കണ്ടെയ്നറിൽ പിച്ചള വസ്തുക്കളാക്കി നിസാർ അലിയാർ ഇന്ത്യയിലേക്ക് കടത്തിയ 4500 കോടിയുടെ സ്വർണം വാങ്ങിയത് ആര്? കേരളത്തിലെ ജുവല്ലറി ഗ്രൂപ്പുകളിലും സ്വർണം എത്തി; സ്വർണം കള്ളക്കടത്തിന് 22 നിക്ഷേപകരുടെ കൂട്ടായ്മയെന്ന് കണ്ടെത്തി കേന്ദ്ര റവന്യൂ ഇന്റലിജന്റസ്; മുന്ദ്ര തുറമുഖം വഴി സ്വർണം ജാംനഗറിലെ ഗോഡൗണിൽ എത്തിച്ച ശേഷം കേരളത്തിലേക്ക് കടത്തി; കള്ളക്കടത്ത് സ്വർണത്തിന്റെ തിളക്കത്തിൽ ആറ് വർഷം കൊണ്ട് സമ്പാദിച്ചത് ശതകോടികൾ; തൊട്ടതെല്ലാം പൊന്നാക്കിയ അലിയാരുടെ അധോലോക കഥകൾ തുടരുന്നു
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഇന്ത്യയിൽ സ്വർണ്ണക്കടത്തിന്റെ രാജാവായ നിസാർ അലിയാർ തുറമുഖങ്ങൾ വഴി കണ്ടെയ്നർ വഴി കടത്തിയ സ്വർണം ആർക്കാണ് വിതരണം ചെയ്തത്? സ്വർണ ഉപഭോഗത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിലേക്കാണ് വലിയ തോതിൽ അലിയാരുടെ കടത്ത് സ്വർണം എത്തിയതെന്നാണ് ഡിആർഐ നൽകുന്ന വിവരം. ദുബായിൽ നിന്നും അലിയാർ ചെറിയ തോതിൽ സ്വർണം കടത്തിയ ശേഷം പിന്നീട് അത് വിപുലമാക്കുകയാണ് ചെയ്തത്. ഒരിക്കൽ പ്രമുഖ ജുവല്ലറി ഉടമയായ ജോയ് ആലുക്കാസ് കണ്ടെയ്നറുകൾ വഴി സ്വർണം കടത്തുന്ന വിവരം ഒരു ചാനൽ ചർച്ചയിൽ വെളിപ്പെടുത്തിയത്. കേരളത്തിലെ പ്രമുഖ ജുവല്ലറി ഉടമകളാണ് ഈ കള്ളക്കടത്തിനെ പ്രോത്സാഹിപ്പിക്കുന്നത് എന്നതാണ് ഡിആർഐക്കും ലഭിച്ച വിവരം. നിസാർ അലിയാർക്ക് വേണ്ടി മുകൾ റോത്തഗിയെ പോലുള്ള പ്രമുഖ അഭിഭാഷകർ കളത്തിലിറങ്ങിയതിന് പിന്നിലും കേരളത്തിലെ വമ്പന്മാരാണ്.
ഇതിനിടെ ദുബായിയിൽ നിന്ന് മുംബൈയിലേക്കും കേരളത്തിലേക്കും സ്വർണം കള്ളക്കടത്ത് നടത്താൻ 22 നിക്ഷേപകരുടെ കൂട്ടായ്മ കേന്ദ്ര റവന്യു ഇന്റലിജൻസ് കണ്ടെത്തിയെന്ന റിപ്പോർട്ടു പുറത്തുവരുന്നുണ്ട്. മാതൃഭൂമി ന്യൂസ് ചാനലാണ് ഈ വാർത്ത പുറത്തുവിട്ടത്. നിസാർ അലിയാനാണ് സ്വർണ്ണക്കടത്തിന്റെ സൂത്രധാരൻ എങ്കിലും മറ്റു കൂട്ടാളികളും ഇയാൾക്ക് ഉണ്ടായിരുന്നതായി കേന്ദ്ര റവന്യു ഇന്റലിജൻസ് തയ്യാറാക്കിയിട്ടുള്ള അന്വേഷണ റിപ്പോർട്ടിൽ ആരോപിക്കുന്നു. നിസാർ അലിയാരെ മുംബൈയിൽനിന്ന് പിടികൂടി അതീവ രഹസ്യമായി നിസാർ സൂക്ഷിച്ചിരുന്ന രേഖകൾ കണ്ടെടുത്തതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ച കള്ളക്കടത്ത് നിക്ഷേപകരുടെ ശൃംഖല വെളിച്ചത്തുവന്നത്. പെൻഡ്രൈവിൽ നിസാർ സൂക്ഷിച്ച വിവരങ്ങളാണ് പുറത്തുവന്നത്.
2017 ഫെബ്രുവരി 27-നും 2019 മാർച്ച് 17-നും മധ്യേ ഈ സംഘം ഇന്ത്യയിൽ എത്തിച്ചത് 4,522 കിലോഗ്രാം സ്വർണമായിരുന്നു. ഇതിന്റെ മൂല്യം 1,473 കോടി രൂപ സ്വർണത്തിന് വില വരുമെന്ന് അധികൃതർ റിപ്പോർട്ടിൽ പറയുന്നു. ദുബായിൽ നിന്നും പിച്ചള പാഴ് വസ്തുക്കൾ കറുച്ച ചായം പൂശിയാണ് ഇയാൾ ഇന്ത്യയിലേക്ക് കടത്തിയത്. ഗൾഫിൽനിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖം വഴി സ്വർണം ജാംനഗറിലെ ഗോഡൗണിൽ എത്തിച്ചു. ഇവിടെ നിന്നും കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളിലേക്കും കടത്തുകയായിരുന്നു. മുംബൈയിൽ നിന്ന് ആറു മാസം മുമ്പ് 75 കിലോഗ്രാം സ്വർണം പിടിക്കപ്പെട്ടതോടെയാണ് ആഴത്തിലുള്ള അന്വേഷണം ആരംഭിച്ചത്. അന്വേഷിക്കാൻ ഗുജറാത്തിലും മുംബൈയിലും കേരളത്തിലുമായി ഉദ്യോഗസ്ഥരുടെ വലിയൊരു ശൃംഖല, കേന്ദ്ര റവന്യു ഇന്റലിജൻസ് രൂപപ്പെടുത്തി.
കള്ളക്കടത്ത് സംരംഭത്തിനായി 22 പേർ ഒത്തുചേർന്ന് ലക്ഷങ്ങളും കോടികളും നിസാർ അലിയാരെ ഏൽപ്പിച്ചിരുന്നു. ഇന്ത്യയിലുള്ള നിക്ഷേപകർ നൽകിയ തുക, ഹവാല ഇടപാട് വഴി നിസാർ അലിയാർ ദുബായിയിൽ എത്തിച്ചു. തന്റെ ജോലിക്കാരനായ കൽപ്പേഷ് നന്ദയുടെ പേരിൽ നിസാർ അലിയാർ ആരംഭിച്ച 'അൽ റംസ് മെറ്റൽ', 'ഡി.പി. മെറ്റൽ സ്ക്രാപ്പ്' എന്നീ സ്ഥാപനങ്ങൾ വഴിയായിരുന്നു ഇറക്കുമതി. നിസാർ അലിയാരെ പിടികൂടി അധികൃതർ ചോദ്യം ചെയ്തപ്പോൾ, കള്ളക്കടത്തിനു പിന്നിലുണ്ടായ ആസൂത്രണവും കോടികൾ നിക്ഷേപിക്കാൻ തയ്യാറായവരുടെ പേരുകളും വെളിപ്പെടുത്തി. നിസാർ ഒളിച്ചുെവച്ചിരുന്ന ഒരു പെൻഡ്രൈവ് അന്വേഷണ സംഘം കണ്ടെത്തി. അതിൽ ഇടപാടുകളുടെ വിശദമായ കണക്കുകൾ ഉണ്ടായിരുന്നു. മുൻകാലങ്ങളിൽ കോടികളുടെ സ്വർണം കള്ളക്കടത്ത് നടത്തിയതിന്റെ വിശദാംശങ്ങൾ നിസാർ തുടർന്ന് വെളിപ്പെടുത്തുകയും ചെയ്തുവെന്ന് അധികൃതർ പറഞ്ഞു.
നിരവധി പേരെ തുടർന്ന് അധികൃതർ ചോദ്യംചെയ്തു. അവരിൽനിന്ന് സ്വർണവും പണവും കണ്ടെടുത്തു. 'പുരൻ സിങ് രജപുത്' എന്നയാളുടെ മേശയിൽ നിന്ന് മാത്രമായി 68 ലക്ഷം രൂപ കണ്ടെടുത്തു. ഒരു ഇടനിലക്കാരനായിരുന്നു അയാൾ. ഓരോ നിക്ഷേപകന്റെ പേരും നിസാറിൽനിന്ന് കണ്ടെടുത്ത പെൻഡ്രൈവിൽ ഉണ്ടായിരുന്നു. ഇത്ര തുക നിക്ഷേപിച്ചുവെന്നും തുടർന്ന് ഇടപാടിൽനിന്ന് ലഭിച്ച കോടികളുടെ ലാഭം എത്രയെന്നും അതിൽ വ്യക്തമാക്കിയിരുന്നു. നിസാറിനോടൊപ്പം ചേർന്ന് പ്രവർത്തിച്ചിരുന്നത് വിശ്വസ്തരായ അഞ്ചുപേരായിരുന്നു. പലരെയും ചോദ്യം ചെയ്തതിൽനിന്ന്, ഇനിയും കോടികളുടെ ഇടപാടുകൾ വെളിച്ചത്തുവരാനുണ്ടെന്ന് അധികൃതർ റിപ്പോർട്ടിൽ പറയുന്നു. നിയമം ലംഘിച്ച് സ്വർണം ഇറക്കുമതി ചെയ്തതിന് നിസാർ അലിയാർ നയിക്കുന്ന സംഘത്തിലെ 22 പേർക്കും കേന്ദ്ര റവന്യു ഇന്റലിജൻസ് നോട്ടീസ് നൽകിയിട്ടുണ്ട്. കേസിൽ ഉൾപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകൾ അധികൃതർ പരിശോധിച്ചു. പത്തോളം വാഹനങ്ങളാണ് പിടികൂടിയിട്ടുള്ളത്. അവ കണ്ടുകെട്ടുന്നതാണ്.
നിസാർ അലിയാർക്ക് ദുബായിയിലും ജാംനഗറിലും മുംബൈയിലും കൊച്ചിയിലും വലിയ സുഹൃദ് ബന്ധങ്ങളുണ്ട്. ദുബായിയിൽ വലിയ ഓഫീസ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ജാംനഗറിലെ 'എസ്.എം. കോർപ്പറേഷൻ' എന്ന സ്ഥാപനത്തിന്റെ ഉടമ 'വിമൽ മോഹൻഭായി നരിയ' എന്നയാളാണ് മറ്റ് പലരെയും കള്ളക്കടത്ത് സംഘത്തിൽ ഉൾപ്പെടുത്തിയത്. അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടികൾ നൽകിയില്ല. ഈ സംഘത്തിൽപ്പെട്ട മൂന്നുപേരിൽ നിന്നുമായി 49 കോടി രൂപ വിലവരുന്ന സ്വർണം അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. അവ കണ്ടുകെട്ടുന്നതിനായി നടപടി സ്വീകരിച്ചു.
പെരുമ്പാവൂർ സ്വദേശിയാണെങ്കിലും ആലുവയ്ക്ക് സമീപമുള്ള കാഞ്ഞൂർ കിഴക്കുംഭാഗം തുറവുങ്കര പള്ളാത്തുകടവിൽ വീട്ടിലാണ് താൻ താമസിക്കുന്നതെന്ന് നിസാർ അലിയാർ അധികൃതരോട് വെളിപ്പെടുത്തിയിട്ടുണ്ട്. അതേസസമയം സ്വർണക്കടത്ത് തുടങ്ങിയ ശേഷം തൊട്ടലെത്താം പൊന്നാക്കിയാണ് നിസാർ അലിയാർ വളർന്നത്. കടത്തു തുടങ്ങി ആറ് വർഷം കഴിഞ്ഞപ്പോൾ നിസാർ അലിയാർ ശതകോടികളുടെ സ്വർണം കൈകാര്യം ചെയ്യാൻ തുടങ്ങി. ഇതോടെ കോടികൾ കൊണ്ട് അമ്മാനമാടുകയായിരുന്നു ഇയാൾ. അതിനിടയിൽ, അലുമിനിയം പാഴ്വസ്തുക്കളുടെ ബിസിനസും തുടങ്ങി. അതുകൊച്ചിയിലേക്ക് കയറ്റി അയയ്ക്കാൻ തുടങ്ങി. ഈ രംഗത്ത് നിരവധി കച്ചവടക്കാരുമായി ബന്ധപ്പെടാൻ അവസരം കിട്ടി. ബന്ധം വളർന്നപ്പോൾ സ്വർണ വ്യാപാരികളുമായി കൂടുതൽ അടുക്കാൻ കഴിഞ്ഞു. ഷാർജയിൽ ഒരു ഗോഡൗൺ വാങ്ങി. അവിടെ പാഴ്വസ്തുക്കൾ കണ്ടെയ്നറിൽ നിറച്ച് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തു.
അപ്പോഴാണ്, സ്വർണം കള്ളക്കടത്തിന്റെ വഴി പറഞ്ഞുതന്ന സുഹൃത്തിനെ കണ്ടെത്തിയത്. പാഴ്വസ്തുക്കളായ പിച്ചളയുമായി കലർത്തി, സ്വർണം കറുത്ത ചായം തേച്ച് കള്ളക്കടത്തായി ഇന്ത്യയിൽ എത്തിക്കാൻ കഴിയുമോ എന്ന് ഒരു സുഹൃത്ത് ചോദിച്ചു. വൻ കമ്മിഷനാണ് വാഗ്ദാനം കിട്ടിയത്. അതോടെ, 'അൽറംസ് മെറ്റൽ സ്ക്രാപ്പ് കമ്പനി' തുടങ്ങി. തന്റെ ജീവനക്കാരനായ കൽപ്പേഷ് നന്ദ അതിന് കളമൊരുക്കി. ആദ്യമായി അഞ്ച് കിലോഗ്രാമിന്റെ ഒരു സ്വർണക്കട്ടി പിച്ചള പാഴ്വസ്തുക്കളോടൊപ്പം കയറ്റി അയച്ചു. സഹായിക്കാൻ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ആദ്യ സംരംഭം വിജയിച്ചു. അതാണ് പ്രചോദനമായത്. തുടർന്ന് തൊട്ടതെല്ലാം പൊന്നായ പ്രതീതി. കോടികളുടെ സ്വർണം കള്ളക്കടത്തായി ഇന്ത്യയിലേക്ക് അയച്ചു. വലിയ സുഹൃദ്ബന്ധം അതിന് വഴിയൊരുക്കുകയും ചെയ്തുവെന്ന് നിസാർ, അധികൃതർ മുമ്പാകെ മൊഴി നൽകി.
കണ്ടെയ്നറിൽ ഇന്ത്യയിലേക്ക് കറുത്ത ചായം തേച്ച് അയച്ച സ്വർണം കസ്റ്റംസ് അധികൃതർക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ലെന്നാണ് നിസാർ പറയുന്നത്. കറുത്ത നിറമായതിനാൽ അത് അധികൃതർ തിരിച്ചറിഞ്ഞില്ലെന്നും നിസാർ പറഞ്ഞു. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് കറുത്ത ചായം തേച്ച സ്വർണം സുരക്ഷിതമായിരുന്നു. ഒരൊറ്റ കസ്റ്റംസ് ഉദ്യോഗസ്ഥനും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. അറിഞ്ഞവരുടെ വായടപ്പിക്കാനും ഇവർ ശ്രമിച്ചു. സ്വർണ ബിസിനസ് അങ്ങനെ തഴച്ചുവളർന്നു. തന്റെ കൈകളിലൂടെ ശതകോടികളുടെ ബിസിനസ് നടന്നുവെന്ന് അലിയാർ പറഞ്ഞു. ഇക്കഴിഞ്ഞ മാർച്ച് 28-ന് അലിയാരെന്ന സ്വർണക്കടത്തുകാരനെ ലോകം അറിഞ്ഞ ദിവസമായിരുന്നു. അന്ന് സ്കൂട്ടറിലും കാറിലുമായി സഞ്ചരിച്ച മൂന്നുപേരെ കേന്ദ്ര റവന്യു അധികൃതർ പിടികൂടി. അവരിൽ നിന്ന് 75 കിലോ സ്വർണം ഉദ്യോഗസ്ഥർ പിടിച്ചു. അവരെ ചോദ്യം ചെയ്തപ്പോൾ സ്വർണത്തിന്റെ വഴികൾ പുറത്തായി. അങ്ങനെ സ്വർണ്ണക്കടത്തിലെ അധോലോക രാജാവായി വാണയാൾ വീഴുകയായിരുന്നു.
Stories you may Like
- സ്വർണ്ണക്കടത്തിന് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ടുമാരെ പിരിച്ചുവിട്ടു
- പിഡിപി ജനറൽ സെക്രട്ടറി നിസാർ മേത്തർ കസ്റ്റഡിയിൽ
- യുവം വേദിയിലെ 'സ്വർണകള്ളകടത്ത്' പരാമർശത്തെ വിമർശിച്ച് തോമസ് ഐസക്
- കണ്ണൂരിൽ പിടിയിലായത് വ്യജ സ്വർണം നൽകി തട്ടിപ്പു നടത്തുന്ന വൻ റാക്കറ്റിലെ കണ്ണികൾ
- കുടുംബമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഡിമാൻഡ്; കരിപ്പൂരിൽ മാഫിയ പിടിമുറുക്കുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്