ആൾക്കൂട്ടത്തിൽ നിന്ന് സതീഷ് ബാബു മതിലുചാടി ഓടിയിട്ടും ആരും കണ്ടില്ല; മൂർച്ചയുള്ള ആയുധം വളഞ്ഞ കമ്പിയായി; കന്യാസ്ത്രീയുടെ വസ്ത്രം മാറ്റിയതിലും കുഴപ്പമില്ല; സിസ്റ്റർ അമല കൊലക്കേസിൽ പൊലീസ് വിശദീകരണങ്ങൾ ദുരൂഹത കൂട്ടുന്നു
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: പാലായിലെ സിസ്റ്റർ അമല കൊലക്കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തതിന് ശേഷവും ദുരൂഹതകൾ തുടരുന്നു. തെളിവുകളൊന്നും അവശേഷിപ്പിക്കാതെ കൊലനടത്തി മുങ്ങിയ പ്രതിയെ മൊബൈൽ ഫോൺ വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ കുടുക്കിയെന്നു പൊലീസ് പറയുമ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ നിരവധി. അതിനിടെ സിസ്റ്റർ അമല കൊലക്കേസിൽ ചുരുങ്ങിയ ദിവസത്തിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിനു പ്രത്യേക പാരിതോഷികം നൽകും. ഇക്കാര്യം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിക്കുമെന്നും എ.ഡി.ജി.പി: കെ.പത്മകുമാർ അറിയിച്ചു.
കൊലക്കേസിലെ പ്രതിയെന്ന് കരുതുന്ന സതീഷ് ബാബുവിനെ കഴിഞ്ഞ ദിവസം ഹരിദ്വാറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാൾ കൃത്യനിർവ്വഹണത്തിന് ശേഷം പാലായിലും പരിസരപ്രദേശത്തും ഉണ്ടായിരുന്നു. സംഭവമറിഞ്ഞ് തടിച്ചു കൂടിയ ജനങ്ങളോടൊപ്പവും പ്രതിയുണ്ടായിരുന്നു. പൊലീസ് നായ മണംപിടിച്ച് പുറത്തേക്കിറങ്ങിയപ്പോൾ ഇയാൾ മതിൽ ചാടി ഓടി രക്ഷപെടുകയായിരുന്നു. ഏറെ കോളിളക്കം സൃഷ്ടിക്കാൻ ഇടയുള്ള ഒരു കൊലപാതകം നടന്ന സ്ഥലത്ത് പൊലീസിന്റേയും ഇന്റലിജൻസ് വിഭാഗത്തിന്റേയും ശ്രദ്ധയിൽ പെടാതെ പ്രതി രക്ഷപ്പെട്ടു. അതിന് ശേഷമാണ് നാടകീയമായി പൊലീസ് സതീഷ് ബാബുവിനെ പിടികൂടുന്നത്. ഇരുമ്പു കമ്പിപോലുള്ള ആയുധം കൊണ്ടാണു സിസ്റ്റർ അമലയെ താൻ തലയ്ക്കടിച്ചു വീഴ്ത്തിയതെന്നു സതീഷ് സമ്മതിച്ചെന്നു പൊലീസ് പറയുന്നു. എന്നാൽ സംഭവം നടന്നു മൂന്നു ദിവസങ്ങൾക്കുശേഷം കോൺവെന്റിൽനിന്നു രക്തക്കറ പുരണ്ട മൺവെട്ടി കണ്ടെത്തിയതായി പൊലീസ് പറഞ്ഞിരുന്നു.
അക്രമിക്കാൻ ഉപയോഗിച്ചതെന്നു സംശയിക്കുന്ന ഈ മൺവെട്ടി ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തിരുന്നു. ഫോറൻസിക്ക് വിദഗ്ധരുടേയും പോസ്റ്റ്മാർട്ടം റിപ്പോർട്ടിന്റേയും അടിസ്ഥാനത്തിൽ മൂർച്ചയുള്ള ആയുധം കൊണ്ടാണ് സിസ്റ്റർ അമല അക്രമിക്കപ്പെട്ടതെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. അതു തെറ്റുകയാണ്. സംഭവത്തിന് ശേഷം നാലു ദിവസങ്ങൾ കഴിഞ്ഞ് കൊലപാതകം നടന്ന കൊൺവെന്റിലെ കോണിപ്പടിയുടെ അടിയിൽ നിന്നും ഒരു മൺവെട്ടി കണ്ടെത്തുകയും ഇത് അക്രമത്തിന് ഉപയോഗിച്ചതാണെന്നും സംശയിച്ചിരുന്നു. അമലയുടെ മൃതദേഹം കണ്ടെടുത്ത മുറിയിൽ നിന്നും പൊലീസ് നായ സമീപത്തുള്ള കെഎസ്ആർടിസി ബസ് സ്റ്റാന്റ് വരെ പോകുകയും തിരിച്ച് കോൺവെന്റിലേക്ക് തന്നെ മടങ്ങി വരുകയും ചെയ്തിരുന്നു. ഈ സമയത്തൊന്നും ആയുധം പൊലീസ് നായയുടേയോ സ്ഥലപരിശോധന നടത്തിയ അന്വേഷണ സംഘത്തിന്റേയോ ശ്രദ്ധയിൽ പെടാതിരുന്നത് സംശയം ജനിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ മൂർച്ച ഇല്ലാത്ത ആയുധം കൊണ്ടാണ് അക്രമിച്ചതെന്ന് പറയപ്പെടുന്നു.
ഇതിനേക്കുറിച്ച് കൂടുതൽ വിശദീകരിക്കുവാൻ എഡിജിപി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ തയ്യാറാവുന്നില്ല. കൊല്ലപ്പെടുന്ന സമയത്ത് സിസ്റ്റർ അമല ധരിച്ചിരുന്ന വസ്ത്രങ്ങൾ പൊലീസ് എത്തുന്നതിന് മുമ്പ് മാറ്റി മറ്റൊന്ന് ധരിപ്പിക്കുകയും മുറി കഴുകിയതായും ആരോപണം ഉണ്ട്. അമലയുടെ മൃതദേഹം ആദ്യം കണ്ടത് ഇതേ കോൺവന്റിലേ തന്നെ മറ്റൊരു കന്യാസ്ത്രീയും ഡോക്ടറുമായ സിസ്റ്റർ റൂബിയയാണ്. അസ്വഭാവികമായ മരണം സംഭവിച്ച ഒരാളുടെ മൃതദേഹം പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കാതെ വസ്ത്രം മാറ്റുന്നതും മുറി കഴുകുന്നതും തെളിവ് നശിപ്പിക്കുവാനല്ലേയെന്ന ചോദ്യത്തിന് പൊലീസ് അധികൃതർക്ക് കൃത്യമായ മറുപടിയില്ല. സിസ്റ്റർ അമല കൊല്ലപ്പെട്ടശേഷം, പൊലീസെത്തുന്നതിനുമുമ്പ് വസ്ത്രം മാറ്റിയതിൽ തെറ്റില്ലെന്നും പൊലീസ് പറഞ്ഞു. വിരലടയാളങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു. പ്രതിയെ ചോദ്യംചെയ്തതിന്റെ മുഴുവൻ ദൃശ്യങ്ങളും വീഡിയോയിൽ പകർത്തിയിട്ടുണ്ട്. സതീഷ് ബാബുവിന്റെ പതിമൂന്നോളം വിരലടയാളങ്ങൾ ഈ മുറിയിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. അമലയുടെ കൊലപാതകം നടക്കുന്നതിന് നാല് ദിവസം മുമ്പ് ഇവിടെ മറ്റൊരു കന്യാസ്ത്രീയും അക്രമിക്കപ്പെട്ടിരുന്നു. ഈ സംഭവം പൊലീസിൽ പരാതി നൽകാത്ത മഠാധികൃതരുടെ നടപടിയും ദുരൂഹമാണ്.
സംഭവശേഷം പ്രതി മുങ്ങിയതു സംബന്ധിച്ചുള്ള വിവരങ്ങളിലും പൊരുത്തക്കേടുകളുണ്ട്. കൊലപാതക വിവരമറിഞ്ഞു പൊലീസ് എത്തുമ്പോൾ സതീഷ് സ്ഥലത്തുണ്ടായിരുന്നുവെന്നും പൊലീസ് നായ മണംപിടിച്ചെത്തുമ്പോൾ മതിൽ ചാടി ഓടി രക്ഷപ്പെട്ടുവെന്നുമാണു പറയുന്നത്. ഈ വിവരം പിറ്റേന്നു നാട്ടുകാർ പറയുമ്പോഴാണ് അറിയുന്നതത്രേ. ആൾക്കൂട്ടത്തിനിടയിൽനിന്നു മതിൽ ചാടി ഓടി രക്ഷപ്പെട്ടിട്ടും ആരും പൊലീസിനെ വിവരമറിയിച്ചില്ലെന്നതു പറയുന്നതു വിശ്വസനീയമല്ല. കൊലപാതകങ്ങളിൽ ആനന്ദം കണ്ടെത്തുന്നയാളാണു പ്രതിയെന്നാണു പൊലീസ് ആവർത്തിച്ചു പറഞ്ഞത്. എന്നാൽ, ഇതുവരെ ഒരു കൊലപാതക കേസിലും പ്രതിയാകാത്തയാൾക്ക് എങ്ങനെ കൊലപാതകത്തിൽ ആനന്ദം കിട്ടുമെന്ന ചോദ്യം ഉയർന്നതോടെ ആക്രമണത്തിൽ വിനോദം കണ്ടെത്തുന്നയാൾ എന്നായി നിലപാടുമാറ്റി. സതീഷ് ഒട്ടനവധി കേസുകളിൽ പ്രതിയാണെന്നു പറയുമ്പോഴും അവയേതെന്നു കൃത്യമായി പറയാൻ പൊലീസിനു കഴിയുന്നില്ല. സതീഷിന്റെ പാലായിലെ ജീവിതം, താമസിച്ച സ്ഥലം എന്നിവ സംബന്ധിച്ചും പൊലീസ് നൽകിയ വിവരങ്ങൾ പൊരുത്തപ്പെടുന്നതായിരുന്നില്ല. എല്ലാ, വിവരങ്ങളും തങ്ങളുടെ പക്കലുണ്ടെന്നും കോടതിയിൽ സമർപ്പിക്കുമെന്നും അന്വേഷണത്തിൽ ദുരൂഹതകളൊന്നുമില്ലെന്നും എ.ഡി.ജി.പി. പത്മകുമാർ അവകാശപ്പെട്ടു.
ഏത് കന്യാസ്ത്രീമഠം കണ്ടാലും ആക്രമണത്തിന് പദ്ധതിയിടുന്ന സ്വഭാവമാണ്, സിസ്റ്റർ അമലയെകൊന്ന കേസിലെ പ്രതി സതീഷ്ബാബുവിനുള്ളതെന്ന് പൊലീസ് പറഞ്ഞു. ഇതൊരു മനോവൈകല്യമാണ്. കൊലപാതകംനടന്ന പാലാ ലിസ്യു കർമ്മലീത്താ മഠത്തിൽ ആക്രമണംനടത്താൻ ദിവസങ്ങൾക്കുമുമ്പേ പ്രതി സതീഷ്ബാബു ഒരുക്കങ്ങൾ നടത്തിയിരുന്നു. മഠത്തിനുസമീപമുള്ള ആശുപത്രിയിൽ ഇയാളുടെ സുഹൃത്ത് ചികിത്സയ്ക്കായെത്തി. ഈ സമയം കൂട്ടിരിക്കാൻവന്ന പ്രതി സമീപത്തെ മഠത്തിൽ ആക്രമണം നടത്തുന്നതിന് പദ്ധതി തയ്യാറാക്കി. കൊലപാതകത്തിനുമുമ്പ് 13ാം തിയ്യതി മഠത്തിനുള്ളിൽക്കയറി മറ്റൊരു കന്യാസ്ത്രീയെ ആക്രമിച്ചിരുന്നു. സംഭവദിവസംരാത്രി,സതീഷ് ബാബു വീണ്ടുമെത്തി. മഠത്തിന്റെ ടെറസിനുമുകളിൽ കയറിയ പ്രതി, അവിടെ നടുഭാഗത്തുള്ള ഇടനാഴിയിലിറങ്ങി. പൂട്ടാതെകിടന്ന ഗ്രില്ല് തള്ളിത്തുറന്ന് അകത്തുകയറി.രക്ഷപ്പെടുന്നതിനായി പിന്നിലെ വാതിലും തുറന്നിട്ടു.
കന്യാസ്ത്രീകൾ താമസിക്കുന്ന മുറികൾ പരതി നടക്കുന്നതിനിടെ സിസ്റ്റർ അമലയുടെ മുറിയിലെത്തി. മുറിക്കുള്ളിൽകയറിയ സതീഷ് സിസ്റ്റർ അമലയുടെ തലയ്ക്കടിക്കുകയായിരുന്നു. തുടർന്ന് രക്ഷപ്പെട്ട പ്രതി പിറ്റേന്ന് കൊലപാതകവിവരം പുറത്തായശേഷവും സ്ഥലത്തെത്തിയെന്നും അന്വേഷണം തുടങ്ങിയപ്പോൾ മുങ്ങിയെന്നും പൊലീസ് പറഞ്ഞു. ഇയാൾപോയ ഷാപ്പിൽനിന്ന് മഠത്തിലെ കുട ലഭിച്ചതും തെളിവായി. ഡ്രൈവിങ്ങുൾപ്പെടെയുള്ള ജോലികൾ ചെയ്താണ് ഇയാൾ കഴിഞ്ഞിരുന്നത്. ഇങ്ങനെ ജോലിക്കുനിന്ന ഒരുസ്ഥലത്ത് പെൺകുട്ടിയെ ഉപദ്രവിച്ചതിന് വീട്ടുകാർ പറഞ്ഞുവിട്ടു. നാണക്കേടോർത്താണ് അവർ കേസിന് പോകാഞ്ഞത്. ചെല്ലുന്ന സ്ഥലങ്ങളിൽ ആക്രമണത്തിനും പദ്ധതിയിടുന്നത് ഇയാളുടെ സ്വഭാവമാണ് കിട്ടുന്ന പണം മുഴുവനും കള്ളുഷാപ്പുകളിലാണ് ചെലവിട്ടിരുന്നത്. ആരെയും സംസാരിച്ചുവീഴ്ത്താൻ പ്രത്യേക വിരുതുണ്ടെന്നും പൊലീസ് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍