Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ച് പീഡിപ്പിക്കുന്നത് പതിവാക്കി; പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തു; സുഹൈലിനെ പൊലീസ് പിടികൂടിയത് മൂന്നാമത്തെ പെൺകുട്ടിയുടെ പരാതിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ച് പീഡിപ്പിക്കുന്നത് പതിവാക്കി; പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തു; സുഹൈലിനെ പൊലീസ് പിടികൂടിയത് മൂന്നാമത്തെ പെൺകുട്ടിയുടെ പരാതിയിൽ

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ സുഹൈൽ വീണ്ടും അറസ്റ്റിലായത് പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ. കാളികാവ് ചെങ്കോടിലെ തൊണ്ടിയിൽ സുഹൈൽ (29) ആണ് പൊലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച രാവിലെയാണ് സുഹൈലിനെ പിടികൂടിയത്. മൂന്നാമത്തെ പോക്സോ കേസിലാണ് സുഹൈൽ പിടിയിലാകുന്നത്. ഒളിവിൽപ്പോയ സുഹൈലിനെ കാളികാവ് ചെങ്കോടിൽനിന്ന് വെള്ളിയാഴ്ച രാവിലെയാണ് പൊലീസ് പിടികൂടിയത്.

പുതിയ കേസിൽ 15 വയസ്സുള്ള പെൺകുട്ടിയെയാണ് സുഹൈൽ പീഡനത്തിരയാക്കിയത്. 15കാരി പെൺകുട്ടിയെ മദ്രസയിലേക്ക് കാറിൽ കൊണ്ടു പോകുംവഴി വാഹനം ആളൊഴിഞ്ഞ വഴിയിൽ നിർത്തി അശ്ലീല ചിത്രങ്ങൾ കാണിച്ച് പലതവണ പീഡിപ്പിക്കുകയായിരുന്നു. ഇയാളെ മഞ്ചേരി പോക്സോ കോടതി റിമാൻഡ് ചെയ്തു. മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതിയുടെ ചുമതലയുള്ള അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്)യാണ് പ്രതി കാളികാവ് സുഹൈലിനെ നവംബർ ആറു വരെ റിമാന്റ് ചെയ്തത്.

2018 ഏപ്രിൽ മാസം മുതലാണ് പീഡനം. കുട്ടിയെ മദ്രസയിലേക്ക് കാറിൽ കൊണ്ടു പോകുന്ന പ്രതി വാഹനം ആളൊഴിഞ്ഞ വഴിയിൽ നിർത്തി അശ്ലീല ചിത്രങ്ങൾ കാണിച്ചു നൽകി പീഡനത്തിന് വിധേയയാക്കിയെന്നാണ് കേസ്. ഇക്കഴിഞ്ഞ 15ന് പെൺകുട്ടി മാതാവുമൊത്ത് കാളികാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സി ഐ പി ജ്യോതീന്ദ്രകുമാർ പ്രതിയെ അറസ്റ്റ് ചെയ്തു. കാളികാവ് പൊലീസ് 2019ൽ ചാർജ്ജ് ചെയ്ത മറ്റൊരു പോക്സോ കേസിൽ വിചാരണ നേരിട്ടു കൊണ്ടിരിക്കുന്ന പ്രതി 2020 മെയ് മാസത്തിൽ 11 കാരിയെ ഫോണിൽ വിളിച്ച് മാനഹാനി വരുത്തിയെന്ന കേസിലും പ്രതിയാണ്.

15 ദിവസം മുൻപാണ് സുഹൈൽ ജാമ്യത്തിലിറങ്ങിയത്. രണ്ടുദിവസം മുൻപ്‌ പെൺകുട്ടിയുടെ മൊഴിപ്പകർപ്പ് കോടതി കാളികാവ് സ്റ്റേഷനിലേക്ക് കൈമാറിയിരുന്നു. മൂന്നാമത്തെ കേസിലും പൊലീസ് നടപടി തുടങ്ങിയെന്നറിഞ്ഞതോടെ പ്രതി ഒളിവിലായിരുന്നു. ജാമ്യവ്യവസ്ഥപ്രകാരം സ്റ്റേഷനിൽ ഹാജരായി ഒപ്പുവെക്കുന്നതിലും ഇയാൾ വീഴ്ചവരുത്തിയിരുന്നു.

മൊബൈൽഫോൺ അടക്കമുള്ളവ നൽകി പ്രലോഭിപ്പിച്ചാണ് പെൺകുട്ടികളെ വലയിലാക്കുന്നത്. 2019 മാർച്ചിൽ സ്കൂൾവിദ്യാർത്ഥിനിയെ പ്രേമംനടിച്ച് ലൈംഗികമായി പീഡിപ്പിച്ചതിനും സുഹൈൽ പിടിയിലായിരുന്നു. പലതവണ പീഡനത്തിനിരയാക്കിയതായി പെൺകുട്ടികൾ മൊഴിനൽകിയിട്ടുണ്ട്.

കാളികാവ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് പി. ജ്യോതീന്ദ്രകുമാർ, എസ്‌ഐ വി. വിവേക്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം.സി. ശ്രീവിദ്യ, എം. സുബ്രഹ്മണ്യൻ, സിവിൽ പൊലീസ് ഓഫീസർമാരായ കെ.ടി. ആഷിഫലി, സി.കെ. സജേഷ്, പി.കെ. ശ്രീജ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP