വിദേശ മലയാളി ഡോക്ടറെന്നും സിനിമാ നിർമ്മാതാവെന്നും പറഞ്ഞ് പെൺകുട്ടികളെ ചാക്കിലാക്കി; പ്രശസ്ത നടന്റെ അളിയനാണെന്ന് പറഞ്ഞ് സിനിമാ മോഹം നൽകിയപ്പോൾ ചതിക്കുഴിയിൽ വീണത് നിരവധി യുവതികൾ; ബിഗ് ബഡ്ജറ്റ് ചിത്രത്തെയും മറയാക്കി: തട്ടിപ്പുകേസിൽ അറസ്റ്റിലായ വിജയകുമാർ ഒരു 'സകലകലാ വല്ലഭൻ'
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പു നടത്തിയ കേസിൽ പാസ്റ്റർക്കൊപ്പം അറസ്റ്റിലായ വിജയകുമാർ തട്ടിപ്പുകളുടെ കാര്യത്തിൽ ഒരു സകലകലാ വല്ലഭവൻ. സിനിമാ മേഖലയെ മറയാക്കിയും വിജയകുമാർ നിരവധി തട്ടിപ്പുകൾ നടത്തിയെന്നാണ് വ്യക്തമാകുന്ന വിവരം. സിനിമാക്കഥയെ വെല്ലുന്ന വിധത്തിലുള്ള നിരവധി തട്ടിപ്പുകളാണ് വിജയകുമാർ നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ചെക്കു കേസുകളും സാമ്പത്തിക കേസുകളും അടക്കം നിരവധി കേസുകളിൽ പ്രതികളാണ് ഇയാൾ. സിനിമാ നിർമ്മാണത്തെ മറയാക്കി നടത്തിയ തട്ടിപ്പുകളിൽ വീണത് യുവതികളും പെൺകുട്ടികളുമാണ്.
ബഹു ഭാര്യാബന്ധം,വിദേശ ജോലി തട്ടിപ്പ്, ആൾമാറാട്ടം തുടങ്ങിയവയിൽ തട്ടിപ്പിന്റെ ആൾരൂപമാണ് വിജയകുമാർ എന്നു ചുരുക്കം. പലപ്രാവശ്യം വിജയകുമാർ പൊലീസിന്റെ പിടിയിലായിട്ടുണ്ടെങ്കിലും ഇയാളുടെ ഫോട്ടോ വ്യാപകമായി പുറത്ത് വരാതിരുന്നത് തട്ടിപ്പ് തുടരാനും നടത്തിയ തട്ടിപ്പുകൾ പുറത്തറിയാതിരിക്കാനും വഴിയൊരുക്കി. വിജയകുമാർ പിടിയിലായതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സിനിമാ രംഗത്തും ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. സിനിമയിലെ പ്രമുഖ നടന്റെ അളിയാണെന്നും നിർമ്മാതാവാണെന്നും പറഞ്ഞായിരുന്നു ഇയാൾ സ്ത്രീകളെ വലവീശി പിടിച്ചത്.
അടുത്തിടെ ചിത്രീകരണം ആരംഭിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തെയാണ് വിജയകുമാർ ഈ തട്ടിപ്പുകൾക്ക് മറപിടിച്ചത്. താൻ വിദേശ മലയാളിയായ ഡോക്ടറാണെന്നു പറഞ്ഞു പരിചയപ്പെടുത്തും. സഹനടനായും ഉപനായകനായും ഇപ്പോൾ നായകനായും തിളങ്ങി നിൽക്കുന്ന പ്രശസ്ത നടൻ തന്റെ അളിയനാണെന്നും പറയും. ഒരു സിനിമ നിർമ്മിക്കാൻ പദ്ധതിയുണ്ടെന്നും പണം എത്രവേണമെങ്കിലും ചെലവഴിക്കാമെന്നും പറഞ്ഞാണ് സിനിമാ ലോകത്തെ പലരുമായി ബന്ധം സ്ഥാപിച്ചത്.
പല പ്രോജക്ടുകളെക്കുറിച്ച് തിരിച്ചും മറിച്ചും ദിവസങ്ങൾ നീണ്ട ചർച്ചകൾ നടത്തി. കുറച്ചുനാൾ മുമ്പ് അന്തരിച്ച പ്രശസ്ത ഹാസ്യ നടന്റെ സഹോദരനെ നായകനാക്കി നിർമ്മിക്കുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായി മാരത്തോൺ ചർച്ചയാണ് നടത്തിയത്. സിനിമയുടെ കഥ ദിവസങ്ങളെടുത്ത് കേട്ട വിജയകുമാർ, തിരക്കഥയിൽ അൽപ്പം മാറ്റം വരുത്തണമെന്ന നിർദ്ദേശത്തൊടൊപ്പം പടം നിർമ്മിക്കാൻ താൽപര്യമുണ്ടെന്നും അറിയിച്ചു. അവർക്ക് സന്തോഷമാകുകയും ചെയ്തു. എന്നാൽ പണം മുടക്കുന്നതിനുള്ള ഘട്ടം അടുത്തതോടെ വിജയകുമാർ ഒഴിവുകിഴിവുകൾ പറയാൻ തുടങ്ങി. അതോടെ സിനിമയുടെ അണിയറപ്രവർത്തകൾക്ക് സംശയമായി.
എന്നാൽ എല്ലാവരെയും സമർത്ഥമായി പറഞ്ഞ് പറ്റിച്ച് വിജയകുമാർ ചിത്രത്തിന്റെ പൂജ നടത്താൻ നിശ്ചയിച്ചു. കോയമ്പത്തൂരിലെ ഒരു ആഡംബര ഹോട്ടലിൽ ചിത്രത്തിന്റെ പൂജ നടക്കുകയും ചെയ്തു. ചടങ്ങ് ആഘോഷമാക്കി. കാമറയിൽ വിശദമായി പകർത്തി. വിശ്വാസ്യത ഉറപ്പ് വരുത്താൻ സിനിമാരംഗത്തെ നിരവധി അണിയറ പ്രവർത്തകരെ വിളിച്ചു ചേർത്തായിരുന്നു പരിപാടി. ഈ ചടങ്ങുകൾക്കിടയിലാണ് കോന്നി എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം വിജയകുമാറിനെ പിടികൂടുന്നത്. പൊലീസിനോട് തട്ടിക്കയറാൻ ശ്രമിക്കുകയും താൻ സിനിമാ നിർമ്മാതാവാണെന്ന് പറഞ്ഞ് തടി തപ്പാൻനോക്കിയെങ്കിലും പൊലീസ് കൈയോടെ പിടികൂടുകയായിരുന്നു.
പൂജയും മറ്റ് ആഘോഷങ്ങളും കഴിഞ്ഞാണ് പൊലീസ് സംഘം ഹോട്ടലിൽ എത്തിയത്. അവിടെ എത്തുമ്പോൾ ഒരു പെൺകുട്ടിയും ഇയാളുടെ മുറിയിൽ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. തന്റെ പുതിയ സിനിമയുടെ സ്ക്രീൻ ടെസ്റ്റാണ് നടക്കുന്നതെന്നാണ് വിജയകുമാർ പൊലീസിനോട് പറഞ്ഞത്. ഇയാളൊടൊപ്പം അന്ന് മുറിയിലുണ്ടായിരുന്ന പെൺകുട്ടിയെക്കുറിച്ച് അവരുടെ സ്വകാര്യത മാനിച്ച് പുറത്തുവിടാനും പൊലീസ് തയ്യാറായില്ല. എങ്കിലും, പൊലീസ് നടത്തിയ അന്വേഷണത്തിൽ സിനിമയിൽ അഭിനയിക്കാൻ ചാൻസ് നൽകാമെന്ന് പറഞ്ഞ് നിരവധി പെൺകുട്ടികളെ ഇയാൾ ചതിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ഇവരൊന്നും പരാതിയുമായി രംഗത്ത് വരാത്തതിനാൽ കേസെടുത്തില്ല. അതേസമയം, വാഗ്ദാനം നൽകി പെൺകുട്ടികളെ പീഡിപ്പിക്കാനുള്ള ഗൂഢ ശ്രമമുണ്ടായിരുന്നോ എന്ന കാര്യം പൊലീസ് അന്വേഷിച്ച് വരികയാണ്. സ്ത്രീകളുമായി അത്ര നല്ലതല്ലാത്ത രീതിയിലുള്ള ചിത്രങ്ങളും പൊലീസ് പിടികൂടിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഇക്കാര്യങ്ങളെല്ലാം വരും ദിവസങ്ങളിൽ അന്വേഷിക്കുമെന്നാണ് പൊലീസ് പറയുന്നത്.
പ്രമുഖ നടൻ തന്റെ അളിയനാണെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ സംഭവത്തിൽ പൊലീസ് നടന്റെ വിശദീകരണം തേടിയിരുന്നു. എന്നാൽ, ഇത്തരത്തിൽ ഒരാളെ തനിക്ക് അറിയില്ലെന്നാണ് ഇപ്പോൾ നായക വേഷങ്ങളിൽ അഭിനയിക്കുന്ന താരം പൊലീസിനോട് പറഞ്ഞത്. ഒരു പടത്തിന്റെ ചർച്ചയ്ക്കായി ഒരു സംഘം സമീപിച്ചിരുന്നു. അതിൽ വിജയകുമാർ ഉണ്ടോയെന്ന് അറിയില്ല. കഥയും സംഘാടകരുടെ സംസാരവും അത്ര പന്തിയായി തോന്നിയില്ലെന്നും അതുകൊണ്ട് ആ പ്രോജക്ട് തന്നെ വേണ്ടെന്ന് വച്ചുവെന്ന് അദ്ദേഹം കോന്നി പൊലീസിനോട് പറഞ്ഞു. പ്രമുഖ നടന്മാരുടെ പേരുകൾ ദുരുപയോഗം ചെയ്ത് സിനിമാരംഗത്ത് കടന്നു കയറിയാൽ കൂടുതൽ വിശ്വാസിയത കൈവരുമെന്നും തട്ടിപ്പ് എളുപ്പമാകുമെന്നും വിജയകുമാർ വിശ്വസിച്ചു.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിൽ പിടിയിലായ വിജയകുമാറിനെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. കൂടുതൽ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ തട്ടിപ്പിന്റെ ആഴവും വ്യാപ്തിയും കണ്ടെത്താനാകുവെന്ന് കോന്നി പൊലീസ് പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍