തന്റെ സങ്കൽപ്പത്തിലെ ഭാര്യയാകാൻ ഉത്രയ്ക്ക് കഴിഞ്ഞില്ലെന്ന് സൂരജ്; കൊലപ്പെടുത്തിയത് എങ്ങനെയെന്ന് വനം വകുപ്പിന് മുന്നിലും വിവരിച്ചു മൊഴി നൽകി; ഉത്രയെ കടിച്ച പാമ്പിന്റെ ശൽക്കങ്ങൾ വീണ്ടും പരിശോധനയ്ക്ക് അയച്ചു; പണം ലഭിച്ചാൽ എന്തു ചെയ്യുന്ന ആളാണ് എന്നതു കൊണ്ടാണ് സുരേഷിനോട് പാമ്പിനെ വാങ്ങിയത്; സൂരജിന് നൽകിയ മൂർഖൻ പാമ്പിന്റെ മുട്ട വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളെ ലഹരി മാഫിയ സംഘങ്ങൾക്ക് വിൽപ്പന നടത്താൻ ചാവറുകാവ് സുരേഷ് പദ്ധതിയിട്ടതായും വിവരം
ആർ പീയൂഷ്
കൊല്ലം: പാമ്പിനെ ഉപയോഗിച്ച് ഉത്രയെ കൊലപ്പെടുത്തിയതെങ്ങനെയെന്ന് സൂരജ് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നിൽ വിശദമായി മൊഴി നൽകി. പൊലീസിനോട് താൻ എല്ലാ കാര്യങ്ങളും പറഞ്ഞിട്ടില്ല എന്നും വനം വകുപ്പിന്റെ ചോദ്യം ചൈയ്യലിൽ ഇയാൾ വ്യക്തമാക്കി. സൂരജിന്റെ 65 പേജുള്ള കുറ്റപത്രമാണ് വനംവകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ വ്യക്തമായി കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. അതിനാൽ കോടതിയിൽ കേസ് ഒന്നു കൂടി ബലപ്പെടും. കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിന് ശേഷം വനംവകുപ്പ് തങ്ങൾക്ക് ലഭ്യമായിട്ടുള്ള എല്ലാ തെളിവുകളുടെ വിവരങ്ങളും പൊലീസിന് കൈമാറും. പൊലീസ് കണ്ടെത്താത്ത പല വിവരങ്ങളും വനംവകുപ്പിന്റെ കുറ്റപത്രത്തിലുണ്ട്. പാമ്പു പിടുത്തക്കാരൻ സുരേഷിനെ പറ്റിയുള്ള വിവരങ്ങളും കൂടുതലായി വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ വനംവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് കോടതിയിൽ ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. ഉത്രയെ കടിച്ച പാമ്പിന്റെ ശൽക്കങ്ങൾ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലേക്ക് ഡി.എൻ.എ ടെസ്റ്റിന് അയച്ചിരിക്കുകയാണ്. അതിന്റെ റിസൾട്ട് ലഭിച്ചാലുടൻ റിപ്പോർട്ട് കോടതിക്ക് മുൻപാകെ സമർപ്പിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.
പണത്തോട് അമിതമായി ആർത്തിയുള്ളയാളായതിനാലാണ് പാമ്പിനെ ചാവറുകാവ് സുരേഷിന്റെ പക്കൽ നിന്നും വാങ്ങാൻ കാരണമെന്ന് സൂരജ് ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇയാളോട് ആദ്യമായി സംസാരിച്ചപ്പോൾ തന്നെ എന്ത് കാര്യവും പണം കൊടുത്താൽ ചെയ്ത് തരുമെന്ന് മനസ്സിലായി. അങ്ങനെയാണ് പാമ്പിനെ വാങ്ങാൻ തീരുമാനിച്ചത്. പാമ്പിനെ കടിപ്പിക്കുന്ന രീതിയും വ്യക്തമായി സുരേഷ് പറഞ്ഞു മനസ്സിലാക്കിയിരുന്നു എന്നും സൂരജ് വെളിപ്പെടുത്തി. പിന്നീട് സുരേഷിനെ ചോദ്യം ചെയ്തപ്പോൾ പാമ്പുകളെ നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്നതും പാമ്പിൻ കുഞ്ഞുങ്ങളെ വിൽപ്പന നടത്താൻ തീരുമാനിച്ചിരുന്നതും അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ സമ്മതിച്ചു. ഇതോടെ കേസിൽ പല നിർണ്ണായക വിവരങ്ങളും വനംവകുപ്പിന് ശേഖരിക്കുവാൻ കഴിഞ്ഞു.
സങ്കൽപ്പത്തിലെ ഭാര്യയാകാൻ കഴിയാത്തതിനാലാണ് ഉത്രയെ സൂരജ് കൊലപ്പെടുത്തിയതെന്ന് സൂരജ് കുറ്റസമ്മതം നടത്തി. വനംവകുപ്പ് രജിസ്റ്റർ ചെയ്ത് കേസിൽ തെളിവെടുപ്പിന് എത്തിയപ്പോഴാണ് സൂരജിന്റെ വെളിപ്പെടുത്തൽ. ആദ്യ വധശ്രമത്തിൽ പശ്ചാത്താപം ഉണ്ടായെന്നും സൂരജ് പറഞ്ഞു. മെയ് 4, 5 തീയതികളിൽ കുഞ്ഞിന്റെ കാര്യത്തെ ചൊല്ലി ഉത്ര വഴക്കിട്ടിരുന്നു. ഇതാണ് പെട്ടെന്ന് പ്രകോപനം ഉണ്ടാക്കിയതെന്നും മൂർഖൻ പാമ്പിനെ ഉപേയാഗിച്ച് കൊലപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്നും സൂരജ് മൊഴി നൽകി. അതേസമയം ജാറിൽ കൊണ്ടുവന്ന പാമ്പിനെ കിടക്കയിൽ ഇട്ടെങ്കിലും ഉത്രയെ കൊത്തിയില്ല. ഉറക്കത്തിലായിരുന്ന ഉത്രയുടെ ദേഹത്തേക്കു മൂർഖനെ കുടഞ്ഞിട്ടെങ്കിലും കടിക്കാതിരുന്നതിനെത്തുടർന്ന് പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ബോട്ടിൽ ഉപയോഗിച്ച് ഉത്രയുടെ കൈകൾ ചലിപ്പിച്ചു. അനങ്ങിയ കയ്യിൽ പാമ്പ് കൊത്തി എന്ന് വനം വകുപ്പിന് മുമ്പാകെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
പാമ്പിനെ കൊന്നു കുഴിച്ചിട്ട സ്ഥലം, പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ബോട്ടിൽ ഒളിപ്പിച്ച കെട്ടിടം എന്നിവിടങ്ങളിൽ വനം വകുപ്പ് തെളിവെടുപ്പ് നടത്തി. സൂരജിനെ കൊണ്ടുവന്നതറിഞ്ഞ് ഉത്രയുടെ വീടിനു മുന്നിൽ നാട്ടുകാർ കൂടിയതു പരിഭ്രാന്തിക്കിടയാക്കി. സൂരജിനെതിരെ കല്ലേറ് ഉണ്ടാകുമെന്ന സൂചനയെ തുടർന്ന് ഹെൽമറ്റ് ധരിപ്പിച്ചാണു തെളിവെടുപ്പ് പൂർത്തിയാക്കിയത്. തോക്കേന്തിയ വനപാലകർ ഉൾപ്പെടെ 50 അംഗ സംഘമാണു സുരക്ഷ ഒരുക്കിയത്. ഇതിന് ശേഷമാണ് 60 പേജുള്ള സൂരജിന്റെ കുറ്റസമ്മതം തയ്യാറാക്കിയത്.
അതേ സമയം ഉത്രയെ കൊലപ്പെടുത്താനായി ഭർത്താവ് സൂരജിന് നൽകിയ മൂർഖൻ പാമ്പിന്റെ മുട്ട വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളെ ലഹരി മാഫിയ സംഘങ്ങൾക്ക് വിൽപ്പന നടത്താൻ ചാവറുകാവ് സുരേഷ് പദ്ധതിയിട്ടിരുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇയാളെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തതോടെയാണ് ഈ വിവരം പുറത്ത് വന്നത്. ഗോവയിൽ നിന്നുള്ള വൻ ലഹരിമരുന്ന് സംഘങ്ങൾക്ക് നൽകാനായിട്ടാണ് സുരേഷ് പദ്ധതിയിട്ടത്. ഇതിനായി ലക്ഷക്കണക്കിന് രൂപയും ഇയാൾ ആവിശ്യപ്പെട്ടിരുന്നു. സംഘം കല്ലുവാതുക്കലെ വീട്ടിലെത്തി പാമ്പിന് കുഞ്ഞുങ്ങളെ വാങ്ങാനായിരുന്നു ശ്രമം. എന്നാൽ ഉത്രയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞതോടെ സുരേഷിന്റെ പദ്ധതികളെല്ലാം പൊളിഞ്ഞു. ഇതോടെ പാമ്പിൻ കുഞ്ഞുങ്ങളെ ഇത്തിക്കരയാറ്റിൽ തുറന്ന് വിട്ടു എന്നാണ് വനംവകുപ്പ് അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഇയാൾ പറഞ്ഞത്.
ഗോവയിലെ പല പബ്ബുകളിലും പാമ്പിനെ കൊത്തിച്ച് ലഹരി തേടുന്നവർ ഏറെയാണ്. ഇതിനായി മൂർഖൻ പാമ്പിന്റെ കുഞ്ഞുങ്ങളെയാണ് ഉപയോഗിക്കുന്നത്. വിഷത്തിന്റെ കാഠിന്യം കുറവായതിനാൽ ജീവഹാനിയുണ്ടാവില്ല. പാമ്പിൻ കുഞ്ഞുങ്ങളെ നാക്കിന്റെ തുമ്പിൽ കൊത്തിച്ചാണ് ലഹരി നേടുന്നത്. ഇതിനായി 15,000 രൂപ മുതലാണ് ഇത്തരം സംഘങ്ങൾ ലഹരി ഉപയോഗിക്കുന്നവരിൽ നിന്നും വാങ്ങുന്നത്. ഇതു വഴി കോടിക്കണക്കിന് രൂപയാണ് ഒരു പാമ്പിൻ കുഞ്ഞിനെ ഉപയോഗിച്ച് ഇവർ നേടുന്നത്. ഇത്തരം 10 പാമ്പിൻ കുഞ്ഞുങ്ങളെ കൈമാറാനായിരുന്നു ശ്രമം. കേരളത്തിലെ ചില പാമ്പു പിടുത്തക്കാർ ഇത്തരത്തിൽ പാമ്പുകളെ ഇത്തരം സംഘങ്ങൾക്ക് കൊടുക്കുന്നുണ്ട് എന്ന വിവരമാണ് സുരേഷിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്നത്. ഇതോടെ കേരളത്തിലെ എല്ലാ പാമ്പു പിടുത്തക്കാരെയും നീരിക്ഷിക്കാനായി പ്രത്യേക സംഘത്തെ തന്നെ നിയോഗിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.
ഏപ്രിൽ 24 ന് ആറ്റിങ്ങലിനു സമീപം ആലംകോട്ടെ ഒരു വീട്ടിൽ നിന്നാണ് സൂരജിന് പാമ്പിനെ നൽകിയ സുരേഷ് മൂർഖനെ പിടികൂടിയത്. ഉത്രയുടെ മരണശേഷം വീട്ടുകാർ തല്ലിക്കൊന്ന പെൺ മൂർഖൻ പാമ്പിന്റെ പോസ്റ്റുമോർട്ടം നടത്തിയിരുന്നു. കടിച്ചത് ഈ പാമ്പ് തന്നെയെന്ന് പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു. ഇതേ പാമ്പിന്റെ 12 മുട്ടകളും ആലംകോട്ടെ വീട്ടിൽ നിന്ന് പാമ്പുപിടുത്തക്കാരൻ കൊണ്ടുപോയി. രണ്ടു മുട്ടകൾ പൊട്ടിയെന്നും വിരിഞ്ഞിറങ്ങിയ 10 പാമ്പിൻ കുഞ്ഞുങ്ങളെ ഇത്തിക്കരയാറ്റിൽ ഒഴുക്കിയെന്നുമാണ് സുരേഷ് മൊഴി നൽകിയത്. പക്ഷേ ഈ മൊഴി വനം വകുപ്പ് വിശ്വസിച്ചിട്ടില്ല.
കേരളത്തിലെ ഒട്ടുമിക്ക പാമ്പു പിടുത്തക്കാരും പാമ്പിനെ പിടികൂടിയ ശേഷം വനം വകുപ്പിനെ ഏൽപ്പിക്കുകയാണ് പതിവ്. വനംവകുപ്പ് ഉദ്യോഗസ്ഥർ പാമ്പുകളുടെ വിശദ വിവരങ്ങൾ ശേഖരിച്ച ശേഷം വനത്തിലേക്ക് തുറന്ന വിടും. എന്നാൽ സുരേഷ് പിടികൂടുന്ന പാമ്പുകൾ ഇയാൾ തന്നെ കാട്ടിൽ തുറന്നു വിടുകയാണ് ചെയ്തിരുന്നതെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഉത്ര കൊലക്കേസിൽ ഇയാൾ പാമ്പിനെ വിൽപ്പന നടത്തിയ സംഭവം പുറത്ത് വന്നതോടു കൂടി ഇക്കാര്യത്തിലും വനം വകുപ്പിന് സംശയമായിരിക്കുകയാണ്. അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ വി.ആർ ജയന്റെ നേതൃത്വത്തിലാണ് വനംവകുപ്പ് ആന്വേഷണം നടത്തുന്നത്.
Stories you may Like
- ജിയാ ഖാന്റെ മരണത്തിൽ സൂരജ് പഞ്ചോളി കുറ്റവിമുക്തൻ
- ജിയക്ക് വിഷാദരോഗം ഉണ്ടായിരുന്നു, അവരുടെ വീട്ടുകാർ ശ്രദ്ധിച്ചില്ല
- ഗുണ്ടാ റാവുവിന് ജാമ്യം; തൊണ്ടിയില്ലാ കേസ് ആവിയാകുമോ?
- സമത്തിൽ നിന്നും രാജിവച്ച് സൂരജ് സന്തോഷ്; ആരേയും പിന്തുണക്കില്ലെന്ന് സമം പ്രസിഡന്റ്
- സൂരജ് സന്തോഷ് രാജിക്കത്ത് നൽകിയിട്ടില്ലെന്ന് ഗായകരുടെ സംഘടന
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്