Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മണ്ണിൽ കുഴിച്ചിട്ട നിലയിൽ സുബീറയുടെ ഹാൻഡ്ബാഗ്; ക്യത്യത്തിന് ശേഷം അൻവർ ഉപേക്ഷിച്ച വസ്ത്രം വീടിന്റെ പരിസരത്തും; ഇനി കണ്ടുകിട്ടാനുള്ളത് യുവതിയുടെ സ്വർണാഭരണങ്ങൾ; മൊബൈൽ ഇട്ടത് 500 അടി താഴ്ചയുള്ള കുഴൽക്കിണറിൽ എന്നും വളാഞ്ചേരി കൊലക്കേസ് പ്രതി

മണ്ണിൽ കുഴിച്ചിട്ട നിലയിൽ സുബീറയുടെ ഹാൻഡ്ബാഗ്; ക്യത്യത്തിന് ശേഷം അൻവർ ഉപേക്ഷിച്ച വസ്ത്രം വീടിന്റെ പരിസരത്തും; ഇനി കണ്ടുകിട്ടാനുള്ളത് യുവതിയുടെ സ്വർണാഭരണങ്ങൾ; മൊബൈൽ ഇട്ടത് 500 അടി താഴ്ചയുള്ള കുഴൽക്കിണറിൽ എന്നും വളാഞ്ചേരി കൊലക്കേസ് പ്രതി

മറുനാടൻ മലയാളി ബ്യൂറോ

 മലപ്പുറം: വളാഞ്ചേരി സുബീറ ഫർഹത്ത് വധക്കേസിൽ തെളിവെടുപ്പ് തുടരുന്നതിനിടെ സുബീറയുടെ ഹാൻഡ് ബാഗും പ്രതി ഉപേക്ഷിച്ച വസ്ത്രവും പ്രദേശത്ത് നിന്ന് കണ്ടെത്തി. രണ്ടാം ദിവസവും പ്രതിയെ കൊലപാതക സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്നും ഏതാണ്ട് 300 മീറ്റർ മാറിയാണ് പെൺകുട്ടിയുടെ ഹാൻഡ്ബാഗ് കണ്ടെത്തിയത്. മണ്ണിൽ കുഴിച്ചിട്ട നിലയിലായിരുന്നു ബാഗ്.

സൂബീറയുടെ മൊബൈൽ ഫോൺ സമീപത്തെ കുഴൽക്കിണറിലിട്ടെന്നാണ് പ്രതി അൻവർ പൊലീസിന് നൽകിയ മൊഴി. 500 അടിയോളം താഴ്ചയുള്ള കുഴൽക്കിണറിൽ മൊബൈൽ ഫോൺ ഇട്ടതിനു ശേഷം കല്ലുകൾ കൂടി ഇട്ടെന്നും അൻവർ പൊലീസിനോട് പറഞ്ഞു. മൊബൈൽ ഫോൺ കണ്ടെടുക്കാനുള്ള ശ്രമം പൊലീസ് തുടരുകയാണ്. കൃത്യം നടത്തിയതിന് ശേഷം പ്രതി ഉപേക്ഷിച്ച വസ്ത്രവും വീടിന്റെ പരിസരത്ത് നിന്ന് കണ്ടെടുത്തു.

കേസിലെ നിർണായക തെളിവായ പെൺകുട്ടിയുടെ സ്വർണ്ണാഭരണങ്ങളും ഇനി കണ്ടെടുക്കാനുണ്ട്. ബുധനാഴ്ച നടത്തിയ തെളിവെടുപ്പിൽ സുബീറയുടെ ഹെയർ ബൺ, മാസ്‌ക്, ചെരിപ്പ് എന്നിവ കണ്ടെത്തിയിരുന്നു. മൃതദേഹാവശിഷ്ടങ്ങൾ പരിശോധനക്കായി മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. മൂന്ന് ദിവസത്തേക്കാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്. അതിനിടയിൽ തന്നെ കേസിൽ പരമാവധി വേഗത്തിൽ തെളിവെടുപ്പ് പൂർത്തിയാക്കാനാണ് പൊലീസ് നീക്കം.

വീട്ടിൽ നിന്നിറങ്ങി ഒരു കിലോമീറ്ററോളം നടന്ന് ഹൈവേയിലെത്തി ബസ്സ് കയറിയാണ് പെൺകുട്ടി ജോലിക്ക് പോയിരുന്നത്. സംഭവദിവസം രാവിലെ 9 മണിയോടെ പെൺകുട്ടി വീട്ടിൽ നിന്നും പുറപ്പെടുന്നത് അയൽവീട്ടിലെ സിസി ടിവി ദൃശ്യത്തിൽ കണ്ടെത്തിയിരുന്നു. ഹൈവേയിൽ ബസ്സ് കയറുന്ന ഭാഗത്തെ സി സി ടിവി ദൃശ്യങ്ങളിലൊന്നും പെൺകുട്ടിയെ കണ്ടെത്തിയിരുന്നുമില്ല. ഇതോടെ പെൺകുട്ടി ആപ്രത്യക്ഷമായത് ഈ ഒരു കിലോമീറ്ററിനുള്ളിലാണെന്ന് ഉറപ്പിച്ചു.

മൊബൈൽ കോളുകളും സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുമെല്ലാം വിശദമായി പരിശോധിച്ചെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. പെൺകുട്ടിയെക്കുറിച്ച് എല്ലാവർക്കും നല്ല അഭിപ്രായമായിരുന്നു. വിവാഹ മോചിതയായതിനാൽ ഇനി മറ്റാരെങ്കിലുമായി അടുപ്പമുണ്ടായിരുന്നോ, മത പഠനകേന്ദ്രങ്ങളിലേയ്‌ക്കോ മറ്റോ യാത്ര പോയോ തുടങ്ങിയ കാര്യങ്ങളും വിശദമായി പരിശോധിച്ചു. ഇതും ഫലം കാണാതെ വന്നതോടെ ഒന്നുകിൽ ആത്മഹത്യ ചെയ്തിരിക്കാം അല്ലെങ്കിൽ കൊല്ലപ്പെട്ടിരിക്കാം എന്ന നിഗമനത്തിൽ എത്തി. ചെങ്കൽ ക്വാറികളും സമീപത്തെ കിണറുകളും കാടുപിടിച്ചുകിടക്കുന്ന പ്രദേശങ്ങളുമെല്ലാം നാട്ടുകാരുടെ സഹായത്തോടെ തിരഞ്ഞെങ്കിലും ഫലം കണ്ടില്ല.

ഇതോടെ കൊല്ലപ്പെട്ടിരിക്കാമെന്നുള്ള നിഗമനത്തിൽ , ഈ വഴിക്കുള്ള സാധ്യതകൾ ആരാഞ്ഞു. അങ്ങിനെ സംശയിക്കാവുന്നവരുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി. ഈ സാഹചര്യത്തിലാണ് അൻവർ നോക്കി നടത്തിയിരുന്ന തോട്ടത്തിലെ മണ്ണ് മാറ്റാൻ ജെസിബി വിളിച്ചതായി വിവരം കിട്ടിയത്. സ്ഥലം ഉടമയോട് ചോദിച്ചപ്പോൾ ഇക്കാര്യം അറിയില്ലെന്നായിരുന്നു പ്രതികരണം. ഇതോടെ അൻവറിന്റെ സ്വഭാവ രീതികളെക്കുറിച്ച് കൂടുതൽ അന്വേഷിച്ചു. ഇയാൾക്ക് സ്ത്രീകളിൽ കൂടുതൽ താൽപര്യമുണ്ടെന്ന് മനസ്സിലായി. ജെസിബി ഓപ്പറേറ്ററെ വിശദമായി ചോദ്യം ചെയ്തപ്പോൾ കൊലപാതക സാധ്യതയിലേയ്ക്ക് വിരൽ ചൂണ്ടുന്ന സൂചനകളും ലഭിച്ചു.

ഇതോടെ തോട്ടമാകെ കുഴിച്ചുനോക്കാൻ പോകുകയാണെന്ന് അൻവറിനെ അറിയിച്ചു. ഇതോടെ മൃതദേഹം തോട്ടത്തിലുണ്ടെന്നും കുഴിച്ചിട്ടിരിക്കുന്ന സ്ഥലം കാണിച്ചുതരാമെന്നും ഇയാൾ സമ്മതിച്ചു. സ്ഥലത്തെത്തിച്ച് തെളിവെടുത്തപ്പോൾ മൃതദ്ദേഹം കുഴിച്ചിട്ട സ്ഥലം അൻവർ ചൂണ്ടികാണിച്ചു. ഇവിടെ കുഴിച്ചപ്പോൾ മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കുകയും ചെയ്തു. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ചോറ്റൂർ സ്വദേശി പറമ്പൻ അൻവറിനെ (40)നെ സംഭവവുമായി ബന്ധപ്പെട്ട് വളാഞ്ചേരി പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു.

ഒറ്റയ്ക്ക് നടന്നുപോകുന്നതുകണ്ട് പിന്നാലെ കൂടിയെന്നും വിജനമായ പ്രദേശത്തെത്തിയപ്പോൾ മുഖം പൊത്തിപ്പിടിച്ച് കുറ്റിക്കാട്ടിലേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുപോയെന്നും കുതറിമാറാൻ ശ്രമിച്ചെങ്കിലും കഴുത്തിൽ മുറുകെ പിടിച്ച് ശ്വാസംമുട്ടിച്ചുകൊലപ്പെടുത്തുകയായിരുന്നെന്നുമാണ് ഇയാൾ പൊലീസിൽ മൊഴിനൽകിയിട്ടുള്ളത്. ആഭരണം കവരാൻ ലക്ഷ്യമിട്ടായിരുന്നു കൊലയെന്നാണ് ഇയാൾ പൊലീസിനെ ധിരിപ്പിച്ചിട്ടുള്ളത്.മൃതദ്ദേഹത്തിൽ നിന്നും ഊരിയെടുത്തത് ആഭരണങ്ങൾ മൂന്നുപവൻ ഉണ്ടായിരുന്നെന്നും ഇയാൾ സമ്മതിച്ചിട്ടുണ്ട്.

ജെസിബി ഡ്രൈവറെ ചോദ്യം ചെയ്തപ്പോൾ അസ്വഭാവികമായി എന്തെങ്കിലും കണ്ടോ എന്നുതിരക്കിയപ്പോൾ ഇല്ലന്നും എന്തോ ദുർഗന്ധം അനുഭവപ്പെട്ടതായി തോന്നിയെന്നും ഡ്രൈവർ വെളിപ്പെടുത്തുകയായിരുന്നു. ഇതിന്റെ ചുവടുപിടിച്ച് പോലാസ് നടത്തിയ തന്ത്രപരമായി നീക്കത്തിലാണ് കൊലപാതകിയായ അൻവർ കുടുങ്ങിയത്. ഇയാളുടെ മുൻകാല സ്വഭാവം കണക്കിലെടുത്താൽ ആഭരണത്തിനുമാത്രമായി കൊലനടത്തിയിരിക്കാനിടയില്ലെന്നാണ് പൊലീസ് കരുതുന്നത്്.

വളാഞ്ചേരിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ 21 കാരിയുടെ മൃതദേഹം കാണാതായ സുബീറ ഫർഹത്തിന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു കഴിഞ്ഞു. സുബീറ ധരിച്ചിരുന്ന വസ്ത്രം കണ്ടാണ് ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP