സുശാന്ത് സ്നേഹമയനായ യജമാനൻ; റിയയും സുശാന്തും സന്തുഷ്ടരായിരുന്നെങ്കിലും യൂറോപ്പ് യാത്രയ്ക്ക് ശേഷം അത്ര സുഖകരമായിരുന്നില്ല: ഫാനിൽ തൂങ്ങി നിൽക്കുന്ന സാറിനെ കണ്ട് വിറച്ചു പോയി: വെളിപ്പെടുത്തലുമായി സുശാന്തിന്റെ പാചകക്കാരൻ
മറുനാടൻ മലയാളി ബ്യൂറോ
നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിൽ അന്വേഷണം പുരോഗമിക്കവെ കൂടുതൽ വെളിപ്പെടുത്തലുമായി പാചകക്കാരൻ നീരജ് സിങ്. കേസ് അന്വേഷിക്കുന്ന ബീഹാർ പൊലീസിനാണ് ഇത് സംബന്ധിച്ച് നീരജ് മൊഴി നൽകിയത്. പിന്നീട് മാധ്യമങ്ങൾ മുഖേനയും നീരജ് വെളിപ്പെടുത്തൽ നടത്തി. സുശാന്തും റിയയും സന്തുഷ്ടരായാണ് ജീവിച്ചതെങ്കിലും യൂറോപ്പ് യാത്രയ്ക്ക് ശേഷം സുശാന്തിന് അത്ര സുഖകരമായിരുന്നില്ല എന്നാണ് നീരജിന്റെ വെളിപ്പെടുത്തൽ.
'സുശാന്ത് സർ ആത്മഹത്യ ചെയ്ത ദിവസം രാവിലെ ഏഴ് മണിക്ക് എഴുന്നേറ്റിരുന്നു. അദ്ദേഹം തണുത്ത വെള്ളം ആവശ്യപ്പെട്ടു. എന്നാൽ റിയ മാഡം പറഞ്ഞിരുന്നത് അദ്ദേഹത്തിന് തണുത്ത വെള്ളം നൽകരുതെന്നായിരുന്നു. മരുന്നുകൾ കഴിക്കുന്നതിനാലാണ് ഈ നിർദ്ദേശം നൽകിയിരുന്നത്. ഞാൻ വെള്ളം നൽകി, എല്ലാവരും സുഖമായി ഇരിക്കുന്നോ എന്ന് ചോദിച്ച് അദ്ദേഹം റൂമിലേയ്ക്കും പോയി. പിന്നീട് ജ്യൂസ് ആവശ്യപ്പെട്ടു. അതും നൽകി.' അതിന് ശേഷമാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്നാണ് നീരജിന്റെ വെളിപ്പെടുത്തൽ.
'ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ റൂം അടിച്ചിരിക്കുകയായിരുന്നു. കുറേ സമയം പുറത്തുനിന്നു. റൂം അകത്തു നിന്നും ലോക്ക് ചെയ്തിരിക്കുകയായിരുന്നു. പിന്നീട് വാതിലിൽ അടിച്ച് ചോദിച്ചു. അപ്പോഴും അകത്തുനിന്നും മറുപടി ഇല്ല. സർ ഉറങ്ങുകായിരിക്കുമെന്ന് ഓർത്ത് ഞങ്ങൾ താഴേയ്ക്ക് പോയി. 'നീരജ് പറയുന്നു. 'ഞങ്ങൾ വീണ്ടും റൂമിനരികിൽ വന്ന് അദ്ദേഹത്തെ വിളിക്കാൻ തുടങ്ങി. സുശാന്തിന്റെ സുഹൃത്തും ആർട്ട് ഡിസൈനറുമായ സിദ്ധാർത്ഥ് പിത്താനിയും ബഹളം കേട്ട് എത്തി.
റൂം തുറക്കുന്നില്ലെന്നു കണ്ട സിദ്ധാർഥ് നടന്റെ സഹോദരിയെ വിളിച്ചു. അവർ വരാമെന്നു പറഞ്ഞു. അങ്ങനെ റൂമിന്റെ പൂട്ട് തുറക്കാൻ ആളെ പുറത്തുനിന്ന് വിളിച്ചു. അങ്ങനെ പൂട്ട് തുറന്നു. ആദ്യം കയറിയത് സിദ്ധാർഥ് ആണ്. അദ്ദേഹം കയറിയതുപോലെ തന്നെ അലറി വിളിച്ച് പുറത്തുവന്നു. പിന്നീട് ദീപേഷ് ഞാനും മുറിയിലേയ്ക്ക് കയറി. ഫാനിൽ തൂങ്ങി നിൽക്കുന്ന സാറിനെയാണ് കണ്ടത്. ഞാൻ വിറച്ചുപോയി. കുറച്ചുസമയം തല കറങ്ങുന്നതുപോലെ തോന്നി.' 'അപ്പോഴേക്കും അദ്ദേഹത്തിന്റെ സഹോദരി അവിടെ എത്തിയിരുന്നു. മൃതദേഹം താഴെയിറക്കാൻ ആവശ്യപ്പെട്ടതായി നീരജ് പറഞ്ഞു. ശരീരം താഴെ ഇറക്കി നെഞ്ചിൽ നന്നായി തിരുമ്മാൻ തുടങ്ങി. തുണി മാറ്റിയപ്പോൾ കഴുത്തിൽ വലിയൊരു പാട് കണ്ടിരുന്നു.'
അതേസമയം റിയ ചക്രബർത്തിയും സുശാന്തും സന്തുഷ്ടരായാണ് ജീവിച്ചതെന്നും നീരജ് പറയുന്നു. ''റിയ മാഡവും സാറും സന്തുഷ്ടരായിരുന്നു. പക്ഷേ, യൂറോപ്പ് യാത്രയ്ക്ക് ശേഷം അദ്ദേഹത്തിന് അത്ര സുഖകരമായിരുന്നില്ല. ഒരിക്കൽ, ലോക്ഡൗൺ സമയത്ത് മാസ്ക് ധരിക്കാതെ ഞാൻ ഒരു കച്ചവടക്കാരനുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് റിയ മാഡം എന്നെ ഭീഷണിപ്പെടുത്തി. പക്ഷേ, താൻ ഇനി മുതൽ അത് പരിപാലിക്കുമെന്ന് സർ പറഞ്ഞു. ''ഒരിക്കൽ ഞങ്ങൾക്ക് ശമ്പളം വെട്ടിക്കുറക്കുമെന്ന് ഹൗസ് മാനേജർ മുന്നറിയിപ്പു തന്നു. പക്ഷേ, സർ അതിലിടപെട്ടു പരിഹരിച്ചു'' നീരജ് പറഞ്ഞു. വീടിന്റെ അന്തരീക്ഷം വളരെ മികച്ചതായിരുന്നു. റിയ മാഡം വീട്ടിൽ നിന്ന് കുറച്ച് മിനിറ്റ് പോലും പുറത്തുപോയാൽ, സുശാന്ത് സാറും ഭക്ഷണം കഴിക്കില്ല. റിയയുടെ സഹോദരൻ ഷോയിക്കും മറ്റ് സുഹൃത്തുക്കളും ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ടായിരുന്നു. രസകരമായിരുന്നു വീട്, ' നീരജ് പറഞ്ഞു.
ജൂൺ 8 ന് റിയ ചക്രബർത്തി ബാന്ദ്രയിലെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്നും നീരജ് പറയുന്നു. അന്ന് ഉച്ചയ്ക്ക് 1.30 ഓടെ റിയ മാഡം പുറപ്പെട്ടു. വസ്ത്രങ്ങൾ പായ്ക്ക് ചെയ്യാൻ അവർ എന്നോട് ആവശ്യപ്പെട്ടിരുന്നു. സഹോദരി മീതു സിങ് അന്ന് വൈകുന്നേരം 5 മണിക്ക് വീട്ടിലെത്തി മൂന്ന് ദിവസത്തോളം താമസിച്ചു. ജൂൺ 14നാണ് നടൻ സുശാന്തിനെ ബാന്ദ്രയിലെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. നീരജ് സിങ്, കേശവ് ബച്നർ എന്നീ രണ്ട് പാചകക്കാരുമായി സുശാന്ത് ബാന്ദ്ര വീട്ടിൽ താമസിക്കുകയായിരുന്നു. ദീപേഷ് സാവന്ത് വീട്ടിൽ വീട്ടുജോലിയും മറ്റ് പതിവ് ജോലികളും ചെയ്തു. സുശാന്തിന്റെ സുഹൃത്തും ആത്മഹത്യ ചെയ്ത മുൻ മാനേജർ ദിശയുടെ ആൺസുഹൃത്തുമായ സിദ്ധാർത്ഥ് പിത്താനി വീട്ടിലെ മറ്റൊരു മുറിയിലും താമസിച്ചിരുന്നു.
2019 മെയ് 11 മുതൽ നീരജ് സുശാന്തിനൊപ്പം ജോലി ചെയ്യുന്നു. റിയയുടെ വീട്ടിലേക്ക് സുശാന്ത് മാറിയപ്പോൾ മരുന്ന് കഴിക്കുന്നുണ്ടായിരുന്നുവെന്നും എന്നാൽ എന്ത് ചികിത്സയാണെന്ന് അദ്ദേഹത്തിന് അറിയില്ലെന്നും നീരജ് വെളിപ്പെടുത്തി.
Stories you may Like
- 'നടൻ സുശാന്തിന്റെ മരണത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ രാഷ്ട്രീയം തന്നെ ഉപേക്ഷിക്കും'
- സുശാന്ത് ജീവനോടെയുണ്ട്; 'ലവ് യൂ ഭായ്...
- സുശാന്ത് സിങ് രാജ്പുതിന്റെ മരണം; പുതിയ തെളിവുകൾ പൊലീസ് പരിശോധിക്കുന്നു
- പെൺസുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിന് 18 വർഷം തടവ് ശിക്ഷ
- നരസിംഹറാവു സ്തുതിപാഠകർ അറിയാൻ: വെള്ളാശേരി ജോസഫ് എഴുതുന്നു
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍