Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മാലപൊട്ടിച്ച് ഓടുമ്പോൾ പൊലീസ് പിടിയിലാകാതിരിക്കാൻ മല മൂത്ര വിസർജനം നടത്തും; രക്ഷയില്ലെന്ന് കണ്ടാൽ ഗുഹ്യ ഭാഗത്ത് മുറിവുണ്ടാക്കി പരിശോധനയിൽ നിന്നും ഒഴിവാക്കും; ഹോസ്ദുർഗ് പൊലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് ഊട്ടിയിൽ പഠിക്കുന്ന മക്കളുടേയും റസിഡൻഷ്യൽ ഏര്യകളിലെ ബഹുനില വീടുകളുടേയും കഥ; മുല്ലപ്പൂ വിൽപ്പനക്കാരുടെ വേഷത്തിലെത്തി മാല പൊട്ടിച്ച് കടന്ന് കളയുന്ന ജ്യോതിയുടേയും ജയന്തിയുടേയും ആഡംബര ജീവിതം കണ്ട് ഞെട്ടി പൊലീസ്

മാലപൊട്ടിച്ച് ഓടുമ്പോൾ പൊലീസ് പിടിയിലാകാതിരിക്കാൻ മല മൂത്ര വിസർജനം നടത്തും; രക്ഷയില്ലെന്ന് കണ്ടാൽ ഗുഹ്യ ഭാഗത്ത് മുറിവുണ്ടാക്കി പരിശോധനയിൽ നിന്നും ഒഴിവാക്കും; ഹോസ്ദുർഗ് പൊലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് ഊട്ടിയിൽ പഠിക്കുന്ന മക്കളുടേയും റസിഡൻഷ്യൽ ഏര്യകളിലെ ബഹുനില വീടുകളുടേയും കഥ; മുല്ലപ്പൂ വിൽപ്പനക്കാരുടെ വേഷത്തിലെത്തി മാല പൊട്ടിച്ച് കടന്ന് കളയുന്ന ജ്യോതിയുടേയും ജയന്തിയുടേയും ആഡംബര ജീവിതം കണ്ട് ഞെട്ടി പൊലീസ്

ആർ പീയൂഷ്

കാസർഗോഡ്: മാലപൊട്ടിക്കുന്ന സംഘത്തിന്റെ അടിവേരുകൾ തേടിപ്പോയ പൊലീസ് കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങൾ. തമിഴ്‌നാട് സ്വദേശികളായ മാല മോഷണം നടത്തുന്ന സ്ത്രീകളായ ജ്യോതി (48), ജയന്തി (43) എന്നിവരെ പറ്റി അന്വേഷിച്ച ഹൊസ്ദുർഗ് പൊലീസ് ഇവരുടെ സാമ്പത്തിക ഭദ്രതയും മോഷണവൈദഗ്ദ്ധ്യവും അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ്. കഴിഞ്ഞ ഏപ്രിൽ 27 നാണ് കുന്നുമ്മൽ ക്ഷേത്ര പരിസരത്ത് നിന്നു വീട്ടമ്മയുടെ മാല പൊട്ടിച്ചോടിയ കേസിൽ ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുടരന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ മോഷണ പശ്ചാത്തലം അന്വേഷിച്ചപ്പോഴാണ് തട്ടിപ്പിന്റെ ആഴം വ്യക്തമാക്കുന്ന വിവരങ്ങൾ പൊലീസിന് കിട്ടിയത്. തമിഴ്‌നാട് തിരുപ്പൂർ വാസനാസി പാളയമാണ് ഇവർ അന്നു പിടിയിലാകുമ്പോൾ പൊലീസിന് നൽകിയ വിലാസം. എന്നാൽ അന്വേഷണത്തിൽ ഇവരുടെ യഥാർഥ സ്വദേശം ശിവഗംഗയിലെ ത്രിഭുവന എന്ന സ്ഥലമാണെന്ന് മനസിലായി.

തിരുപ്പൂരിൽ നിന്നു മുല്ലപ്പു വിൽപ്പനയ്ക്ക് വന്നതാണെന്നും ഇവർ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ മോഷണമാണ് ഇവരുടെ മുഖ്യ തൊഴിലെന്നും ഇവർക്കു പിന്നിൽ വൻ സ്രാവുകളുണ്ടെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. മാല പൊട്ടിച്ചു ഓടുന്നതിനിടെ പൊലീസ് പിടിയിലായാൽ രക്ഷപ്പെടാൻ എതു മാർഗവും സ്വീകരിക്കും. മലമൂത്ര വിസർജനം നടത്തുകയാണ് ഇതിൽ ആദ്യ പടി. ഇതോടെ പൊലീസ് ഇവരെ ഒഴിവാക്കാനുള്ള ശ്രമം നടത്തും. ഇത് പരാജയപ്പെട്ടാൽ ഗുഹ്യഭാഗത്ത് മുറിവുണ്ടാക്കും. സ്ത്രീകളായതിനാൽ തുടർന്നുണ്ടാകുന്ന പ്രശ്‌നങ്ങൾ ഒഴിവാക്കാൻ പൊലീസ് വിട്ടയക്കും.

ഇതാണ് കാലങ്ങളായി രക്ഷപ്പെടാൻ പ്രയോഗിക്കുന്ന അടവ്. എന്നാൽ ഹൊസ്ദുർഗ് പൊലീസിനു മുൻപിൽ ഈ അടവുകൾ പരാജയപ്പെട്ടതോടെ ഇവരുടെ മുഴുവൻ കേസുകളും പൊങ്ങാൻ തുടങ്ങി. കൂടാതെ മുഴുവൻ വിവരങ്ങളും കണ്ടെത്താൻ ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നൽകിയതോടെ കാഞ്ഞങ്ങാട് ഡിവൈഎസ്‌പി അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും രൂപീകരിച്ചു. ശിവഗംഗ ജില്ലയിൽ ത്രിഭുവനയിലാണ് ഇവരുടെ താമസമെന്ന് പൊലീസ് കണ്ടെത്തിയതോടെ ഇവരുടെ ജീവിത പശ്ചാത്തലവും പൊലീസ് പരിശോധിച്ചു. റസിഡൻഷ്യൽ മേഖലയിലാണ് വീട്. ആഡംബര വീടുകളാണ് രണ്ടു പേരുടെയും. മക്കൾ പഠിക്കുന്നതുകൊടൈക്കനാലിലെ റസിഡൻഷ്യൽ സ്‌കൂളുകളിൽ. ഒരാൾക്ക് മൂന്നും മറ്റൊരാൾ രണ്ടും കുട്ടികളാണ് ഉള്ളത്. എല്ലാവരുടെയും പഠനം ലക്ഷങ്ങൾ ചെലവഴിച്ച്. ജീവിതവും ആഡംബരം നിറഞ്ഞതാണ്. മികച്ച കായിക പരിശീലനമടക്കമാണ് കുട്ടികൾക്ക് നൽകുന്നത്.

കഴിഞ്ഞ ഏപ്രിൽ 27 നാണ് കുന്നുമ്മൽ ക്ഷേത്ര പരിസരത്ത് നിന്നു വീട്ടമ്മയുടെ മാല പൊട്ടിച്ചേടിയ കേസിൽ ഹൊസ്ദുർഗ് പൊലീസ് ഇരുവരെയും പിടികൂടുന്നത്. ചോദ്യം ചെയ്യലിൽ സംസ്ഥാനത്ത് ഒട്ടേറെ കേസുകളിൽ പ്രതിയാണ് ഇവരെന്ന് കണ്ടെത്തി. അമ്പലത്തറ, വിദ്യാനഗർ സ്റ്റേഷനുകളിലും ഇവർക്കെതിരെ കേസുണ്ട്. ഇതിനു പുറമെ പയ്യന്നൂർ, തിരൂർ എന്നിവിടങ്ങളിലും ഇവർക്കെതിരെ കേസുകളുണ്ടെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചു. ഇവർക്കു സഹായികളായി വേറെയും ആളുകളുണ്ട്. മാല പൊട്ടിച്ചെടുത്താൽ ഉടൻ തന്നെ മറ്റൊരാൾക്ക് കൈമാറുകയാണ് രീതി. പൊലീസ് പിടികൂടുമ്പോൾ മോഷണം ചെയ്ത മാലയുടെ ചെറിയൊരു ഭാഗം മാത്രമാണ് ഇവരിൽ നിന്നു കണ്ടെത്താനായത്.

ഭക്ഷണശാലകൾ കേന്ദ്രീകരിച്ചാണ് മോഷണം. ഭക്ഷണം കഴിച്ച് കൈകഴുകുന്നതിനിടെയാണ് മാല പൊട്ടിച്ചെടുക്കുക. മുൻപിലുള്ള ആളുടെ കൈകൾക്കിടയിലൂടെ കൈ കടത്തി ഇവർ കൈ കഴുകാൻ ശ്രമിക്കും. ഇതിനിടയിൽ അതി വിദഗ്ധമായി മാല പൊട്ടിച്ചെടുക്കും. പിന്നീട് ഇവിടെ നിന്നു രക്ഷപ്പെടുകയാണ് പതിവ്. വയോധികരായ സ്ത്രീകളെയാണ് മോഷണത്തിന് നോട്ടമിടുന്നത്. കുന്നുമ്മലിൽ നിന്നു വയോധികയുടെ മാല പൊട്ടിക്കുന്നത് നാട്ടുകാരുടെ കണ്ണിൽ പെട്ടതാണ് കുടുങ്ങാൻ കാരണം. തുടർന്നു നാട്ടുകാരും പൊലീസും നടത്തിയ പരിശോധനയിൽ ജില്ലാ ആശുപത്രി പരിസരത്ത് വച്ചു രണ്ടു പേരെയും പിടികൂടുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ജയിംസ് ജോസിന്റെ നിർദേശ പ്രകാരം കാഞ്ഞങ്ങാട് ഡിവൈഎസ്‌പി കെ.സജീവിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചത്. സിഐ വിനീഷ് കുമാർ, എസ്‌ഐ വി.ജയപ്രസാദ് സിപിഒമാരായ സി.മനോജ്. കെ.വി.റിജേഷ്, ഗിരീഷ് കുമാർ, പി.ടി.വാഹിദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരുടെ അന്വേഷണമാണ് തമിഴ് മോഷണ കഥയുടെ ചുരുളഴിയിച്ചത്. അന്വേഷണത്തിൽ തമിഴ്‌നാട് പൊലീസിന്റെ സഹായവും ലഭിച്ചു. പ്രതികൾ ഇപ്പോൾ റിമാൻഡിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP