മുൻകൂർ ജാമ്യം നിഷേധിച്ചപ്പോൾ കാറിൽ കേരളം വിട്ടു; ലുക്കൗട്ട് നോട്ടീസുള്ള വില്ലൻ കാനേഡിയൻ വിമാനത്തിൽ കയറിയത് കുതന്ത്രത്തിൽ; റൺവേയിൽ നിന്നും പറന്നുയരുന്നതിന് തൊട്ട് മുമ്പ് എസ് പി രാമദേവൻ നടത്തിയത് മിന്നൽ നീക്കങ്ങൾ; പിടിയിലായത് രാസപ്രയോഗത്തിലൂടെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച മലയാളി; ശ്രീകാന്ത് മേനോൻ അഴിക്കുള്ളിൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: രാസവസ്തു വായിൽ ഒഴിച്ച് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വിദേശത്തേയ്ക്ക് രക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവിനെ സിനിമാ സ്റ്റൈലിൽ സിബിഐ പിടികൂടിയത് പറന്നു ഉയരാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ വിമാനം തടഞ്ഞിട്ട ശേഷം. ഡൽഹി വിമാനത്താവളത്തിൽവച്ചാണ് കാനഡാ പൗരനായ മലയാളി ശ്രീകാന്ത് മേനോനെ സിബിഐ നാടകീയമായി കുടുക്കിയതെന്ന് മംഗളത്തിൽ എസ് നാരായണൻ റിപ്പോർട്ട് ചെയ്യുന്നു. എറണാകുളം സി.ജെ.എം കോടതി റിമാൻഡ് ചെയ്ത ശ്രീകാന്ത് മേനോന്റെ ജാമ്യപേക്ഷയിൽ മറ്റന്നാൾ കോടതി വിധി പറയും.
ചൊറ്റാനിക്കര സ്വദേശി ശ്രുതി സുരേഷ് ഭർത്താവ് കൊടുങ്ങല്ലൂർ സ്വദേശി ശ്രീകാന്ത് മേനോനെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് സിബിഐ ശ്രീകാന്തിനെ വലയിലാക്കിയത്. ഇന്ത്യയിലെത്തിയ ശ്രീകാന്തിന് ഹൈക്കോടതി നേരത്തെ ജാമ്യം നിഷേധിച്ചിരുന്നു. തുടർന്ന് കേരളം വിട്ട ഇയാൾ വിദേശത്തേയ്ക്ക് കടക്കുമെന്ന് സംശയമുണ്ടായിരുന്നതുകൊണ്ട് സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഡൽഹിയിൽനിന്ന് കാനഡയിലേയ്ക്ക് കടക്കാനുള്ള ഇയാളുടെ ശ്രമം പകുതി വിജയിക്കുകയും കനേഡിയൻ വിമാനം ഡൽഹി വിമാനത്താവളത്തിൽനിന്ന് പറന്നുപൊങ്ങാനുള്ള അവസാനനിമിഷം വിമാനത്തിനുള്ളിൽനിന്ന് ഇയാളെ പിടികൂടുകയുമായിരുന്നു.
ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടായിട്ടും ശ്രീകാന്ത് മേനോനെ ഡൽഹിയിൽ സുരക്ഷാ വിഭാഗത്തിനു കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. ഒന്നും സംഭവിക്കാത്ത മട്ടിൽ സുരക്ഷാ പരിശോധനയ്ക്കു വിധേയനായി കാനഡ എയർവെയ്സ് വിമാനത്തിൽ ഇയാൾ കയറിക്കൂടി. പക്ഷേ എമിഗ്രേഷൻ വിഭാഗത്തിന് അവസാന നിമിഷം ഇയാളെ മനസിലാക്കാൻ കഴിഞ്ഞതാണ് നിർണായകമായത്. ബോർഡിങ് പാസുമായി ശ്രീകാന്ത് വിമാനത്തിനുള്ളിൽ കയറിയെന്നു മനസിലായ അധികൃതർ മിന്നൽവേഗത്തിൽ കരുക്കൾ നീക്കുകയായിരുന്നു. തുടർന്ന് ശ്രീകാന്തിനെക്കുറിച്ചുള്ള വിവരങ്ങൾ ഇന്റലിജൻസ് ബ്യൂറോയ്ക്ക് കൈമാറി. ഇവർ സിബിഐ എസ്പി: രാമദേവനെ വിവരമറിയിച്ചു.
പിന്നാലെ സിബിഐയുടെ അടിയന്തര സന്ദേശം എയർ ട്രാഫിക് കൺട്രോൾ വഴി വിമാന ക്യാപ്റ്റനു ലഭിച്ചു. ഈ സമയം വിമാനം ടേക്ക് ഓഫിനായി തയ്യാറെടുക്കുകയായിരുന്നു. രണ്ട് മിനിറ്റ് താമസിച്ചിരുന്നുവെങ്കിൽ റൺവേയിൽനിന്ന് വിമാനം പൊങ്ങുമായിരുന്നു. പക്ഷേ സാങ്കേതിക തകരാറുണ്ടെന്നു യാത്രക്കാരെ അറിയിച്ച് ക്യാപ്റ്റൻ വിമാനം ഉടൻ പറത്താനാവില്ലെന്ന് യാത്രക്കാരെ അറിയിച്ചു. കഥ അറിയാതെ നിന്ന യാത്രാക്കാരുടെ ഇടയിലേക്ക്. അധികം വൈകാതെ സിഐ.എസ്.എഫ് സംഘം സിബിഐ ഇൻസ്പെക്ടർ നിപുൺ ശങ്കറിന്റെ നേതൃത്വത്തിൽ വിമാനത്തിൽ കയറി. സീറ്റ് നമ്പർ മനസിലാക്കി ശ്രീകാന്തിനെ പിടികൂടുകയും ചെയ്തു. മറ്റൊരു വിമാനത്തിൽ ഡൽഹിയിൽനിന്ന് ഇയാളെ നെടുമ്പാശേരിയിലെത്തിക്കുകയായിരുന്നു.
കാനഡയിൽ വച്ച് ശ്രീകാന്ത് മേനോൻ ഭാര്യ ശ്രുതിയെ മർദ്ദിക്കുകയും ഡ്രയിനേജ് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന അണുനാശിനി ബലമായി വായിലൊഴിപ്പിക്കുകയും ചെയ്തുവെന്നതാണ് കേസ്. അന്നനാളവും വായും ശ്വാസനാളവുമടക്കം പൊള്ളി അതീവ ഗുരുതരവസ്ഥയിലായ ശ്രുതി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതാണെന്ന് വരുത്തിതീർക്കാനാണ് ശ്രീകാന്ത് ശ്രമിച്ചത്. നാട്ടിലെത്തിയ ശ്രുതി മാതാപിതാക്കളെ എല്ലാ വിവരങ്ങളും എഴുതിയാണ് അറിയിച്ചത്. തുടർന്ന് പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്.
അഞ്ചു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. 2020-ൽ ശ്രുതി ഭർത്താവിനൊപ്പം കാനഡയിലെത്തി. ലഹരിക്കടിമയായ ഭർത്താവ് തന്നെ മർദ്ദിക്കുമായിരുന്നുവെന്നും ഭീഷണിപ്പെടുത്തി ഗർഭം അലസിപ്പിക്കുകയും ചെയ്തുവെന്നും ശ്രുതിയുടെ പരാതിയിലുണ്ട്. ഒന്നാം വിവാഹ വാർഷികത്തിൽ യുവതിയെ കൊലപ്പെടുത്താൻ ഇയാൾ കാറപകടം സൃഷ്ടിച്ചു. പരാജയപ്പെട്ടതിനെത്തുടർന്ന് നിരവധി തവണ യുവതിയുടെ ശരീരത്തിൽ മാരകമായ ലഹരി മരുന്നുകൾ കുത്തിവെച്ചു. ശ്രുതിയുടെ 75 പവൻ സ്വർണം ഇയാൾ തട്ടിയെടുത്തിരുന്നു. ഈ സ്വർണം സിബിഐ കണ്ടെടുത്തു. മദ്യം കുടിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് രാസവസ്തു കുടിപ്പിച്ചത്. ആത്മഹത്യ ചെയ്യാൻ ശ്രമിച്ചുവെന്നായിരുന്നു ശ്രുതി കാനഡ പൊലീസിനോടു പറഞ്ഞത്. ഭർത്താവിന്റെ ഭീഷണിയെ തുടർന്നായിരുന്നത്രെ ഇത്. എത്രയും പെട്ടെന്ന് കാനഡയിൽനിന്ന് രക്ഷപ്പെട്ട് നാട്ടിലെത്താൻ വേണ്ടിയായിരുന്നു ഇങ്ങനെ ചെയ്തത്.
നാട്ടിലെത്തിയതിന് പിന്നാലെയാണ് യുവതി പൊലീസിൽ പരാതി നൽകുന്നത്. ഭർത്താവ് വിദേശത്തായതുകൊണ്ട് തന്നെ അന്വേഷണത്തിന് പരിമിതികളുണ്ടായിരുന്നു. ഇതിനെത്തുടർന്നാണ് കേസ് സിബിഐയെ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. കാനഡ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ എത്തിയ ശ്രീകാന്ത് പക്ഷേ തനിക്ക് അവിടെ പൗരത്വമുണ്ടെന്ന കാര്യം മറച്ചുവയ്ക്കുകയായിരുന്നു.
തന്റെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ശ്രീകാന്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം നിഷേധിക്കപ്പെടുകയായിരുന്നു. തുടർന്നാണ് കാർ മാർഗം ഡൽഹിയിൽ എത്തുകയും രാജ്യം വിടാൻ പദ്ധതിയിടുകയും ചെയ്തത്.
Stories you may Like
- 'ബിജെപി-ശിവസേന സഖ്യം തകർക്കാൻ ചില ബിജെപി നേതാക്കൾ ശ്രമിക്കുന്നു'
- വണ്ടിപ്പെരിയാറിലും കുടുംബത്തിന് വേണ്ടത് ഈ പോരാളിയെ
- വാളയാറിലെ നീതിമാനെ എത്തിക്കാൻ കുടുംബം; വണ്ടിപ്പെരിയാറിൽ അപ്പീലിൽ നീതിയെത്തുമോ?
- കഷ്ടപ്പെട്ടുണ്ടാക്കിയതെല്ലാം പൊലീസ് കൊണ്ടു പോയി! പാനൂരിൽ സംഭവിച്ചത്
- ബാംഗ്ലൂർ ഡെയ്സിലെ ക്ലൈമാക്സിൽ ദുൽഖർ സൽമാനല്ല; റിയൽ റേസർ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍