Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എതിരാളിയെ കൊലപ്പെടുത്തിയത് സുന്ദരിയായ ഭാര്യയെ സ്വന്തമാക്കാൻ; കാമുകിയുമായി ഇന്ത്യയിലേക്കെത്തിയത് പ്രോട്ടീൻ പൗഡർ വിതരണ ഏജന്റായും; തമിഴ്‌നാട്ടിൽ എല്ലാ സഹായങ്ങളും ചെയ്ത് ഒപ്പം നിന്നത് തമിഴ്പുലികളുമായി വരെ ബന്ധമുള്ള യുവ അഭിഭാഷകയും; മുഖം പ്ലാസ്റ്റിക് സർജറി നടത്തി രൂപം മാറ്റിയത് ആരും ഒരുകാലവും തിരിച്ചറിയാതിരിക്കാനും; ശ്രീലങ്കൻ അധോലോക നേതാവ് അങ്കോട ലോക്കയുടെ മരണത്തിൽ അന്വേഷണവുമായി റോയും

എതിരാളിയെ കൊലപ്പെടുത്തിയത് സുന്ദരിയായ ഭാര്യയെ സ്വന്തമാക്കാൻ; കാമുകിയുമായി ഇന്ത്യയിലേക്കെത്തിയത് പ്രോട്ടീൻ പൗഡർ വിതരണ ഏജന്റായും; തമിഴ്‌നാട്ടിൽ എല്ലാ സഹായങ്ങളും ചെയ്ത് ഒപ്പം നിന്നത് തമിഴ്പുലികളുമായി വരെ ബന്ധമുള്ള യുവ അഭിഭാഷകയും; മുഖം പ്ലാസ്റ്റിക് സർജറി നടത്തി രൂപം മാറ്റിയത് ആരും ഒരുകാലവും തിരിച്ചറിയാതിരിക്കാനും; ശ്രീലങ്കൻ അധോലോക നേതാവ് അങ്കോട ലോക്കയുടെ മരണത്തിൽ അന്വേഷണവുമായി റോയും

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: കുപ്രസിദ്ധ ശ്രീലങ്കൻ അധോലോക നേതാവ് അങ്കോട ലോക്ക രണ്ട് വർഷത്തിലേറെയി ഇന്ത്യയിൽ കഴിഞ്ഞിട്ടും ആർക്കും തിരിച്ചറിയാൻ കഴിയാതിരുന്നത് മുഖം പ്ലാസ്റ്റിക് സർജറി നടത്തിയതിനാൽ. ഇക്കാര്യത്തിൽ ദേശീയ രഹസ്യാനേഷണ ഏജൻസിയായ റോയാണ് വ്യക്തത വരുത്തിയത്. അങ്കോട ലോക്ക മുഖം പ്ലാസ്റ്റിക് സർജറി നടത്തി മാറ്റം വരുത്തിയാണ് കോയമ്പത്തൂരിൽ ഒളിവിൽ കഴിഞ്ഞിരുന്നതെന്ന് റോ സ്ഥിരീകരിച്ചിട്ടുണ്ട്. റോയുടെ അഞ്ചംഗ സംഘം കഴിഞ്ഞ ദിവസം കോയമ്പത്തൂരിലെത്തി തെളിവുകൾ ശേഖരിച്ചിരുന്നു. പ്രദീപ് സിങ് എന്ന ഐഡന്റിറ്റിയിൽ പ്ലാസ്റ്റിക് സർജറി നടത്തി രൂപമാറ്റം വരുത്തി 2018 മുതൽ കോയമ്പത്തൂരിൽ താമസിച്ചിരുന്നയാൾ അങ്കോട ലോക്കയാണെന്ന കാര്യം ശാസ്ത്രീയമായി തെളിയിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജൻസികൾ.

റോയിലെ അഞ്ച് ഉദ്യോഗസ്ഥർ കോയമ്പത്തൂരിൽ എത്തി ഐജി അടക്കുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കുടിക്കാഴ്ച നടത്തിയിരുന്നു. ലോക്കയ്ക്ക് തമിഴ് പുലികളുമായി ബന്ധമുണ്ടെന്നാണ് സൂചന. ജൂലൈ മൂന്നിന് കോയമ്പത്തൂർ മെഡിക്കൽ കോളജിൽ വച്ചായിരുന്നു ലോക്കയുടെ മരണം. അബോധാവസ്ഥയിൽ എത്തിച്ച ലോക്ക മണിക്കുറുകൾക്കകം മരിച്ചു. പ്രദീപ് സിങ്ങെന്ന പേരിലായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി കൂടെ വന്നിരുന്ന രണ്ടു സ്ത്രീകൾ ഉൾപ്പെട്ട സംഘം അടുത്ത ദിവസം രാവിലെ മൃതദേഹം ഏറ്റുവാങ്ങി മധുരയിലെത്തിച്ചു ദഹിപ്പിച്ചു.

35കാരനായ അങ്കോട ലോക്ക രണ്ട് വർഷത്തുലധികം തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലുണ്ടായിരുന്നു എന്ന വിവരം മരണശേഷമാണ് പൊലീസ് അറിയുന്നത്. ശ്രീലങ്കയിൽ നടന്ന ഏറ്റുമുട്ടലിൽ എതിരാളികളിൽ ഒരാളെ കൊലപ്പെടുത്തി അയാളുടെ ഭാര്യയെ സ്വന്തമാക്കിയ ശേഷമാണ് ലോക്ക ഇന്ത്യയിലേക്ക് കടന്നത്. 2018 ലാണ് ലോക്ക കാമുകിക്കൊപ്പം കോയമ്പത്തൂരിൽ സ്ഥിര താമസമാക്കുന്നത്. ജിമ്മുകൾക്ക് പ്രോട്ടീൻ പൗഡർ വിതരണം ചെയ്യുന്ന പ്രദീപ് സിങ് എന്നയാളായാണ് ലോക്ക തമിഴ്‌നാട്ടിൽ ജീവിച്ചത്. ശ്രീലങ്കൻ മുനമ്പ് കേന്ദ്രമാക്കി ലഹരി, ആയുധ കടത്തു നടത്തുന്ന മധുമഗ ലസന്ത ചന്ദന പെരേരയെന്ന അങ്കോട ലോക്ക ജൂലൈ 3ന് കോയമ്പത്തൂരിൽ വച്ചാണ് കൊല്ലപ്പെട്ടത്. ഹൃദയഘാതമാണ് മരണകാരണമെന്നും ലോക്കയെ എതിരാളികൾ വിഷം കൊടുത്തു കൊല്ലുകയായിരുന്നുവെന്നും അഭ്യൂഹങ്ങൾ ഉയർന്നു. കൊല്ലപ്പെട്ടത് ലോക്കയാണെന്ന് ശ്രീലങ്ക സ്ഥിരീകരിച്ചുവെങ്കിലും

അങ്കോട ലക്കയെ ജൂലൈ ആദ്യം ഇന്ത്യയിൽവെച്ച് വിഷം കൊടുത്തുകൊന്നു എന്നാണ് ശ്രീലങ്കൻ പൊലീസിന്റെ നി​ഗമനം. ശ്രീലങ്കൻ പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് കിട്ടിയ വിവരം അനുസരിച്ച് അദ്ദേഹത്തോടൊപ്പം ഇന്ത്യയിൽ താമസിച്ചിരുന്ന ഒരു സ്ത്രീയെ ഉപയോഗിച്ച് കൊലപ്പെടുത്താൻ അയാളുടെ എതിരാളികൾ പദ്ധതിയിട്ടിരുന്നു. അദ്ദേഹത്തിന്റെ സഹോദരിമാരിൽ ഒരാളെ വീഡിയോ സ്ട്രീമിങ് വഴി ശവസംസ്കാരം കാണാൻ അനുവദിച്ചിരുന്നു. ഇവരാണ് വിവരം പൊലീസിനെ അറിയിച്ചത്.

ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഞായറാഴ്ച മൂന്നുപേരെ കോയമ്പത്തൂർ പീളമേട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അങ്കോട ലക്കയുടെ തിരിച്ചറിയൽ രേഖകൾ വ്യാജമായി നിർമ്മിച്ച കേസിലാണ് മൂന്ന് പേരെ കോയമ്പത്തൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. അമാനി തഞ്ചി, ശിവകാമി സുന്ദരി, ധ്യാനേശ്വരൻ എന്നിവരാണ് അറസ്റ്റിലായത്. അങ്കോട ലക്ക, പെൺസുഹൃത്ത് അമാനി താൻചി മുഖാരിയ എന്നിവർക്ക് കോയമ്പത്തൂർ, ബംഗാൾ വിലാസത്തിൽ രണ്ട് വ്യാജ ആധാർ കാർഡുകളും മേൽവിലാസങ്ങൾ തെളിയിക്കുന്ന രേഖകളും നൽകിയത് മധുര സ്വദേശിനിയായ അഡ്വ. ശിവകാമി സുന്ദരിയാണെന്ന് വ്യക്തമായിട്ടുണ്ട്.

പിടിയിലായ ശിവകാമിയുടെ കുടുംബത്തിന് തമിഴ് പുലികളുമായി ബന്ധം ഉണ്ടെന്നു കണ്ടെത്തി. എൽടിടിയെ പിന്തുണച്ചതിന് ശിവകാമിയുടെ അച്ഛൻ നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ്. ഇവരുടെ ബാങ്ക് ഇടപാടുകളിൽ പരിശോധന തുടങ്ങി. വിദേശത്തു നിന്നുവന്ന പണം സംബന്ധിച്ചാണ് അന്വേഷണം. അറസ്റ്റിലാകുമ്പോൾ ഗർഭിണിയായിരുന്ന അമാനിയെ ഗർഭം അലസിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡിസ്ചാർജ് ചെയ്ത ഇവരെ അതീവ സുരക്ഷാ ജയിലായ ചെന്നൈ പുഴൽ സെൻട്രൽ ജയിലിലേക്ക് മാറ്റി.

വർഷങ്ങൾക്കുമുമ്പ് ശ്രീലങ്കയിൽ നടന്ന ഏറ്റുമുട്ടലിൽ അങ്കോട ലക്കയുടെ നേതൃത്വത്തിൽ കൊലപ്പെടുത്തിയ എതിർസംഘാംഗങ്ങളിലെ പ്രധാനിയുടെ ഭാര്യയാണ് അമാനി. ഏറ്റുമുട്ടലിന് ശേഷം യുവതിയെ അങ്കോട ലക്ക തന്റെ ഒപ്പം കൂട്ടുകയായിരുന്നു. ഇതിനിടെ ഞായറാഴ്ച രാത്രി കോയമ്പത്തൂർ ജില്ലാ ജഡ്ജിയുടെ വീട്ടിൽ ഹാജരാക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് അമാനിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുമാസം ഗർഭിണിയായ ഇവരെ ഗർഭം അലസിയതിനെത്തുടർന്നാണ് ആശുപത്രിയിലാക്കേണ്ടിവന്നത്.

ബംഗാൾ വിലാസത്തിൽ ആധാർ കാർഡ് എത്തിച്ചുനൽകിയ ബംഗാളിയെ പൊലീസ് തിരയുകയാണ്. കോയമ്പത്തൂരിൽ അങ്കോട ലക്ക താമസിച്ച വീട്ടിൽ നടത്തിയ തിരച്ചിലിൽ വിവിധ രാജ്യങ്ങളുടെ കറൻസികൾ, ആധാർ കാർഡുകൾ, സിംകാർഡുകൾ, സെൽഫോണുകൾ, ലാപ്ടോപ് എന്നിവ പിടിച്ചെടുത്തു.അങ്കൊട ലക്ക ഇന്ത്യയിലെത്തിയ ആദ്യകാലത്ത് ഒളിവിൽ താമസിക്കാനായി സഹായമൊരുക്കിയത് ശിവകാമി സുന്ദരിയാണെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ സുഹൃത്തായ ഈറോഡ് സ്വദേശി ധ്യാനേശ്വരൻ തിരുപ്പൂരിൽ വാടകവീടെടുത്തുനൽകുകയും പിന്നീട് കോയമ്പത്തൂർ വിലാസം സംഘടിപ്പിച്ച് ആധാർ കാർഡ് എത്തിച്ചുനൽകുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP