Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്‌സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കും; തുക കാഷായോ അക്കൗണ്ടിലിട്ടോ പേടിഎം വഴിയോ; കാശിന്റെ പകുതി പെൺകുട്ടികൾക്കും ബാക്കി സീമയ്ക്കും; പെൺകുട്ടികൾ മാറി മാറി വരും..വീടും മാറും; നാട്ടുകാർ പ്രശ്‌നമുണ്ടാക്കിയാൽ ടൂറിസ്റ്റ് ഹോമിലേക്ക് മാറും; ആറ് മാസം കഴിഞ്ഞാൽ പെൺകുട്ടികളെ നാടുകടത്തും; തൃശൂരിൽ പിടിയിലായ സീമ അറിയപ്പെടുന്നത് സെക്‌സ് റാക്കറ്റ് ക്യൂൻ എന്ന് വിളിപ്പേരിൽ

പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്‌സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കും; തുക കാഷായോ അക്കൗണ്ടിലിട്ടോ പേടിഎം വഴിയോ;  കാശിന്റെ പകുതി പെൺകുട്ടികൾക്കും ബാക്കി സീമയ്ക്കും; പെൺകുട്ടികൾ മാറി മാറി വരും..വീടും മാറും; നാട്ടുകാർ പ്രശ്‌നമുണ്ടാക്കിയാൽ ടൂറിസ്റ്റ് ഹോമിലേക്ക് മാറും; ആറ് മാസം കഴിഞ്ഞാൽ പെൺകുട്ടികളെ നാടുകടത്തും; തൃശൂരിൽ പിടിയിലായ സീമ അറിയപ്പെടുന്നത് സെക്‌സ് റാക്കറ്റ് ക്യൂൻ എന്ന് വിളിപ്പേരിൽ

എം മനോജ് കുമാർ

തൃശൂർ: പെൺവാണിഭത്തിനു തൃശൂർ ഈസ്റ്റ് പൊലീസ് പൊക്കിയ സീമയ്ക്കുള്ളത് അന്തർ സംസ്ഥാന മാഫിയാ ബന്ധങ്ങൾ. സെക്‌സ് റാക്കറ്റ് ക്വീനിനെയാണ് അഴിക്കുള്ളിലാക്കാൻ പോകുന്നതെന്ന ഒരു സൂചനയുമില്ലാതെയാണ് പൊലീസ് സീമയുടെ സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തത്. മണ്ണുത്തിയിൽ ഒരു വീടെടുത്ത് പെൺവാണിഭം നടത്തിയപ്പോൾ നാട്ടുകാർ പ്രശ്‌നമുണ്ടാക്കിയത് കാരണമാണ് സീമയും സംഘാഗങ്ങളും പൊലീസ് പിടിയിലാകാൻ കാരണവും. തൃശൂരിൽ റാക്കറ്റിനെ നയിച്ച തളിക്കുളം കണ്ണോത്ത്പറമ്പിൽ സീമ(42)യാണ് ഇപ്പോൾ റിമാൻഡിൽ ആയത്. സീമ ചൊവ്വാഴ്ചയാണ് പൊലീസ് മുൻപാകെ കീഴടങ്ങിയത്. വിദേശത്തുൾപ്പെടെയുള്ള പെൺവാണിഭത്തിൽ പങ്കുള്ള സ്ത്രീയും നിരവധി കേസുകളിൽ പ്രതിയുമാണ് സീമ.

ഒരു മാസം 12ലക്ഷം വരെയാണ് പെൺവാണിഭം വഴി സീമയും കൂട്ടരും സമ്പാദിച്ചിരുന്നത്. ആർക്കും സംശയമില്ലാതിരിക്കാൻ ആഡംബര കാറുകൾ ഉപയോഗിച്ചാണ് പെൺവാണിഭം നടത്തിയിരുന്നത്. ഓൺലൈനിലൂടെയും ഇവർ ഇടപാടുകൾ നടത്തിയിരുന്നു. ദുബായിലുൾപ്പെടെ പെൺവാണിഭ സംഘങ്ങളുമായും സീമയ്ക്ക് ബന്ധമുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഉന്നതബന്ധങ്ങളും സീമയ്ക്കുണ്ട്. തൃശൂരിലെ കെആർസി ടൂറിസ്റ്റ് ഹോമിൽ കുറച്ച് പെൺകുട്ടികൾ റൂം എടുത്ത് താമസിക്കുന്നു എന്ന വിവരം പൊലീസിന് ലഭിച്ചത് കാരണമാണ് സീമ അറസ്റ്റിലാകാൻ കാരണം. അന്വേഷണം തുടങ്ങിയപ്പോൾ കൂട്ടാളികൾ അറസ്റ്റിലായി. തുടർന്ന് സീമയും വന്നു പൊലീസ് മുൻപാകെ കീഴടങ്ങി.

പെൺകുട്ടികൾ ടൂറിസ്റ്റ് ഹോമിൽ താമസിക്കുന്നു എന്ന് വ്യക്തമായപ്പോഴാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. വിവരം കിട്ടിയ ദിവസം രാത്രി പത്തു മണിയോടെയാണ് പൊലീസ് ടൂറിസ്റ്റ് ഹോമിൽ എത്തുന്നത്. ഒമ്പത് സ്ത്രീകളാണ് ഇവിടെയുണ്ടായിരുന്നത്. ഒരു മലയാളി മാത്രം. ബാക്കിയുള്ളവർ മുഴുവൻ ഇതര സംസ്ഥാന പെൺകൊടികൾ. എല്ലാവരും സെക്‌സ് റാക്കറ്റിന്റെ ഭാഗമായി പ്രവർത്തിക്കുന്നവർ. അസംം, ബെംഗളൂരു, മുംബൈ, ഡൽഹി പെൺകുട്ടികളെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഈ റാക്കറ്റിനു നേതൃത്വം നൽകിയ സീമ അപ്പോൾ ടൂറിസ്റ്റ് ഹോമിൽ ഉണ്ടായിരുന്നില്ല. സീമ പിന്നീട് തൃശൂർ ഈസ്റ്റ് പൊലീസിൽ എത്തി കീഴടങ്ങുകയായിരുന്നു. അറസ്റ്റിലായ സീമയെയും മൂന്നു കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. അല്ലാത്ത പെൺകുട്ടികളെ മൊഴിയെടുത്ത ശേഷം വിട്ടയക്കുകയും ചെയ്തു. സീമ നിരവധി വാണിഭ കേസുകളിൽ പ്രതിയാണ്. സീമയെ അറസ്റ്റ് ചെയ്ത ശേഷം ചോദ്യം ചെയ്തപ്പോഴാണ് പൊലീസിന് ഈ കാര്യങ്ങൾ മനസിലാകുന്നതും.

തൃശൂർ ജില്ലയിലെ പെൺവാണിഭ റാക്കറ്റിനെ നിയന്ത്രിക്കുന്നതിൽ ഒരു പ്രമുഖ പങ്കു സീമയ്ക്ക് ഉണ്ടെന്നു ചോദ്യം ചെയ്യലിൽ പൊലീസിന് മനസിലായി. സീമ അറസ്റ്റിലായ ഉടൻ അഭിഭാഷക ടീം സ്റ്റേഷനിലും കോടതിയിലും പ്രത്യക്ഷപ്പെടുകയും ചെയ്തു. വളരെ ആസൂത്രിതമായ രീതിയിലാണ് സീമ പെൺവാണിഭ സംഘത്തിനു നേതൃത്വം നൽകിയിരുന്നത്. പൊലീസിനെ വരെ അതിശയിപ്പിക്കുന്ന രീതിയിലാണ് ഇവർ കാര്യങ്ങൾ ചെയ്തിരിക്കുന്നതും. പ്രൊഫഷനൽ പെൺവാണിഭ സംഘത്തിനു തന്നെയാണ് സീമ നേതൃത്വം നൽകുന്നത് എന്ന് ചോദ്യം ചെയ്യലിൽ പൊലീസിന് വ്യക്തമായി. ഒരു വീട് എടുക്കും. അവിടെ പെൺകുട്ടികളെ വരുത്തും. ഒരു കുടുംബം പോലെ കഴിയും.

ആളുകൾ കുഴപ്പം ഉണ്ടാക്കുന്നു എന്ന് കണ്ടാൽ ടൂറിസ്റ്റ് ഹോം തിരഞ്ഞെടുക്കും. അടുത്ത വീട് കണ്ടെത്തും വരെ ടൂറിസ്റ്റ് ഹോമിൽ കഴിയും. ആളുകളെ വീട്ടിലേക്ക് വരുത്തും. അല്ലാത്തവർക്ക് പെൺകുട്ടികളുടെ ഫോട്ടോ നൽകി അവർ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് അയക്കും. പേടിഎം വരെ കാശ് വാങ്ങാൻ ഇവർ ഉപയോഗിക്കുന്നുണ്ട്. അക്കൗണ്ട് വഴിയും കാശ് സ്വീകരിക്കും. അല്ലാത്തവരോട് കാശ് നേരിട്ട് വാങ്ങും. പെൺകുട്ടികളെ മാറ്റിക്കൊണ്ടിരിക്കും. ഒരു പെൺകുട്ടിയും ആറുമാസത്തിൽ കൂടുതൽ കഴിയില്ല. ഈ പെൺകുട്ടികൾ സീമയുടെ നമ്പർ വാങ്ങി തങ്ങളുടെ സംസ്ഥാനത്തെ പെൺകുട്ടികൾക്കും അറിയുന്നവർക്കും നൽകും. അവർ സീമയെ വിളിക്കും. സംഘത്തിൽ ചേരും. ഇവർ പോകുമ്പോൾ നമ്പർ അടുത്ത പെൺകുട്ടിക്കും സുഹൃത്തിനും കൈമാറും. ഇങ്ങിനെയാണ് പെൺകുട്ടികൾ എത്തുന്നത് എന്നാണ് സീമ പൊലീസിനോട് പറഞ്ഞത്. ഒരു ദിവസം മൂന്നും നാലും ഇടപാടുകാരെ ഈ പെൺകുട്ടികൾ സ്വീകരിക്കും. എല്ലാം കാശ് മുൻകൂർ വാങ്ങി മാത്രം.

വൻ ബന്ധങ്ങൾ സീമയ്ക്ക് ഉണ്ടെന്നു പൊലീസിന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. പക്ഷെ സീമയെയും കൂട്ടാളികളെയും മാത്രമാണ് പൊലീസ് അകത്തിട്ടത്. മൂന്നു പേർ ഒഴിച്ച് മറ്റുള്ള പെൺകുട്ടികളെ കോടതിയിൽ ഹാജരാക്കി മൊഴിയെടുപ്പിച്ച് മോചിപ്പിക്കുകയും ചെയ്തു. തങ്ങൾക്ക് കസ്റ്റമേഴ്‌സിനെ കണ്ടെത്തേണ്ട പ്രശ്‌നം ഇല്ല എന്നാണ് പെൺകുട്ടികൾ പറഞ്ഞത്. കസ്റ്റമേഴ്‌സിനെ സീമ കണ്ടെത്തും. പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമെഴ്‌സിന്റെ നിലവാരവും അനുസരിച്ച് റേറ്റ് ഫിക്‌സ് ചെയ്യും. അയ്യായിരം മുതൽ പതിനായിരം വരെ ഇവർ കസ്റ്റമെഴ്‌സിന്റെ പക്കൽ നിന്നും ഈടാക്കുന്നുണ്ട്. ഈടാക്കുന്ന കാശിന്റെ പകുതി പെൺകുട്ടികൾക്കും ബാക്കി സീമയ്ക്കും. ഇതിൽ നിന്ന് സീമ ചെലവിന്റെ തുക കണ്ടെത്തും. പെൺകുട്ടികൾ മാറി മാറി വരും. വീടും മാറും. ഇടപാടുകാർക്ക് എല്ലാം സീമയുടെ നമ്പരുകൾ അറിയാം. അവർ വിളിക്കും. ഇവർക്ക് സീമ പെൺകുട്ടികളെ എത്തിക്കും. പെൺകുട്ടികളിൽ പലരും വേശ്യാവൃത്തി തൊഴിൽ ആക്കി മാറ്റിയവരാണ്. സംസ്ഥാനങ്ങളിൽ നിന്നും സംസ്ഥാനങ്ങളിലേക്ക് സഞ്ചരിക്കുന്നവരുമാണ്. സീമയും ഒപ്പം ഉള്ള മൂന്നു പെൺകുട്ടികളും റിമാൻഡിലാണ്. പതിനാലു ദിവസം റിമാൻഡ് കാലാവധിയുണ്ട്.

സീമയുടെ അറസ്റ്റിനെക്കുറിച്ച് തൃശൂർ ഈസ്റ്റ് പൊലീസ് വിശദീകരിക്കുന്നത് ഇങ്ങിനെ:

സീമ പെൺവാണിഭക്കേസുകളിൽ പ്രതിയും അന്തർ സംസ്ഥാന ബന്ധങ്ങൾ ഉള്ള സ്ത്രീയുമാണ്. കേരളത്തിൽ സെക്‌സ് റാക്കറ്റിനെ നയിക്കുകയും മറ്റു സംസ്ഥാനങ്ങളിൽ ഉള്ള വാണിഭ സംഘങ്ങളുമായി ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്. സംശയകരമായ രീതിയിൽ തൃശൂരെ ടൂറിസ്റ്റ് ഹോമിൽ സ്ത്രീകൾ ഉള്ളതായി വിവരം ലഭിച്ചപ്പോൾ ഞങ്ങൾ റെയിഡിനു പോവുകയായിരുന്നു. രാത്രി പത്തോടെയാണ് റെയ്ഡ് നടത്തിയത്. ഒമ്പത് സ്ത്രീകൾ അവിടെയുണ്ടായിരുന്നു. എല്ലാം റാക്കറ്റിലെ കണ്ണികൾ. ഞങ്ങൾ അവരെ ചോദ്യം ചെയ്തു. അസം, ബെംഗളൂരു ഡൽഹി, ബോംബെ എന്നിവിടങ്ങളിൽ ഉള്ളവരാണ് പെൺകുട്ടികൾ. ഒരു മലയാളി പെൺകുട്ടിയും ഇവർക്കൊപ്പമുണ്ട്. ഇതിൽ മൂന്നു പേരെ മാത്രമാണ് ഞങ്ങൾ അറസ്റ്റ് ചെയ്തത്. മറ്റുള്ളവരെ മൊഴിയെടുത്ത് കോടതിയിൽ ഹാജരാക്കി വിട്ടു. തങ്ങൾ സ്ഥിരമായി ഒരിടത്തും തങ്ങാത്തവർ എന്നാണ് പെൺകുട്ടികൾ പൊലീസിനോട് പറഞ്ഞത്.

ആളുകളെ സ്വീകരിക്കുമ്പോൾ കിട്ടുന്ന വരുമാനത്തിന്റെ പകുതി സീമയ്ക്ക് നൽകും. പകുതി തങ്ങൾ എടുക്കും. മാസങ്ങൾ മാത്രം തങ്ങും. പിന്നെ തിരിച്ചു പോകും. തങ്ങൾക്ക് അറിയുന്നവർക്ക് സീമയുടെ നമ്പർ നൽകി താത്പര്യമുള്ളവരെ സീമയുടെ അടുത്തേക്ക് അയക്കും. അവരും ഇപ്രകാരം കുട്ടികളെ സീമയുടെ അടുത്ത് എത്തിക്കും. സീമ ആദ്യം കീഴടങ്ങിയില്ല. പെൺകുട്ടികൾ കസ്റ്റഡിയിൽ ആണെന്ന് മനസിലായപ്പോൾ സീമ പിന്നീട് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. ഏഴു കേസുകളിൽ പ്രതിയാണ്. വീടുകൾ വാടകയ്ക്ക് എടുത്തു സ്ത്രീകളെ താമസിപ്പിക്കുന്ന രീതിയാണ് വാടാനപ്പള്ളിക്കാരിയായ സീമയുടെത്. ഇടയ്ക്കിടയ്ക്ക് താവളം മാറും. പെൺകുട്ടികളെയും മാറ്റും. തനിക്ക് വേറെ വാണിഭ സംഘങ്ങളുമായി ബന്ധം ഇല്ലാ എന്നാണ് സീമ പറഞ്ഞത്. പക്ഷെ ഒട്ടനവധി വൻ ബന്ധങ്ങൾ ഉള്ള സ്ത്രീയാണ് സീമ എന്ന് ചോദ്യം ചെയ്യലിൽ മനസിലായിട്ടുണ്ട്. വാടാനപ്പള്ളിക്കാരിയാണ് സീമ. തൃശൂർ സ്വദേശി തന്നെ. തൃശൂർ ജില്ല കേന്ദ്രീകരിച്ച വാണിഭം മാത്രമാണ് നടത്തുന്നത് എന്നാണ് സീമ മൊഴി നൽകിയത്. ചോദ്യം ചെയ്യലിലാണ് വേറെയും കേസുകളിൽ പ്രതിയാണ് സീമ എന്ന് മനസിലാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP