Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യൂത്ത് കോൺഗ്രസ് നേതാവ് ശാശ്വതിയുമായി അടുക്കുന്നത് ഭാര്യയുടെ സുഹൃത്ത് എന്ന നിലയിൽ; പൂസായപ്പോൾ ശാശ്വതിയുമായുള്ള ബന്ധം സതീഷ് റഷീദിനോട് വെളിപ്പെടുത്തിയതുകൊലയ്ക്ക് കാരണമായി; സിനിമാ കൊലപാതകത്തെ പോലെ സംഭവങ്ങൾ വിവരിച്ച് പൊലീസിനേയും അതിശയിപ്പിച്ച് റിയാലിറ്റി ഷോ താരം

യൂത്ത് കോൺഗ്രസ് നേതാവ് ശാശ്വതിയുമായി അടുക്കുന്നത് ഭാര്യയുടെ സുഹൃത്ത് എന്ന നിലയിൽ; പൂസായപ്പോൾ ശാശ്വതിയുമായുള്ള ബന്ധം സതീഷ് റഷീദിനോട് വെളിപ്പെടുത്തിയതുകൊലയ്ക്ക് കാരണമായി; സിനിമാ കൊലപാതകത്തെ പോലെ സംഭവങ്ങൾ വിവരിച്ച് പൊലീസിനേയും അതിശയിപ്പിച്ച് റിയാലിറ്റി ഷോ താരം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: അയ്യന്തോൾ പഞ്ചിക്കലിലെ ഫ്ളാറ്റിൽ യുവാവിനെ കല്ലുകൊണ്ട് ഇടിച്ച് കൊലപെടുത്തിയ സംഭവത്തിന് പിന്നിലെ പ്രധാന പ്രതിയും കോൺഗ്രസ് നേതാവുമായ റഷീദിനെ പിടികൂടാനുള്ള പൊലീസ് നീക്കങ്ങൾ എങ്ങുമെത്തുന്നില്ല. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായ റിഷീദുമായി ബന്ധമുള്ള മുൻ കെപിസിസി സെക്രട്ടറിയെ കേസിൽ പ്രതിചേർക്കുന്നതിലും തീരുമാനമായില്ല. കേസിൽ ്അറസ്റ്റിലായ മഴവിൽ മനോരമയിലെ റിയാലിറ്റി ഷോ താരം ശാശ്വതിയുടെ മൊഴിയിൽ എല്ലാം വ്യക്തമാക്കിയിട്ടും കെപിസിസി നേതാവ് കേസിൽ പ്രതിയാകാത്തത് പുതിയ സംശയങ്ങൾക്കും ഇട നൽകുന്നു.

ശാശ്വതിയുടെ വെളിപ്പെടുത്തലിൽ കേസ് എടുക്കാതിരിക്കാൻ കോൺഗ്രസ് നേതാവിനായി കള്ളക്കളികൾ സജീവമാണെന്നാണ് സൂചന. 'മൂന്ന് ദിവസം ഫ്ളാറ്റിനകത്തെ മുറിയിൽ കെട്ടിയിട്ട് തുടർച്ചയായി മർദ്ദിച്ചു. ആദ്യം വടികൊണ്ടായിരുന്നു പ്രഹരം. എന്നിട്ടും ഉള്ളിലെ വൈരാഗ്യം അടങ്ങിയില്ല. പിന്നീട് ബാത്ത്‌റൂമിലെ അലക്കുകല്ലുകൊണ്ട് തലക്കടിച്ചു. ഞരമ്പ് പൊട്ടി രക്തമൊഴുകുംവരെ മർദ്ദനം തുടർന്നു. ബോധം തെളിയാതെ വന്നപ്പോൾ ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെയും സുഹൃത്തിനെയും വിളിച്ച് ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കാൻ നിർദ്ദേശിച്ചു...എന്നാൽ ശാശ്വതിയുടെ മൊഴി. അതിന് മുമ്പ് കെപിസിസി മുൻ സെക്രട്ടറി എത്തിയെന്ന് ശാശ്വതി സമ്മതിച്ചിട്ടുമുണ്ട്.

ഷൊർണൂർ ലത നിവാസിൽ ബാലസുബ്രഹ്മണ്യത്തിന്റെ മകൻ സതീശനാണ് കൊല്ലപ്പെട്ടത്. സതീശനും സുഹൃത്ത് യൂത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമായ റഷീദിനും ശാശ്വതിയുമായുള്ള ബന്ധമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്. കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് റഷീദ് ഒളിവിലാണ്. ഇയാളെ പിടികൂടിയാലേ കൊലപാതകത്തിന്റെ ശരിക്കുള്ള ചുരുൾ നിവരൂ. എന്നാൽ ഇതിന് പൊലീസ് തയ്യാറാകുന്നില്ല. കെപിസിസി നേതാവ് കുടുങ്ങുമെന്നതിനാലാണ് ഇതെന്നാണ് സൂചന. കൊല നടത്തിയതുകൊടൈക്കനാൽ യാത്രക്ക് ശേഷാണെന്നും ശാശ്വതി വെളിപ്പെടുത്തിയിട്ടുണ്ട്.

ഗുരുവായൂർ സ്വദേശിയായ ശാശ്വതി എന്ന് വീട്ടമ്മ ചാനൽ റിയാലിറ്റി ഷോയിലൂടെയാണ് പൊതുപരിപാടികളിൽ സജീവമാകുന്നത്. ഇടക്കാലത്ത് ഭർത്താവുമായി തെറ്റിപ്പിരിഞ്ഞ ഇവർ അയ്യന്തോളിലെ ഫ്ളാറ്റിൽ താമസം തുടങ്ങി. കുഞ്ഞും ഒപ്പമുണ്ടായിരുന്നു. ഈ സമയത്താണ് അയ്യന്തോൾ സ്വദേശിയും കോൺഗ്രസ് ബ്ലോക്ക് നേതാവുമായ റഷീദുമായി ശാശ്വതി അടുക്കുന്നത്. റഷീദിന്റെ ഭാര്യയും ശാശ്വതിയും സുഹൃത്തുക്കളായിരുന്നു. ഈ അടുപ്പമാണ് പിന്നീട് ഇവരുവരും തമ്മിലുള്ള വഴിവിട്ട ബന്ധങ്ങളിലേക്ക് നീങ്ങിയത്.

സതീഷിനെ കഠിനമായി മർദ്ദിച്ചതെന്ന് ശാശ്വതി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ബീയർ മാത്രമാണ് താൻ കഴിച്ചിരുന്നതെന്നും എന്നാൽ, അതിൽ മറ്റാരോ മദ്യം കലർത്തിയിരുന്നതിനാൽ, അതിന്റെ ലഹരിയിലാണ് ക്രൂരമായി മർദ്ദിച്ചതെന്നും യുവതി പറയുന്നു. പെൺ വിഷയം തന്നെയാണ് കൊലപാതകത്തിന് കാരണമായതെന്നും ശാശ്വതി സമ്മതിക്കുന്നു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായ റഷീദുമായി തനിക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നു. റഷീദ് അറിയാതെ കൊല്ലപ്പെട്ട സതീഷുമായി ബന്ധം പുലർത്തി.

എന്നാൽ, ഇക്കാര്യം റഷീദിനോട് മദ്യലഹരിയിലായിരുന്നപ്പോൾ സതീഷ് വെളിപ്പെടുത്തി. പിന്നീട് ഫ്ളാറ്റിൽ വച്ച് സതീഷിന്റെ സാന്നിദ്ധ്യത്തിൽ ഇക്കാര്യം ശാശ്വതിയോട് റഷീദ് ചോദിച്ചു. ശാശ്വതി അത് നിഷേധിച്ചു. എങ്കിലും അടങ്ങാത്ത പക തോന്നി. ആ പകയിലാണ് ഇല്ലാത്ത കാര്യം പറയുമോടാ എന്നു ചോദിച്ച് താൻ മർദ്ദിച്ചതെന്ന് ശാശ്വതി വെളിപ്പെടുത്തി. ഫ്ളാറ്റിൽ മൂന്നു ദിവസം കെട്ടിയിട്ടാണ് മർദ്ദിച്ചത്. ബാത്ത് റൂമിൽ തുണികൾ അലക്കാൻ ഉപയോഗിക്കുന്ന കല്ല് എടുത്ത് മുതുകത്ത് ആഞ്ഞ് ഇടിക്കുകയായിരുന്നു. മുതുകത്തെ ഞരമ്പുകൾ തകർന്നാണ് ചോര വാർന്ന് സതീഷ് മരിച്ചത്. കേസിൽ അറസ്റ്റിലായ കൃഷ്ണപ്രസാദുമായും അവിഹതമുണ്ടെന്നും ശാശ്വതി സമ്മതിച്ചിട്ടുണ്ട്.

റഷീദും ശാശ്വതിയും മറ്റൊരു സുഹൃത്ത് കൃഷ്ണപ്രസാദും ചേർന്നാണ് മർദ്ദിച്ചത്. കൃഷ്ണപ്രസാദിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോൺഗ്രസ് നേതാവ് റഷീദ് ഒളിവിലാണ്. റഷീദ് നേരത്തെ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് ജുവലറിയിൽ നിന്ന് കൊണ്ടുപോയ കിലാേക്കണക്കിന് ആഭരണങ്ങൾ വഴിയിൽ തടഞ്ഞ് തട്ടിയെടുത്ത കേസിലെ പ്രതിയാണ്. അതിന്റെ വിചാരണയ്ക്കിടയിൽ റഷീദ് പാർട്ടി ബ്‌ളോക്ക് പ്രസിഡന്റായി. ഇപ്പോൾ ഫ്ളാറ്റിൽ വന്നുപോയ മുൻ കെ. പി.സി. സി. സെക്രട്ടറിയുടെ പിന്തുണയോടെയാണ് പദവി സംഘടിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP