ചെടുക്കാൻ അരയും തലയും മുറുക്കി രംഗത്തുള്ള ഇടുക്കികാരിയായ സുന്ദരിക്കൊപ്പമാണ്.
ഇന്നലെ മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായ ഡ്രാക്കുള സുരേഷ് എന്നറിയപ്പെടുന്ന വടയമ്പാടി അയ്യൻകുഴി ക്ഷേത്രത്തിന് സമീപം ഐക്കരനാട് സൗത്ത് വില്ലേജ് വടയമ്പാടി.കര.കൊണ്ടോടികുടിയിൽ വീട്ടിൽ കുമാരൻ മകൻ സുരേഷ്(38) നെ കുറിച്ച് പൊലീസ് പങ്കവയ്ക്കുന്ന വിശേഷങ്ങൾ ഇതൊക്കെയാണ്.
ഏറ്റവും ഒടുവിൽ 2019 സെപ്റ്റംബറിൽ മൂവാറ്റുപുഴ പൊലീസ് ചാർജ്ജുചെയ്ത കേസ്സിലാണ് ഇയാൾ ജയിലിലായത്. ഈ കേസ്സിന്റെ നടപടിക്രമങ്ങളുമായി മുന്നോട്ടുപോയ പൊലീസ് സംഘത്തെ ഡ്രാക്കുള ശരിക്കും വട്ടംകറക്കി. പൊലീസ് ജീപ്പിന്റെ ചില്ല് തലകൊണ്ട് ഇടിച്ച് പൊട്ടിച്ച ശേഷം ഒരു കഷണം വിഴുങ്ങുകയായിരുന്നു.ഉടൻ പൊലീസ് സംഘം കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കിയതിനാലാണ് അന്ന് ജീവൻ രക്ഷപെട്ടത്. 2019 സെപ്റ്റംബറിലായിരുന്നു സംഭവം.
ഈ കേസ്സിൽ 10000 രൂപ കോടതിയിൽ കെട്ടിവച്ചത് ഇപ്പോൾ ഇയാളുടെ കൂടെ താമസിക്കുന്ന ഇടുക്കിക്കാരിയായ യുവതിയായിരുന്നെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മുള്ളിരിങ്ങാടാണ് ഇവർ താമസിക്കുന്നതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അടുത്തകാലത്ത് ഈ യുവതിക്കൊപ്പം സുരേഷ് പലസ്ഥലത്തും ചുറ്റിക്കറങ്ങിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. യുവതിയുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് നിരവധി ഊഹോപോഹങ്ങൾ പ്രചരിച്ചിട്ടുണ്ടെന്നും ഇതൊന്നും കേസ്സുമായി ബന്ധപ്പെട്ടല്ല. അതുകൊണ്ട് തന്നെ അന്വേഷണം നടത്തിയിട്ടില്ലന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.
പിടിവീണെന്ന് ഉറപ്പായാൽ രക്ഷപെടാൻ കഴിയാവുന്നതെല്ലാം ചെയ്യുന്ന പ്രകൃതക്കാരനാണ് ഇയാൾ. മൂവാറ്റുപുഴയിൽ പൊലീസ് ജീപ്പിന്റെ ഗ്ലാസ്സ് ഇടിച്ചുപൊട്ടിക്കുകയും ഒരു കഷണം വിഴുങ്ങുകയും ചെയ്തത് ഇത്തരത്തിലുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു.ഗ്ലാസ്സ് വിഴുങ്ങി, അപകടസ്ഥിതിയിലാണെന്ന് വരുത്തിതീർത്താൽ ഇതുകണ്ട് പൊലീസ് സ്ഥലം വിടുമെന്നുമായിരുന്നു സുരേഷിന്റെ കണക്കുകൂട്ടൽ. ഈ നീക്കം പൊലീസ് ഇടപെടലിൽ പൊളിഞ്ഞിരുന്നു.
ഇന്നലെ മോഷണം നടത്തിയ ശേഷം ഓടി രക്ഷപെടുന്നതിനുള്ള ശ്രമത്തിനിടെ കോലഞ്ചേരി പെരുവുംമുഴി പാലത്തിനടുത്തെ കപ്പത്തോട്ടത്തിൽ പിൻതുടർന്നെത്തിയവർ സുരേഷിനെ കണ്ടെത്തുകയായിരുന്നു. ബോധംകെട്ടുവീണ രീതിയിലായിരുന്നു ഈ അവസരത്തിൽ സുരേഷിന്റെ കിടപ്പ്. നിമിഷനേരംകൊണ്ട് ഇയാൾ ചാടിയെഴുന്നേറ്റ് തന്റെ കൈയിൽ പിടിച്ചിരുന്ന സ്ത്രീയുടെ കൈകടിച്ച് മുറിച്ച ശേഷം ഇരുളിലൂടെ കുതിച്ചുപാഞ്ഞു. നാട്ടുകാർ പിൻതുടരുന്നുണ്ടെന്ന് വ്യക്തമായപ്പോൾ പെരുവുംമുഴി പാലത്തിൽ നിന്നും താഴേയ്ക്കെടുത്തുചാടി. ചതുപ്പിൽ വീണതിനാൽ ജീവൻ രക്ഷപെട്ടു.
കോലഞ്ചേരിക്കടുത്ത് പെരുവുംമുഴിയിലെ പണിസ്ഥലത്ത് ജോലിക്കെത്തിയവർ മാറിയിട്ടിരുന്ന വസ്ത്രത്തിനൊപ്പം സൂക്ഷിച്ചിരുന്ന പേഴ്സുകളിൽ നിന്നും പണം എടുത്ത് ഇയാൾ ഓടിമറയുകയായിരുന്നു. 3 പുരുഷന്മാരും ഒരു സ്ത്രീയുമായിരുന്നു ഇവിടെ ജോലി ചെയ്തിരുന്നത്. ഇവരിൽ ഒരാൾ ഇയാൾ വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന ഭാഗത്തുനിന്നും ഓടിമറയുന്നത് കണ്ടിരുന്നു. തുടർന്ന് നടന്ന പരിശോധനയിൽ 5000 രൂപ നഷ്ടപ്പെട്ടതായി ഇവർക്ക് ബോദ്ധ്യമായി. തുടർന്നാണ് ഇവർ നാട്ടുകാരെ വിവരമറിയിച്ച് സുരേഷിനെ പിടികൂടാൻ ശ്രമം തുടങ്ങിയത്. ഉച്ചയ്ക്ക് 1 മണിയോടെ നാട്ടുകാരും പിന്നാലെ വിവരമറിഞ്ഞെത്തിയ പൊലീസ് സംഘവും സുരേഷിനെ കുടുക്കാൻ നടത്തിയ നീക്കം വിജയിക്കുന്നത് രാത്രി 9 മണിയോടുത്താണ്.
പൊലീസിന്റെ തന്ത്രപരമായ നീക്കമാണ് സുരേഷിന് വിനയായത്. സന്തോഷിനെ തേടി നടക്കുമ്പോൾ തന്നെ പാതയോരത്ത് ബൈക്ക് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. നമ്പർ പ്രകാരം അഡ്രസ്സ് തപ്പിയപ്പോൾ ബൈക്ക് സുരേഷിന്റെതാണെന്ന് ഏറെക്കുറെ പൊലീസിന് ഉറപ്പായി. പിന്നാലെ പ്ലഗ്ഗ് ഊരിയെടുത്തു. ഇതൊന്നുമറിയാതെ, അടിവസ്ത്രം മാത്രമിട്ട് സ്ഥലത്തെത്തിയ സുരേഷ് ബൈക്ക് എടുത്ത് രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു.രാത്രി വൈകിയതിനാൽ തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങാൻ കാത്തിരുന്ന നാട്ടുകാർക്കിടയിലേയ്ക്കാണ് സുരേഷ് ഈ സാഹസവുമായി എത്തിയത്.സുരേഷിന്റെ ഈ നീക്കം പരാജയം സമ്മതിച്ച് പിൻവാങ്ങാനിരുന്ന പൊലീസിനും നാട്ടുകാർക്കും പിടിവള്ളിയായി.
ഉടൻ സുരേഷിനെ കൈപ്പിടിയിലൊതുക്കാൻ ഇവർ കുതിച്ചെത്തിയപ്പോൾ പാലത്തിൽ നിന്നും താഴേയ്ക്കുചാടി രക്ഷപെടുന്നതിനായി നീക്കം.എന്നാൽ താഴെ ചതുപ്പിൽ പതിച്ചതിനാൽ ഈ നീക്കം വിജയിച്ചില്ല. ചെളിയിൽ കാൽപൂണ്ടുപോയതിനാൽ അനങ്ങാൻ പറ്റാത്ത അവസ്ഥയിൽ നിലയുറപ്പിച്ചിരുന്ന സുരേഷിനെ നാട്ടുകാരും പൊലീസും ചേർന്ന് കരയ്ക്കെത്തിച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
മോഷണത്തിനിടെ ഉറങ്ങി പോയി
അഞ്ചു വർഷം മുമ്പ് കോലഞ്ചേരിയിൽ ഒരു പള്ളിയിൽ മോഷണത്തിന് കയറിയ സുരേഷ് പൊലീസിനെ വല്ലാതെ കുഴക്കി. പള്ളിയിലെ വെന്റിലേഷൻ ഹോൾ വഴി കയറിയ ആൾ അവിടെ കുടുങ്ങി. അവിടെയിരുന്ന് ആശാൻ ഉറങ്ങിപ്പോയി. നല്ല മദ്യലഹരിയിലായിരുന്നുഡ്രാക്കുള. ഒടുവിൽ പുറത്തിറക്കാനുള്ള പെടാപ്പാട് പൊലീസിനും.
2001 മുതൽ പുത്തൻകുരിശ്, മൂവാറ്റുപുഴ, കുന്നത്തുനാട്, ചോറ്റാനിക്കര, രാമമംഗലം തുടങ്ങിയ സ്റ്റേഷനുകളിൽ 20ൽ പരം കേസുകളുണ്ട് ഇയാൾക്കെതിരെ. 20 ൽ അധികം കേസുകളിൽ പ്രതിയാണ് പുത്തൻകുരിശ് വടയമ്പാടി കുണ്ടേലിക്കുടിയിൽ സുരേഷ് എന്ന ഡ്രാക്കുള സുരേഷ്. എപ്പോൾ പുറത്തിറങ്ങിയാലും ഒരു മോഷണം തലയിൽ കാണും എന്നാണ് പൊലീസ് പറയാറുള്ളത്. ് 2018 ൽ സുരേഷ് പിടിയിലാകുമ്പോൾ രണ്ടു കാലും ഒടിഞ്ഞിരുന്നു. ബൈക്കപകടത്തിൽ പരുക്കേറ്റ ഇയാൾ ആശുപത്രിയിൽ നിന്നു മുങ്ങി ഒളിവിൽ കഴിയുന്നതിനിടെയാണു പൊലീസിന്റെ പിടിയിലായത്. 2018 ജൂലൈ 29ന് പകൽ മൂവാറ്റുപുഴ കച്ചേരിത്താഴത്തുള്ള പി.ബി.അജിത്കുമാറിന്റെ ആധാരം എഴുത്ത് ഓഫിസിൽനിന്ന് ഒന്നരലക്ഷം രൂപ മോഷ്ടിച്ച കേസിൽ ഇയാൾക്കെതിരെ കേസുണ്ടായിരുന്നു.
സ്റ്റുഡിയോയിലെ 'ഫോട്ടോ എടുക്കൽ'
ഡ്രാക്കുള സുരേഷെന്ന് പലരും കേട്ടിട്ടുണ്ടെങ്കിലും ഫോട്ടോകണ്ട് പരിചയമുണ്ടായിരുന്നില്ല. എന്നാൽ, പെരുമ്പാവൂരിലെ ഒരുസ്റ്റുഡിയോയിൽ നടത്തിയ മോഷണശ്രമത്തിനിടെ പടം പതിഞ്ഞു. പകലായിരുന്നു സുരേഷിന്റെ വരവ്. സ്റ്റുഡിയോ ഉടമ അകത്തേ മുറിയിൽ ആയിരിക്കെയാണ് മുൻവശത്തെ മുറിയിൽ മേശ തുറന്ന് പണമെടുകകാൻ ശ്രമിച്ചത്.അകത്തെ മുറിയിൽ ഉണ്ടായിരുന്ന ഉടമ ബാബു ഉടൻ സുരേഷിന്റെ ചിത്രം പകർത്തുകയും ചെയ്തു.
ആളെ കണ്ടതോടെ ഫോട്ടോ എടുക്കാൻ വന്നതെന്ന് പറഞ്ഞ് സുരേഷ് മുങ്ങി. ഫോട്ടോ മൂവാറ്റുപുഴ പൊലീസിന് കൈമാറിയെങ്കിലും, ആദ്യം തിരിച്ചറിഞ്ഞില്ല. പിന്നീട് കോതമംലത്തെ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ഡ്രാക്കുള സുരേഷിനെ തിരിച്ചറിഞ്ഞു. ഏതായാലും കഴിഞ്ഞ ദിവസം കുടുങ്ങിയത് സുരേഷിന് അപകടം സംഭവിച്ചതോടെയാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്