സ്വകാര്യ ബസ് ഡ്രൈവറായി തുടങ്ങി; മണൽ മാഫിയാ ബന്ധവും വയൽ നികത്തി കെട്ടിടങ്ങൾ നിർമ്മിക്കുന്നവർക്കും ഒത്താശ ചെയ്തും 'കമ്മീഷൻ' രാഷ്ട്രീയക്കാരനായി; ബിജെപിക്ക് കാര്യമായ സ്വാധീനമില്ലാത്ത സമയത്തും പഞ്ചായത്തു തിരഞ്ഞെടുപ്പിൽ വിജയിച്ചു കയറി; വാമനപുരത്ത് സ്ഥാനാർത്ഥിയായപ്പോൾ ലക്ഷങ്ങൾ പിരിച്ച് പടിക്ക് പുറത്തായി! സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ 'തോറ്റ എംഎൽഎ' ശിവപ്രസാദിന്റെ ജീവിത കഥ
അരുൺ ജയകുമാർ
തിരുവനന്തപുരം: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് വ്യാജ രേഖയുണ്ടാക്കി ലക്ഷങ്ങൾ തട്ടിയ ബിജെപി നേതാവ് ശിവപ്രസാദിന്റേത് ആരേയും അമ്പരപ്പിക്കുന്ന ജീവിത കഥ. ഒരു ബസ് ഡ്രൈവറായി ജോലി തുടങ്ങിയ ബിജെപിയുടെ ഈ മുൻ സംസ്ഥാന സമിതി അംഗത്തിന് ഇന്ന് ലക്ഷങ്ങളുടെ ഭൂമിയും മറ്റ് സ്ഥാപനങ്ങളുമാണ് സ്വന്തമായ് കൈവശമുള്ളത്. ദുരൂഹതകൾ ഏറെയുണ്ട് ശിവപ്രസാദിന്റെ വളർച്ചയ്ക്ക് പിന്നിൽ. ചെറുപ്പത്തിൽ തന്നെ അച്ഛൻ മരിച്ച ശിവപ്രസാദിനേയും സഹോദരങ്ങളേയും അമ്മ വളർത്തിയത് അണ്ടി കമ്പനിയിൽ ജോലിചെയ്ത് കിട്ടിയിരുന്ന തുച്ഛമായ വരുമാനത്തിൽ നിന്നുമാണ്. ഒരു ചെറ്റ കുടിലിൽ ജീവിച്ച ശിവപ്രസാദിന് ഇന്ന് ലക്ഷങ്ങളുടെ സ്വത്തുണ്ടായ കഥ നാട്ടുകാർക്കുൾപ്പടെ ഒരു അത്ഭുതമായിരുന്നു.
ചെറിയ ഇടവേളയ്ക്ക് ശേഷം ബിജെപി നേതാക്കളുടെ കോഴ ആരോപണങ്ങൾ വീണ്ടും സജീവമാവുകയാണ്. സംസ്ഥാന വ്യാപകമായി സർക്കാർ ഗവ ഹയർ സെക്കന്ററി സ്കൂളുകളിൽ ക്ലാർക്ക്, കംമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ നിയമനം നൽകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വ്യാജ നിയമന ഉത്തരവ് നിർമ്മിച്ച് നൽകി പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിലാണ് കിളിമാനൂർ സ്വദേശിയും മുൻ സംസ്ഥാന സമിതി അംഗവുമായ ശിവപ്രസാദ് അറസ്റ്റിലായത്. ബിജെപിയുടെ മുൻ സംസ്ഥാന സമിതി അംഗം, ബിജെപിക്ക് സംസ്ഥാനത്ത് ഒരു മുന്നേറ്റവും നടത്താനാകാത്ത കാലത്ത് പഞ്ചായത്തംഗം. നാട്ടുകാരുടെ എല്ലാ പ്രശ്നങ്ങളിലും സജീവമായി ഇടപെട്ടിരുന്ന വ്യക്തി. ഇതൊക്കെയായിരുന്നു ഒരു കാലത്ത് ശിവപ്രസാദിന്റെ വിശേഷണങ്ങൾ. എന്നാൽ പദവിയും പണവും കുന്നുകൂടിയതോടെ ശിവപ്രസാദിന് ജനങ്ങളുടെ പിന്തുണ കുറയുകയായിരുന്നു.
കിളിമാനൂർ കാരേറ്റ് പ്രദേശത്തെ സ്വകാര്യ ബസ് ഡ്രൈവറായിരുന്നു ശിവപ്രസാദ്. പിന്നീട് ടൂറിസ്റ്റ് ബസ് ഓടിക്കുകയായിരുന്നു. മണൽ മാഫിയയുമായും വയൽ നികത്തി കെട്ടിടങ്ങൾ നിർമ്മിക്കുന്നവർക്കും ഒത്താശ ചെയ്തും കമ്മീഷൻ കൈപ്പറ്റിയുമാണ് ശിവപ്രസാദ് പണമുണ്ടാക്കി തുടങ്ങുന്നത്. പിന്നീട് സ്വന്തമായ് ഒരു പിക്കപ്പ് വാൻ വാങ്ങുകയായിരുന്നു. നാട്ടിൽ എന്ത് പ്രശ്നങ്ങളുണ്ടായാലും ഓടിയെത്തുകയും അവിടെ ഇടപെടുന്നതും ആദ്യാവസാനം കാര്യക്കാരനായി നിൽക്കുന്നതും ശിവപ്രസാദിന്റെ പതിവായിരുന്നു.
കാരേറ്റിന് സമീപം തെങ്ങുംകോണം എന്ന സ്ഥലത്ത് ജനിച്ച് വളർന്ന ശിവപ്രസാദ് പൊതുരംഗത്ത് സജീവമായത് ബിജെപിയിലൂടെ തന്നെയാണ്. 2003ൽ കിളിമാനൂർ പുളിമാത്ത് പഞ്ചായത്തിൽ താളിപ്പുഴ 11ാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി ശിവപ്രസാദ് മത്സരിക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് അക്കാലത്ത് ബിജെപിക്ക് യാതൊരു സ്വാധീനമോ മത്സരിക്കാൻ ആളോ ഇല്ലാത്ത സമയത്താണ് വ്യക്തി ബന്ധങ്ങളുടെ സ്വാധീനത്തിൽ ഏവരേയും അമ്പരപ്പിച്ച് ശിവപ്രസാദ് ജയിച്ച് കയറിയത്. പിന്നീട് 2005ൽ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ 12ാം വാർഡിൽ നിന്നും വീണ്ടും മത്സരിക്കുകയും വിജയിക്കുകയുമായിരുന്നു.
പാർട്ടിക്ക് സ്വാധീനമില്ലാതിരുന്ന കാലത്തെ തെരഞ്ഞെടുപ്പ് വിജയം ശിവപ്രസാദിനെ ബിജെപിയുടെ തിരുവനന്തപുരം ജില്ലാകമ്മിറ്റിയിലും പിന്നീട് ജോയിന്റ് സെക്രട്ടറി പദത്തിലെത്തുകയായിരുന്നു. ഈ സമയത്ത് മണൽ മാഫിയയുമായുള്ള ഇടപെടലുകൾ ലക്ഷങ്ങൾ ശിവപ്രസാദിന്റെ കീശയിലെത്തിച്ചു. ജില്ലാ നേതൃത്വത്തിലേക്കും പിന്നെ സാമ്പത്തികമായുള്ള വളർച്ചയും ഒരുമിച്ചപ്പോൾ 2011 നിയമസഭാ തെരഞ്ഞെടുപ്പിൽ വാമനപുരം നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കുന്നതിന് പാർട്ടിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
പാർട്ടി ജില്ലാ കമ്മിറ്റിയിലും അവിടെ നിന്നും സംസ്ഥാന സമിതിയിലുമെത്തുകയും സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലെത്തുകയും ചെയ്തതോടെ ജനങ്ങളുമായുള്ള ബന്ധം കുറയുകയുമായിരുന്നു.ചെറ്റക്കുടിലിൽ നിന്നും ഇന്ന് കാരേറ്റിൽ ഇരുനില വീട് വരെ സ്വന്തമായി വെക്കുന്നതിലേക്ക് എത്തി. സാമ്പത്തികമായി ചില ക്രമക്കേടുകൾ കണ്ടെത്തിയതോടെയാണ് സംസ്ഥാന സമിതിയിൽ നിന്നും പുറത്താക്കിയത്.ഇപ്പോൾ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽമാത്രമാണ് ശിവപ്രസാദുള്ളത്. 2011 നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരിക്കെ നടത്തിയ പണപ്പിരിവിലെ അപാകതയാണ് ശിവപ്രസാദിന് പുറത്തേക്കുള്ള വഴി തെളിച്ചത്.
2009ൽ ഉത്സവപറമ്പിൽ വെച്ച് നടന്ന അടിപിടിയിൽ ശിവപ്രസാദിന് കുത്തേറ്റിരുന്നു. സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ അച്ചടക്ക നടപടിക്ക് വിധേയനായ ശിവപ്രസാദ് 2015ൽ വീണ്ടും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജപ്പെടുകയായിരുന്നു. ശിവപ്രസാദിന്റെ വീട്ടിൽ അമ്മ മാത്രമാണുള്ളത്. അവിവാഹിതനായ ശിവപ്രസാദിന് കാരേറ്റ് ബസ്സ് സ്റ്റാൻഡിനുള്ളിൽ ഒരു കമ്പ്യൂട്ടർ സെന്റർ സ്വന്തമായിട്ടുണ്ട്. ഇതിന് പുറമേ വിസ്മയ ഫുഡ് കോർണർ, ഡിജിറ്റൽ സ്റ്റുഡിയോ എന്നിവയും സ്വന്തമായിട്ടുണ്ട്. ഇതിന് പുറമേപുളിമാത്ത് പഞ്ചായത്തിന്റെ പരസ്യ നികുതി പിരിവും ശിവപ്രസാദ് ലേലത്തിൽ പിടിച്ചിരുന്നു.
ശിവപ്രസാദിന് പുറമേ ഡി ടി പി ജോലിക്കാരി പുളിമാത്ത് കാരേറ്റ് കരുവള്ളിയോട് അഞ്ചുഭവനിൽ രേഷ്മാവിജയൻ (21) എന്നിവരാണ് കിളിമാനൂർ പൊലീസിന്റെ പിടിയിലായത്. ഇവർ യഥാക്രമം നാലും മൂന്നും പ്രതികളാണ്. കേസിലെ ഒന്നാം പ്രതിയും വ്യാജരേഖകൾ ഉപയോഗിച്ച് പണം കൈപ്പറ്റുകയും ചെയ്ത പേടികുളം അഭയംവീട്ടിൽ അഭിജിത്ത് (22) നേരത്തെ കസ്റ്റഡിയിലായിരുന്നു. തട്ടിപ്പിന് ഇരയായ കല്ലറ പഴയചന്ത മാടൻനടക്ഷേത്രത്തിന് സമീപം ശ്രീശൈലത്തിൽ അരുണി(23)ന്റെ പരാതിയിലാണ് പ്രതികൾ കസ്റ്റഡിയിലായത്. കേരളത്തിലെ വിവിധ സർക്കാർ ഹയർ സെക്കന്ററി വിദ്യാലയങ്ങളിൽ ക്ലാർക്ക്, കംമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ പി എസ് സി യെ സ്വാധീനിച്ച് നിയമനം നൽകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അരുണിൽനിന്ന് 12000 രൂപ തട്ടിയെടുത്തയായുള്ള പരാതിയാണ് കേരളമാകെ വ്യാപിപ്പിച്ചു കിടക്കുന്ന വൻനിയമന തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍