ബാറുകളിൽ കയറി ഓസിന് കുടിക്കും; സെന്ററൽ പ്ലാസ ബാറിൽ പാണൻ ലാലുവിന്റെ ക്വട്ടേഷൻ ടീമിൽ ചേരാനുള്ള ക്ഷണം നിരസിച്ചപ്പോൾ എതിരാളികൾ വെട്ടി വീഴ്ത്തി; ഓം പ്രകാശിന്റെ വലം കൈയ്ക്ക് ക്വട്ടേഷനുമായി നെടുമങ്ങാട് എത്തിയപ്പോൾ പൊലീസ് വലയിൽ; കളി തോറ്റാലും ജയിച്ചാലും സ്റ്റമ്പൂരിയടിക്കുന്ന സ്റ്റമ്പർ അനീഷ് അഴിക്കുള്ളിലായ കഥ
വിനോദ് പൂന്തോട്ടം
തിരുവനന്തപുരം: 25 ലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ സ്റ്റമ്പർ അനീഷ് പിടിയിലായത് കഴിഞ്ഞ ദിവസം രാത്രി മുക്കോലയ്ക്കൽ എത്തിയപ്പോൾ. ഓം പ്രകാശിന്റെ വലം കൈയായ പ്രവാസിയുമായി തെറ്റി നിന്ന സ്റ്റംബർ അനീഷ് ഇയാളെ ടാർജറ്റ് ചെയ്തിരുന്നു. പൂജപ്പുര പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചന കേസിൽ അടക്കം പ്രതിയായ പ്രവാസിയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ജില്ലയിലെ രണ്ട് ഡി വൈ എസ് പി മാരുടെ തൊപ്പി തെറിപ്പിച്ചത്. ഇയാളെ സ്റ്റമ്പർ അനീഷ് ഭീക്ഷണിപ്പെടുത്തുന്നതായി പൊലീസിനോടു പരാതിപ്പെട്ടിരുന്നു. കൂടാതെ നെടുമങ്ങാട് പൊലീസിന്റെ റിപ്പോർട്ട് അനുസരിച്ച് അനീഷിന് മേൽ ജില്ലാ കളക്ടർ കാപ്പ ചുമത്തിയിരുന്നു
ഇതിന്റെ അടിസ്ഥാനത്തിലാണ് നെടുമങ്ങാട് സർക്കിൾ ഇൻസ്പെക്ടർ എസ് സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്റ്റമ്പർ അനീഷിനായി വലവിരിച്ചത്. പൊലീസ് ടവർ ലൊക്കേഷനും കോൾ ലിസ്റ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നെയ്യാർ ഡാം ചെറുപ്പണ ഭാഗത്തെ ബന്ധു വീട്ടിൽ സ്റ്റമ്പർ അനീഷ് ഉണ്ടെന്ന് മനസിലായി. പൊലീസ് അവിടെ എത്തിയപ്പോഴേയ്ക്കും സ്റ്റമ്പർ രക്ഷപ്പെട്ടിരുന്നു. പിന്നീട് സി ഐ സതീഷിന് സ്റ്റമ്പർ മുക്കോലയ്ക്കൽ ഭാഗത്ത് ഉണ്ടെന്ന് വിവരം ലഭിക്കുകയും ഉടൻ പൊലീസ് അവിടെ എത്തുകയും പ്രതിയെ വലയിലാക്കുകയും ചെയ്തു.
എതിരാളികളെ വകവരുത്താൻ ക്വട്ടേഷൻ സംഘം വിപുലീകരിച്ച് വരുന്നതിനിടെയാണ് സ്റ്റമ്പർ പിടിയിലായത്. രണ്ട് മാസം മുൻപ് ജയിൽ മോചിതനായി ഇറങ്ങിയ സ്റ്റമ്പർ അനീഷ് സെന്ററൽ പ്ലാസ ബാറിൽ എത്തി പണം നൽകാതെ മദ്യപിക്കുമായിരുന്നു. ഈ സമയം പാണൻ ലാലുവെന്ന ഗുണ്ട സ്റ്റമ്പർ അനീഷിനെ തന്റെ ടീമിൽ ചേർക്കാൻ ശ്രമിച്ചു. ക്വട്ടേഷൻ ടീമിൽ ചേർന്നില്ലയെന്ന് മാത്രമല്ല പാണൻ ലാലുവിനെ സ്റ്റമ്പർ അപമാനിക്കുകയും ചെയ്തു. പിന്നീട് പാണന്റെ ടീം സ്റ്റമ്പറെ വെട്ടിപരിക്കേൽപ്പിച്ചുവെങ്കിലും പൂർവ്വാധികം ശക്തിയോടെ തിരിച്ചു വന്നു. തുടർന്ന് ശത്രുക്കൾക്ക് ക്വട്ടേഷൻ ഒരുക്കാൻ ആയി ടീം വിപുലീകരികുകയായിരുന്നു സ്റ്റമ്പർ.
ഇതിനിടെയാണ് കാപ്പ നിയമപ്രകാരം കരിപ്പൂർ ഗവ ഹൈ സ്കൂളിന് സമീപം മൊട്ടൽമുട് കുഴിവിള വീട്ടിൽ സ്റ്റംബർ അനീഷ്(32) നെ നെടുമങ്ങാട് സിഐ എസ് സതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ആറ് മാസം മുൻപ് നെടുമങ്ങാട് ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നും രാത്രി 11.30 നു വാണ്ടയിലേക്ക് ഓട്ടം വിളിച്ച ഓട്ടോറിക്ഷയിൽ പോയ ശേഷം ഇറങ്ങിയപ്പോൾ 50 രൂപ ഓട്ടോ കൂലി ചോദിച്ച ഓട്ടോ ഡ്രൈവറെ ഷർട്ടിന് കുത്തി പിടിച്ച് ഭീഷണിപ്പെടുത്തുകയും, അയാളുടെ പോക്കറ്റിൽ ഉണ്ടായിരുന്ന 12200 രൂപയും, മൊബൈൽ ഫോണും കവർച്ച ചെയ്യുകയും കത്തി കാണിച്ച് കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ നേരത്തെ സ്റ്റമ്പർ അനീഷ് അറസ്റ്റിലായിട്ടുണ്ട്.
അനീഷിൽ നിന്നും സ്റ്റമ്പർ അനീഷിലേയ്ക്കുള്ള മാറ്റം
ജില്ലയിലെ പ്രധാന ഗുണ്ടയാണെങ്കിലും ക്രിക്കറ്റ് കളി അനീഷിന് വീക്കനെസാണ്. നെടുമങ്ങാട് എവിടെ കളി നടന്നാലും അനീഷ് എത്തും അത് കളിക്കാനായാലും കാണി എന്ന നിലയിലായാലും അനീഷും കൂട്ടരും ഉണ്ടാവും. കളി കഴിഞ്ഞാൽ അനീഷ് കളിക്കാരന്റെ റോളിലാണെങ്കിൽ തോറ്റാലും ജയിച്ചാലും എതിരാളികളെ മർദ്ദിക്കും അതും സ്റ്റംമ്പ് ഊരിയാവും മർദ്ദനം. ഇനി കളി കാണാൻ എത്തിയാലും തോൽക്കുന്ന ടീമിന് അനീഷ് വക മർദ്ദനം ഉണ്ട്. ഈ സ്റ്റംമ്പ് ഊരിയുള്ള മർദ്ദനം തുടർക്കഥയായതോടെയാണ് ഗുണ്ട അനീഷ് സ്റ്റംബർ അനീഷ് ആയി മാറിയത്
വീട്ടമ്മയുടെ വസ്ത്രം വലിച്ചഴിച്ച ക്രരത
2016 നവംബറിലാണ് സംഭവം. പരാതിക്കാരിയുടെ മകനോടുള്ള വിദ്വേഷം നിമിത്തം സ്റ്റംബർ അനീഷും കൂട്ടാളികളും സംഘം ചേർന്ന് നെടുമങ്ങാട്ടെ മുക്കം തോട് എന്ന സ്ഥലത്ത് വെച്ച് ഇവർ സഞ്ചരിച്ചിരുന്ന ജീപ്പ് തടഞ്ഞു നിർത്തി ഭാർത്താവിനെയും മകനെയും മർദ്ദിച്ചു. ഇതിനെ ചോദ്യം ചെയ്്ത പരാതിക്കാരിയുടെ വസ്ത്രം വലിച്ചഴിച്ച് അർദ്ധ നഗനയാക്കി. എന്നിട്ടും തീർന്നില്ല ക്രൂരത.
ഇവരുടെ വീട്ടിലെത്തി വീണ്ടും അക്രമം തുടർന്നു. വീടിന്റെ ജനാലയും വാതിലും അടിച്ചു പൊട്ടിച്ചു. ഈ സംഭവത്തിൽ സ്റ്റംബർ അനീഷിനെ 2017 ജനുവരിയിൽ അതായത് കൃത്യം രണ്ടു മാസത്തിന് ശേഷം വലിയമല പൊലീസ് അറസ്റ്റു ചെയ്തു. പൊലീസ് കുറ്റ പത്രം സമർപ്പിച്ചു. കേസിന്റെ വിചാരണ നെടുമങ്ങാട് കോടതിയിൽ ഇപ്പോൾ നടന്നു വരികയാണ്. വാണ്ട ജംഗഷ്നിൽ വെച്ച് ഓട്ടോ ഡ്രൈവരോടു കാണിച്ച അതിക്രമാണ് മറ്റൊരു കേസ്. 2016 ഏപ്രിലിൽ അനീഷ് എന്ന ഓട്ടോ ഡ്രൈവറെ തടഞ്ഞു നിർത്തി പിടിച്ചറിക്കി റബ്ബർ തോട്ടത്തിൽ കൊണ്ടു പോയിു പണാപഹരണം നടത്തിയ ശേഷം മർദ്ദിച്ചവശനാക്കിയ കേസിലും സ്റ്റംബർ അനീഷ് രണ്ടാം പ്രതിയാണ്. ഇതേ വർഷം തന്നെ ജൂലൈയിൽ കരിപ്പൂർ ജംഗ്ഷനിൽ വെച്ച് മുരളി എന്നയാളിനെ കമ്പികൊണ്ടടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു.
തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു ഉദ്ദേശം ഈ കേസിലും അനീഷ് പിടിയിലായി. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. 2016 ആഗസ്ററിൽ ഖാദി ബോർഡ് ജംഗ്ഷനിൽ വെച്ച് ബിജിൻ രാജ് എന്ന ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ച് അവശനാക്കി പണവും മൊബൈൽ ഫോണും കവർന്ന കേസിലും സ്റ്റംബർ അനീഷ് പ്രതിയാണ്. 2016 ഡിസംബറിൽ നടന്ന ഒരു മാല പിടിച്ചു പറി കേസിലും അനീഷ് പ്രതിയാണ് നെടുമങ്ങാട് പൊലീസ രജിസ്റ്റർ ചെയ്ത കേസിൽ അനീഷ് ഉൾപ്പെടെ രണ്ടു പ്രതികളാണ് ഉള്ളത്.
നെടുമങ്ങാട് പഴകുററിക്ക് സമീപം വെച്ച് 2017 ജനുവരിയിൽ കുമരേശൻ പിള്ള എന്നയാളിന്റെ മാല കവർന്ന കേസിലും പിടിക്കപ്പെട്ടത് സ്റ്റമ്പർ അനീഷായിരുന്നു.പഴകുറ്റിക്ക് സമീപം വെച്ച് 2017 ജനുവരിയിൽ കുമരേശൻ പിള്ള എന്നയാളിന്റെ മാല കവർന്ന കേസിലും പിടിക്കപ്പെട്ടത് അനീഷായിരുന്നു.പഴകുറ്റിക്ക സമീപം നടന്ന ഒരു വധ ശ്രമ കേസിലും അനീഷ് തന്നെ മുഖ്യ പ്രതി. മുൻ വിരോധത്താൽ ശരത്ത്് എന്നയാളിനെ കത്തി കഴുത്തിൽ ചേർത്ത് പിടിച്ച് വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്.
കരിപ്പൂരിൽ വീടിന് മുന്നിലുള്ള പരസ്യ മദ്യാപാനത്തെ ചോദ്യം ചെയ്ത വീട്ടുടമസ്ഥനെ ആക്രമിച്ച കേസിലും സ്ക്കൂൾ പരിസരത്ത് കഞ്ചാവു വിൽപ്പന് നടത്തിയ കേസിലും ചാരായ വാറ്റിനുമടക്കം 25 ലധികം കേസുകൾ ഉള്ള അനീഷ് മാന്യതയുടെ കുപ്പായം അണിയാനായി നെടുമങ്ങാട് ബസ്സ്റ്റാൻഡ് പരിസരത്ത് ഓട്ടോറിക്ഷ ഓടിച്ചിരുന്നു. ഒന്ന് വിരട്ടിയാൽ വിരളുന്ന യാത്രക്കാരെ കൊള്ളയടിച്ചിരുന്ന അനീഷിന്റെ ടീമിലുള്ള മറ്റ് ഗുണ്ടകളെ കൂടി അകത്താക്കാനാണ് പൊലീസ് നീക്കം.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍