പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കും; തുക കാഷായോ അക്കൗണ്ടിലിട്ടോ പേടിഎം വഴിയോ; കാശിന്റെ പകുതി പെൺകുട്ടികൾക്കും ബാക്കി സീമയ്ക്കും; പെൺകുട്ടികൾ മാറി മാറി വരും..വീടും മാറും; നാട്ടുകാർ പ്രശ്നമുണ്ടാക്കിയാൽ ടൂറിസ്റ്റ് ഹോമിലേക്ക് മാറും; ആറ് മാസം കഴിഞ്ഞാൽ പെൺകുട്ടികളെ നാടുകടത്തും; തൃശൂരിൽ പിടിയിലായ സീമ അറിയപ്പെടുന്നത് സെക്സ് റാക്കറ്റ് ക്യൂൻ എന്ന് വിളിപ്പേരിൽ
എം മനോജ് കുമാർ
തൃശൂർ: പെൺവാണിഭത്തിനു തൃശൂർ ഈസ്റ്റ് പൊലീസ് പൊക്കിയ സീമയ്ക്കുള്ളത് അന്തർ സംസ്ഥാന മാഫിയാ ബന്ധങ്ങൾ. സെക്സ് റാക്കറ്റ് ക്വീനിനെയാണ് അഴിക്കുള്ളിലാക്കാൻ പോകുന്നതെന്ന ഒരു സൂചനയുമില്ലാതെയാണ് പൊലീസ് സീമയുടെ സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തത്. മണ്ണുത്തിയിൽ ഒരു വീടെടുത്ത് പെൺവാണിഭം നടത്തിയപ്പോൾ നാട്ടുകാർ പ്രശ്നമുണ്ടാക്കിയത് കാരണമാണ് സീമയും സംഘാഗങ്ങളും പൊലീസ് പിടിയിലാകാൻ കാരണവും. തൃശൂരിൽ റാക്കറ്റിനെ നയിച്ച തളിക്കുളം കണ്ണോത്ത്പറമ്പിൽ സീമ(42)യാണ് ഇപ്പോൾ റിമാൻഡിൽ ആയത്. സീമ ചൊവ്വാഴ്ചയാണ് പൊലീസ് മുൻപാകെ കീഴടങ്ങിയത്. വിദേശത്തുൾപ്പെടെയുള്ള പെൺവാണിഭത്തിൽ പങ്കുള്ള സ്ത്രീയും നിരവധി കേസുകളിൽ പ്രതിയുമാണ് സീമ.
ഒരു മാസം 12ലക്ഷം വരെയാണ് പെൺവാണിഭം വഴി സീമയും കൂട്ടരും സമ്പാദിച്ചിരുന്നത്. ആർക്കും സംശയമില്ലാതിരിക്കാൻ ആഡംബര കാറുകൾ ഉപയോഗിച്ചാണ് പെൺവാണിഭം നടത്തിയിരുന്നത്. ഓൺലൈനിലൂടെയും ഇവർ ഇടപാടുകൾ നടത്തിയിരുന്നു. ദുബായിലുൾപ്പെടെ പെൺവാണിഭ സംഘങ്ങളുമായും സീമയ്ക്ക് ബന്ധമുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഉന്നതബന്ധങ്ങളും സീമയ്ക്കുണ്ട്. തൃശൂരിലെ കെആർസി ടൂറിസ്റ്റ് ഹോമിൽ കുറച്ച് പെൺകുട്ടികൾ റൂം എടുത്ത് താമസിക്കുന്നു എന്ന വിവരം പൊലീസിന് ലഭിച്ചത് കാരണമാണ് സീമ അറസ്റ്റിലാകാൻ കാരണം. അന്വേഷണം തുടങ്ങിയപ്പോൾ കൂട്ടാളികൾ അറസ്റ്റിലായി. തുടർന്ന് സീമയും വന്നു പൊലീസ് മുൻപാകെ കീഴടങ്ങി.
പെൺകുട്ടികൾ ടൂറിസ്റ്റ് ഹോമിൽ താമസിക്കുന്നു എന്ന് വ്യക്തമായപ്പോഴാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. വിവരം കിട്ടിയ ദിവസം രാത്രി പത്തു മണിയോടെയാണ് പൊലീസ് ടൂറിസ്റ്റ് ഹോമിൽ എത്തുന്നത്. ഒമ്പത് സ്ത്രീകളാണ് ഇവിടെയുണ്ടായിരുന്നത്. ഒരു മലയാളി മാത്രം. ബാക്കിയുള്ളവർ മുഴുവൻ ഇതര സംസ്ഥാന പെൺകൊടികൾ. എല്ലാവരും സെക്സ് റാക്കറ്റിന്റെ ഭാഗമായി പ്രവർത്തിക്കുന്നവർ. അസംം, ബെംഗളൂരു, മുംബൈ, ഡൽഹി പെൺകുട്ടികളെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഈ റാക്കറ്റിനു നേതൃത്വം നൽകിയ സീമ അപ്പോൾ ടൂറിസ്റ്റ് ഹോമിൽ ഉണ്ടായിരുന്നില്ല. സീമ പിന്നീട് തൃശൂർ ഈസ്റ്റ് പൊലീസിൽ എത്തി കീഴടങ്ങുകയായിരുന്നു. അറസ്റ്റിലായ സീമയെയും മൂന്നു കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. അല്ലാത്ത പെൺകുട്ടികളെ മൊഴിയെടുത്ത ശേഷം വിട്ടയക്കുകയും ചെയ്തു. സീമ നിരവധി വാണിഭ കേസുകളിൽ പ്രതിയാണ്. സീമയെ അറസ്റ്റ് ചെയ്ത ശേഷം ചോദ്യം ചെയ്തപ്പോഴാണ് പൊലീസിന് ഈ കാര്യങ്ങൾ മനസിലാകുന്നതും.
തൃശൂർ ജില്ലയിലെ പെൺവാണിഭ റാക്കറ്റിനെ നിയന്ത്രിക്കുന്നതിൽ ഒരു പ്രമുഖ പങ്കു സീമയ്ക്ക് ഉണ്ടെന്നു ചോദ്യം ചെയ്യലിൽ പൊലീസിന് മനസിലായി. സീമ അറസ്റ്റിലായ ഉടൻ അഭിഭാഷക ടീം സ്റ്റേഷനിലും കോടതിയിലും പ്രത്യക്ഷപ്പെടുകയും ചെയ്തു. വളരെ ആസൂത്രിതമായ രീതിയിലാണ് സീമ പെൺവാണിഭ സംഘത്തിനു നേതൃത്വം നൽകിയിരുന്നത്. പൊലീസിനെ വരെ അതിശയിപ്പിക്കുന്ന രീതിയിലാണ് ഇവർ കാര്യങ്ങൾ ചെയ്തിരിക്കുന്നതും. പ്രൊഫഷനൽ പെൺവാണിഭ സംഘത്തിനു തന്നെയാണ് സീമ നേതൃത്വം നൽകുന്നത് എന്ന് ചോദ്യം ചെയ്യലിൽ പൊലീസിന് വ്യക്തമായി. ഒരു വീട് എടുക്കും. അവിടെ പെൺകുട്ടികളെ വരുത്തും. ഒരു കുടുംബം പോലെ കഴിയും.
ആളുകൾ കുഴപ്പം ഉണ്ടാക്കുന്നു എന്ന് കണ്ടാൽ ടൂറിസ്റ്റ് ഹോം തിരഞ്ഞെടുക്കും. അടുത്ത വീട് കണ്ടെത്തും വരെ ടൂറിസ്റ്റ് ഹോമിൽ കഴിയും. ആളുകളെ വീട്ടിലേക്ക് വരുത്തും. അല്ലാത്തവർക്ക് പെൺകുട്ടികളുടെ ഫോട്ടോ നൽകി അവർ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് അയക്കും. പേടിഎം വരെ കാശ് വാങ്ങാൻ ഇവർ ഉപയോഗിക്കുന്നുണ്ട്. അക്കൗണ്ട് വഴിയും കാശ് സ്വീകരിക്കും. അല്ലാത്തവരോട് കാശ് നേരിട്ട് വാങ്ങും. പെൺകുട്ടികളെ മാറ്റിക്കൊണ്ടിരിക്കും. ഒരു പെൺകുട്ടിയും ആറുമാസത്തിൽ കൂടുതൽ കഴിയില്ല. ഈ പെൺകുട്ടികൾ സീമയുടെ നമ്പർ വാങ്ങി തങ്ങളുടെ സംസ്ഥാനത്തെ പെൺകുട്ടികൾക്കും അറിയുന്നവർക്കും നൽകും. അവർ സീമയെ വിളിക്കും. സംഘത്തിൽ ചേരും. ഇവർ പോകുമ്പോൾ നമ്പർ അടുത്ത പെൺകുട്ടിക്കും സുഹൃത്തിനും കൈമാറും. ഇങ്ങിനെയാണ് പെൺകുട്ടികൾ എത്തുന്നത് എന്നാണ് സീമ പൊലീസിനോട് പറഞ്ഞത്. ഒരു ദിവസം മൂന്നും നാലും ഇടപാടുകാരെ ഈ പെൺകുട്ടികൾ സ്വീകരിക്കും. എല്ലാം കാശ് മുൻകൂർ വാങ്ങി മാത്രം.
വൻ ബന്ധങ്ങൾ സീമയ്ക്ക് ഉണ്ടെന്നു പൊലീസിന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. പക്ഷെ സീമയെയും കൂട്ടാളികളെയും മാത്രമാണ് പൊലീസ് അകത്തിട്ടത്. മൂന്നു പേർ ഒഴിച്ച് മറ്റുള്ള പെൺകുട്ടികളെ കോടതിയിൽ ഹാജരാക്കി മൊഴിയെടുപ്പിച്ച് മോചിപ്പിക്കുകയും ചെയ്തു. തങ്ങൾക്ക് കസ്റ്റമേഴ്സിനെ കണ്ടെത്തേണ്ട പ്രശ്നം ഇല്ല എന്നാണ് പെൺകുട്ടികൾ പറഞ്ഞത്. കസ്റ്റമേഴ്സിനെ സീമ കണ്ടെത്തും. പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമെഴ്സിന്റെ നിലവാരവും അനുസരിച്ച് റേറ്റ് ഫിക്സ് ചെയ്യും. അയ്യായിരം മുതൽ പതിനായിരം വരെ ഇവർ കസ്റ്റമെഴ്സിന്റെ പക്കൽ നിന്നും ഈടാക്കുന്നുണ്ട്. ഈടാക്കുന്ന കാശിന്റെ പകുതി പെൺകുട്ടികൾക്കും ബാക്കി സീമയ്ക്കും. ഇതിൽ നിന്ന് സീമ ചെലവിന്റെ തുക കണ്ടെത്തും. പെൺകുട്ടികൾ മാറി മാറി വരും. വീടും മാറും. ഇടപാടുകാർക്ക് എല്ലാം സീമയുടെ നമ്പരുകൾ അറിയാം. അവർ വിളിക്കും. ഇവർക്ക് സീമ പെൺകുട്ടികളെ എത്തിക്കും. പെൺകുട്ടികളിൽ പലരും വേശ്യാവൃത്തി തൊഴിൽ ആക്കി മാറ്റിയവരാണ്. സംസ്ഥാനങ്ങളിൽ നിന്നും സംസ്ഥാനങ്ങളിലേക്ക് സഞ്ചരിക്കുന്നവരുമാണ്. സീമയും ഒപ്പം ഉള്ള മൂന്നു പെൺകുട്ടികളും റിമാൻഡിലാണ്. പതിനാലു ദിവസം റിമാൻഡ് കാലാവധിയുണ്ട്.
സീമയുടെ അറസ്റ്റിനെക്കുറിച്ച് തൃശൂർ ഈസ്റ്റ് പൊലീസ് വിശദീകരിക്കുന്നത് ഇങ്ങിനെ:
സീമ പെൺവാണിഭക്കേസുകളിൽ പ്രതിയും അന്തർ സംസ്ഥാന ബന്ധങ്ങൾ ഉള്ള സ്ത്രീയുമാണ്. കേരളത്തിൽ സെക്സ് റാക്കറ്റിനെ നയിക്കുകയും മറ്റു സംസ്ഥാനങ്ങളിൽ ഉള്ള വാണിഭ സംഘങ്ങളുമായി ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്. സംശയകരമായ രീതിയിൽ തൃശൂരെ ടൂറിസ്റ്റ് ഹോമിൽ സ്ത്രീകൾ ഉള്ളതായി വിവരം ലഭിച്ചപ്പോൾ ഞങ്ങൾ റെയിഡിനു പോവുകയായിരുന്നു. രാത്രി പത്തോടെയാണ് റെയ്ഡ് നടത്തിയത്. ഒമ്പത് സ്ത്രീകൾ അവിടെയുണ്ടായിരുന്നു. എല്ലാം റാക്കറ്റിലെ കണ്ണികൾ. ഞങ്ങൾ അവരെ ചോദ്യം ചെയ്തു. അസം, ബെംഗളൂരു ഡൽഹി, ബോംബെ എന്നിവിടങ്ങളിൽ ഉള്ളവരാണ് പെൺകുട്ടികൾ. ഒരു മലയാളി പെൺകുട്ടിയും ഇവർക്കൊപ്പമുണ്ട്. ഇതിൽ മൂന്നു പേരെ മാത്രമാണ് ഞങ്ങൾ അറസ്റ്റ് ചെയ്തത്. മറ്റുള്ളവരെ മൊഴിയെടുത്ത് കോടതിയിൽ ഹാജരാക്കി വിട്ടു. തങ്ങൾ സ്ഥിരമായി ഒരിടത്തും തങ്ങാത്തവർ എന്നാണ് പെൺകുട്ടികൾ പൊലീസിനോട് പറഞ്ഞത്.
ആളുകളെ സ്വീകരിക്കുമ്പോൾ കിട്ടുന്ന വരുമാനത്തിന്റെ പകുതി സീമയ്ക്ക് നൽകും. പകുതി തങ്ങൾ എടുക്കും. മാസങ്ങൾ മാത്രം തങ്ങും. പിന്നെ തിരിച്ചു പോകും. തങ്ങൾക്ക് അറിയുന്നവർക്ക് സീമയുടെ നമ്പർ നൽകി താത്പര്യമുള്ളവരെ സീമയുടെ അടുത്തേക്ക് അയക്കും. അവരും ഇപ്രകാരം കുട്ടികളെ സീമയുടെ അടുത്ത് എത്തിക്കും. സീമ ആദ്യം കീഴടങ്ങിയില്ല. പെൺകുട്ടികൾ കസ്റ്റഡിയിൽ ആണെന്ന് മനസിലായപ്പോൾ സീമ പിന്നീട് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. ഏഴു കേസുകളിൽ പ്രതിയാണ്. വീടുകൾ വാടകയ്ക്ക് എടുത്തു സ്ത്രീകളെ താമസിപ്പിക്കുന്ന രീതിയാണ് വാടാനപ്പള്ളിക്കാരിയായ സീമയുടെത്. ഇടയ്ക്കിടയ്ക്ക് താവളം മാറും. പെൺകുട്ടികളെയും മാറ്റും. തനിക്ക് വേറെ വാണിഭ സംഘങ്ങളുമായി ബന്ധം ഇല്ലാ എന്നാണ് സീമ പറഞ്ഞത്. പക്ഷെ ഒട്ടനവധി വൻ ബന്ധങ്ങൾ ഉള്ള സ്ത്രീയാണ് സീമ എന്ന് ചോദ്യം ചെയ്യലിൽ മനസിലായിട്ടുണ്ട്. വാടാനപ്പള്ളിക്കാരിയാണ് സീമ. തൃശൂർ സ്വദേശി തന്നെ. തൃശൂർ ജില്ല കേന്ദ്രീകരിച്ച വാണിഭം മാത്രമാണ് നടത്തുന്നത് എന്നാണ് സീമ മൊഴി നൽകിയത്. ചോദ്യം ചെയ്യലിലാണ് വേറെയും കേസുകളിൽ പ്രതിയാണ് സീമ എന്ന് മനസിലാക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്