Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുട്ടിൽ മരംമുറി; ഉന്നതതല അന്വേഷണസംഘത്തെ എഡിജിപി എസ് ശ്രീജിത്ത് നയിക്കും;ക്രൈംബ്രാഞ്ച്, വിജിലൻസ്, വനം പ്രതിനിധികൾ സംഘത്തിൽ; മുട്ടിലിൽ ശ്രീജിത്ത് ഉടൻ സന്ദർശനം നടത്തും

മുട്ടിൽ മരംമുറി; ഉന്നതതല അന്വേഷണസംഘത്തെ എഡിജിപി എസ് ശ്രീജിത്ത് നയിക്കും;ക്രൈംബ്രാഞ്ച്, വിജിലൻസ്, വനം പ്രതിനിധികൾ സംഘത്തിൽ; മുട്ടിലിൽ ശ്രീജിത്ത് ഉടൻ സന്ദർശനം നടത്തും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വയനാട് മുട്ടിൽ മരം മുറി കൊള്ളയെ സംബന്ധിച്ച് ക്രൈംബ്രാഞ്ച് എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിൽ അന്വേഷിക്കും. മികച്ച ഉദ്യോഗസ്ഥരെ പ്രത്യേക സംഘത്തിലേക്ക് നൽകാൻ വകുപ്പ് മേധാവികൾക്ക് ചീഫ് സെക്രട്ടറിയുടെ ഉത്തരവ് നൽകി.വനം-വിജിലൻസ് ഉദ്യോഗസ്ഥരെയും സംഘത്തിൽ ഉൾപെടുത്തും.

സർക്കാർ ഉത്തരവ് മറയാക്കി നടന്ന ഗൂഢാലോചനയും അന്വേഷിക്കും.സംസ്ഥാനത്ത് വ്യാപകമായി മരം മുറിച്ചെന്നാണ് പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഡിജിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണത്തിന് തീരുമാനിച്ചത്. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഡിജിപിയുടെ റിപ്പോർട്ട്. മരം മുറിയിൽ ഗൂഢാലോചന ഉണ്ടയിരുന്നുവെന്നും മോഷണം നടന്നിട്ടുണ്ടെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു.

മരംമുറിക്കേസിൽ ഉന്നതതല അന്വേഷണം ഉണ്ടാകുമെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. ക്രൈം ബ്രാഞ്ച്, വിജിലൻസ്, വനം പ്രതിനിധികൾ സംഘത്തിലുണ്ടാവുമെന്നും സംയുക്ത അന്വേഷണമാണ് നടക്കുകയെന്നും വ്യക്തമാക്കിയിരുന്നു. ഈ സംയുക്ത അന്വേഷണത്തിന്റെ ഏകോപന ചുമതലയാണ് ശ്രീജിത്തിനുള്ളത്. മരംമുറിക്കൽ നടന്ന മുട്ടിലിൽ ശ്രീജിത്ത് ഉടൻ സന്ദർശനം നടത്തുമെന്നാണ് സൂചന.

കർഷകർക്ക് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അവർ നട്ടുവളർത്തിയ മരങ്ങൾ വേണമെങ്കിൽ മുറിക്കാം എന്നുള്ള ഉദ്ദേശത്തിൽ സർവകക്ഷി തീരുമാന പ്രകാരം ഇറക്കിയ ഉത്തരവായിരുന്നു വ്യാപക മരംമുറിക്കലിലേക്ക് നയിച്ചത്. ഉത്തരവിനെ ചിലർ ദുർവ്യാഖ്യാനം ചെയ്ത് വ്യാപകമായി മരംമുറി നടത്തുകയും ചെയ്തു.മരംമുറിക്കലിലേക്ക് നയിച്ച ഉത്തരവ് സർക്കാർ സദുദ്ദേശപരമായി പുറത്തിറക്കിയതായിരുന്നു എന്ന് മുൻ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മരംമുറിയിൽ ഗൂഢാലോചന നടന്നെന്ന് സർക്കാർ സംശയിക്കുന്നതായും ഉത്തരവ് വ്യക്തമാക്കുന്നുണ്ട്. ഈ തിരിച്ചറിവിൽ സർക്കാർ വിവാദ ഉത്തരവ് പിൻവലിക്കുകയും ചെയ്തു. ഇത് ആരാണ് ചെയ്തത്? ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കാനാണ് ക്രൈം ബ്രാഞ്ച്, വിജിലൻസ്, വനംവകുപ്പ് എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഏതൊക്കെ അംഗങ്ങൾ സംഘത്തിൽ വേണമെന്ന് അതത് വകുപ്പ് തീരുമാനിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP