Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

19 കാരിയെ പീഡിപ്പിച്ചു ചുരത്തിൽ ഉപേക്ഷിച്ച ശേഷം മുങ്ങിയത് തമിഴ്‌നാട്ടിലേയ്ക്ക്; വിദ്യാർത്ഥിനി ഹോസ്റ്റലിൽ നിന്നു ഇറങ്ങിയത് വീട്ടിലേക്കെന്നു പറഞ്ഞ്; എറണാകുളത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയത് ലഹരി നൽകി പീഡിപ്പിക്കാൻ; പ്രതി എംഡിഎംഎ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയെന്നും പൊലീസ്; പീഡകൻ പിടിയിൽ

19 കാരിയെ പീഡിപ്പിച്ചു ചുരത്തിൽ ഉപേക്ഷിച്ച ശേഷം മുങ്ങിയത് തമിഴ്‌നാട്ടിലേയ്ക്ക്; വിദ്യാർത്ഥിനി ഹോസ്റ്റലിൽ നിന്നു ഇറങ്ങിയത് വീട്ടിലേക്കെന്നു പറഞ്ഞ്; എറണാകുളത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയത് ലഹരി നൽകി പീഡിപ്പിക്കാൻ; പ്രതി എംഡിഎംഎ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയെന്നും പൊലീസ്; പീഡകൻ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: 19 കാരിയായ ബിരുദ വിദ്യാർത്ഥിനിയെ ലഹരിമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ച കേസിലെ പ്രതി പിടിയിൽ. കൽപ്പറ്റ സ്വദേശി ജിനാഫ് ആണ് പിടിയിലായത്. ഇയാൾ തമിഴ്‌നാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. വിദ്യാർത്ഥിനിക്ക് ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചുവെന്നാണ് കേസ്. വ്യാഴാഴ്ച താമരശ്ശേരി ചുരത്തിലാണ് പെൺകുട്ടിയ കണ്ടെത്തിയത്. ബിരുദ വിദ്യാർത്ഥിനിയായ പെൺകുട്ടി ചൊവ്വാഴ്ച വീട്ടിലേക്കെന്നു പറഞ്ഞ് ഹോസ്റ്റലിൽനിന്ന് ഇറങ്ങിയെങ്കിലും വീട്ടിൽ എത്തിയില്ല.

പെൺകുട്ടി തിരിച്ചെത്താതായതോടെ ഹോസ്റ്റൽ അധികൃതർ വീട്ടിൽ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. താമരശ്ശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചുരത്തിലെ ഒൻപതാം വളവിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വൈദ്യപരിശോധനയിൽ ലൈംഗിക പീഡനം നടന്നതായി സ്ഥിരീകരിച്ചിരുന്നു. വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലഹരിമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി.

പ്രതിയുടെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി വയനാട്ടിലുണ്ടെന്നാണ് സൂചനകൾ ലഭിച്ചത്. തുടർന്ന് ഡിവൈഎസ്‌പി ഇൻചാർജ് അബ്ദുൾ മുനീറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. മെയ് 30നാണ് പെൺകുട്ടിയെ കാണാതായെന്ന പരാതി പൊലീസിൽ ലഭിക്കുന്നത്. പരാതി ലഭിച്ചതിനു പിന്നാലെ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ താമരശേരി ചുരത്തിലെ ഒൻപതാം വളവിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉപേക്ഷിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയതെന്നാണ് വിവരം. തുടർന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. പരിശോധനയിൽ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. പൊലീസ് പെൺകുട്ടിയെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കുകയും മജിസ്‌ട്രേറ്റിന് രഹസ്യ മൊഴി നൽകുകയും ചെയ്തു.

പ്രതിയെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. എംഡിഎംഎ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതേസമയം ഇയാൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് പെൺകുട്ടിയെ കാണാതായത്. കോളേജിനു സമീപത്ത് പേയിങ് ഗസ്റ്റായി താമസിക്കുകയായിരുന്നു പെൺകുട്ടി.

ചൊവ്വാഴ്ച വീട്ടിലേക്ക് എന്ന് പറഞ്ഞാണ് പെൺകുട്ടി ഇവിടെ നിന്ന് ഇറങ്ങിയതെന്നാണ് വിവരം. എന്നാൽ രണ്ടു ദിവസം കഴിഞ്ഞിട്ടും പെൺകുട്ടി വീട്ടിൽ എത്തിയില്ല. തിരിച്ച് താമസിക്കുന്ന വീട്ടിലും പെൺകുട്ടി എത്താതായതോടെ വീട്ടുടമസ്ഥർ പെൺകുട്ടിയുടെ കോളേജ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാരുമായി കോളേജ് അധികൃതർ ബന്ധപ്പെട്ടപ്പോഴാണ് പെൺകുട്ടി വീട്ടിലും എത്തിയിട്ടില്ലെന്നു മനസ്സിലാക്കിയത്. തുടർന്ന് പെൺകുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാർത്ഥിനിയുടെ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു.

പെൺകുട്ടിയും യുവാവും മുൻപരിചയമുണ്ടായിരുന്നു. തന്റെ സുഹൃത്ത് വിദേശത്തേക്ക് പോകുകയാണെന്നും അയാളെ യാത്രയാക്കാൻ പോയിട്ടുവരാമെന്നും പറഞ്ഞാണ് പെൺകുട്ടിയെ ഇയാൾ എറണാകുളത്തേക്ക് കൊണ്ടു പോയത്. പിറ്റേന്ന് തിരിച്ചെത്തുമെന്നായിരുന്നു പെൺകുട്ടി താമസിക്കുന്ന സ്ഥലത്ത് പറഞ്ഞിരുന്നത്. യുവാവിന്റെ കാറിലായിരുന്നു യാത്ര. തുടർന്ന് ലഹരി നൽകി ലൈംഗിക പീഡനത്തിന് വിധേയമാക്കുകയായിരുന്നു എന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. തുടർന്ന് താമരശ്ശേരി ചുരത്തിൽ തന്നെ ഇറക്കി വിട്ടുവെന്നും പെൺകുട്ടി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP