വയോധികയായ പെറ്റമ്മയെ മുൻസൈനികനായ മകൻ തല്ലിച്ചതച്ചത് വേണ്ടത്ര വിദ്യാഭ്യാസം നൽകിയില്ലെന്ന് ആരോപിച്ച്; വിദ്യാഭ്യാസം നൽകിയിരുന്നെങ്കിൽ ഡോക്ടറോ എഞ്ചിനിയറോ ആകാമായിരുന്നെന്നും മുൻ സൈനികന്റെ അമർഷം; പെറ്റമ്മയെ പട്ടിയെ പോലെ തല്ലിച്ചതച്ച റിട്ടേർഡ് സുബൈദാർ മേജറിനെ പൊലീസ് പൊക്കിയത് ശാസ്താംകോട്ടയിൽ നിന്ന്; പെരുവഴിയിൽ തള്ളിയ മാതാപിതാക്കളെ പഞ്ചായത്ത് ഏറ്റെടുത്തിട്ടും ബാലകൃഷ്ണൻ നായർ വെറുതെ വിട്ടില്ല; മാതാപിതാക്കളെ ഉപേക്ഷിച്ച മൂന്നുമക്കളും കുടുങ്ങാൻ സാധ്യത
മറുനാടൻ മലയാളി ബ്യൂറോ
ചാരുംമൂട്: വയോധികയായ പെറ്റമ്മയെ തല്ലിച്ചതച്ച മുൻ കരസേന ഉദ്യോഗസ്ഥനായ മകൻ പൊലീസ് പിടിയിലായി. റിട്ട.സുബേദാർ മേജർ കൊല്ലം കരിക്കോട് കൃഷ്ണകൃപയിൽ ബാലകൃഷ്ണൻ നായരെ(63)യാണ് നൂറനാട് പൊലീസ് പിടികൂടിയത്. ചുനക്കര നടുവിലേമുറി ശ്രീനിലയത്തിൽ രാഘവൻപിള്ള(92)യ്ക്കും ഭാര്യ ഭവാനിയമ്മ(88) യ്ക്കുമാണ് മർദനമേറ്റത്. മർദനമേറ്റ മാതാവിന്റെ വാക്കുകളും അനുബന്ധ വാർത്തകളും മറുനാടൻ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ വ്യാഴായ്ച വൈകിട്ട് നടന്ന ക്രൂരമർദനത്തിന് ശേഷം ഇന്നാണ് ഇയാൾ പൊലീസ് പിടിയിലാകുന്നത്. കുടുംബവീട്ടിലെത്തിയാണ് വയോധികരായ മാതാപിതാക്കളെ ഇയാൾ മർദിച്ചതെന്ന് പൊലീസ് പറയുന്നത്.
ഇതിനുശേഷം കൊല്ലത്തെ വീട്ടിലേക്ക് പോകുംവഴി ശാസ്താംകോട്ടയിൽനിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.ചെറുപ്പത്തിൽ ഉന്നതവിദ്യാഭ്യാസം നൽകിയിരുന്നെങ്കിൽ ഡോക്ടറോ എൻജിനീയറോ ആകാൻ കഴിയുമായിരുന്നെന്നും വിദ്യാഭ്യാസം വേണ്ടത്ര കിട്ടാത്തതിനാലാണ് പട്ടാളത്തിൽ ജോലി ചെയ്യേണ്ടിവന്നതെന്നും പറഞ്ഞാണ് മകൻ മർദിച്ചതെന്ന് ദമ്പതിമാർ മൊഴിനൽകി.ഇവർക്ക് രണ്ട് ആൺമക്കളും ഒരു മകളുമാണുള്ളത്. മൂത്തമകനാണ് ബാലകൃഷ്ണൻ നായർ. മാതാപിതാക്കൾ തനിച്ചാണ് താമസിക്കുന്നത്. ആവശ്യമായ മരുന്നിനോ ആഹാരത്തിനോ വഴിയില്ലാതെ ഇവർ കഷ്ടപ്പെടുകയാണ്. ആശാവർക്കറായ പുഷ്പവല്ലിയും പഞ്ചായത്തംഗം പി.എം.രവിയും ഇടപെട്ടാണ് ഇവർക്ക് സഹായം നൽകിയിരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ശാന്താ ഗോപാലകൃഷ്ണനടക്കമുള്ളവർ ഇവരുടെ സംരക്ഷണച്ചുമതല ഏറ്റെടുക്കാൻ മക്കളോട് ആവശ്യപ്പെട്ടിട്ടും പ്രയോജനമുണ്ടായില്ല.
ഇതിനിടെയാണ് മകനെത്തി മർദിച്ചത്. ആശാ വർക്കർമാരുടെ പരാതിയെത്തുടർന്ന് ജനമൈത്രി പൊലീസിന്റെ ചുമതലയുള്ളവർ വീട്ടിലെത്തി ദമ്പതിമാരുടെ അവസ്ഥ നേരിട്ടുകണ്ട് മേലധികാരികളെ അറിയിച്ചു. തുടർന്ന് നൂറനാട് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ വി.ബിജുവിന്റെ നേതൃത്വത്തിൽ പൊലീസ് വീട്ടിലെത്തി സംരക്ഷണച്ചുമതല ഏറ്റെടുത്തു. ഇവരെ മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയശേഷം അടുത്തുതാമസിക്കുന്ന മകളെ വിളിച്ചുവരുത്തി മാതാപിതാക്കളെ നോക്കാൻ ഏൽപ്പിക്കുകയായിരുന്നു.
സൈന്യത്തിൽ നിന്നും വിരമിച്ച സുഖജീവിതം നയിക്കുന്ന വ്യക്തിയാണ് ബാലകൃഷ്ണൻ നായർ. മൂന്ന് മക്കളാണ് രാഘൻ പിള്ള- ഭവാനി അമ്മ ദമ്പതികൾക്ക് ഉള്ളത്. ഇതിൽ മൂത്ത മകനാണ് ബാലകൃഷ്ണൻ നായർ. ഇയാളെ കൂടാതെ രണ്ടാമത്തെ മകൻ പരമേശ്വരൻ ഉത്തരേന്ത്യയിലാണ് ജോലി നോക്കുന്നത്. ഇളയ മകൾ ശോഭ വരേണിക്കലാണ് താമസം.ചുനയ്ക്കൽ നടുവിലായിരുന്നു ഇവരുടെ കുടുംബ വീട്. ഇവിടെയാണ് ഇവർ കാലങ്ങളായി താമസിച്ചത്. കൃഷി കൊണ്ടു ജീവിച്ചു മക്കളെ വളർത്തി ഓരോ വഴിക്കാക്കിപ്പോൾ സ്വസ്ത ജീവിതം നയിക്കാമെന്ന് കരുതിയ വയോധികരുടെ കണക്കൂട്ടലെല്ലാം തെറ്റുകയായിരുന്നു. മക്കൾക്ക് വേണ്ട സ്വത്തുക്കൾ നൽകുകയും ചെയ്തു. മാവേലിക്കരയിലെ കുടുംബ വീട് ഇരിക്കുന്ന സ്ഥലം മൂത്ത മകൻ ബാലകൃഷ്ണൻ നായരുടെ പേരിലാണ് എഴുതി വെച്ചത്. ഈ സ്ഥലത്ത് പഴയ വീട് പുതുക്കി പണിതത് ബാലകൃഷ്ണനായിരുന്നു.
ഇതിന് ശേഷം മാതാപിതാക്കളെ നോക്കാൻ മക്കൾ തയ്യാറായില്ല. മറ്റ് രണ്ട് പേരും ഓരോ ഒഴിവുകഴിവുകൾ പറഞ്ഞു ബാധ്യതയെന്ന് പറഞ്ഞു ഒഴിഞ്ഞു. എന്നാൽ ആരെയും ആശ്രയിക്കാതെ കഴിയാൻ വീടിനോട് അടുത്ത സ്ലാബിൽ ഷീറ്റു വിരിച്ചു അവിടെയാണ് ഇവർ കഴിഞ്ഞത്. ബാലകൃഷ്ന്റെ ഭാര്യപേരിലുള്ള വീട് പൂട്ടി കൊല്ലത്തേക്ക് ബാലകൃഷ്ണൻ താമസം മാറിയിരുന്നു. ഇതോടെ മാതാപിതാക്കളെ നോക്കാൻ ആളില്ലാതെ വന്നു. നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടതോടെ വാർഡ് മെമ്പർ രവി അടക്കമുള്ളവർ ഇടപെടുകയും ചെയ്തു.
വാർഡ്മെമ്പർ ഇടപെട്ടതിനെ തുടർന്ന് വീടിന്റെ അടുക്കളെ തുറന്നു കൊടുത്തിരുന്നു. സ്വന്തം പാചകം ചെയ്തു വേണ്ടത്ര ഭക്ഷണം പോലുമില്ലാതെ കഴിഞ്ഞ മാതാപാതിക്കളുടെ ദുരവസ്ഥ കണ്ട് പാലിയേറ്റീവ് കെയർ പ്രതിനിധികളും വീട്ടിലെത്തിയിരുന്നു. കൊല്ലത്തുണ്ടായിരുന്ന മകനെ വിളിച്ചു വരുത്തി സംസാരിച്ചു മാതാപിതാക്കളെ നോക്കാൻ സാധിക്കില്ലെങ്കിൽ പത്തനാപുരത്തെ ഗാന്ധിഭവനിലേക്ക് മാറ്റാനുള്ള ആലോചനയും നടന്നു. എന്നാൽ അതിന് സാധിക്കാതെ വന്നതോടെ പഞ്ചായത്തിന് കീഴിലുള്ള സ്നേഹ വീട്ടിലേക്ക് മാറ്റാൻ തീരുാനിച്ചു. വാർഡ് മെമ്പർ അടക്കമുള്ള വീട്ടുകാരോട് പകൽ ഇക്കാര്യം സമ്മതിച്ച ബാലകൃഷ്ണൻ നായർ പിന്നീട് താൻ തന്നെ മാതാപിതാക്കളെ നോക്കിക്കൊള്ളാം എന്നറിയിക്കുകയായിരുന്നു.
ഇതിനിടെ ഇന്നലെ സഹോദരിയെ വിളിച്ച ബാലകൃഷ്ണൻ താൻ വീട്ടിൽപോകുന്നുവെന്നും അമ്മയെ നോക്കണം എന്നും വിളിച്ചു പറഞ്ഞു. ഇതനുസരിച്ച് ഇളയ മകൾ വീട്ടിൽ എത്തിയപ്പോഴാണ് ഭവാനി അമ്മക്ക് അതിക്രൂരമായി മർദ്ദനമേറ്റ വിവരം അറിയുന്നത്. രണ്ട് കൈകളിലും രക്തം കട്ടപിടിച്ച നിലയിൽ ആയിരുന്നു. എന്തുപറ്റിയതാണെന്ന് ചോദിച്ചപ്പോൾ മകൻ മർദ്ദിച്ചതാണെന്ന് പറഞ്ഞു. വലിയ കമ്പുകൊണ്ടു കുത്തുകയും അടിക്കുകയും ചെയ്തുവെന്നു പറഞ്ഞു. സംഭവം അറിഞ്ഞ് നാട്ടുകാർ സ്ഥലത്തെത്തി. ആശാ വർക്കർമാരും സ്ഥലത്തെത്തി മാവേലിക്കര ആശുപത്രിയിൽ മാതാവിനെ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവം അറിഞ്ഞ് ഇന്നലെ രാവിലെയാണ് നൂറനാട് പൊലീസ് എത്തിയത്. പൊലീസിന് മുമ്പിൽ മൂത്ത മകൻ മർദ്ദിച്ചതാണെന്ന് പൊലീസിൽ മൊഴി നൽകുകയും ചെയ്തു. സംഭവം അറിഞ്ഞ നാട്ടുകാരും കടുത്ത അമർഷത്തിലാണ്. ബാലകൃഷ്ണനെതിരെ നാട്ടുകാർക്കിടയിൽ നിന്നും കടുത്ത രോഷമാണ് ഉയരുന്നത്. സൈന്യത്തിൽ ജോലി ചെയ്ത വ്യക്തിയാണ് ഈ ക്രൂരത പ്രവർത്തിച്ചത്. ഇയാൾക്ക് രണ്ട് പെൺമക്കളാണു ഉള്ളത്. ഉന്നത വിദ്യാഭ്യാസം നേടിയവരാണ് ഈ പെൺമക്കളും. സ്വത്തു തർക്കമായി ബന്ധപ്പെട്ട് അച്ഛനെയും അമ്മയെയും ബാലകൃഷ്ണൻ മർദ്ദിക്കാറുണ്ടായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. പിതാവിനെയും മർദ്ദിക്കാറുണ്ടായിരുന്നു.
വൃദ്ധമാതാവിന്റെ മകൻ മർദ്ദിച്ചതിന്റെ പാടുകൾ ശരീരത്തിൽ ആകമാനമുണ്ട്. അച്ഛനെയും അടുക്കുമെന്നാണ് മാതാവ് നാട്ടുകാരോട് വീഡിയോയിൽ പറയുന്നത്. വീഡിയോയിൽ തന്നെ ഇരുവരുടെയും ദേഹത്ത് മർദ്ദനമേറ്റ പാടുകളും ദൃശ്യമാണ്. സൈന്യത്തിൽ സബ് മേജറായി റിട്ടയർ ചെയ്ത വ്യക്തിയാണ് ബാലകൃഷ്ണൻ നായർ. മറ്റു മക്കളുമായും പൊലീസ് ബന്ധപ്പെട്ടുണ്ട്.
ഭവാനി അമ്മയെ ഇതിന് മുമ്പും ബാലകൃഷ്ണൻ നായർ മർദ്ദിച്ചിട്ടുണ്ടെന്നാണ് സൂചന. ബാലകൃഷ്ണൻ നായർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ഇയാൾ ഇപ്പോൾ കസ്റ്റഡിയിലാണുള്ളത്.മൂന്ന് മക്കളെ നൊന്തുപെറ്റിട്ടും ഈ ദുരവസ്ഥ നേരിടേണ്ടി വന്നതിൽ സ്വയം പഴിക്കുകയാണ് മാതാപിതാക്കൾ. തീർത്തും ദുരവസ്ഥയിൽ കഴിഞ്ഞു പോകുന്ന ഇവരെ സർക്കാർ ആശ്രയ കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ആലോചനയും നടക്കുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്