Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹ മോചിതരും ഭർത്താക്കന്മാർ വിദേശത്തുള്ള യുവതികളെയും നോട്ടമിട്ട് അടുത്തുകൂടും; വശംവദയാക്കി മാനം കവരും; സ്വകാര്യ നിമിഷങ്ങൾ രഹസ്യമായി ചിത്രീകരിച്ച് ബ്ലാക്‌മെയിലിംഗും; ഒരേസമയം ബന്ധം പുലർത്തിയിരുന്നത് നിരവധി യുവതികളുമായി; വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ 'സൂപ്പർ റോമിയോ' കളിയിൽ പിടിയിലാകുന്നത് ആദ്യം; നിരവധി യുവതികളുടെ ദാമ്പത്യം തുലയുമെന്നതിൽ അന്വേഷണം തുടരാനാകാതെ പൊലീസും: നഴ്സിന്റെ പരാതിയിൽ അറസ്റ്റിലായ സഞ്ജു ഒരു കില്ലാഡി തന്നെ!

വിവാഹ മോചിതരും ഭർത്താക്കന്മാർ വിദേശത്തുള്ള യുവതികളെയും നോട്ടമിട്ട് അടുത്തുകൂടും; വശംവദയാക്കി മാനം കവരും; സ്വകാര്യ നിമിഷങ്ങൾ രഹസ്യമായി ചിത്രീകരിച്ച് ബ്ലാക്‌മെയിലിംഗും; ഒരേസമയം ബന്ധം പുലർത്തിയിരുന്നത് നിരവധി യുവതികളുമായി; വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ 'സൂപ്പർ റോമിയോ' കളിയിൽ പിടിയിലാകുന്നത് ആദ്യം; നിരവധി യുവതികളുടെ ദാമ്പത്യം തുലയുമെന്നതിൽ അന്വേഷണം തുടരാനാകാതെ പൊലീസും: നഴ്സിന്റെ പരാതിയിൽ അറസ്റ്റിലായ സഞ്ജു ഒരു കില്ലാഡി തന്നെ!

എം മനോജ് കുമാർ

തിരുവനന്തപുരം: അരൂർ പൊലീസ് വട്ടിയൂർക്കാവിലെത്തി അറസ്റ്റ് ചെയ്ത കെ എസ് സഞ്ജു (35) സ്ത്രീകളെ തന്ത്രത്തിൽ വലയിലാക്കി പീഡിപ്പിക്കുന്നതിൽ അതിവിദഗ്ധൻ. സ്ത്രീകൾ ദൗർബല്യമായി മാറിയ സഞ്ജുവിന്റെ ബന്ധങ്ങൾ കേട്ട് ഞെട്ടിയത് അറസ്റ്റ് ചെയ്യാനെത്തിയ അരൂർ എസ്‌ഐ മനോജിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘമാണ്. സഞ്ജു വാടകക്ക് താമസിച്ചിരുന്ന വട്ടിയൂർക്കാവ് സൂര്യ നഗർ ഹൗസ് നമ്പർ 94ലാണ് അരൂർ പൊലീസ് പരിശോധന നടത്തിയത്. വിവാഹമോചിതയായ സ്ത്രീകളെയോ  അല്ലെങ്കിൽ
കുടുംബ പ്രശ്‌നങ്ങൾ ഉള്ള സ്ത്രീകളെയും നോട്ടമിട്ട് അവരെ വശീകരിച്ച് ലൈംഗികമായി ഉപയോഗപ്പെടുത്തുകയാണ് സഞ്ജുവിന്റെ പതിവു പരിപാടി. കാലങ്ങളായി ഈ ശീലവുമായി മുന്നോട്ടു പോകവേയാണ് ഇപ്പോൾ അറസ്റ്റിലായത്. ഇത്രയും കാലം 'സൂപ്പർ റോമിയോ' കളിച്ചു നടന്ന യുവാവാണ് ഒടുവിൽ ഒരു നഴ്‌സിന്റെ പരാതിയിൽ വെട്ടിലായത്.

ഫോട്ടോകൾ കാട്ടി ബ്‌ളാക്ക് മെയിൽ ചെയ്തും സഞ്ജു യുവതികളെ പീഡിപ്പിച്ചതായാണ് സൂചന. സഞ്ജുവിന്റെ ബന്ധങ്ങളുടെ പേരിൽ കൂടുതൽ അന്വേഷണം നടത്താനും കഴിയാത്ത അവസ്ഥയിലാണ് പൊലീസ് സംഘം. അന്വേഷണം നടത്തിയാൽ പല പെൺകുട്ടികളുടെയും വിവാഹ ജീവിതം തകരും എന്നതിനാലാണിത്. അറിഞ്ഞോ അറിയാതെയോ സഞ്ജുവിന്റെ കെണിയിൽ കുടുങ്ങിയത് അനേകം യുവതികളാണ്. ഇവർ ആരൊക്കെ എന്ന് പൊലീസിന് അറിയാമെങ്കിലും ഈ രീതിയിൽ അന്വേഷണം നീക്കാൻ പൊലീസിന് പരിമിതികളുമുണ്ട്. വിവാഹ മോചിതയായ സ്ത്രീകളെ തിരഞ്ഞുപോയി അവരെ പീഡിപ്പിക്കുക പതിവാക്കിയ പീഡകനാണ് സഞ്ജു. അതുകൊണ്ട് തന്നെ പല സ്ത്രീകളും തങ്ങൾക്ക് പറ്റിയ അമളികൾ പുറത്ത് പറയാൻ തയ്യാറല്ല. ഇതാണ് ഇനി വരാൻ പോകുന്ന അന്വേഷണത്തിൽ സഞ്ജുവിന് തുണയാകുന്നത്.

ഈ കഴിഞ്ഞ ദിവസമാണ് വിവാഹ വാഗ്ദാനം നൽകിയുള്ള പീഡനത്തിന്റെ പേരിൽ അരൂരിലെ യുവതി നൽകിയ പരാതിയിൽ സഞ്ജു അറസ്റ്റിലാകുന്നത്. വിവാഹശേഷം സഞ്ജുവിന്റെ ചതി മനസിലാക്കിയാണ് യുവതി വനിതാ കമ്മീഷനിൽ പരാതി നൽകിയത്. ഈ പരാതിയിലാണ് സഞ്ജു കുടുങ്ങിയത്. സഞ്ജുവിന്റെ കമ്പ്യുട്ടർ പരിശോധിച്ച പൊലീസിന് പല യുവതികളുടെയും ഫോട്ടോകൾ ലഭിച്ചിട്ടുണ്ട്. പല ഫോട്ടോകളും ഡിലീറ്റ് ചെയ്ത് കളഞ്ഞതിനാൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് അരൂർ പൊലീസ്. അതേസമയം സഞ്ജുവിന് ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു. ഒരുമിച്ച് സമ്മതപ്രകാരം കഴിഞ്ഞു എന്നത് മുൻ നിർത്തിയാണ് കോടതി സഞ്ജുവിന് ജാമ്യം അനുവദിച്ചത്. പക്ഷെ സഞ്ജു പിടികൂടപ്പെട്ടേണ്ട കേസുകൾ ഒരുപാടുണ്ട് എന്നത് പൊലീസ് തുടരന്വേഷണത്തിൽ പരിഗണിക്കുന്നുമുണ്ട്. ഫോട്ടോ വഴിയുള്ള സഞ്ജുവിന്റെ ബ്‌ളാക് മെയിലിംഗിലാണ് അരൂർ സ്വദേശിയായ ബാംഗളൂരിൽ നഴ്സായിരുന്ന യുവതി കുടുങ്ങിയത്.

വിവാഹമോചിതയും 12 വയസുള്ള പെൺകുട്ടിയുടെ അമ്മയുമായ യുവതി തുടർ ആലോചനകൾ ക്ഷണിച്ചിരുന്നു. അപ്പോഴാണ് സഞ്ജുവിന്റെ സുഹൃത്ത്ഈ യുവതിയെ വിവാഹം കഴിക്കാൻ ആലോചിക്കുന്നത്. അത് വെറും ആലോചന മാത്രമായിരുന്നു. ഈ കാര്യത്തിലും പൊലീസിന് സംശയങ്ങളുണ്ട്. കാരണം സുഹൃത്ത് യുവതിയുമായി ഒരുമിച്ച് എടുത്ത ഫോട്ടോ വഴിയാണ് യുവതി സഞ്ജുവിന് മുന്നിൽ കുരുങ്ങുന്നത്.  സുഹൃത്ത് ഈ യുവതിയെ വിവാഹം കഴിച്ചില്ല. പക്ഷെ യുവതിയെ ചുംബിക്കുകയും ഒപ്പം നിൽക്കുകയും ഒക്കെ ചെയ്തിരുന്നു. ഇതു  സുഹൃത്ത് സൂത്രത്തിൽ ക്യാമറയിലേക്ക് പകർത്തുകയും ചെയ്തിരുന്നു. ആലോചന മുടങ്ങിയപ്പോഴും ഈ ഫോട്ടോ  കമ്പ്യൂട്ടറിൽ സൂക്ഷിച്ചു.

സുഹൃത്തിന്റെ ശിഷ്യനായ സഞ്ജു ഈ ഫോട്ടോ കൈക്കലാക്കുകയും യുവതിയെ വിവാഹം എന്ന പേരിൽ സമീപിക്കുകയും ചെയ്തു. യുവതി പക്ഷെ ഈ ആലോചന നിരസിച്ചു. എനിക്ക് കഥയെല്ലാം അറിയാം എന്ന് പറഞ്ഞു യുവതിയെ ഈ ഫോട്ടോ കാട്ടി ബ്‌ളാക്ക് മെയിൽ ചെയ്യുകയാണ് സഞ്ജു ചെയ്തത്. നിരന്തരം വിവാഹം എന്ന് പറഞ്ഞു പിറകെ കൂടിയപ്പോൾ ഒടുവിൽ യുവതി സമ്മതം മൂളുകയുമായിരുന്നു. ഇതിന്നിടയിൽ യുവതിയും സഞ്ജുവും രണ്ടു തവണ ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു.

ഒടുവിൽ യുവതി വിവാഹത്തിന് സമ്മതം മൂളിയെങ്കിലും പീഡകവീരൻ ആയ സഞ്ജു യുവതിയെ വിവാഹം കഴിച്ചില്ല. സഞ്ജു യുവതിയുടെ വീട്ടിൽ വന്നു വിവാഹത്തിന് സമ്മതം എന്ന രീതിയിൽ സംസാരിക്കുകയാണ് ചെയ്തത്. വിവാഹം എന്ന പേരിൽ സഞ്ജു യുവതിയേയും കൂട്ടി അമ്പലപ്പുഴ ക്ഷേത്രത്തിൽ പോയി. തട്ടിപ്പ് പരിപാടിയായതിനാൽ സഞ്ജുവിന്റെ ആരും എത്തിയിരുന്നില്ല. ഒടുവിൽ കാറിൽ വെച്ച് യുവതിയുടെ കഴുത്തിൽ താലി ചാർത്തി. പിന്നീട് വിവാഹം കഴിച്ചു എന്ന രീതിയിലാണ് സഞ്ജു നീങ്ങിയത്. പക്ഷെ വിവാഹശേഷം സഞ്ജുവിന്റെ ബന്ധങ്ങൾ യുവതി മനസിലാക്കിയിരുന്നു. പക്ഷെ യുവതിക്ക് ഒന്നും മിണ്ടാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഒരു വർഷം ഇങ്ങിനെ ഒന്നിച്ച് ജീവിച്ച ശേഷം സഞ്ജു യുവതിയെ വേണ്ടെന്നു വെച്ചു. യുവതി ഈ കാര്യം എതിർക്കുകയും ചെയ്തു. കാരണം രണ്ടു തവണ ഇവരെ സഞ്ജു അബോർഷന് വിധേയമാക്കിയിരുന്നു.

ബന്ധം തുടരണം എന്ന് പറഞ്ഞു യുവതി എതിർത്തപ്പോൾ ഒരു സുപ്രഭാതത്തിൽ സഞ്ജു ഇറങ്ങിപ്പോയി. ഇതിനെ തുടർന്നാണ് യുവതി വനിതാ കമ്മീഷനിൽ പരാതി നൽകിയത്. വനിതാ കമ്മീഷൻ സിറ്റിഗിൽ ചതി മനസിലാക്കിയ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് സഞ്ജു പിടിയിലായത്. ഗർഭം അലസിപ്പിക്കൽ വേളയിൽ ഭർത്താവ് എന്ന് പറഞ്ഞു രണ്ടു സമയത്തും ഒപ്പ് വെച്ചത് സഞ്ജുവായിരുന്നു. ഇത് യുവതി തെളിവായി ഹാജരാക്കുകയും ചെയ്തിരുന്നു. വിവാഹം കഴിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടപ്പോൾ സഞ്ജു അത് നിരസിച്ചു. ഇതോടെ കമ്മീഷൻ കേസ് എടുക്കാൻ ഉത്തരവിടുകയായിരുന്നു. ഇതോടെയാണ് പീഡകവീരൻ കുടുങ്ങിയത്. പക്ഷെ അരൂർ പൊലീസ് സഞ്ജുവിന്റെ കാര്യത്തിൽ തുടർ അന്വേഷണത്തിനാണ് ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെ ഇപ്പോൾ ജാമ്യത്തിലുമുള്ള സഞ്ജു വീണ്ടും മറ്റു കേസുകളിൽ കുരുങ്ങാൻ സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP