വ്യാജ മദ്യം നിർമ്മിക്കുന്നതായി രഹസ്യവിവരം ലഭിച്ചതുകൊല്ലം എക്സൈസ് സ്ക്വാഡിന്; കായംകുളത്ത് റെയ്ഡിനു എത്തിയപ്പോൾ കണ്ടത് വീട്ടിൽ നിറയെ വിദേശ മദ്യക്കുപ്പികൾ; തമിഴ്നാട്ടിൽ നിന്നും സ്പിരിറ്റ് എത്തിച്ച ശേഷം ഒറിജിനൽ ആക്കുന്നത് ശിവകാശി സ്റ്റിക്കർ ഒട്ടിച്ച്; കുപ്പി ഒന്നിന് 1500 വെച്ച് കച്ചവടം പൊടിപൊടിക്കാൻ കന്നാസുകളിൽ നിറച്ചു വെച്ചിരിക്കുന്നത് ലിറ്റർ കണക്കിന് വ്യാജമദ്യം; പിടിയിലായത് മുൻ എക്സൈസ് ഉദ്യോഗസ്ഥൻ ഹാരി ജോൺ; ലോക് ഡൗൺ ആഘോഷിച്ച് സ്പിരിറ്റ് ലോബി

എം മനോജ് കുമാർ
കായംകുളം: വ്യാജമദ്യത്തിന്നെതിരെ സംസ്ഥാന വ്യാപകമായി എക്സൈസ് നടത്തുന്ന റെയ്ഡുകൾ ഫലം കാണുന്നു. കൊല്ലം എക്സൈസ് സ്ക്വാഡ് കായംകുളത്ത് നടത്തിയ റെയിഡിൽ പിടിയിലായത് മുൻ എക്സൈസ് ഉദ്യോഗസ്ഥൻ. കായംകുളം കൃഷ്ണപുരം കാപ്പിൽ സ്വദേശി ഹാരി ജോണാണ് (കിഷോർ) ഇന്നു പിടിയിലായത്. കൊല്ലം എക്സൈസ് സ്ക്വാഡിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം സ്ക്വാഡ് കായംകുളം വന്നു റെയ്ഡ് നടത്തിയത്. 500 ലീറ്റർ വ്യാജമദ്യവും ലേബലുകളും എക്സൈസ് ഇയാളിൽ നിന്നും പിടികൂടിയെന്നാണ് വിവരം. നാടകീയ നീക്കങ്ങളിലൂടെയാണ് എക്സൈസ് സംഘം ഹാരിയെ വലയിലാക്കുന്നത്. വീട്ടിൽ റെയിഡിനു എത്തിയപ്പോൾ കണ്ടത് വിദേശ മദ്യക്കുപ്പികളിൽ നിറച്ചുവെച്ചിരിക്കുന്ന വ്യാജ മദ്യം. തമിഴ്നാട്ടിൽ നിന്നും സ്പിരിറ്റ് എത്തിച്ച് വിദേശമദ്യക്കുപ്പികളിൽ നിറച്ച ശേഷം ശിവകാശിയിൽ നിന്നും കൊണ്ടുവന്ന സ്റ്റിക്കർ ഒട്ടിച്ച് ഒറിജിനൽ പോലെയാണ് കച്ചവടത്തിനു തയ്യാറാക്കിയിരുന്നത്. ഒരു കുപ്പിക്ക് 1500 രൂപ ഈടാക്കിയായിരുന്നു വില്പന. വലിയ കന്നാസുകളിലായി അഞ്ഞൂറിലധികം ലിറ്റർ മദ്യമാണ് ശേഖരിച്ചു വെച്ചിരുന്നത്. പ്രതി ആരെന്നു നോക്കിയപ്പോൾ ഹാരി ജോണും. പിന്നെ ഒന്നും നോക്കാതെ കായംകുളം എക്സൈസ് സംഘത്തെ വിവരം അറിയിച്ച ശേഷം പ്രതിയെ ഇവർ കയ്യോടെ കൊല്ലത്തേക്ക് തന്നെ കൊണ്ടുപോയി. എക്സൈസ് വകുപ്പ് പിടികൂടിയ സ്പിരിറ്റ് മറിച്ചുവിറ്റകേസിൽ ഉൾപ്പടെ ഒട്ടേറെ ക്രിമിനൽകേസുകളിൽ പ്രതിയാണ് ഹാരി ജോൺ.
സർവീസിലിരിക്കെ തന്നെ സ്പിരിറ്റ് കേസുകളിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥനാണ് മുൻപ് എക്സൈസ് ഗാർഡായിരുന്ന ഇയാൾ. . സ്പിരിറ്റ് കേസിൽ അകപ്പെട്ടതിനെ തുടർന്നു ഇയാൾ ആദ്യം സസ്പെൻഷനിൽ ആയിരുന്നു. കേസുകൾ പതിവായതോടെ പിന്നീട് പിരിച്ചും വിട്ടു. പന്ത്രണ്ടു വർഷം മുൻപാണ് ഹാരി ജോൺ സർവീസിൽ നിന്നും പുറത്താകുന്നത്. വ്യാജമദ്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ഇയാൾ പിന്നീടും തുടർന്നു വന്നതെന്ന് ഇയാളെ അറിയാവുന്ന കായംകുളം എക്സൈസ് ഉദ്യോഗസ്ഥർ മറുനാടനോട് പറഞ്ഞു. 28 കുപ്പി മദ്യവുമായി കൊല്ലം സ്വദേശി രാഹുൽ നേരത്തെ കൊല്ലത്തു പിടിയിലായിരുന്നു. ഇയാളിൽനിന്നു ലഭിച്ച വിവരമനുസരിച്ചാണു ഹാരിയെ പിടികൂടിയത്. തമിഴ്നാട്ടിൽനിന്നു സ്പിരിറ്റ് എത്തിച്ചാണു വ്യാജമദ്യം നിർമ്മിച്ചിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. കൊറോണയുമായി ബന്ധപ്പെട്ട കടുത്ത നിയന്ത്രണങ്ങൾ തുടരുമ്പോഴും കായംകുളത്തും കൊല്ലത്തും വിദേശമദ്യം സുലഭമായിരുന്നു. നടപടികൾ ശക്തമാക്കിയതോടെയാണ് 28 കുപ്പി മദ്യവുമായി രാഹുൽ പിടിയിലാകുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഹാരി ജോണിലേക്ക് എത്തുന്നത്. തൊട്ടടുത്ത ജില്ലകൾക്ക് പുറമെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലേക്കും ഇയാൾ മദ്യം എത്തിച്ചിരുന്നതായി എക്സൈസ് വിഭാഗത്തിനു വിവരം ലഭിച്ചിട്ടുണ്ട്.
ചേർത്തല അർത്തുങ്കൽ പൊലീസും വ്യാജവാറ്റ് കയ്യോടെ തന്നെ പൊക്കിയിട്ടുണ്ട്. പത്ത് ലിറ്റർ കോടയാണ് പൊലീസ് പിടിച്ചെടുത്തത്. ചേർത്തല നാലാം വാർഡിലാണ് ഇവർ ചാരായം വാറ്റാനുള്ള ശ്രമങ്ങൾ നടത്തിയത്. ആർത്തുങ്കലിലെ പള്ളിപ്പറമ്പിൽ ഷെറിൻ (22), മണിയപ്പൊഴിയിൽ ബ്രോഡിന് (37), ഫ്രാൻസിസ് (36), ജോൺ പോൾ (31) എന്നിവരെയാണ് ആർത്തുങ്കൽ പൊലീസ് പൊക്കിയത്. രഹസ്യവിവരത്തെ തുടർന്നാണ് പ്രതികളെ പിടിച്ചതെന്ന് ആർത്തുങ്കൽ എസ്ഐ തോംസൺ ജോസഫ് മറുനാടനോട് പറഞ്ഞു. പൊലീസ് എത്തിയതറിഞ്ഞു ഇവർ ഓടിരക്ഷപ്പെടാനുള്ള ശ്രമം നടത്തി. പൊലീസ് പിന്നാലെ ഓടിയാണ് ഇവരെ കീഴ്പ്പെടുത്തിയത്- തോംസൺ ജോസഫ് പറഞ്ഞു.
ഇന്നലെയും ആർത്തുങ്കൽ പൊലീസും വ്യാജവാറ്റിനുള്ള ശ്രമം തകർത്തിരുന്നു,. ആർത്തുങ്കലിൽ വ്യാജവാറ്റിനുള്ള ശ്രമം നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്നു അർദ്ധരാത്രി റെയ്ഡ് നടത്തിയാണ് വ്യാജവാറ്റ് ശ്രമം പൊലീസ് തടഞ്ഞത്. അർത്തുങ്കൽകാരായ അഞ്ച് ചെറുപ്പക്കാരാണ് അകത്തായത്. ആയിരം തൈ പൊള്ളയിൽ വീട്ടിൽ ഷിബു (38), പട്ടണക്കാട് പുരാപ്പള്ളിയിൽ വീട്ടിൽ വിഷ്ണു(27), തൈക്കൽ കൊച്ചു കടപ്പുറത്ത് വീട്ടിൽ നവറോജി (48), കൊച്ചു കടപ്പുറത്ത് ഓംകാർജി (25), തൈക്കൽ കോലപ്പശേരി അരുൺ സാബു(27) എന്നിവരാണ് പിടിയിലായത്. ഇവർ വ്യാജവാറ്റിനു ഒരുക്കങ്ങൾ നടത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അർദ്ധരാത്രി റെയ്ഡ് നടത്തി അഞ്ചു പേരെയും അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്ന് 30 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. തുടർന്നു ഇവരുടെ ഇവരുടെ പേരിൽ പൊലീസ് കേസ് ചാർജ് ചെയ്യുകയായിരുന്നു. വ്യാജവാറ്റിനെ തുടർന്നു പൊലീസ് പിടിയിലായ അഞ്ചുപേരെയും പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. ചേർത്തല ആരീപ്പറമ്പ് വീടിനോട് ചേർന്നുള്ള കയർ ഷെഡിൽ സൂക്ഷിച്ചിരുന്ന ചാരായവും കോടയും വാറ്റുപകരണങ്ങളുമായി എക്സൈസ് സംഘം ഒരാളെ പിടികൂടിയിട്ടുണ്ട്. ചേർത്തല തെക്ക് പഞ്ചായത്ത് 14ആം വാർഡിൽ ചാണികാട്ടുവെളി വീട്ടിൽ രവീന്ദ്രന്റെ മകൻ രതീഷി (36)നെയാണ് പിടികൂടിയത്. 750 മില്ലിലിറ്റർ ചാരായവും 140 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമാണ് പിടികൂടിയത്.
വയനാട് ബത്തേരി ഓടപ്പള്ളത്ത് വ്യാജവാറ്റ് ഉപകരണങ്ങളും നൂറ്റമ്പത് ലിറ്റർ വാഷും ബത്തേരി എക്സൈസ് സംഘം ഇന്നലെ പിടിച്ചെടുത്തിരുന്നു. എത്തിപ്പെടാൻ ദുർഘടമായ പ്രദേശമാണിത്. ഓടപ്പള്ളത്തോട് ചേർന്ന വനമേഖലയിലായിരുന്നു വാറ്റ് കേന്ദ്രം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. വാറ്റ് ഉപകരണങ്ങളും വാഷും പിടിച്ചെടുത്തു. നൂറ്റമ്പത് ലിറ്ററോളം വാഷ് നശിപ്പിച്ചു. കേസെടുത്തെങ്കിലും ആരെയും കസ്റ്റഡിലെടുക്കാനായില്ല. നേരത്തെയും ഇവിടെ സമാനസംഭവങ്ങൾ ഉണ്ടായിരുന്നു. കണ്ണൂരിൽ മാത്രം കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മുപ്പതിലധികം വ്യാജവാറ്റ് കേന്ദ്രങ്ങളാണ് എക്സൈസ് ഉദ്യോഗസ്ഥർ തകർത്തത്. കൂത്തുപറമ്പ് കണ്ടംകുന്ന് വനമേഖലയിലെ വാറ്റ് കേന്ദ്രം പുഴ നീന്തിക്കടന്ന് ചെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ തകർത്തത്. ആലക്കോട്, പേരാവൂർ തുടങ്ങി ജില്ലയുടെ മലയോര മേഖലകളിലെല്ലാം വാറ്റ് കേന്ദ്രങ്ങൽ വ്യാപകമാകുകയാണ്. വനത്തിനുള്ളിലും പുഴയോരങ്ങളിലും പാറക്കെട്ടുകൾക്കിടയിലുമൊക്കെയാണ് വാറ്റ് കേന്ദ്രങ്ങൾ പലരും സജ്ജീകരിച്ചിരിക്കുന്നത്. അഞ്ച് ദിവസത്തിനിടെ എട്ട് കേസുകൾ കണ്ണൂരിൽ എക്സൈസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 1020 ലിറ്റർ വാഷും പിടിച്ചെടുത്തു. എന്നാൽ അറസ്റ്റ് നടന്നിട്ടില്ല.
മദ്യശാലകൾ അടഞ്ഞുകിടക്കുന്നതിനാൽ എക്സൈസ് വകുപ്പ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാന അതിർത്തികളിലും വനമേഖലകളിലും പരിശോധന കർശനമാക്കുകയാണ്. മാർച്ച് 24 മുതൽ 29 വരെയുള്ള റെയ്ഡ് സമയത്ത് എക്സൈസ് പിടികൂടിയത് 9,700 ലീറ്റർ വാഷാണ്. ജനുവരിയിൽ 10,831 ലീറ്റർ വാഷും ഫെബ്രുവരിയിൽ 11,232 ലീറ്ററുമാണ് പിടികൂടിയത്. എന്നാൽ ആറു ദിവസം കൊണ്ട് 9,700 ലീറ്റർ വാഷ് പിടികൂടുന്നത് വ്യാജവാറ്റ് വർധിക്കുന്നതിന്റെ സൂചനയാണെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കുന്നത്. വ്യാജവാറ്റ് ശ്രമങ്ങൾ സംസ്ഥാനത്ത് ശക്തമാകുകയാണ്. ഇതാണ് റെയിഡുകൾ പൊലീസ്-എക്സൈസ് സംഘം റെയിഡുകൾ ഊർജ്ജിതപ്പെടുത്തുന്നത്. കൊറോണ പേടിച്ച് ബീവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും അടച്ചതോടെയാണ് വ്യാജമദ്യത്തിനുള്ള ശ്രമങ്ങൾ ശക്തമാകുന്നത്. പൊലീസിന്റെയും എക്സൈസിന്റെയും കണ്ണ് വെട്ടിച്ച് വ്യാജവാറ്റിനുള്ള ശ്രമങ്ങൾ ആണ് ഈ കൊറോണ കാലത്തും കേരളത്തിൽ നിന്നും പുറത്ത് വരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വ്യാജവാറ്റ് നിർമ്മാണം പിടികൂടുന്നുണ്ട്. നിരവധി പേരെ പൊലീസ്-എക്സൈസ് വിഭാഗങ്ങൾ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. മദ്യം പേരിനു പോലും കിട്ടാനില്ലാത്ത അവസ്ഥയിലാണ് വ്യാജവാറ്റ് നിർമ്മാണം പെരുകുന്നത്. മദ്യപർ മദ്യം തേടി പരക്കം പായുന്നു. വ്യാജവാറ്റ് നടത്തി ഈ ഘട്ടത്തിൽ ലാഭം കൊയ്യാമെന്ന ചിന്തയാണ് വ്യാജവാറ്റുകാർക്കുള്ളത്. ഇതറിയാവുന്നതിനാൽ പൊലീസും എക്സൈസും ജാഗ്രതയിലാണ്.
Stories you may Like
- കൊല്ലത്ത് ഡ്രോൺ നിരീക്ഷണം അവസാനിപ്പിച്ച് എക്സൈസ്
- ലോക്ക് ഡൗൺ കഴിഞ്ഞാൽ വ്യാപാരികളെ കാത്തിരിക്കുന്നത് വാറ്റിന്റെ പേരിലുള്ള പ്രഹരം
- കൊറോണയുടെ മറവിൽ സംസ്ഥാനത്തുകൊഴുക്കുന്നത് വ്യാജവാറ്റ് കേന്ദ്രങ്ങൾ
- കൊല്ലം എക്സൈസ് ഓഫീസിലെ കോവിഡ് ഭീതിക്ക് ഒടിവിൽ സംഭവിച്ചത്
- എക്സൈസ് വകുപ്പിലെ നിയമന നിരോധനത്തിൽ നിരാശരായി ഉദ്യോഗാർത്ഥികൾ
- TODAY
- LAST WEEK
- LAST MONTH
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- നാലു മീറ്ററായിരുന്ന റോഡുകളെ 14 മീറ്ററാക്കിയ വികസന വിപ്ലവം; പിഡബ്ല്യൂക്കാർ നോ പറഞ്ഞപ്പോൾ തുണയായത് കോടതി; തടയാൻ സർക്കാർ ശ്രമിച്ചത് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചും; കിഴക്കമ്പലം പഞ്ചായത്തിനെതിരെ നടന്നത് സമാനതകളില്ലാത്ത ജനാധിപത്യ അവഗണന; ആ റോഡുകളെ നന്നാക്കിയ കഥ പറഞ്ഞ് സാബു ജേക്കബ്; കിറ്റക്സ് വിരുദ്ധർ വായിച്ചറിയാൻ
- ഞാൻ ഒരു കാലത്ത് ദുരുപയോഗിക്കപ്പെട്ട ഒരു വ്യക്തിയാണ്; പല ധ്യാനങ്ങൾ കൂടിയിട്ടും ആന്തരികസൗഖ്യം കിട്ടിയില്ല; അങ്ങനെ ഞാൻ കന്യാസ്ത്രീയായെങ്കിലും ഒരു കള്ളനെ കണ്ട് ഞാൻ പേടിച്ചോടിയപ്പോൾ കിണറ്റിൽ വീണതാണ്! ഈ അത്ഭുത പ്രസ്താവന തിരിച്ചെടുത്ത് വൈദികൻ; പ്രതിഷേധ ചൂട് ഫാദർ മാത്യു നായ്ക്കാംപറമ്പിലിനെ മാപ്പു പറയിക്കുമ്പോൾ
- അമ്മ മകളെ കാണാനെത്തിയപ്പോൾ വീട്ടിൽ ആരുമില്ല; ശരത് എത്തി ബാത്ത്റൂമിന്റെ വാതിൽ ചവിട്ടിപ്പൊളിച്ചപ്പോൽ കണ്ടത് കഴുത്തറുത്ത് മരിച്ച നിലയിൽ ആതിരയെ; തിരുവനന്തപുരം കല്ലമ്പലത്ത് ഒന്നര മാസം മുമ്പ് വിവാഹിതയായ യുവതിയുടെ മരണത്തിന്റെ കാരണം തേടി പൊലീസ്
- ഇതരസംസ്ഥാന ഭക്തരെ മകരവിളക്ക് കാട്ടാമെന്ന വാഗ്ദാനത്തിൽ പൂട്ടിയിട്ടത് മൂത്രപ്പുരയിൽ! ഭാര്യ എസ് ഐ ആയതിനാൽ സന്നിധാനത്ത് എന്തുമാകാമെന്ന ഭർത്താവിന്റെ അഹങ്കാരത്തിന് തിരിച്ചടി; മറുനാടൻ വാർത്തയിൽ എഡിജിപി ശ്രീജിത്തിന്റെ ഇടപെടൽ; ശബരിമല പൊലീസ് സ്റ്റേഷനിൽ 2021ലെ ആദ്യ കേസിൽ പ്രതി എസ് ഐ മഞ്ജു വി നായരുടെ ഭർത്താവ്
- തുണി ഉടുക്കാതെ മത്തി വറുക്കുകയോ, കക്ഷത്തെ രോമം കാണിച്ചു ഫോട്ടോ എടുക്കുകയോ, ആർത്തവ ലഹള നടത്തുകയോ, സ്വയം ഭോഗ യന്ത്രങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ല; സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി നടി ലക്ഷ്മി പ്രിയ
- കാബിനറ്റിലെ ക്യാപ്ടന്റെ അതൃപ്തി തിരിച്ചറിഞ്ഞ് തോമസ് ഐസക് സ്വയം പിന്മാറും; സുധാകരനുമായി ഒത്തുതീർപ്പിലെത്തി മത്സരിക്കാൻ ധനമന്ത്രിക്ക് താൽപ്പര്യമില്ല; ഭരണ തുടർച്ചയുണ്ടായാൽ അടുത്ത ധനമന്ത്രി ആരെന്ന ചർച്ച സിപിഎമ്മിൽ സജീവം; ആലപ്പുഴയിലെ ഭിന്ന സ്വരക്കാർ രണ്ടു പേരും ഇത്തവണ മത്സരിക്കില്ല
- പതിനഞ്ച് കൊല്ലം കഴിഞ്ഞാൽ ബിജെപിയെ തടയാൻ കേരളത്തിലും കോൺഗ്രസ്- സിപിഎം സഖ്യം; ബിജെപി ഒരിക്കൽ ഇന്ത്യ ഭരിക്കുമെന്ന് 28 വർഷം മുൻപ് തന്നെ താൻ പറഞ്ഞിരുന്നുവെന്നും കെഎൻഎ ഖാദർ എംഎൽഎ
- വിവാഹം കഴിഞ്ഞിട്ട് 10 വർഷം; ഭാര്യയ്ക്ക് ഉയരക്കുറവെന്നും വിവാഹമോചനം വേണമെന്നും ഗൾഫുകാരൻ ഭർത്താവ്; പൊക്കം കുറവാണെന്ന് ഇപ്പോഴാണോ അറിഞ്ഞതെന്ന് ഭാര്യ; നാട്ടിൽ പുതിയ വീട്ടിൽ കയറ്റാതെ ഭർതൃവീട്ടുകാർ; നാദാപുരത്ത് ഭർത്താവിന്റെ വീടിന് മുന്നിൽ ഷഫീന കുത്തിയിരിപ്പ് സമരം നടത്തുന്നത് മുത്തലാഖ് ക്രൂരതയ്ക്കെതിരെ
- ചെലോർക്ക് ശരിയാവും ചെലോർക്ക് ശരിയാവില്ല; വാക്സിൻ കൊണ്ട് എല്ലാം ശരിയാവുമെന്ന് കരുതുന്നവർക്ക് തിരിച്ചടി നൽകി പുതിയ പഠന റിപ്പോർട്ട്; പ്രതിരോധ ശേഷി അഞ്ചുമാസം വരേ മാത്രം; വാക്സിൻ എടുത്താലും രോഗം വന്നേക്കാമെന്നും റിപ്പോർട്ട്
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- 13 വയസുള്ള ആൺകുട്ടിയെ പിതാവ് വിദേശത്തേക്ക് കൊണ്ടുപോയത് ഒരു വർഷം മുമ്പ്; മാതാവ് പീഡിപ്പിച്ചെന്ന് പരാതി നൽകിയത് കഴിഞ്ഞ മാസം തിരികെ എത്തി; ആദ്യ വിവാഹ ബന്ധം വേർപെടുത്തും മുമ്പേ ഭർത്താവ് രണ്ടാമത് വിവാഹം കഴിച്ചു; പോക്സോ കേസ് നൽകിയത് മാതാവിനൊപ്പമുള്ള മൂന്നാമത്തെ മകനെയും കൊണ്ടുപോകാൻ ഭർത്താവ് ശ്രമിക്കവേ; കടയ്ക്കാവൂർ സംഭവത്തിലെ മറുവശം ഇങ്ങനെ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന് മുമ്പിൽ പൊളിയുമ്പോൾ
- ലിഫ്റ്റ് കൊടുത്ത പെൺകുട്ടിയോട് ഞാനൊന്ന് പിടിച്ചോട്ടെയെന്ന് ചോദിച്ചത് നിഷ്കളങ്കമായ ഒരു ചോദ്യമല്ല; പതിനാലുകാരന്റെ അപക്വമായ ചെയ്തിയോളം തന്നെ ഗൗരവമേറിയ ഒന്നാണ് അപർണ്ണയെന്ന പക്വതയും ബോധവുമുള്ള പെൺകുട്ടി അറിഞ്ഞു കൊണ്ട് ചെയ്ത തെറ്റ്: അഞ്ജു പാർതി പ്രഭീഷ് എഴുതുന്നു
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- ഒരുനേരത്തെ ആഹാരത്തിന് വകയില്ലാതെ അറവ് മാലിന്യം കഴിച്ച് വിശപ്പടക്കുന്നു; താമസസ്ഥലം ഒഴിയണമെന്ന സർക്കാർ ഉത്തരവ് വന്നതോടെ പോകാനിടമില്ലാതെ കൊല്ലത്ത് ഷാജിയും അഞ്ചുമക്കളും; സത്യമറിയാൻ എൻജിഒ ക്വാർട്ടേഴ്സിലെ താമസക്കാരനായ ഷാജിയെ തേടി മറുനാടൻ എത്തിയപ്പോൾ കണ്ടെത്തിയത് ഇങ്ങനെ
- പ്ലസ്ടുക്കാരുടെ പ്രൊഫൈലിൽ നിന്ന് ഇൻബോക്സിൽ വരുന്ന മെസ്സേജുകൾ കണ്ട് ഭൂമി പിളർന്ന് പോയിരുന്നെങ്കിൽ എന്ന് ഓർത്തിട്ടുണ്ട്; പതിനാലുകാരന്റെ അശ്ലീല ആവശ്യത്തിൽ പ്രതികരണവുമായി അശ്വതി ശ്രീകാന്ത്
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- വീണ്ടും ട്രോളിൽ നിറഞ്ഞ് സുരേഷ് ഗോപി;ആയിരം പഞ്ചായത്ത് ചോദിച്ചിട്ട് ഒരു അമ്പത് പോലും തന്നില്ലല്ലോ' എന്ന് ട്രോളന്മാർ;കടലിലെറിയണ മെന്ന പ്രയോഗവും എറ്റെടുത്ത് സോഷ്യൽ മീഡിയ
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്