Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുന്നിലിരിക്കുന്ന ആളെ ബഹുമാനിക്കാനാണ് വീട്ടിൽ പഠിപ്പിച്ചിട്ടുള്ളത്; അപമാനിക്കാൻ ശ്രമിച്ചിട്ടില്ല; സംഭവിച്ചുപോയതാണ്; തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റിന് നല്ലൊരു സിനിമയെ നശിപ്പിക്കരുത്; ആരോട് വേണമെങ്കിലും താൻ ക്ഷമാപണം നടത്താൻ തയ്യാറാണെന്ന് ശ്രീനാഥ് ഭാസി; ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി പൊലീസ്; സിസി ടിവി ദൃശ്യങ്ങൾ നിർണായകമായേക്കും

മുന്നിലിരിക്കുന്ന ആളെ ബഹുമാനിക്കാനാണ് വീട്ടിൽ പഠിപ്പിച്ചിട്ടുള്ളത്; അപമാനിക്കാൻ ശ്രമിച്ചിട്ടില്ല; സംഭവിച്ചുപോയതാണ്; തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റിന് നല്ലൊരു സിനിമയെ നശിപ്പിക്കരുത്; ആരോട് വേണമെങ്കിലും താൻ ക്ഷമാപണം നടത്താൻ തയ്യാറാണെന്ന് ശ്രീനാഥ് ഭാസി; ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി പൊലീസ്; സിസി ടിവി ദൃശ്യങ്ങൾ നിർണായകമായേക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഓൺലൈൻ ചാനൽ അവതാരകയെ അസഭ്യം വിളിച്ചെന്ന പരാതിയിൽ നടൻ ശ്രീനാഥ് ഭാസിക്കെതിരെ സൈബറിടത്തിൽ പ്രതിഷേധം ശക്തമാണ്. ശ്രീനാഥിനെ ന്യായീകരിച്ചുകൊണ്ട് മറ്റൊരു വിഭാഗവും സജീവമായുണ്ട്. ഇതിനിടെ ഈ വിഷയത്തിൽ കൂടുതൽ അഭിപ്രായം രേഖപ്പെടുത്തി ശ്രീനാഥ് രംഗത്തുവന്നു.

ഒരിക്കലും മറ്റൊരാളെ ബുദ്ധിമിട്ടിക്കണമെന്ന ചിന്ത തനിക്കില്ലെന്ന് ശ്രീനാഥ് ഭാശി പറഞ്ഞു. താനും റേഡിയോ ജോക്കി ആയിരുന്ന ആളാണ്. തന്റെ മുന്നിലിരിക്കുന്ന ആളെ ബഹുമാനിക്കണമെന്നാണ് തന്നെ വീട്ടിൽ പഠിപ്പിച്ചിട്ടുള്ളതെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. റിപ്പോർട്ടർ ടിവിയോടായിരുന്നു ശ്രീനാഥ് ഇക്കാര്യം വ്യക്തമാക്കിയത്.

'ഒരിക്കലും മറ്റൊരാളുടെ ജോലിയെ താഴ്‌ത്തിക്കെട്ടി താൻ സംസാരിക്കില്ല. ഇന്റർവ്യൂകളിൽ ചെറിയ രീതിയിൽ തന്നെ ദ്രോഹിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ വരുമ്പോൾ അറിയാതെ ദേഷ്യം വന്നുപോകുന്നതാണ്. അത് നല്ല കാര്യമല്ല. അസഭ്യ വാക്കുകൾ ഉപയോഗിക്കുകയല്ല ആ സമയത്ത് ചെയ്യേണ്ടത്. അങ്ങനെ സംഭവിച്ച് പോയതിൽ തനിക്ക് അതിയായ ദുഃഖമുണ്ട്. അതിൽ ക്ഷമയും ചോദിക്കുന്നു', ശ്രീനാഥ് ഭാസി പറഞ്ഞു.

അവതാരകയോട് ക്ഷമ ചോദിക്കാൻ താൻ തയ്യാറായിരുന്നു. എന്നാൽ അവർ അവിടെ വന്നിട്ട് പ്രകോപനപരമായാണ് സംസാരിച്ചത്. താനാരാണ് എന്നൊക്കെ ചോദിച്ച് വീണ്ടും ബഹളമായി. അങ്ങനൊരു സാഹചര്യത്തിൽ ക്ഷമാപണം നടത്താൻ തനിക്ക് സാധിച്ചില്ലെന്നും ഭാസി പറഞ്ഞു. തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റിന് നല്ലൊരു സിനിമയെ നശിപ്പിക്കരുതെന്നും ആരോട് വേണമെങ്കിലും താൻ ക്ഷമാപണം നടത്താൻ തയ്യാറാണെന്നും നടൻ കൂട്ടിച്ചേർത്തു.

അതേസമയം സ്ത്രീത്വത്തെ അപമാനിക്കും വിധം അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ശ്രീനാഥിനെ നാളെ പൊലീസ് ചോദ്യം ചെയ്യും. നടനോട് തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി നോട്ടീസ് അയച്ചിട്ടുണ്ട്. ശ്രീനാഥ് ഭാസിയുടെ ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിനിടെയാണ് അവതാരകയോട്് താരം അപമര്യാദയായി പെരുമാറിയതെന്ന ആരോപണമുയർന്നത്. വിഷയത്തിൽ മരട് പൊലീസ് കേസെടുത്തിരുന്നു.

തിങ്കളാഴ്ച പ്രാഥമിക മൊഴിയെടുക്കാനാണ് പൊലീസിന്റെ തീരുമാനം. പരാതിക്കാരിയുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിന്റെ ദൃശ്യങ്ങളും ശേഖരിക്കും. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ കേസിൽ നിർണായകമായേക്കും. അതുകൊണ്ടുതന്നെ ഈ ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കും.

താരത്തിന്റെ പ്രവർത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. കേസും വിവാദവും തങ്ങളുടെ സിനിമയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് അണിയറക്കാർ. പരാതിയിൽ പറയും പോലെ നടന്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായെങ്കിൽ അത് അംഗീകരിക്കില്ലെന്ന് ചട്ടമ്പി സിനിമയുടെ സംവിധായകൻ അഭിലാഷ് എസ് കുമാർ പറഞ്ഞു. എന്നാൽ അതിന്റെ പേരിൽ സിനിമയെ മോശമാക്കാൻ മനഃപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും സംവിധായകൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP