കുട്ടിക്ക് വേണ്ടി പ്രിജി ഉറച്ചു നിന്നപ്പോൾ ഗുണ്ടാസംഘങ്ങളെ വിട്ട് ഭീഷണിപ്പെടുത്തി; ക്വട്ടേഷൻ നൽകിയത് ഭാര്യയും കാമുകനും എന്ന് ഉറപ്പിച്ചു; തൃപ്പുണ്ണിത്തുറയിലെ കൊലപാതകത്തിലേക്ക് പ്രതിയെ നയിച്ചത് മകനെ ലഭിക്കില്ലെന്ന ആശങ്ക
മറുനാടൻ മലയാളി ബ്യൂറോ
തൃപ്പൂണിത്തുറ: ഭാര്യയുടെ ഫോണിൽ മറ്റൊരാളുടെ സന്ദേശങ്ങൾ കണ്ടതിനെത്തുടർന്നുണ്ടായ കുടുംബവഴക്ക് ഭാര്യാപിതാവിന്റെ കൊലപാതകത്തിനു വഴിയൊരുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഗുണ്ടാ സംഘങ്ങളിലേക്കും. സംഭവത്തിൽ അറസ്റ്റിലായ തൃപ്പൂണിത്തുറ തെക്കുംഭാഗം തൈനോടിയിൽ പ്രിജി (34)യെ സംഭവത്തിനു രണ്ടു ദിവസം മുൻപു ഭീഷണിപ്പെടുത്തിയ ഗുണ്ടാസംഘത്തെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. ഈ ഭീഷണിപ്പെടുത്തലാണ് കൊലപാതകത്തിൽ കാര്യങ്ങളെത്തിച്ചതെന്നാണ് സൂചന.
പ്രിജിയോടു പിണങ്ങിയ ഭാര്യ അനിലയും സുഹൃത്ത് തൈക്കൂടം പ്രിജിഭവനിൽ ഷിജുവും കുത്തേറ്റു ചികിത്സയിലാണ്. അനിലയുടെ പിതാവു ജോണിയാണു കൊല്ലപ്പെട്ടത്. അനിലയുടെ പിതാവ് ജോണിയും അനിലയ്ക്കു ജോലിയും താമസിക്കാൻ ഫ്ലാറ്റും നൽകിയ സുഹൃത്ത് ഷിജുവുമാണ് കുടുംബജീവിതം തകർക്കുന്നതെന്നു പ്രിജി വിശ്വസിച്ചിരുന്നു. ഷിജു തരപ്പെടുത്തിയ ഫ്ലാറ്റിൽ താമസിക്കുന്ന അനിലയെയും മകനെയും കാണാൻ പ്രിജി പലപ്പോഴും ശ്രമിച്ചെങ്കിലും നടന്നില്ല. കൊലപാതകത്തിന് ഏതാനും ദിവസം മുൻപ് അനിലയെ നേരിൽക്കണ്ട പ്രിജി വിദേശയാത്ര മുടങ്ങുന്നതു ചൂണ്ടിക്കാട്ടി വിവാഹമോചനക്കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു.
മകനെ വേണ്ടന്ന് എഴുതി ഒപ്പിട്ടു നൽകിയാൽ കേസ് പിൻവലിക്കാമെന്ന് അനില പറഞ്ഞതോടെ പൊട്ടിത്തെറിച്ച പ്രിജി അമർഷത്തോടെയാണു പോയത്. പിറ്റേന്ന് ഒരു സംഘം യുവാക്കളെത്തി പ്രിജിയെ ഭീഷണിപ്പെടുത്തിയതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അനിലയെയും മകനെയും ഇനിയും കാണാൻ ശ്രമിക്കരുതെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രിജിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. പ്രിജി നൽകിയ സൂചനകൾ വച്ച് ഗുണ്ടാസംഘത്തെ തെരയുകയാണ്. അനിലയും ഷിജുവും സുഖം പ്രാപിച്ച ശേഷം അവരിൽ നിന്നും മൊഴിയെടുക്കും. ഇതോടെ ഭീഷണിപ്പെടുത്തലിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരും.
ഭാര്യയെയും മകനെയും തിരികെ കൊണ്ടുവരാൻ താൻ നടത്തുന്ന ശ്രമങ്ങൾക്കു തടസ്സം നിൽക്കുന്നതും തനിക്കെതിരെ ഗുണ്ടകളെ നിയോഗിച്ചതും ഷിജുവാണെന്ന സംശയമാണു പ്രിജിയെ പ്രതികാരം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ഷിജുവുമായി അനിലയെ അടുപ്പിച്ചതു സ്വന്തം പിതാവ് ജോണിയാണെന്നും പ്രിജി കുറ്റപ്പെടുത്തിയിരുന്നു. അനിലയുടെ സാന്നിധ്യത്തിൽ ജോണി വീട്ടിൽ ഷിജുവിനു മദ്യം വിളമ്പിയിരുന്നതായും ആരോപണമുണ്ട്. കുത്തേറ്റ് അബോധാവസ്ഥയിൽ കഴിയുന്ന അനിലയും ഷിജുവും അപകടനില തരണം ചെയ്താൽ മാത്രമേ പൊലീസിന് ഇവരുടെ മൊഴി രേഖപ്പെടുത്താൻ കഴിയൂ. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയരായ ഇരുവരും വെന്റിലേറ്ററിലാണ്. അനില അപകടനില തരണം ചെയ്തിട്ടില്ല.
ബുധനാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് ഇടുക്കി കാളിയാർ വണ്ണപ്പുറത്തു കുരുവിക്കടയിൽ നിന്നും ഇപ്പോൾ പള്ളിപറമ്പുകാവ് റോയൽ സൺ ഫ്ളവേഴ്സ് 2 സിയിൽ താമസിക്കുന്ന റിട്ടയേർഡ് നേവി ഉദ്യോഗസ്ഥൻജോണി (62), മകൾ അനില (29),ഇവരുടെ കാമുകൻ തൈക്കൂടം പ്രജിത്ത് ഭവനിൽ ഷിജു (40) എന്നിവരെ അനിലയുടെ ഭർത്താവും തൃപ്പൂണിത്തുറ തെക്കുംഭാഗം കൈനോടിയിൽ പരേതനായ ഷണ്മുഖന്റെ മകനുമായ പ്രജി (34) കുത്തിയത്. തൃപ്പൂണിത്തുറ എസ്.എൻ ജംഗ്ഷനിലെ അനിലയുടെ സപെയർ പാർട്സ് കടയിൽ വച്ചാണ് ഭാര്യയേയും അച്ഛനെയും ഇയാൾ കുത്തിയത്. ജോണി ഉടൻ മരിച്ചു.
തൃപ്പൂണിത്തുറ സ്റ്റാച്യുവിലെ സ്റ്റാൻഡിൽ ഓട്ടോ ഡ്രൈവറാണ് പ്രജി. പെന്തക്കോസ്ത് വിഭാഗത്തിൽപ്പെട്ട അനിലയും ഹിന്ദുവായ പ്രജിയും തമ്മിൽ പ്രണയ വിവാഹമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അനിലയും ഷിജിയും തമ്മിൽ വഴിവിട്ട ബന്ധം ഉണ്ടായിരുന്നുവെന്നും ഇതാണ് അക്രമത്തിൽ കലാശിച്ചതെന്നുമാണ് പ്രജി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഇത് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഗുണ്ടാ സംഘങ്ങളെ കുറിച്ച് അന്വേഷണം നടത്തുന്നത്.
സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്ന പ്രജിയും അനിലയും വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ഏഴു വർഷം മുമ്പ് വിവാഹിതരാവുകയായിരുന്നു. അനിലയുടെ വീട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെയായിരുന്നു വിവാഹം. വിവാഹശേഷം അനിലയും പ്രിജിയുമായി പിണക്കത്തിലായി അനിലയുടെ വീട്ടുകാർ. അനിലയ്ക്ക് മകൻ ജനിച്ചതോടെ പിണക്കം മാറുകയും അനില വീണ്ടും വീട്ടുകാരുമായി അടുക്കുകയുമായിരുന്നു. ആറു വയസുകാരനായ മകൻ അർഷിത്തുമായി അനില വീട്ടിൽ പോയി താമസിക്കുകയും പതിവായി. ഇതോടെ അച്ഛന്റെ കളി തുടങ്ങി. അനിലയേയും പ്രജിയേയും പിണക്കാൻ ഈയാൾ തന്ത്രങ്ങൾ ഒരുക്കി. മകളെ മറ്റാർക്കെങ്കിലും വിവാഹം ചെയ്ത് നൽകുകയായിരുന്നു ജോണിയുടെ ലക്ഷ്യം. പ്രജിക്ക് നല്ല സാമ്പത്തികാവസ്ഥ ഉണ്ടായിരുന്നില്ല.
ഇതിനിടെയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അനിലയുടെ മൊബൈൽ ഫോൺ ഒരു ദിവസം വീട്ടിൽ മറന്നുവച്ചു. ഫോൺ കാണാൻ ഇടയായ പ്രിജി അതിൽ ഷിജു അയച്ച സന്ദേശങ്ങൾ കണ്ടതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കവും വഴക്കുമുണ്ടായപ്പോൾ പ്രിജിക്കു സംശയരോഗം ആരോപിച്ച് അനില പൊന്നുരുന്നിയിലെ മാതാപിതാക്കളുടെ വീട്ടിലേക്കു താമസം മാറ്റി. അനിലയുടെ പിതാവുമായി സംസാരിച്ച് അനിലയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകാൻ പ്രിജി പലതവണ ശ്രമം നടത്തി പരാജയപ്പെട്ടു. അങ്ങനെയിരിക്കെ ഒരു വർഷം മുമ്പ് സ്വന്തം വീട്ടിലേക്ക് പോയ അനില പ്രജിയുടെ അടുത്തേക്ക് തിരികെ വന്നില്ല. പ്രജിയുമായുള്ള പിണക്കവും അകൽച്ചയും ആരംഭിക്കുന്നത് അവിടെയാണ്. ഇരുവരും തമ്മിലുള്ള അകൽച്ച വർദ്ധിച്ചതോടെ കുട്ടിയെ കാണാൻ പ്രജിയെ അനുവദിച്ചില്ല.
സ്വകാര്യ സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച പ്രജി നഗരത്തിൽ ഓട്ടോ ഓടിക്കുകയായിരുന്നു അപ്പോൾ. തുടർന്ന്, മകനെ വിട്ടുകിട്ടുവാനായി ഇയാൾ കോടതിയെ സമീപിച്ചു. ആ സമയത്താണ് അനില തൈക്കൂടം സ്വദേശിയായ ഷിജുവുമായി അടുപ്പത്തിലാകുന്നത്. ഈ യുവാവിനൊപ്പം അനില പോകുന്നത് പലപ്പോഴും പ്രജി കണ്ടിരുന്നു. ഷിജു വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ഈ ബന്ധം പ്രജി ചോദ്യം ചെയ്തിരുന്നു. അനിലയുടെ അച്ഛന്റെ സമ്മതത്തോടെയായിരുന്നു ഈ ബന്ധമെന്നും പ്രജി മനസ്സിലാക്കി. അനിലയ്ക്കായി മൂന്ന് മാസം മുൻപ് റിഫൈനറി റോഡിൽ ഒരു ഫ്ളാറ്റ് ജോണി വാങ്ങി നൽകിയിരുന്നു. അനില മകനുമൊത്ത് ഇവിടെ താമസമാക്കുകയും ചെയ്തു. വിവരം അറിഞ്ഞ് പ്രജി അവിടെ ചെന്നുവെങ്കിലും അനില കാണുവാൻ കൂട്ടാക്കിയില്ല. മാത്രവുമല്ല, പ്രജി ഇവിടെ വന്നാൽ അകത്തു കയറ്റരുതെന്നു സെക്യൂരിറ്റി ജീവനക്കാരനോട് പറയുകയും ചെയ്തു.
ഇതിനിടെ അനില വിവാഹമോചനത്തിനു കുടുംബക്കോടതിയിൽ കേസ് ഫയൽ ചെയ്യ്യുകയും ഉണ്ടായി. ഗൾഫിൽ ജോലി തരപ്പെട്ടതിനാൽ കേസ് ഒഴിവാക്കണമെന്നും മനസു മാറിയില്ലെങ്കിൽ രണ്ടുവർഷം കഴിഞ്ഞു വിവാഹമോചനം ആവാമെന്നും പ്രിജി അറിയിച്ചു. കുട്ടിയെ കാണാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇതിനിടെ പ്രിജി തൃപ്പൂണിത്തുറ പൊലീസിൽ പരാതി നൽകി. എസ്ഐ ഇരുവരെയും വിളിച്ച് ഉപദേശിച്ചുവിടുകയും ചെയ്തു. കുടുംബക്കോടതിയിലെ കേസിൽ കഴിഞ്ഞ ദിവസം വിചാരണ തുടങ്ങിയപ്പോൾ മകനെക്കൊണ്ടു പ്രിജിക്കെതിരെ അനില മൊഴി കൊടുപ്പിച്ചതാണു ആക്രമണത്തിനും കൊലയ്ക്കും പ്രകോപനമായതെന്നാണു പൊലീസിനു ലഭിച്ച സൂചന. ഇതിനിടയിൽ, പ്രിജി മകനെ കാണാനെത്തുന്നത് ചില യുവാക്കൾ തടഞ്ഞിരുന്നു. ഇവർ ഷിജു നിയോഗിച്ച ഗുണ്ടകളാണെന്നു പ്രിജി സംശയിച്ചു.
എസ്. എൻ ജംഗ്ഷനിൽ അനിലയ്ക്കായി പ്രീമിയർ മെഷിൻസ് ആൻഡ് സ്പെയേഴ്സ് എന്ന പേരിൽ തുടങ്ങിയ സ്ഥാപനത്തിലും പ്രജിക്ക് പ്രവേശനം നിഷേധിച്ചിരുന്നു. പ്രജി കടയിൽ എത്തി ഭീഷണിപ്പെടുത്തുന്നുവെന്ന ഒരു പരാതി അനില പൊലീസിൽ നൽകി. ഇതെല്ലം തന്നെ അകറ്റുവാനുള്ള തന്ത്രങ്ങൾ ആണെന്ന് പ്രജി മനസ്സിലാക്കി. തുടർന്നാണ് ഇവരെ കൊലപ്പെടുത്തുവാൻ പ്രജി തീരുമാനിച്ചത്. ഗൾഫ് ജോലി നഷ്ടപ്പെട്ടതിനു പുറമെ അനിലയും മകനും ഒരിക്കലും തിരിച്ചുവരില്ലെന്നും ഉറപ്പായതോടെയാണു പ്രിജി പ്രതികാരം ചെയ്യാൻ ഇറങ്ങിത്തിരിക്കുകയായിരുന്നു.
വീട്ടിലുണ്ടായിരുന്ന കറിക്കത്തിയുമായി കടയിലെത്തിയ പ്രിജി അകത്തുനിന്നു വാതിൽ അടച്ചശേഷം അനിലയെയും തടയാനെത്തിയ പിതാവു ജോണിയെയും കുത്തി. പിന്നീടു ബൈക്കിൽ എരൂർ പെരീക്കാട് ഭാഗത്തെത്തി ചോരപുരണ്ട വസ്ത്രങ്ങൾ ഉപേക്ഷിച്ച ശേഷം തൈക്കൂടത്തെ വീടിനു മുന്നിലെത്തി ഷിജുവിനെ വിളിച്ചിറക്കി കുത്തിവീഴ്ത്തി. ബൈക്കിൽ കടന്ന പ്രിജി ചമ്പക്കര കായലിലേക്കു കത്തി എറിഞ്ഞ ശേഷം തൃപ്പൂണിത്തുറ സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്