വിവാഹ മോചിതരും ഭർത്താക്കന്മാർ വിദേശത്തുള്ള യുവതികളെയും നോട്ടമിട്ട് അടുത്തുകൂടും; വശംവദയാക്കി മാനം കവരും; സ്വകാര്യ നിമിഷങ്ങൾ രഹസ്യമായി ചിത്രീകരിച്ച് ബ്ലാക്മെയിലിംഗും; ഒരേസമയം ബന്ധം പുലർത്തിയിരുന്നത് നിരവധി യുവതികളുമായി; വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ 'സൂപ്പർ റോമിയോ' കളിയിൽ പിടിയിലാകുന്നത് ആദ്യം; നിരവധി യുവതികളുടെ ദാമ്പത്യം തുലയുമെന്നതിൽ അന്വേഷണം തുടരാനാകാതെ പൊലീസും: നഴ്സിന്റെ പരാതിയിൽ അറസ്റ്റിലായ സഞ്ജു ഒരു കില്ലാഡി തന്നെ!
എം മനോജ് കുമാർ
തിരുവനന്തപുരം: അരൂർ പൊലീസ് വട്ടിയൂർക്കാവിലെത്തി അറസ്റ്റ് ചെയ്ത കെ എസ് സഞ്ജു (35) സ്ത്രീകളെ തന്ത്രത്തിൽ വലയിലാക്കി പീഡിപ്പിക്കുന്നതിൽ അതിവിദഗ്ധൻ. സ്ത്രീകൾ ദൗർബല്യമായി മാറിയ സഞ്ജുവിന്റെ ബന്ധങ്ങൾ കേട്ട് ഞെട്ടിയത് അറസ്റ്റ് ചെയ്യാനെത്തിയ അരൂർ എസ്ഐ മനോജിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘമാണ്. സഞ്ജു വാടകക്ക് താമസിച്ചിരുന്ന വട്ടിയൂർക്കാവ് സൂര്യ നഗർ ഹൗസ് നമ്പർ 94ലാണ് അരൂർ പൊലീസ് പരിശോധന നടത്തിയത്. വിവാഹമോചിതയായ സ്ത്രീകളെയോ അല്ലെങ്കിൽ
കുടുംബ പ്രശ്നങ്ങൾ ഉള്ള സ്ത്രീകളെയും നോട്ടമിട്ട് അവരെ വശീകരിച്ച് ലൈംഗികമായി ഉപയോഗപ്പെടുത്തുകയാണ് സഞ്ജുവിന്റെ പതിവു പരിപാടി. കാലങ്ങളായി ഈ ശീലവുമായി മുന്നോട്ടു പോകവേയാണ് ഇപ്പോൾ അറസ്റ്റിലായത്. ഇത്രയും കാലം 'സൂപ്പർ റോമിയോ' കളിച്ചു നടന്ന യുവാവാണ് ഒടുവിൽ ഒരു നഴ്സിന്റെ പരാതിയിൽ വെട്ടിലായത്.
ഫോട്ടോകൾ കാട്ടി ബ്ളാക്ക് മെയിൽ ചെയ്തും സഞ്ജു യുവതികളെ പീഡിപ്പിച്ചതായാണ് സൂചന. സഞ്ജുവിന്റെ ബന്ധങ്ങളുടെ പേരിൽ കൂടുതൽ അന്വേഷണം നടത്താനും കഴിയാത്ത അവസ്ഥയിലാണ് പൊലീസ് സംഘം. അന്വേഷണം നടത്തിയാൽ പല പെൺകുട്ടികളുടെയും വിവാഹ ജീവിതം തകരും എന്നതിനാലാണിത്. അറിഞ്ഞോ അറിയാതെയോ സഞ്ജുവിന്റെ കെണിയിൽ കുടുങ്ങിയത് അനേകം യുവതികളാണ്. ഇവർ ആരൊക്കെ എന്ന് പൊലീസിന് അറിയാമെങ്കിലും ഈ രീതിയിൽ അന്വേഷണം നീക്കാൻ പൊലീസിന് പരിമിതികളുമുണ്ട്. വിവാഹ മോചിതയായ സ്ത്രീകളെ തിരഞ്ഞുപോയി അവരെ പീഡിപ്പിക്കുക പതിവാക്കിയ പീഡകനാണ് സഞ്ജു. അതുകൊണ്ട് തന്നെ പല സ്ത്രീകളും തങ്ങൾക്ക് പറ്റിയ അമളികൾ പുറത്ത് പറയാൻ തയ്യാറല്ല. ഇതാണ് ഇനി വരാൻ പോകുന്ന അന്വേഷണത്തിൽ സഞ്ജുവിന് തുണയാകുന്നത്.
ഈ കഴിഞ്ഞ ദിവസമാണ് വിവാഹ വാഗ്ദാനം നൽകിയുള്ള പീഡനത്തിന്റെ പേരിൽ അരൂരിലെ യുവതി നൽകിയ പരാതിയിൽ സഞ്ജു അറസ്റ്റിലാകുന്നത്. വിവാഹശേഷം സഞ്ജുവിന്റെ ചതി മനസിലാക്കിയാണ് യുവതി വനിതാ കമ്മീഷനിൽ പരാതി നൽകിയത്. ഈ പരാതിയിലാണ് സഞ്ജു കുടുങ്ങിയത്. സഞ്ജുവിന്റെ കമ്പ്യുട്ടർ പരിശോധിച്ച പൊലീസിന് പല യുവതികളുടെയും ഫോട്ടോകൾ ലഭിച്ചിട്ടുണ്ട്. പല ഫോട്ടോകളും ഡിലീറ്റ് ചെയ്ത് കളഞ്ഞതിനാൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് അരൂർ പൊലീസ്. അതേസമയം സഞ്ജുവിന് ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു. ഒരുമിച്ച് സമ്മതപ്രകാരം കഴിഞ്ഞു എന്നത് മുൻ നിർത്തിയാണ് കോടതി സഞ്ജുവിന് ജാമ്യം അനുവദിച്ചത്. പക്ഷെ സഞ്ജു പിടികൂടപ്പെട്ടേണ്ട കേസുകൾ ഒരുപാടുണ്ട് എന്നത് പൊലീസ് തുടരന്വേഷണത്തിൽ പരിഗണിക്കുന്നുമുണ്ട്. ഫോട്ടോ വഴിയുള്ള സഞ്ജുവിന്റെ ബ്ളാക് മെയിലിംഗിലാണ് അരൂർ സ്വദേശിയായ ബാംഗളൂരിൽ നഴ്സായിരുന്ന യുവതി കുടുങ്ങിയത്.
വിവാഹമോചിതയും 12 വയസുള്ള പെൺകുട്ടിയുടെ അമ്മയുമായ യുവതി തുടർ ആലോചനകൾ ക്ഷണിച്ചിരുന്നു. അപ്പോഴാണ് സഞ്ജുവിന്റെ സുഹൃത്ത്ഈ യുവതിയെ വിവാഹം കഴിക്കാൻ ആലോചിക്കുന്നത്. അത് വെറും ആലോചന മാത്രമായിരുന്നു. ഈ കാര്യത്തിലും പൊലീസിന് സംശയങ്ങളുണ്ട്. കാരണം സുഹൃത്ത് യുവതിയുമായി ഒരുമിച്ച് എടുത്ത ഫോട്ടോ വഴിയാണ് യുവതി സഞ്ജുവിന് മുന്നിൽ കുരുങ്ങുന്നത്. സുഹൃത്ത് ഈ യുവതിയെ വിവാഹം കഴിച്ചില്ല. പക്ഷെ യുവതിയെ ചുംബിക്കുകയും ഒപ്പം നിൽക്കുകയും ഒക്കെ ചെയ്തിരുന്നു. ഇതു സുഹൃത്ത് സൂത്രത്തിൽ ക്യാമറയിലേക്ക് പകർത്തുകയും ചെയ്തിരുന്നു. ആലോചന മുടങ്ങിയപ്പോഴും ഈ ഫോട്ടോ കമ്പ്യൂട്ടറിൽ സൂക്ഷിച്ചു.
സുഹൃത്തിന്റെ ശിഷ്യനായ സഞ്ജു ഈ ഫോട്ടോ കൈക്കലാക്കുകയും യുവതിയെ വിവാഹം എന്ന പേരിൽ സമീപിക്കുകയും ചെയ്തു. യുവതി പക്ഷെ ഈ ആലോചന നിരസിച്ചു. എനിക്ക് കഥയെല്ലാം അറിയാം എന്ന് പറഞ്ഞു യുവതിയെ ഈ ഫോട്ടോ കാട്ടി ബ്ളാക്ക് മെയിൽ ചെയ്യുകയാണ് സഞ്ജു ചെയ്തത്. നിരന്തരം വിവാഹം എന്ന് പറഞ്ഞു പിറകെ കൂടിയപ്പോൾ ഒടുവിൽ യുവതി സമ്മതം മൂളുകയുമായിരുന്നു. ഇതിന്നിടയിൽ യുവതിയും സഞ്ജുവും രണ്ടു തവണ ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു.
ഒടുവിൽ യുവതി വിവാഹത്തിന് സമ്മതം മൂളിയെങ്കിലും പീഡകവീരൻ ആയ സഞ്ജു യുവതിയെ വിവാഹം കഴിച്ചില്ല. സഞ്ജു യുവതിയുടെ വീട്ടിൽ വന്നു വിവാഹത്തിന് സമ്മതം എന്ന രീതിയിൽ സംസാരിക്കുകയാണ് ചെയ്തത്. വിവാഹം എന്ന പേരിൽ സഞ്ജു യുവതിയേയും കൂട്ടി അമ്പലപ്പുഴ ക്ഷേത്രത്തിൽ പോയി. തട്ടിപ്പ് പരിപാടിയായതിനാൽ സഞ്ജുവിന്റെ ആരും എത്തിയിരുന്നില്ല. ഒടുവിൽ കാറിൽ വെച്ച് യുവതിയുടെ കഴുത്തിൽ താലി ചാർത്തി. പിന്നീട് വിവാഹം കഴിച്ചു എന്ന രീതിയിലാണ് സഞ്ജു നീങ്ങിയത്. പക്ഷെ വിവാഹശേഷം സഞ്ജുവിന്റെ ബന്ധങ്ങൾ യുവതി മനസിലാക്കിയിരുന്നു. പക്ഷെ യുവതിക്ക് ഒന്നും മിണ്ടാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഒരു വർഷം ഇങ്ങിനെ ഒന്നിച്ച് ജീവിച്ച ശേഷം സഞ്ജു യുവതിയെ വേണ്ടെന്നു വെച്ചു. യുവതി ഈ കാര്യം എതിർക്കുകയും ചെയ്തു. കാരണം രണ്ടു തവണ ഇവരെ സഞ്ജു അബോർഷന് വിധേയമാക്കിയിരുന്നു.
ബന്ധം തുടരണം എന്ന് പറഞ്ഞു യുവതി എതിർത്തപ്പോൾ ഒരു സുപ്രഭാതത്തിൽ സഞ്ജു ഇറങ്ങിപ്പോയി. ഇതിനെ തുടർന്നാണ് യുവതി വനിതാ കമ്മീഷനിൽ പരാതി നൽകിയത്. വനിതാ കമ്മീഷൻ സിറ്റിഗിൽ ചതി മനസിലാക്കിയ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് സഞ്ജു പിടിയിലായത്. ഗർഭം അലസിപ്പിക്കൽ വേളയിൽ ഭർത്താവ് എന്ന് പറഞ്ഞു രണ്ടു സമയത്തും ഒപ്പ് വെച്ചത് സഞ്ജുവായിരുന്നു. ഇത് യുവതി തെളിവായി ഹാജരാക്കുകയും ചെയ്തിരുന്നു. വിവാഹം കഴിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടപ്പോൾ സഞ്ജു അത് നിരസിച്ചു. ഇതോടെ കമ്മീഷൻ കേസ് എടുക്കാൻ ഉത്തരവിടുകയായിരുന്നു. ഇതോടെയാണ് പീഡകവീരൻ കുടുങ്ങിയത്. പക്ഷെ അരൂർ പൊലീസ് സഞ്ജുവിന്റെ കാര്യത്തിൽ തുടർ അന്വേഷണത്തിനാണ് ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെ ഇപ്പോൾ ജാമ്യത്തിലുമുള്ള സഞ്ജു വീണ്ടും മറ്റു കേസുകളിൽ കുരുങ്ങാൻ സാധ്യതയുണ്ട്.
Stories you may Like
- പാളിലെ 'മസിൽ കാട്ടൽ' സഞ്ജുവിന് ക്രിക്കറ്റ് ജീവിതം തുടരാനുള്ള ജീവവായു!
- പ്രതിസന്ധികൾ വിഴിഞ്ഞത്തെ പ്രതിഭയ്ക്ക് പുത്തരിയല്ല; സഞ്ജു 'ദി മാൻ ഓഫ് ദി മാച്ച്'
- ഞാൻ എങ്ങനെ നിർഭാഗ്യവാനായ ഒരു ക്രിക്കറ്ററാകും? സഞ്ജു
- ശ്രീശാന്തിന് മറുപടിയുമായി നെൽസൻ ജോസഫ്
- സഞ്ജു രണ്ടാം എം എസ് ധോണിയാണ്'; അനുഭവം പങ്കുവച്ച് രാജസ്ഥാൻ ട്രെയിനർ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍