കാശ്മീരിൽ യുവാക്കളെ പരിശീലനത്തിന് റിക്രൂട്ട് ചെയ്ത് തുടക്കം; ഡൽഹിയിലേയും സൂറത്തിലേയും ബംഗളൂരുവിലേയും സ്ഫോടനങ്ങളിലൂടെ ഇന്ത്യൻ തീവ്രവാദത്തിന്റെ മുഖമായി; മൈക്രോ ചിപ്പുകളിലൂടെ ഭീതി പടർത്തി വളർന്ന് പന്തലിച്ചു; കേസുകളുടെ ഗൗരവം മറച്ചുവച്ച് കർണ്ണാടകയ്ക്ക് വിട്ടുകൊടുത്ത കേരള മാതൃകയും; തടിയന്റവിടെ നസീറിനെതിരെ ഉറക്കം നടിച്ച് മലബാറിൽ ഐസിസിനെ എത്തിച്ചത് ഇങ്ങനെ
രഞ്ജിത് ബാബു
കണ്ണൂർ: ലഷ്ക്കർ-ഇ-തൊയ്ബ ഭീകരൻ തടിയന്റവിടെ നസീറിന് കേരളത്തിൽ മാത്രം എട്ട് തീവ്രവാദ ബന്ധമുള്ള കേസുകളുണ്ട്. 2008 ഒക്ടോബറിൽ ജമ്മു -കാശ്മീർ അതിർത്തിയിൽ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മലയാളികൾ കൊല്ലപ്പെട്ടതോടെയാണ് തടിയന്റവിടെ നസീർ രാജ്യാന്തര തീവ്രവാദിയായി വളർന്നു വന്നത് കേരളാ പൊലീസ് അറിയുന്നത്. എന്നിട്ടും കുറേക്കാലം മൗനം പാലിച്ചു. ഈ മൗനമാണ് താലബിൻ ഹംസയെ പോലുള്ളവരെ കണ്ണൂരിൽ സജീവമാക്കിയത്. ഐസിസിലേക്ക് മലബാറിൽ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യാൻ ഇവർക്ക് കളമൊരുങ്ങിയതും ഇങ്ങനെയാണ്.
ജമ്മു -കാശ്മീർ അതിർത്തിയിൽ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മലയാളികൾ കൊല്ലപ്പെട്ട കേസിൽ 23 പേരെ അറസ്റ്റ് ചെയ്തിരുന്നു. നസീറിനും പ്രധാന കൂട്ടാളിയായ ഷഫാസിനും വേണ്ടി കേരളാ പൊലീസ് അപ്പോൾ മാത്രമാണ് മയക്കത്തിൽ നിന്ന് ഉണർന്നത്. അപ്പോഴേക്കും നസീർ ഉൾപ്പെടെയുള്ള മലയാളികൾ തീവ്രവാദ പ്രവർത്തനത്തിന്റെ ഒരു ദശവർഷക്കാലം പിന്നിട്ടിരുന്നു. 2009 ഏപ്രിൽ 17 ന് മാത്രമാണ് കേരളം റിസർച്ച് ആൻഡ് അനാലിസിസ് വിങ് ഐ. ജിക്ക് നസീറിന്റേയും ഷഫാസിന്റേയും തീവ്രവാദ ബന്ധത്തെക്കുറിച്ച് വിവരം നൽകിയത്. അപ്പോഴേക്കും നസീറും അനുയായികളും ബംഗ്ലാദേശിലെത്തിയിരുന്നു.
ബംഗ്ലാദേശ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഹസ്രത്ത്-ഉൽ-ജിഹാദി (ഹുജി) എന്ന തീവ്രവാദ സംഘടനയുമായും ഇവർക്ക് ബന്ധമുണ്ടായിരുന്നു. ബംഗളൂരു സ്ഫോടനം കഴിഞ്ഞ ഉടൻ നസീറും സംഘവും ബംഗ്ലാദേശിലേക്ക് കടന്നു. അവിടുന്ന് പാക്കിസ്ഥാനിലേക്കും. പാക്കിസ്ഥാനിൽ വിവിധ സമയങ്ങളിൽ നസീറിനും സംഘത്തിനും പരിശീലനം ലഭിക്കുകയും ചെയ്തു. പാക്കിസ്ഥാനിലെ ഇന്ത്യൻ എംമ്പസിക്ക് ബോംബ് വെക്കാൻ ആസൂത്രണവും ചെയ്തിരുന്നു.
നസീറും ഷഫാസും മേഘാലയാ അതിർത്തിയിൽ വെച്ച് പിടിയിലാവുകയായിരുന്നു. പത്രങ്ങളിലൂടെ മാത്രമാണ് കേരളാ പൊലീസ് ഈ വിവരമറിഞ്ഞത്. അപ്പേേോഴക്കും ബംഗളൂരു സ്ഫോടനത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കർണ്ണാടക പൊലീസ് ഷില്ലോങ്ങിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. നസീറിനേയും ഷഫാസിനേയും ലഭിക്കാൻ പ്രൊഡക്ഷൻ വാറണ്ടുമായി എത്തിയ കേരളാ പൊലീസ് സംഘത്തിന് കർണ്ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു കൊണ്ടു പോകുന്ന നസീറിനെ കണ്ടു മടങ്ങേണ്ടി വരികയായിരുന്നു. ബംഗളൂരു സ്ഫോടനത്തിന്റെ തീവ്രത ഷില്ലോങ് കോടതിയെ അതേ ഗൗരവത്തിലറിയിച്ചതിനാൽ കർണ്ണാടക പൊലീസിന് നസീറിനെ കൈമാറിക്കൊണ്ട് ഷില്ലോങ് കോടതി ഉത്തരവിടുകയായിരുന്നു. ഒടുവിൽ ബംഗളൂരു പൊലീസിനെ അനുഗമിക്കുക മാത്രമായി കേരളാ പൊലീസ് ഒതുങ്ങി. കേരളത്തിലെ തീവ്രവാദ ബന്ധമുള്ള എട്ട് പ്രധാന കേസുകൾ നില നിൽക്കേ അതിന്റെ ഗൗരവത്തിൽ ഷില്ലോങ് കോടതിയെ ബോധിപ്പിക്കാൻ കേരളാ പൊലീസിന് കഴിഞ്ഞിരുന്നില്ല.
കണ്ണൂർ എടക്കാട് പൊലീസ് ചാർജ് ചെയ്ത യുവാക്കളെ കാശ്മീരിൽ തീവ്രവാദ പരിശീലനത്തിന് അയച്ചതാണ് പ്രധാന കേസ്. രാജ്യത്തിനെതിരെ യുദ്ധം ചെയ്ത ഈ കേസിന്റെ ഗൗരവം പോലും കേരളാ പൊലീസ് ഷില്ലോങ് കോടതിയെ ധരിപ്പിക്കാനായില്ല. എറണാകുളം തൃക്കാക്കരയിൽ റഹിം പൂക്കുടശ്ശേരി വധശ്രമക്കേസാണ് നസീറും സംഘത്തിനുമെതിരെയുള്ള മറ്റൊരു കേസ്. കളമശ്ശേരിയിൽ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ്സ് കത്തിച്ച കേസ്, കോഴിക്കോട് മോഫ്യൂസൽ ബസ്സ് സ്റ്റാൻഡ്, കെ.എസ്. ആർ.ടി.സി ബസ്സ് സ്റ്റാൻ് എന്നിവിടങ്ങളിലെ ഇരട്ട സ്ഫോടന കേസ്, കണ്ണൂർ സിറ്റിയിലെ വിനോദ് വധക്കേസ്,. പൊലീസിനെ ആക്രമിച്ചതിന്റെ പേരിൽ കണ്ണൂർ സിറ്റി പൊലീസ് എടുത്ത കേസ്, ഇവയൊക്കെയാണ് നസീർ പ്രതിയായുള്ള കേരളത്തിലെ പ്രധാന കേസുകൾ.
ഇക്കാലത്ത് കർണ്ണാടക കുടകിലും നസീർ താവളം തേടിയിരുന്നു. കുടകിലെ തീവ്രവാദ പരിശീലന ക്യാമ്പുകളിൽ ഹൈദരാബാദിൽ നിന്നും എ.കെ. 47 തോക്കുകൾ കണ്ണൂരിലെത്തിക്കുകയും കുടകിലേക്ക് കടത്തുകയും ചെയ്തിരുന്നു. ഹൈദരാബിൽ നിന്നും ട്രെയിൻ മാർഗ്ഗമാണ് തോക്കുകൾ കണ്ണൂരിലെത്തിച്ചത്. പിന്നെ തോക്കുകൾ അഴിച്ച് പാട്സാക്കി സ്റ്റീൽ പാത്രങ്ങൾ എന്ന് ധരിപ്പിച്ച് വയനാട്ടിൽ ഗുഡ്സ് ഓട്ടോയിൽ കടത്തി. നസീറിന്റെ കൂട്ടാളിയായ ഷഫാസിന്റെ വീട്ടിലാണ് ഇവ സൂക്ഷിച്ചിരുന്നത്. വയനാട്ടിൽ എത്തിച്ച ഇവ വേറൊരു വാഹനത്തിൽ ആയുധ പരിശീലനം നടക്കുന്ന കുടകിലെ സോമവാർപേട്ടയിൽ എത്തിക്കുകയായിരുന്നു. കുടകിൽ ഇഞ്ചി പാടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു നസീറിന്റെ തീവ്രവാദ പരിശീലന ക്യാമ്പ്. മലയാളികൾ ഇഞ്ചി പാടങ്ങൾ പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നതിന്റെ മറവിലാണ് നസീർ ക്യാമ്പ് സംഘടിപ്പിച്ചത്.
2008 ലെ ഡൽഹി സ്ഫോടനം, സൂറത്ത് സ്ഫോടനം, ബംഗളൂരു സ്ഫോടനം, എന്നിവ ആസൂത്രണം ചെയ്തത് നസീറും അബ്ദുൾ സത്താറും ചേർന്നായിരുന്നു. റിയാസ് ബട്ക്കലിന്റെ നിർദേശ പ്രകാരമായിരുന്നു ബോംബുകൾ വെച്ചത്. മൈക്രോ ചിപ്പുകൾ സ്ഥാപിച്ചായിരുന്നു സ്ഫോടനം നടത്താൻ തീരുമാനിച്ചത്. ഇതിനുള്ള പണം നൽകിയത് റിയാസ് ബട്ക്കലായിരുന്നു. മൈക്രോ ചിപ്പുകൾ സ്ഥാപിച്ചതിന്റെ സമാനതകളാണ് ബോംബ് സ്ഫോടനങ്ങളുടെ ആസൂത്രധാരകർ തടിയന്റവിടെ നസീറും കൂട്ടാളികളുമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് കണ്ടെത്താനായത്.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍