Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏകമകനെ തറവാട്ടുവീട്ടിലാക്കിയിട്ട് രാത്രിയായിട്ടും കൂട്ടിക്കൊണ്ടുപോകാൻ വരാതിരുന്നതോടെ സംശയം; അടച്ചിട്ട വീടിന്റെ വാതിൽ ചവിട്ട് പൊളിച്ച് കടന്നപ്പോൾ കിടപ്പുമുറിയിൽ യുവതി തൂങ്ങി മരിച്ച നിലയിൽ; ദാമ്പത്യത്തിൽ പ്രശ്‌നങ്ങളില്ലായിരുന്നുവെന്നും ബന്ധുക്കൾ; മൂവാറ്റുപുഴയിൽ ഗുജറാത്ത് സ്വദേശിനിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നപ്പോൾ എല്ലാവർക്കും ഞെട്ടൽ

ഏകമകനെ തറവാട്ടുവീട്ടിലാക്കിയിട്ട് രാത്രിയായിട്ടും കൂട്ടിക്കൊണ്ടുപോകാൻ വരാതിരുന്നതോടെ സംശയം; അടച്ചിട്ട വീടിന്റെ വാതിൽ ചവിട്ട് പൊളിച്ച് കടന്നപ്പോൾ കിടപ്പുമുറിയിൽ യുവതി തൂങ്ങി മരിച്ച നിലയിൽ; ദാമ്പത്യത്തിൽ പ്രശ്‌നങ്ങളില്ലായിരുന്നുവെന്നും ബന്ധുക്കൾ; മൂവാറ്റുപുഴയിൽ ഗുജറാത്ത് സ്വദേശിനിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നപ്പോൾ എല്ലാവർക്കും ഞെട്ടൽ

ആർ പീയൂഷ്

കൊച്ചി: അയൽവാസിയുമായുള്ള അടുപ്പത്തെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന് വീട്ടമ്മയുടെ ആത്മഹത്യാകുറിപ്പ്. ഗുജറാത്ത് സ്വദേശിനിയും മൂവാറ്റുപുഴ സ്വദേശിയുടെ ഭാര്യയുമായ യുവതിയുടെ ആത്മഹത്യാകുറിപ്പിലാണ് ഇത്തരത്തിൽ ഒരു വെളിപ്പെടുത്തൽ. അയൽവാസിയുമായി അടുപ്പമുണ്ടായിരുന്നെന്നും ഇത് ദാമ്പത്യ പ്രശ്നമായതിനെ തുടർന്നുമാണ് ആത്മഹത്യ ചെയ്തതെന്നുമാണ് ലഭിക്കുന്ന വിവരം. ആത്മഹത്യാ കുറിപ്പിലെ മറ്റു വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഇത് അന്വേഷണത്തെ ബാധിക്കുമെന്നതു കൊണ്ടാണ് പുറത്തു വിടാത്തത് എന്നാണ് പൊലീസിന്റെ വിശദീകരണം.

മൂവാറ്റുപുഴ സ്വദേശിയും യുവതിയും തമ്മിലുള്ള വിവാഹം നടന്നിട്ട് പത്ത് വർഷം തികയുന്നതേയുള്ളൂ. ഇവർക്ക് അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയുണ്ട്. അടുത്തിടെയായി ഇവരുടെ ദാമ്പത്യ ബന്ധത്തിൽ ചെറിയ വിള്ളലുകൾ ഉണ്ടായിരുന്നു. എന്നാൽ വലിയ പ്രശ്നങ്ങളൊന്നും തന്നെയില്ലായിരുന്നു. അങ്ങനെ വരുമ്പോഴാണ് ഇന്നലെ യുവതി ആത്മഹത്യ ചെയ്യുന്നത്. അയൽവാസിയുമായുള്ള ബന്ധം വീട്ടിലറിഞ്ഞതോ അയൽവാസിയുമായി എന്തെങ്കിലും പ്രശ്നമുണ്ടായതോ ആവാം ആത്മഹത്യക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. അയൽവാസിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. മരണാനന്തര ചടങ്ങുകൾക്ക് ശേഷം ഭർത്താവിനെ ചോദ്യം ചെയ്യാനാണ് തീരുമാനം.

ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് ഭർതൃവീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ യുവതിയെ കണ്ടെത്തുന്നത്. വൈകിട്ട് മൂന്ന് മണിയോടെ അഞ്ചാംക്ലാസ് വിദ്യാർത്ഥിയായ ഏക മകനെ തറവാട്ടു വീട്ടിലാക്കി യുവതി തിരികെ വീട്ടിലേക്ക് പോയതായി ബന്ധുക്കൾ പറഞ്ഞു. രാത്രിയായിട്ടും കുട്ടിയെ കൂട്ടിക്കൊണ്ട് പോകാൻ എത്താതിരുന്നതോടെ ബന്ധുക്കൾ കുട്ടിയുമായി വീട്ടിലേക്ക് എത്തി. എന്നാൽ വീട് അടച്ചിട്ട നിലയിലായിരുന്നു. യുവതിയുടെ ഫോണിൽ വിളിച്ചപ്പോൾ അകത്ത് നിന്നും ബെല്ല് കേട്ടു. ഇതോടെ വാതിൽ ചവിട്ടി പൊളിച്ച് അകത്ത് കടന്നപ്പോഴാണ് കിടപ്പു മുറിയിൽ തൂങ്ങി നിൽക്കുന്നത് കാണുന്നത്. ഈ സമയം ഭർത്താവ് ജോലി സംബന്ധമായി പുറത്ത് പോയിരിക്കുകയായിരുന്നു.

വാഴക്കുളം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടിൽ നിന്ന് ലഭിച്ച ആത്മഹത്യാകുറിപ്പിൽ നിന്നാണ് അയൽവാസിയുമായുള്ള അടുപ്പം അറിയാൻ കഴിഞ്ഞത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം തൊടുപുഴയിലെ പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP