സുഖമില്ലാത്തതിന് ലീവ് ചോദിച്ചാൽ കണ്ടിട്ട് കുഴപ്പമില്ലാ എന്ന് പറഞ്ഞു കയ്യിൽ പിടിച്ച് നെറ്റിയിൽ കയ്യമർത്തും; അശ്ളീല സംസാരത്തെ എതിർത്തപ്പോൾ സ്ഥലം മാറ്റം വാങ്ങി പോകാൻ ആജ്ഞ; സ്റ്റോക്ക് കുറച്ച് നൽകിയും വേണ്ടാത്ത സാധനം കൊണ്ടു വച്ചും കളക്ഷൻ കുറപ്പിക്കുന്ന കുബുദ്ധി; കുടുക്കാൻ സ്റ്റോക്ക് കുറവെന്ന കള്ളക്കഥയും; സ്പ്ലൈകോയിലെ മാവേലി സ്റ്റോറിലെ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമത്തിന് പിന്നിൽ കൊട്ടാരക്കര ഡിപ്പോ അസിസ്റ്റന്റ് മാനേജറോ? പരാതി ഞെട്ടിക്കുന്നത്: നിഷേധിച്ച് അയൂബും

എം മനോജ് കുമാർ
തിരുവനന്തപുരം: മേലുദ്യോഗസ്ഥന്റെ മാനസിക പീഡനത്തെ തുടർന്ന് സ്പ്ലൈക്കോ മാവേലി സ്റ്റോറിലെ ജൂനിയർ അസിസ്റ്റന്റ് ഇൻ ചാർജായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത് വിവാദമാകുന്നു. അമിതമായ സ്ലീപ്പിങ് പിൽസ് കഴിച്ച് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന യുവതി കഴിഞ്ഞ ദിവസമാണ് ഡിസ്ചാർജ് ആയത്. മേലുദ്യോഗസ്ഥന്റെ മാനസിക-ലൈംഗിക പീഡനവും സസ്പെൻഷനുമായി ബന്ധപ്പെട്ടു സപ്ലൈകോ ഡിപ്പോയിൽ നടന്ന ചതിയുമാണ് യുവതിയുടെ ആത്മഹത്യാ ശ്രമത്തിനു പിന്നിൽ. സപ്ലൈകോ കൊട്ടാരക്കര ഡിപ്പോ മാനേജർ അയൂബിന്റെ മാനസിക പീഡനങ്ങളും ഇതിന്റെ ഭാഗമായി തന്നെ സർവീസ് തലത്തിൽ വന്ന വന്ന പ്രതികാര നടപടികളാണ് ആത്മഹത്യാ ശ്രമത്തിനു പിന്നിലെന്നാണ് യുവതിയുടെ കുടുംബം മറുനാടനോട് പ്രതികരിച്ചത്.
ട്രാൻസ്ഫർ ലഭിച്ചിട്ടും യുവതി കൊച്ചി ഓഫീസിൽ പോയി ജോയിൻ ചെയ്തിരുന്നില്ല. ഇത് സംബന്ധമായി യുവതി സപ്ലൈകോ അധികൃതർക്ക് അപേക്ഷയും നൽകിയിരുന്നു. ട്രാൻസ്ഫർ ലഭിച്ചതിനാൽ പോസ്റ്റിലേക്ക് വേറെ ആൾ എത്തിയിരുന്നു. പക്ഷെ യുവതി പിന്നെയും പഴയ ഓഫീസിൽ തുടർന്നു. അപേക്ഷ നൽകിയതിനാലാണ് യുവതി ഓഫീസിൽ തുടർന്നത്. പക്ഷെ കൊട്ടാരക്കര സപ്ലൈകോ ഡിവിഷനിൽ ജൂനിയർ മാനേജർ ആയ റജി ഈ ഓഫീസിൽ തന്നെ തുടരണമെങ്കിൽ തനിക്ക് താൻ പറയുന്ന രീതിയിൽ അപേക്ഷ നൽകണം എന്ന് പറഞ്ഞിരുന്നു. പക്ഷെ റെജി പറഞ്ഞ വാക്കുകൾ കടുത്തതായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയപ്പോഴും തന്റെ നിർദ്ദേശപ്രകാരമല്ലേ എന്നാണ് റെജി ചൂണ്ടിക്കാട്ടിയത്. പക്ഷെ കടുത്ത വാക്കുകൾ ഉള്ള ഈ ലെറ്റർ സപ്ലൈകോ മുകൾ തട്ടിലേക്ക് കൈമാറപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ യുവതിക്ക് സസ്പെൻഷനും വന്നു.
സസ്പെൻഷൻ ലെറ്റർ യുവതിക്ക് നൽകാതെ സപ്ലൈകോ അധികൃതർ വീട്ടിലേക്ക് നേരിട്ട് വന്നു പതിക്കുകയാണ് ചെയ്തത്. ഇത് കാരണം വന്ന മാനക്കേടും സസ്പെൻഷന് പിന്നിലെ ചതിയും കാരണമാണ് അതേ ദിവസം രാത്രിയിൽ അമിതമായി സ്ലീപ്പിങ് പിൽസ് കഴിച്ചു യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇത് പരാതിയിൽ തന്നെ കുടുംബം വ്യക്തമാക്കുന്നുണ്ട്. ഈ ചതി തന്നെയാണ് യുവതിയുടെ കുടുംബവും മറുനാടനോട് പറഞ്ഞത്. മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും വനിതാ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്. സുഖമില്ലാ ലീവ് വേണം എന്ന് പറയുമ്പോൾ കണ്ടിട്ട് കുഴപ്പമില്ലാ എന്ന് പറഞ്ഞു കയ്യിൽ പിടിക്കുക, നെറ്റിയിൽ കയ്യമർത്തുക, അശ്ളീല രീതിയിൽ സംസാരിക്കുക എന്നെ രീതികൾ ആണ് അയൂബിൽ നിന്നും വന്നത് എന്നാണ് കുടുംബം പറയുന്നത്. എന്റെ കൂടെ ടൂറിനു വന്നുകൂടെ, ഞാൻ മേലുദ്യോഗസ്ഥൻ അല്ലെ എന്നും ചോദിക്കും. പിന്നീട് വന്നത് നിരന്തരമായ പ്രതികാര നടപടികളും. ഇതാണ് യുവതിയുടെ ആത്മഹത്യാ ശ്രമത്തിൽ കലാശിച്ചത്-കുടുംബം പറയുന്നു. മാവേലി സ്റ്റോറിലെ പ്രശ്നങ്ങളും യുവതിയുടെ ആത്മഹത്യാ ശ്രമവും സപ്ലൈകോ അധികൃതർക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്.
യുവതിയുടെ അമ്മ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്:
എന്റെ ഭർത്താവ് സർക്കാർ സർവീസിലായിരുന്നു. ഭർത്താവ് മരണമടഞ്ഞതിനെ തുടർന്നാണ് എന്റെ മകൾക്ക് സപ്ലൈകോയിൽ ജോലി ലഭിച്ചത്. മകൾ കൊട്ടാരക്കര ഡിപ്പോയുടെ ഭാഗമായ മാവേലി സ്റ്റോറിലാണ്. മകൾ പലപ്പോഴും വിഷാദവതിയായി കാണാൻ തുടങ്ങി. പലപ്പോഴും കരയുന്നതും കണ്ടു. കൊട്ടാരക്കര ഡിപ്പോയിലെ അസിസ്റ്റന്റ് മാനേജർ അയൂബ് ഖാൻ ആവശ്യത്തിനു സാധനങ്ങൾ സ്റ്റോറിലേക്ക് നൽകുന്നില്ല. മാനസികമായി തളർത്തുന്ന രീതിയിൽ പെരുമാറുന്നു. ഒരു പെൺകുട്ടിയോട് പെരുമാറാൻ കഴിയാത്ത രീതിയിൽ പല സന്ദർഭങ്ങളിലും പെരുമാറുന്നു, ആശ്രിത നിയമനമാണ് എന്ന് പറഞ്ഞു അവഹേളിക്കുന്നു. ഇതെല്ലാമാണ് മകൾ പറഞ്ഞത്. മകളുടെ ഭർത്താവ് ട്രെയിനിംഗിനായി പോയ സമയത്ത് അയൂബ്ഖാന്റെ പെരുമാറ്റം അതിരുകടന്നു. താൻ പറയുന്ന ഔദ്യോഗികമല്ലാത്ത കാര്യങ്ങൾ സ്വയം സ്ഥലംമാറ്റം വാങ്ങി പോയില്ലെങ്കിൽ, 30 വർഷം സർവീസ് ഉള്ള കാര്യം മറക്കരുതെന്നും ഇല്ലാത്ത ആരോപണങ്ങൾ ഉയർത്തി സർവീസിൽ റെഡ് മാർക്ക് നൽകുമെന്നും പറഞ്ഞു. സ്ഥലം മാറ്റം വാങ്ങിയാൽ എങ്ങിനെ ഭർത്താവിനൊപ്പം നിൽക്കുമെന്നും തന്റെയും ചെറുമകളുടെ കാര്യങ്ങളും എങ്ങിനെ നോക്കുമെന്നും ഭീഷണിപ്പെടുത്താനും തുടങ്ങി. ഇങ്ങിനെ വന്നപ്പോഴാണ് മകൾ സ്ഥലംമാറ്റത്തിനു ശ്രമിച്ചത്. പക്ഷെ മേലുദ്യോഗസ്ഥന്റെ സ്വഭാവദൂഷ്യം കാരണം സ്ഥലം മാറ്റത്തിനു ശ്രമിക്കേണ്ട കാര്യമില്ലെന്നാണ് ഭർത്താവ് പറഞ്ഞത്. അതിനാൽ ഇവിടെ തന്നെ തുടരാൻ മകൾ തീരുമാനിച്ചു.
എന്റെ മകളുടെ ഔട്ട്ലെറ്റിൽ ഓൺലൈൻ ബില്ലിങ് വന്നതിനു ശേഷം കളക്ഷൻ കുറവാണ്. മുൻവൈരാഗ്യം ഉള്ളതിനാൽ അയൂബ് കുറഞ്ഞ സാധനങ്ങളാണ് ഔട്ട്ലെറ്റിൽ എത്തിക്കുന്നത്. എന്നിട്ട് അവഹേളിക്കുകയും ചെയ്യും. ഗോഡൗൺ സൗകര്യം കുറവുള്ള ഇവിടെ കുട്ടികൾക്കുള്ള അരി കൂടുതൽ എത്തിക്കും. അതിനാൽ മറ്റു സാധനങ്ങൾ വയ്ക്കാനുള്ള സ്ഥലം കുറവുമാണ്. എന്റെ മകൾക്ക് ആസ്തമാ രോഗം ഉള്ള കാര്യം അറിഞ്ഞു അയൂബ് മനഃപൂർവം ദ്രോഹിക്കും. ഔട്ട്ലെറ്റിൽ ഫ്യൂറിഡേഷൻ ചെയ്യിപ്പിക്കും. അതിനാൽ മകൾക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. ഡോക്ടറെ കണ്ടപ്പോൾ അഞ്ച് ദിവസം വിശ്രമത്തിന് പറഞ്ഞു. ഈ ഘട്ടത്തിൽ ജൂനിയർ മാനേജർ റജിയും ഔട്ട്ലെറ്റ് മാനേജർ വിഷ്ണുപ്രസാദും ചേർന്ന് സ്റ്റോക്ക് നോക്കി. സ്റ്റോക്കിൽ കുറവുണ്ടായിരുന്നില്ല. തുടർന്ന് അസുഖം ഭേദമായപ്പോൾ ജനുവരി നാലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എത്തിച്ചപ്പോൾ സ്റ്റോക്ക് കുറവാണ് അസിസ്റ്റന്റ് മാനേജർ അയൂബ്ഖാൻ പറഞ്ഞു. ഔട്ട്ലെറ്റ് മാനേജർ വിഷ്ണു പ്രസാദിനെ വിളിച്ചപ്പോൾ സ്റ്റോക്കുകൾ കുറവുള്ളതായി ഇല്ലാത്ത നുണകളും അസഭ്യവും പറഞ്ഞു. ഇതേ ദിവസം തന്നെ അയൂബ്ഖാൻ ഫ്യൂറിഡേഷൻ ചെയ്യണമെന്നു ആജ്ഞാപിക്കുകയും ചെയ്തു. അസുഖം ഭേദമായ മകളെ അറിഞ്ഞുകൊണ്ട് ദ്രോഹിക്കുകയാണ് ചെയ്തത്. ചാർജ് ഹാൻഡ് ഓവർ ചെയ്തില്ലെങ്കിൽ സസ്പെൻഷൻ നൽകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
ആറാം തീയതി ജൂനിയർ മാനേജർ റെജിയും ഔട്ട്ലെറ്റ് മാനേജർ വിഷ്ണുവും ഔട്ട്ലെറ്റിൽ വന്നു ചാർജ് കൈമാറ്റം ചെയ്യാനുള്ള നടപടി ക്രമത്തിന്റെ പകർപ്പ് കൈപ്പറ്റിയതായി നിർബന്ധിച്ച് ഒപ്പിട്ട് മേടിച്ചു. വിശദീകരണം എഴുതി നല്കിയാൽ ഈ ഔട്ട്ലെറ്റിൽ തന്നെ തുടരാൻ കഴിയും വേറെ ഒരു നടപടിയും ഉണ്ടാവുകയുമില്ല എന്ന് പറഞ്ഞു. അവർ പറഞ്ഞ രീതിയിൽ ഉള്ള വിശദീകരണമാണ് മകൾ എഴുതി നൽകിയത്. അവരുടെ വാക്കുകൾ വിശ്വസിച്ചാണ് മകൾ അങ്ങിനെ ചെയ്തത്. ട്രാൻസഫർ ഓർഡർ റദ്ദ് ചെയ്യാനുള്ള അപേക്ഷ മകൾ സപ്ലൈകോ അധികൃതർക്ക് നൽകി. അന്ന് രാത്രി തന്നെ ജൂനിയർ മാനേജർ റജി വിളിച്ചു. ഒരു നടപടി ക്രമം സർവ് ചെയ്യാനുണ്ടെന്നും വാങ്ങിയില്ലെങ്കിൽ അതിന്റെ ഭവിഷ്യത്ത് താൻ മനസിലാക്കുമെന്നും മകളോട് പറഞ്ഞു. കഴിഞ്ഞ ഒൻപതിന് റജി വീണ്ടും വിളിച്ച് ഒരു നടപടിക്രമം ഇപ്ലിമെന്റ്റ് ചെയ്യാനുണ്ടെന്നും മടത്തറ മാനേജർ വിഷ്ണു, ജൂനിയർ മാനേജർ റജി എന്നിവർ കുറച്ച് ആളുകളുടെ ഒപ്പം വീട്ടിൽ വന്നു സസ്പെൻഷൻ ഓർഡർ ഭിത്തിയിൽ പതിപ്പിക്കുകയും ഇതിന്റെ ഫോട്ടോ എടുക്കാൻ നാട്ടുകാരോടു അവശ്യപ്പെടുകയും ചെയ്തു. മകളുടെ കയ്യിൽ സസ്പെൻഷൻ ഓർഡർ ഇവർക്ക് നല്കാമായിരുന്നു. എന്നാൽ അവർ അത് ചെയ്യാതെ മകൾക്കും മരുമകനും മാനസിക വിഷമമുണ്ടാക്കുന്ന പ്രവർത്തിയാണ് ചെയ്തത്. അതിനു ശേഷം ജൂനിയർ മാനേജർ ആയ റെജി ഇവരെ വീണ്ടും ഔട്ട്ലെറ്റിലേക്ക് വിളിപ്പിച്ചു. എന്നിട്ട് റജിയും വിഷ്ണുപ്രസാദും മകളെ വളരെയധികം ആക്ഷേപിച്ചു. ഇതിലും വലിയ പണി മകൾക്ക് നൽകുമെന്ന് പറഞ്ഞ് മകളെ പരിഹസിച്ചു. കൊട്ടാരക്കര ഡിപ്പോയിൽ ചെന്ന് അസിസ്റ്റന്റ് മാനേജരെ കാണാൻ ആവശ്യപ്പെട്ടു.
കൊട്ടാരക്കര ഡിപ്പോയിൽ എത്തിയ മകളോട് സർവീസിൽ റെഡ് മാർക്ക് വരുത്തുന്നത് എങ്ങിനെയെന്നു മനസിലായില്ലേ എന്നാണ് അയൂബ് ഖാൻ ചോദിച്ചത്. വളരെ മോശമായ രീതിയിൽ കളിയാക്കുകയും മാനസിക പീഡനം ഏൽപ്പിക്കുകയും ചെയ്തു. വിഷമം സഹിക്കാൻ കഴിയാതെ അവൾ ആ രാത്രി മുഴുവൻ കരച്ചിലായിരുന്നു. എന്നെക്കൊണ്ട് ആവുംവിധം അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പുലർച്ചെ ഞാൻ കേട്ടത് മകൾ അത്യുച്ചത്തിൽ ശർദ്ദിക്കുന്നതാണ്. അമിതമായ രീതിയിൽ സ്ലീപ്പിങ് പില്സ് കഴിച്ചു ജീവനോടുക്കനാണ് അവൾ ശ്രമിച്ചത്. എന്റെ മകളുടെ ഭർത്താവ് അവളെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പക്ഷെ അവർ മെഡിക്കൽ കോളേജിൽ കൊണ്ടുപോകാനാണ് നിർദ്ദേശം നൽകിയത്. തലനാരിഴയ്ക്കാണ് മകൾ രക്ഷപ്പെട്ടത്. മെഡിക്കൽ കോളേജിലെ മികച്ച ട്രീറ്റ്മെന്റ് കൊണ്ടാണ് അവൾ രക്ഷപ്പെട്ടത്. എന്റെ മകളെ സസ്പെൻഡ് ചെയ്യാനും റിപ്പോർട്ട് അയക്കാനുമുള്ള നടപടിക്രമങ്ങൾ നടന്നതിനു തികച്ച് ഒരു ദിവസം പോലും എടുത്തിട്ടില്ല. അതിനാൽ അയൂബിന്റെയും ജൂനിയർ മാനേജർ റജിയുടെയും താത്പര്യങ്ങൾ അങ്ങേയ്ക്ക് മനസിലാക്കാവുന്നതാണ്. സംരക്ഷിക്കേണ്ടവരിൽ നിന്ന് ഇത്തരത്തിലുള്ള പീഡനങ്ങളും മാനസിക സമ്മർദ്ദങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന എന്റെ മകൾക്ക് നീതി കിട്ടാനുള്ള നടപടികൾ സ്വീകരിക്കണം-യുവതിയുടെ അമ്മ പരാതിയിൽ ആവശ്യപ്പെടുന്നു.
കൊട്ടാരക്കര ഡിപ്പോ അസിസ്റ്റന്റ് മാനേജർ അയൂബിന്റെ പ്രതികരണം:
ജീവനക്കാരിയായ യുവതി സപ്ലൈകോ ഉത്തരവ് അനുസരിക്കാൻ കൂട്ടാക്കിയില്ല. അതിനാണ് സസ്പെൻഷൻ വന്നത്. ഹെഡ് ഓഫീസിലേക്ക് റിക്വസ്റ്റ് കൊടുത്ത് ട്രാൻസ്ഫർ സംഘടിപ്പിച്ചത് ജീവനക്കാരി തന്നെയാണ്. അതിനു ഇവർക്ക് വിടുതൽ നൽകി. ഞങ്ങൾ ഒരു സ്റ്റോക്ക് കണക്കെടുപ്പ് നടത്തിയിരുന്നു. ഇത് ഇവർ ചെയ്യേണ്ട കാര്യമായിരുന്നു. ഇത് അവർ ചെയ്തില്ല. ഞങ്ങൾ അടുത്ത നടപടിക്രമം നോക്കി. ചാർജ് ഹാൻഡ് ഓവർ ചെയ്യണം. അതിനുള്ള നടപടികൾ ഞങ്ങൾ എടുത്തു. ഡിസംബർ 31നു വേറെ ആൾക്ക് ചാർജ് ഹാൻഡ് ഓവർ ചെയ്ത് നൽകി. ഇവർ അഞ്ച് ദിവസത്തെ ലീവിൽ പോയി. ഭർത്താവ് ആണ് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. ലീവിൽ പോകുമ്പോൾ എല്ലാ കാര്യങ്ങൾ ഹാൻഡ് ഓവർ ചെയ്യണം. അത് ഒന്നും ചെയ്യാതെയാണ് ലീവിൽ പോയത്. ലീവ് കഴിഞ്ഞു ഡിപ്പോ മാനേജർ മുൻപാകെ ഹാജരാകണം. ഹാജരായില്ല.
അവർ നേരിട്ട് സർക്കാരിന്റെ മുൻപിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുകയാണ് ചെയ്തത്. എന്നിട്ട് ജനുവരി നാലിന് ഔട്ട്ലെറ്റിൽ കയറി. ഇവർക്ക് ഔട്ട്ലെറ്റിൽ കയറാൻ അനുവാദമില്ല. വേറെ ആൾക്ക് ചുമതലയുള്ള ഔട്ട്ലെറ്റ് ആണ്. അപ്പോൾ ചാർജുള്ള ആൾ പരാതി നൽകി. പക്ഷെ ഞങ്ങൾ എറണാകുളം റീജിയനിലേക്ക് ജീവനക്കാരിയെ റിലീവ് ചെയ്തു. ജൂനിയർ മാനേജർ ഉത്തരവ് നൽകിയെങ്കിലും ഇവർ അത് കൈപ്പറ്റിയില്ല. ഇവർ ഉത്തരവിന് വിരുദ്ധമായി പ്രവർത്തിച്ച കാര്യം ഞങ്ങൾ റിപ്പോർട്ട് ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഏഴിന് ഇവരെ സസ്പെൻഡ് ചെയ്ത് ഉത്തരവായി. ഇവർ സസ്പെൻഷൻ ഓർഡർ കൈപ്പറ്റാൻ തയ്യാറല്ല. അതിനാണ് ഓർഡർ വീട്ടിൽ പതിച്ചത്. ഇത് നടപടിക്രമത്തിന്റെ ഭാഗമാണ്. ഉത്തരവ് ആണ് ഞങ്ങൾ നടപ്പിലാക്കിയത്. ഗുരുതരമായ പ്രശ്നങ്ങളും വേറെ പ്രശ്നങ്ങളും ഔട്ട്ലെറ്റിലുണ്ട്. ഇതെല്ലാം നടപടിക്ക് കാരണമാണ്. അവർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കടയ്ക്കൽ പൊലീസ് എന്നെ വിളിപ്പിച്ചിരുന്നു. ഞാൻ മൊഴി നൽകുകയും ചെയ്തിട്ടുണ്ട്-അയൂബ് പ്രതികരിക്കുന്നു. അതേസമയം അയൂബിനെ വിളിച്ച് മൊഴിയെടുത്ത കാര്യം കടക്കൽ പൊലീസും മറുനാടനോട് സ്ഥിരീകരിച്ചു. കുടുംബത്തിന്റെ പരാതി അന്വേഷണ അവസ്ഥയിലാണ്. അതിനാൽ കൂടുതൽ കാര്യങ്ങൾ പ്രതികരിക്കാൻ കഴിയില്ലെന്നാണ് പൊലീസ് പറഞ്ഞത്. രണ്ട് തവണ മാത്രമേ ആത്മഹത്യാ ശ്രമം നടത്തിയ പെൺകുട്ടിയെ കണ്ടിട്ടുള്ളൂവെന്ന് ആയൂബും പ്രതികരിച്ചു.
- TODAY
- LAST WEEK
- LAST MONTH
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- നാലു മീറ്ററായിരുന്ന റോഡുകളെ 14 മീറ്ററാക്കിയ വികസന വിപ്ലവം; പിഡബ്ല്യൂക്കാർ നോ പറഞ്ഞപ്പോൾ തുണയായത് കോടതി; തടയാൻ സർക്കാർ ശ്രമിച്ചത് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചും; കിഴക്കമ്പലം പഞ്ചായത്തിനെതിരെ നടന്നത് സമാനതകളില്ലാത്ത ജനാധിപത്യ അവഗണന; ആ റോഡുകളെ നന്നാക്കിയ കഥ പറഞ്ഞ് സാബു ജേക്കബ്; കിറ്റക്സ് വിരുദ്ധർ വായിച്ചറിയാൻ
- ഞാൻ ഒരു കാലത്ത് ദുരുപയോഗിക്കപ്പെട്ട ഒരു വ്യക്തിയാണ്; പല ധ്യാനങ്ങൾ കൂടിയിട്ടും ആന്തരികസൗഖ്യം കിട്ടിയില്ല; അങ്ങനെ ഞാൻ കന്യാസ്ത്രീയായെങ്കിലും ഒരു കള്ളനെ കണ്ട് ഞാൻ പേടിച്ചോടിയപ്പോൾ കിണറ്റിൽ വീണതാണ്! ഈ അത്ഭുത പ്രസ്താവന തിരിച്ചെടുത്ത് വൈദികൻ; പ്രതിഷേധ ചൂട് ഫാദർ മാത്യു നായ്ക്കാംപറമ്പിലിനെ മാപ്പു പറയിക്കുമ്പോൾ
- അമ്മ മകളെ കാണാനെത്തിയപ്പോൾ വീട്ടിൽ ആരുമില്ല; ശരത് എത്തി ബാത്ത്റൂമിന്റെ വാതിൽ ചവിട്ടിപ്പൊളിച്ചപ്പോൽ കണ്ടത് കഴുത്തറുത്ത് മരിച്ച നിലയിൽ ആതിരയെ; തിരുവനന്തപുരം കല്ലമ്പലത്ത് ഒന്നര മാസം മുമ്പ് വിവാഹിതയായ യുവതിയുടെ മരണത്തിന്റെ കാരണം തേടി പൊലീസ്; സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കളും
- ഇതരസംസ്ഥാന ഭക്തരെ മകരവിളക്ക് കാട്ടാമെന്ന വാഗ്ദാനത്തിൽ പൂട്ടിയിട്ടത് മൂത്രപ്പുരയിൽ! ഭാര്യ എസ് ഐ ആയതിനാൽ സന്നിധാനത്ത് എന്തുമാകാമെന്ന ഭർത്താവിന്റെ അഹങ്കാരത്തിന് തിരിച്ചടി; മറുനാടൻ വാർത്തയിൽ എഡിജിപി ശ്രീജിത്തിന്റെ ഇടപെടൽ; ശബരിമല പൊലീസ് സ്റ്റേഷനിൽ 2021ലെ ആദ്യ കേസിൽ പ്രതി എസ് ഐ മഞ്ജു വി നായരുടെ ഭർത്താവ്
- തുണി ഉടുക്കാതെ മത്തി വറുക്കുകയോ, കക്ഷത്തെ രോമം കാണിച്ചു ഫോട്ടോ എടുക്കുകയോ, ആർത്തവ ലഹള നടത്തുകയോ, സ്വയം ഭോഗ യന്ത്രങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ല; സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി നടി ലക്ഷ്മി പ്രിയ
- കാബിനറ്റിലെ ക്യാപ്ടന്റെ അതൃപ്തി തിരിച്ചറിഞ്ഞ് തോമസ് ഐസക് സ്വയം പിന്മാറും; സുധാകരനുമായി ഒത്തുതീർപ്പിലെത്തി മത്സരിക്കാൻ ധനമന്ത്രിക്ക് താൽപ്പര്യമില്ല; ഭരണ തുടർച്ചയുണ്ടായാൽ അടുത്ത ധനമന്ത്രി ആരെന്ന ചർച്ച സിപിഎമ്മിൽ സജീവം; ആലപ്പുഴയിലെ ഭിന്ന സ്വരക്കാർ രണ്ടു പേരും ഇത്തവണ മത്സരിക്കില്ല
- പതിനഞ്ച് കൊല്ലം കഴിഞ്ഞാൽ ബിജെപിയെ തടയാൻ കേരളത്തിലും കോൺഗ്രസ്- സിപിഎം സഖ്യം; ബിജെപി ഒരിക്കൽ ഇന്ത്യ ഭരിക്കുമെന്ന് 28 വർഷം മുൻപ് തന്നെ താൻ പറഞ്ഞിരുന്നുവെന്നും കെഎൻഎ ഖാദർ എംഎൽഎ
- വിവാഹം കഴിഞ്ഞിട്ട് 10 വർഷം; ഭാര്യയ്ക്ക് ഉയരക്കുറവെന്നും വിവാഹമോചനം വേണമെന്നും ഗൾഫുകാരൻ ഭർത്താവ്; പൊക്കം കുറവാണെന്ന് ഇപ്പോഴാണോ അറിഞ്ഞതെന്ന് ഭാര്യ; നാട്ടിൽ പുതിയ വീട്ടിൽ കയറ്റാതെ ഭർതൃവീട്ടുകാർ; നാദാപുരത്ത് ഭർത്താവിന്റെ വീടിന് മുന്നിൽ ഷഫീന കുത്തിയിരിപ്പ് സമരം നടത്തുന്നത് മുത്തലാഖ് ക്രൂരതയ്ക്കെതിരെ
- ചെലോർക്ക് ശരിയാവും ചെലോർക്ക് ശരിയാവില്ല; വാക്സിൻ കൊണ്ട് എല്ലാം ശരിയാവുമെന്ന് കരുതുന്നവർക്ക് തിരിച്ചടി നൽകി പുതിയ പഠന റിപ്പോർട്ട്; പ്രതിരോധ ശേഷി അഞ്ചുമാസം വരേ മാത്രം; വാക്സിൻ എടുത്താലും രോഗം വന്നേക്കാമെന്നും റിപ്പോർട്ട്
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- 13 വയസുള്ള ആൺകുട്ടിയെ പിതാവ് വിദേശത്തേക്ക് കൊണ്ടുപോയത് ഒരു വർഷം മുമ്പ്; മാതാവ് പീഡിപ്പിച്ചെന്ന് പരാതി നൽകിയത് കഴിഞ്ഞ മാസം തിരികെ എത്തി; ആദ്യ വിവാഹ ബന്ധം വേർപെടുത്തും മുമ്പേ ഭർത്താവ് രണ്ടാമത് വിവാഹം കഴിച്ചു; പോക്സോ കേസ് നൽകിയത് മാതാവിനൊപ്പമുള്ള മൂന്നാമത്തെ മകനെയും കൊണ്ടുപോകാൻ ഭർത്താവ് ശ്രമിക്കവേ; കടയ്ക്കാവൂർ സംഭവത്തിലെ മറുവശം ഇങ്ങനെ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന് മുമ്പിൽ പൊളിയുമ്പോൾ
- ലിഫ്റ്റ് കൊടുത്ത പെൺകുട്ടിയോട് ഞാനൊന്ന് പിടിച്ചോട്ടെയെന്ന് ചോദിച്ചത് നിഷ്കളങ്കമായ ഒരു ചോദ്യമല്ല; പതിനാലുകാരന്റെ അപക്വമായ ചെയ്തിയോളം തന്നെ ഗൗരവമേറിയ ഒന്നാണ് അപർണ്ണയെന്ന പക്വതയും ബോധവുമുള്ള പെൺകുട്ടി അറിഞ്ഞു കൊണ്ട് ചെയ്ത തെറ്റ്: അഞ്ജു പാർതി പ്രഭീഷ് എഴുതുന്നു
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- ഒരുനേരത്തെ ആഹാരത്തിന് വകയില്ലാതെ അറവ് മാലിന്യം കഴിച്ച് വിശപ്പടക്കുന്നു; താമസസ്ഥലം ഒഴിയണമെന്ന സർക്കാർ ഉത്തരവ് വന്നതോടെ പോകാനിടമില്ലാതെ കൊല്ലത്ത് ഷാജിയും അഞ്ചുമക്കളും; സത്യമറിയാൻ എൻജിഒ ക്വാർട്ടേഴ്സിലെ താമസക്കാരനായ ഷാജിയെ തേടി മറുനാടൻ എത്തിയപ്പോൾ കണ്ടെത്തിയത് ഇങ്ങനെ
- പ്ലസ്ടുക്കാരുടെ പ്രൊഫൈലിൽ നിന്ന് ഇൻബോക്സിൽ വരുന്ന മെസ്സേജുകൾ കണ്ട് ഭൂമി പിളർന്ന് പോയിരുന്നെങ്കിൽ എന്ന് ഓർത്തിട്ടുണ്ട്; പതിനാലുകാരന്റെ അശ്ലീല ആവശ്യത്തിൽ പ്രതികരണവുമായി അശ്വതി ശ്രീകാന്ത്
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- വീണ്ടും ട്രോളിൽ നിറഞ്ഞ് സുരേഷ് ഗോപി;ആയിരം പഞ്ചായത്ത് ചോദിച്ചിട്ട് ഒരു അമ്പത് പോലും തന്നില്ലല്ലോ' എന്ന് ട്രോളന്മാർ;കടലിലെറിയണ മെന്ന പ്രയോഗവും എറ്റെടുത്ത് സോഷ്യൽ മീഡിയ
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്