മേഘയുടെ മാതാപിതാക്കളുടെ സംരക്ഷണവും ഏറ്റെടുക്കാമെന്ന വ്യവസ്ഥയിൽ ലെനിനുമായി വിവാഹം; വിവാഹം കഴിഞ്ഞപ്പോൾ 13 ലക്ഷം രൂപ സഹോദരിക്കു നൽകി; കിടക്ക പങ്കിടാത്ത വൈവാഹിക ബന്ധങ്ങൾ പണം തട്ടാൻ വേണ്ടി മാത്രം; നോയ്ഡയിലെ വീട്ടിലെത്തിയ കേരളാ പൊലീസിനു മുമ്പിൽ അറസ്റ്റിനു വഴങ്ങാതെ സഹോദരിമാർ
അർജുൻ സി വനജ്
കൊച്ചി: കൊച്ചി പൊലീസിന്റെ അന്വേഷണ മികവിന്റെ മറ്റൊരു ഉദാഹരണം കൂടിയായി മാറുകയാണ് വിവാഹത്തട്ടിപ്പ് നടത്തുന്ന നാലംഗസംഘത്തെ മധ്യപ്രദേശിലെ നോയിഡയിലെത്തി അറസ്റ്റ് ചെയ്ത സംഭവം. മാസങ്ങൾ നീണ്ട, പിഴവില്ലാത്ത അന്വേഷണത്തിലൂടെയാണ് കടവന്ത്ര പൊലീസ് സംഘത്തെ അറസ്റ്റ് ചെയ്തത്. നോയിഡ സെക്ടർ 120 ലെ 25,000 രൂപ മാസവാടക വരുന്ന ആഡംബര ഫ്ലാറ്റിലായിരുന്ന പ്രതികളെ 17ന് പുലർച്ചെയാണ് കടവന്ത്ര പൊലീസിലെ നാലംഗ അന്വേഷണസംഘം പിടികൂടുന്നത്.
സംഭവത്തെക്കുറിച്ച് കടവന്ത്ര അഡീഷണൽ എസ്.ഐ ഷാജി വിവരിക്കുന്നത് ഇങ്ങനെ. 15 ന് പുലർച്ചെയാണ് ഡൽഹി റെയിൽവെ സ്റ്റേഷനിൽ തന്റെ നേതൃത്വത്തിൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുനിൽ കൂമാർ, വനിത സിപിഒമാരായ ബിജി, പ്രവീണ എന്നിവരടങ്ങുന്ന നാലംഗ അന്വേഷണ സംഘം എത്തുന്നത്. തുടർന്ന് കേരളത്തിൽ നിന്നുള്ള സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളുടെ മൊബൈൽ സിഗ്നൽ കേന്ദ്രീകരിച്ച് യാത്ര ആരംഭിച്ചു. മധ്യപ്രദേശിലെ പട്ടണമായ നോയിഡയിലെ സെക്ടർ 120 ലെ ഒരു ആഡംബര ഫ്ലാറ്റിന് മുന്നിലാണ് ഈ അന്വേഷണം എത്തിയത്. തുടർന്ന് ഫ്ലാറ്റും പരിസരവും നിരീക്ഷിച്ചു.
ഫ്ലാറ്റിലുള്ളവരിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞു. പക്ഷെ, പകൽസമയം പ്രതികളുടെ ഫ്ലാറ്റിൽ പ്രായാധിക്യം മൂലം തളർന്നുകിടക്കുന്ന മാതാപിതാക്കൾ മാത്രമേയുള്ളുവെന്നു മനസ്സിലായി. തുടർന്ന് നോയിഡ പൊലീസിന്റെ സഹായം തേടി സ്റ്റേഷനിൽ എത്തി. അറസ്റ്റ് ചെയ്യാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തതിനു ശേഷം നോയിഡയിൽ മുറിയെടുത്ത് താമസിച്ചു. 17 ന് രാവിലെ ആറു മണിയോടെ നോയിഡ പൊലീസിലെ ഉദ്യോഗസ്ഥരുമായി അവരുടെ പൊലീസ് വാഹനത്തിലും മറ്റൊരു സ്വകാര്യ വാഹനത്തിലുമായി ആഡംബര ഫ്ലാറ്റിലെത്തി.
കോളിങ് ബെല്ലടിച്ചപ്പോൾ വാതിൽ തുറന്നത് കേസിലെ ഒന്നാം പ്രതി മേഘ ഭാർഗവ് ആയിരുന്നു. നോയിഡ പൊലീസ് കാര്യങ്ങൾ അവരോട് വിശദീകരിച്ചുവെങ്കിലും അറസ്റ്റിന് വഴങ്ങാൻ പ്രതികൾ തയ്യാറായില്ല. മേഘയുടെ സഹോദരി പ്രാചിയാണ് ഏറ്റവുമധികം അറസ്റ്റിനെ എതിർത്തത്. തുടർന്ന് ഏറെ പണിപ്പെട്ടാണ് മൂന്നു പ്രതികളേയും കോണ്ട് പൊലീസ് വാഹനത്തിൽ നോയിഡ സ്റ്റേഷനിൽ എത്തിയത്. ഫ്ലാറ്റിൽ മേഘയുടെ ഇളയ സഹോദരിയും ഉണ്ടായിരുന്നു. മേഘയടക്കം നാല് പെൺമക്കളാണ് കുടുംബത്തിൽ. ഏറ്റവും മുതിർന്ന സഹോദരിയുടെ ഭർത്താവാണ് ദേവേന്ദ്ര ശർമ്മ. നോയിഡ പൊലീസ് സ്റ്റേഷനിൽ വച്ച് സീനിയർ സിവിൽ പൊലീസ് ഓഫീസർ സുനിൽകുമാർ പ്രതികളെ ചോദ്യം ചെയ്തു.
ഏഴു വർഷക്കാലം ഡൽഹി പൊലീസിൽ സേവനമനുഷ്ഠിച്ചതിന്റെ പരിചയം സുനിൽ കുമാറിന് ഉണ്ടായതിനാൽ ഭാഷ ഒരു പ്രശ്നമായില്ല. മൂന്ന് വിവാഹം കഴിച്ചുവെന്ന് മേഘയും അഞ്ചു വിവാഹമെന്ന് ദേവേന്ദ്ര ശർമ്മയും പ്രാഥമികമായി ചോദ്യം ചെയ്തപ്പോൾ തന്നെ സമ്മതിച്ചു. തുടർന്ന് കേസ് റിപ്പോർട്ട് സഹിതം സൂരജ്പൂറിലെ സി.ജെ.എം കോടതിയിൽ പ്രതികളെ ഹാജരാക്കി. 22 നുള്ളിൽ പ്രതികളെ കൊച്ചിയിലെ കോടതിയിൽ ഹാജരാക്കണമെന്നായിരുന്നു കോടതി ഉത്തരവ്. 18ന് രാവിലെ ട്രെയിൻ മാർഗം കൊച്ചിയിലേക്ക് പുറപ്പെട്ട സംഘം 19 ന് രാത്രി കൊച്ചിയിലെത്തി. വിവിധ റിസർവേഷനുകളാണ് ലഭിച്ചതെങ്കിലും ടി.ടി.ആറിനെ കണ്ടു കാര്യങ്ങൾ ബോധിപ്പിച്ച് സീറ്റ് അടുത്തടുത്ത സ്ഥലങ്ങളിലാക്കി.
മെയ് മാസത്തിൽ ഇതേ പ്രതികൾക്കായി അന്വേഷണ സംഘം പൂണെയിൽ പോയിരുന്നു. അന്ന് പ്രതികൾ താമസിച്ചിരുന്ന സ്ഥലം കണ്ടെത്തിയെങ്കിലും പൊലീസ് സംഘം എത്തുന്നതിന് ഏതാനം ദിവസം മുമ്പേ പ്രതികൾ രക്ഷപ്പെട്ടു. ഒന്നര മാസം മാത്രമാണ് പ്രതികൾ അവിടെ താമസിച്ചിരുന്നതെന്നും വ്യക്തമായി. തുടർന്ന് വിവിധ പ്രദേശങ്ങളിലായി പ്രതികൾ താൽക്കാലികമായി താമസിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.
കൊച്ചി ബ്രോഡ് വേയിൽ തുണിയുടെ മൊത്ത വിതരണക്കാരനായ ലെനിൻ ജിതേന്ദ്ര ഗുജറാത്തിലെ കുടുംബബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ബ്രോക്കറായ മഹേന്ദ്ര ഗൗണ്ടലയെ പരിചയപ്പെടുന്നത്. തുടർന്ന് ലെനിനും അമ്മയും ചേർന്ന് നോയിഡയിലെ ഫ്ലാറ്റിലെത്തി മേഘയെ പെണ്ണുകണ്ടു. തളർന്നു കിടക്കുന്ന മാതാപിതാക്കളെ നോക്കുന്നത് എം.ബി.എ ക്കാരിയായ താനാണെന്നും കേരളത്തിലേക്ക് വിവാഹം കഴിച്ച് വന്നാൽ തന്റെ കുടുംബം ബുദ്ധിമുട്ടുമെന്നും മേഘ ലെനിന്റെ മാതാവിനോട് പറഞ്ഞു.
സംസാരവൈകല്യമുള്ള ലെനിന് മേഘയെ ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ഇഷ്ടപ്പെട്ടതിനാൽ അവരുടെ കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കാൻ തയ്യാറാണെന്ന് ലെനിനും മാതാവും സമ്മതിച്ചു. ഇതേ തുടർന്നാണ് കലൂർ പാവക്കുളങ്ങര ക്ഷേത്രത്തിൽ വച്ച് വിവാഹം നടക്കുന്നത്. വിവാഹശേഷം ലെനിന്റെ കുടുംബം 13 ലക്ഷം രൂപ വിവാഹത്തിനെത്തിയ പ്രാചിയുടെയും മറ്റൊരു സഹോദരി ഭർത്താവ് ദേവേന്ദ്ര ശർമ്മയുടേയും കൈവശം നൽകി. വിവാഹത്തിന് മുമ്പേ ഉണ്ടാക്കിയ ഉടമ്പടിയുടെ ഭാഗമായിരുന്നു ഈ തുക.
ജൈനമതത്തിലെ ചടങ്ങുകൾ പ്രകാരം വിവാഹം കഴിഞ്ഞ് ആദ്യ തവണ ഭാര്യയുടെ വീട്ടിൽ പോകുമ്പോൾ, ഭാര്യ തനിച്ചാണ് പോകേണ്ടത്. തുടർന്ന് ഭർത്താവ് അവളെ വീട്ടിലെത്തി കൂട്ടിക്കൊണ്ടുവരണം. ഇതു പ്രകാരം വിവാഹം കഴിഞ്ഞ് 20-ാം ദിവസം മേഘ നോയിഡയിലേക്ക് തനിച്ചുപോയി. രണ്ടു ദിവസത്തിന് ശേഷം ലെനിനും അവിടെയെത്തി. എന്നാൽ ലെനിന്റെ കൂടെ വരാൻ മേഘ തയ്യാറായില്ല. നിവൃത്തിയില്ലാതെ ലെനിൻ തനിച്ച് കൊച്ചിയിലേക്ക് മടങ്ങി. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇതോടെയാണ് തങ്ങൾ ചതിയിൽപ്പെട്ടെന്ന് ലെനിന്റെ കുടുംബത്തിന് ബോധ്യമാവുന്നത്. അഞ്ചു വിവാഹം കഴിച്ചെങ്കിലും മേഘ ഇതുവരെ ഒരു ഭർത്താവുമായും കിടക്ക പങ്കിട്ടില്ലെന്നാണ്, ഇവരുടെ ചതിയിൽപ്പെട്ട വിവിധ ആളുകളിൽ നിന്ന് പൊലീസിന് ലഭിച്ച വിവരം.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍