ശ്രീജിത്തിനെ കൊന്നത് വരാപ്പുഴ എസ് ഐയും സംഘവും എന്നു സ്ഥിരീകരിച്ച് ഐജി ശ്രീജിത്ത്; ഇനി കണ്ടെത്തേണ്ടത് സിഐയുടെ റോളും എസ് ഐക്കൊപ്പം ഉരുട്ടാൻ കൂടിയ പൊലീസുകാർ ആരൊക്കെയാണെന്നും; അന്വേഷണത്തോട് ഒട്ടും സഹകരിക്കാതെ വരാപ്പുഴ പൊലീസ്; എസ്ഐ അടക്കമുള്ള പൊലീസുകാർ രണ്ട് ദിവസത്തിനകം അഴിക്കുള്ളിലായേക്കും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: വരാപ്പുഴ പൊലീസിന്റെ കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ അന്വേഷണം പുരോഗമിക്കവേ പ്രതിക്കൂട്ടിലാകുന്നകത് സിഐയും മറ്റ് ഉദ്യോഗസ്ഥരും. ക്രൈം ബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയായാണ്. ശ്രീജിത്തിനെ കൊന്നത് വരാപ്പുഴ എസ്ഐ ദീപക്കും സംഘവുമാണെന്ന് ഏതാണ് വ്യക്തമായിട്ടുണ്ട്. ഈ സംഭവത്തിൽ സിഐക്ക് എന്താണ് ഇനി റോൾ ഉള്ളത് എന്നാണ് അറിയേണ്ടത്. ശ്രീജിത്തിനെ മർദിച്ചത് വരാപ്പുഴ എസ്ഐ ജി.എസ്. ദീപക് ആണെന്നു ശ്രീജിത്തിനൊപ്പം അറസ്റ്റിലായവർ വ്യക്തമാക്കിയിട്ടുണ്ട്. വരാപ്പുഴ സ്റ്റേഷനിൽ വച്ചാണു മർദിച്ചതെന്ന് ഇവർ പറവൂർ കോടതി പരിസരത്തു മാധ്യമങ്ങളോടു പറഞ്ഞു. ശ്രീജിത്തിന്റെ വയറിൽ എസ്ഐ ചവിട്ടി. പൊലീസ് തങ്ങളെയും മർദിച്ചു. ശ്രീജിത്തിനെ മർദിച്ചതിനു തങ്ങൾ ദൃക്സാക്ഷികളാണെന്നും ഇവർ പറഞ്ഞു. വീടാക്രമണക്കേസിലെ നാലു പ്രതികളെയാണു പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങിയത്.
എസ് ഐ ദീപക്ക് ക്രൂരമായി മർദ്ദിച്ചെന്നാണ് കോടതി പരിസരത്തുവച്ച് പ്രതികൾ മാധ്യമങ്ങളോട് പ്രതികരിച്ചത്. ശ്രീജിത്തിന്റെ മരണം കൊലപാതമെന്ന് വ്യക്തമായതോടെ ഇതിൽ കൊലക്കേസ് ചാർജ് ചെയ്തിട്ടുണ്ട്. ആത്മഹത്യചെയ്ത വാസുദേവന്റെ വീടാക്രമിച്ച കേസിൽ അറസ്റ്റിലായ പ്രതികളാണ് ലോക്കപ്പ് മർദ്ദനത്തിന്റെ വിവരങ്ങൾ തുറന്നുപറഞ്ഞത്. തങ്ങളേയും ശ്രീജിത്തിനേയും കസ്റ്റഡിയിലേടു സ്റ്റേഷനിലെത്തിച്ചതിന് പിറ്റേന്ന് പുലർച്ചെയാണ് എസ്ഐ ദീപക്ക് മർദ്ദിച്ചതെന്നാണ് ശ്രീജിത്തിനൊപ്പം ഉണ്ടായിരുന്ന പ്രതികൾ പറയുന്നത്.
ആറാംതീയതി വൈകീട്ടാണ് ശ്രീജിത്തിനെയും മറ്റുള്ളവരെയും ടൈഗർഫോഴ്സ് കസ്റ്റഡിയിലെടുക്കുന്നത്. ഇതിന് പിറ്റേന്ന് പുലർച്ചെ സ്റ്റേഷനിലെത്തിയ എസ്ഐ ക്രൂരമായി മർദ്ദിച്ചെന്നും അടിവയറ്റിന് ഉൾപ്പെടെ ചവിട്ടിയെന്നും മറ്റ് പ്രതികൾ ഇന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തുകയായിരുന്നു. വയറ്റിൽ ചവിട്ടിയെന്നും എസ്ഐ തന്നെയാണ് മർദ്ദിച്ചതെന്നും ഇവർ പറഞ്ഞതോടെ ഈ വിവരം കൂടി പരിഗണിച്ചാവും കസ്റ്റഡിമരണം അന്വേഷിക്കുന്ന ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ നിഗമനങ്ങൾ മുന്നോട്ടുപോകുക.
അതേസമയം അന്വേഷണവുമായി സഹകരിക്കാതെ മുഖം തിരിഞ്ഞു നിൽക്കുകയാണ് വരാപ്പുഴ പൊലീസ്. അയൽവീട്ടിലെ അടിപിടിക്കിടെ ശ്രീജിത്തിനു പരുക്കേറ്റുവെന്ന ലോക്കൽ പൊലീസിന്റെ വാദം തെറ്റാണെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായിട്ടുണ്ട്. തൂങ്ങിമരിച്ച വാസുദേവന്റെ വീട്ടിലുണ്ടായ സംഘർഷത്തിലാണു ശ്രീജിത്തിനു പരുക്കേറ്റതെന്നായിരുന്നു പൊലീസിന്റെ ആദ്യനിഗമനം. ആദ്യം പ്രത്യേകാന്വേഷണ സംഘവും ഇതു വിശ്വസിച്ചിരുന്നു. അതുകൊണ്ടാണു സംഘത്തലവൻ ഐജി എസ്. ശ്രീജിത് ഡിജിപിക്കു നൽകിയ പ്രാഥമിക റിപ്പോർട്ടിൽ കസ്റ്റഡി മർദനത്തിനു തെളിവു ലഭിച്ചിട്ടില്ലെന്നു രേഖപ്പെടുത്തിയത്. വാസുദേവന്റെ മകൻ വിനീഷിന്റെ രണ്ടാമത്തെ മൊഴി, കേസ് ഡയറി എന്നിവ പരിശോധിച്ചശേഷമായിരുന്നു ഇത്. വാസുദേവന്റെ വീട്ടിലുണ്ടായ അടിപിടിയിലാകാം ശ്രീജിത്തിനു മർദനമേറ്റതെന്നു റൂറൽ എസ്പി എ.വി. ജോർജ് ആദ്യദിവസം പ്രതികരിച്ചതും ലോക്കൽ പൊലീസിന്റെ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു.
എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുകയും ലോക്കൽ പൊലീസിന് അനുകൂലമായ മൊഴികളുടെ വിശ്വാസ്യത നഷ്ടപ്പെടുകയും ചെയ്തതോടെയാണു കസ്റ്റഡി മരണത്തിൽ പൊലീസുകാർ തന്നെ പ്രതികൾ എന്നുറപ്പിച്ചത്. ആർടിഎഫിന്റെ മർദനത്തിനുള്ള തെളിവുകളും സാക്ഷിമൊഴികളും മാത്രമാണ് ഇതുവരെ ലഭിച്ചത്. വീട്ടിൽ നിന്നു പിടികൂടുമ്പോൾ പൊലീസ് മർദിച്ചുവെന്ന ശ്രീജിത്തിന്റെ വീട്ടുകാരുടെ മൊഴി ഇതിൽ പ്രധാനമാണ്. മുനമ്പം പൊലീസിന്റെ വാഹനത്തിൽ മുനമ്പത്തെ പൊലീസുകാരാണു വരാപ്പുഴ സ്റ്റേഷനിലെത്തിച്ചത്.
ശ്രീജിത്തിനെയും തന്നെയും വാഹനത്തിൽ മർദിച്ചതായി സഹോദരൻ സജിത് ആരോപിച്ചിരുന്നു. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിവരിക്കുന്ന രീതിയിലുള്ള പരുക്കുകളേൽക്കാൻ കാരണമായ മർദനം ഈ വാഹനത്തിനുള്ളിൽ നടക്കുമോ എന്നു പരിശോധിക്കുന്നുണ്ട്. വരാപ്പുഴ പൊലീസിന്റെ കസ്റ്റഡിയിലാണു മരണകാരണമായ മർദനമെന്നു സംശയിക്കാനുള്ള സാഹചര്യത്തെളിവുകൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. അവധിയിലുള്ള എസ്ഐ അർധരാത്രി സ്റ്റേഷനിലെത്തി പ്രതികളെ ചോദ്യം ചെയ്തതിലെ ദുരൂഹതയാണ് അതിലൊന്ന്. വരാപ്പുഴ പൊലീസിന്റെ കസ്റ്റഡിയിൽ എത്തുന്നതുവരെ ശ്രീജിത്തിന് ആരോഗ്യപ്രശ്നങ്ങളില്ലെന്നുള്ളതിനു തെളിവുകളുണ്ട്. ശ്രീജിത്തിനെ കോടതിയിൽ ഹാജരാക്കുന്നതിലും വൈദ്യപരിശോധന നൽകുന്നതിലും സംഭവിച്ച അനാസ്ഥയാണു മറ്റൊന്ന്.
അതേസമയം ഒരുമിച്ചു കസ്റ്റഡിയിലെടുത്ത പത്തുപേരിൽ ശ്രീജിത്തിനെ മാത്രം ഞങ്ങൾ എന്തിനു മർദിക്കണം എന്ന വാദമാണ് പൊലീസുകാർ ചൂണ്ടിക്കാട്ടുന്നത്. ശ്രീജിത്തിനു മരണകാരണമായ മർദനമേറ്റതു പൊലീസിൽനിന്നു തന്നെയെന്നു പ്രത്യേകാന്വേഷണ സംഘം ഉറപ്പിച്ചതോടെ ഈ ചോദ്യം ഇപ്പോൾ നേരിടുന്നതു പൊലീസാണ്. ഇത്ര ക്രൂരമായി ശ്രീജിത്തിനെ മാത്രം മർദിക്കാനിടയായ കാരണമെന്ത്? വാസുദേവൻ എന്ന ഗൃഹനാഥന്റെ മരണം ആത്മഹത്യയെന്നു സ്ഥിരീകരിച്ച ശേഷമാണു ശ്രീജിത്ത് ഉൾപ്പെടെയുള്ളവരെ പൊലീസ് പിടികൂടുന്നത്.
ശ്രീജിത്തിനെയോ മറ്റുള്ളവരെയോ ഇടിച്ചുപിഴിഞ്ഞു പറയിപ്പിക്കാൻ മാത്രമുള്ള രഹസ്യങ്ങളോ തെളിവുകളോ ഈ കേസിലുണ്ടായിരുന്നില്ല. പിന്നെയെന്തിന് ഇത്ര ക്രൂരമായ മർദനം അഴിച്ചുവിട്ടുവെന്ന ചോദ്യത്തിനാണു പൊലീസ് ഉത്തരം നൽകേണ്ടത്. അനാവശ്യമായി തന്നെ കസ്റ്റഡിയിലെടുത്തതു ശ്രീജിത്ത് ചോദ്യം ചെയ്തിട്ടുണ്ടെങ്കിൽ അതുകൊണ്ടുള്ള ദേഷ്യംമൂലമാകാം പൊലീസ് ക്രൂരമായി മർദിച്ചതെന്നു സൂചനയുണ്ട്. പ്രകോപനപരമായ വാക്കോ പ്രവൃത്തിയോ ഉണ്ടായോ എന്നതും പ്രത്യേകാന്വേഷണ സംഘം പരിശോധിക്കും. വീട്ടിൽനിന്നു പിടികൂടി കൊണ്ടുപോകുമ്പോൾ വാഹനത്തിനു സമീപം ശ്രീജിത്, തന്റെ വീടു കാണിച്ചുകൊടുക്കാൻ എത്തിയയാളുമായി സംഘർഷത്തിലേർപ്പെട്ടതായി ആർടിഎഫ് മൊഴി നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായി വാഹനത്തിലോ സ്റ്റേഷനിലോ എന്തെങ്കിലും സംഭവിച്ചോ എന്നും അന്വേഷിക്കുന്നുണ്ട്.
പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചു
അതേസമയം വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്. ശ്രീജിത്തിന്റെ മരണം മൂന്നാം മുറയെ തുടർന്നാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം മേഥാവി ഡോ.കെ. ശശികല, ആലപ്പുഴ മെഡിക്കൽ കോളജിലെ ജനറൽ വിഭാഗം പ്രൊഫസർ ഡോ ഉണ്ണികൃഷ്ണൻ കർത്ത, തൃശൂർ മെഡിക്കൽ കോളജ് ജനറൽ സർജറി വിഭാഗം അഡീ. പ്രൊഫസർ ഡോ.ശ്രീകുമാർ, കോഴിക്കോട് മെഡിക്കൽ കോളജിലെ സർജിക്കൽ ഗ്യാസ്ട്രോ എൻ ട്രോളജി പ്രൊഫസർ ഡോ.പ്രതാപൻ, കോട്ടയം മെഡിക്കൽ കോളജിലെ നെഫ്രോളജി വിഭാഗം പ്രൊഫസർ ഡോ. ജയകുമാർ എന്നിവരാണ് മെഡിക്കൽ ബോർഡിലെ അംഗങ്ങൾ.
ക്രൈംബ്രാഞ്ചിന്റെ കത്തിനെ തുടർന്ന് ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇന്നലെ രാത്രി പുറപ്പെടുവിച്ചത്. മരിച്ച ശ്രീജിത്തിന്റെ ശരീരത്തിൽ വലിയ മർദനത്തിന്റെ അടയാളങ്ങൾ പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ വ്യക്തമാണ്. ഈ സാഹചര്യത്തിൽ മുതിർന്ന ഡോക്ടർമാരുടെ സഹായത്തോടെ എങ്ങനെയൊക്കെയാണ് മർദനമേറ്റതെന്ന് കണ്ടെത്താൻ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നത്.
Stories you may Like
- പോക്സോ കേസിലല്ല, സുധാകരനെ വിളിപ്പിച്ചത് തട്ടിപ്പു കേസിലെന്ന് ക്രൈംബ്രാഞ്ച്
- ഗണേശും ശ്രീജിത്ത് ഐപിസും 'ശീത യുദ്ധത്തിലേക്ക്'! ഗതാഗത വകുപ്പ് പിണറായിക്ക് തലവേദന
- മുഖ്യമന്ത്രിയെ മെഗാഫോണിലൂടെ അസഭ്യം പറഞ്ഞ യുവാവിനെതിരെ കേസ്
- ഐജി ജി ലക്ഷ്മണിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
- പുതിയ ഹർജിയുമായി കേരളാ പൊലീസ്; രേഖകൾ വേണമെന്നത് അപക്വമെന്ന് ഇഡി
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്