ശനിയാഴ്ച കക്കൂസ് കുഴിയിൽ കൊണ്ടിട്ടെങ്കിലും മണ്ണിട്ട് മൂടിയത് ഞായറാഴ്ച; കുഴി മണ്ണിടുന്നത് കുട്ടികൾ കണ്ടെങ്കിലും അച്ഛനെ ഭയക്കുന്നതിനാൽ ഒന്നും ചോദിച്ചില്ല; മർദ്ദനമേൽക്കുമ്പോൾ അമ്മ ഓടി രക്ഷപ്പെടുകയാണ് പതിവ്; ബന്ധു വീട്ടിൽ അമ്മ അഭയം തേടിയെന്ന സംശയത്തിൽ കഴിഞ്ഞ മക്കളും; വെഞ്ഞാറമൂടിൽ യുവതിയുടെ ജീവനെടുത്തത് ഭർത്താവിന്റെ ചുറ്റിക കൊണ്ടുള്ള അടി; കുട്ടന്റെ ക്രൂരത അനന്തുവും അരവിന്ദും അറിയാൻ വൈകിയത് പരീക്ഷാ പേടിയിൽ; സിനിയുടെ കൊലപാതകിയെ തേടി പൊലീസ് കർണ്ണാടകയിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നെറ്റിയിൽ ചുറ്റികകൊണ്ടുള്ള അടിയാണ് വെഞ്ഞാറമൂട്ടിലെ സിനിയുടെ മരണത്തിനു കാരണമായത് എന്ന സംശയത്തിൽ പൊലീസ്. സിനിയുടെ നെറ്റിയിൽ ശക്തമായ അടിയേറ്റ പാടുണ്ട്. ഇത് ചുറ്റിക കൊണ്ടുള്ള അടിയേറ്റ പാടാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. ഭർത്താവായ കുട്ടനിൽ നിന്നും ഏറ്റ അതിക്രൂരമായ മർദ്ദനത്തെ തുടർന്നാണ് സിനി കൊല്ലപ്പെടുന്നത്. മർദ്ദനത്തിനു ഉപയോഗിച്ചു എന്ന് കരുതുന്ന ചുറ്റിക വീട്ടിൽ നിന്നും പൊലീസ് ചുറ്റിക കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ എന്താണ് മരണത്തിനു പിന്നിൽ എന്ന് മനസിലാവുകയുള്ളൂ എന്നാണ് വെഞ്ഞാറമൂട് പൊലീസ് മറുനാടനോട് പറഞ്ഞത്.
പതിനാലും പതിനാറും വയസുള്ള രണ്ടു ആൺകുട്ടികളുടെ മുന്നിൽ വച്ചാണ് കുട്ടൻ സിനിയെ മർദ്ദിച്ചത്. അച്ഛൻ അമ്മയെ മർദ്ദിക്കുന്നത് പതിവായതിനാൽ കുട്ടികൾ നിശബ്ദരായി ഇരിക്കുകയും ചെയ്തു. മർദ്ദനത്തിൽ മരിച്ചെന്നു മനസിലായ ശേഷമാണ് ഭാര്യയെ കുട്ടൻ കക്കൂസ് ടാങ്കിൽ കൊണ്ട് വന്നു മൂടിയത്. ശനിയാഴ്ച സിനിയെ കക്കൂസ് കുഴിയിൽ കൊണ്ടിട്ടെങ്കിലും മണ്ണിട്ട് മൂടിയത് ഞായറാഴ്ചയാണ്. ഞായറാഴ്ച കക്കൂസ് കുഴിയിൽ മണ്ണിടുന്നത് കുട്ടികൾ കണ്ടെങ്കിലും അച്ഛനെ ഭയക്കുന്നതിനാൽ കുട്ടികൾ ഒന്നും ചോദിച്ചില്ല. മർദ്ദനമേൽക്കുമ്പോൾ സിനി ഓടി രക്ഷപ്പെടുകയാണ് പതിവ്. ഏതെങ്കിലും ബന്ധു വീട്ടിൽ സിനി അഭയം തേടും. ശനിയാഴ്കയും അമ്മ ഇങ്ങനെ പോയി എന്നാണ് കുട്ടികൾ കരുതിയത്.
അമ്മ മരിച്ചത് അറിയാതെ തിങ്കളാഴ്ച മൂത്തമകൻ അരവിന്ദ് വാർഷിക പരീക്ഷ എഴുതാനും പോയി. അപ്പോഴും അമ്മ മരിച്ചത് അരവിന്ദ് അറിഞ്ഞില്ല. രണ്ടാമത്തെ മകൻ അനന്തുവും പരീക്ഷ എഴുതി. എന്നാൽ അമ്മയെ കാണാതായതിനാൽ ചൊവാഴ്ച പരീക്ഷ എഴുതിയില്ല. അനന്തുവിനെ അന്വേഷിച്ച് അദ്ധ്യാപിക സിനിയെ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ തന്നെ സിനിയുടെ മരണവിവരം പുറത്ത് അറിയുകയും ചെയ്തു. സിനിയെ മർദ്ദിച്ച് കൊന്ന ശേഷം രക്ഷപ്പെട്ടു പോയ കുട്ടനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കർണ്ണാടക പോകുന്നു എന്നാണ് കുട്ടികളോട് കുട്ടൻ പറഞ്ഞത്.
കർണ്ണാടകയിൽ പണിക്ക് പോകുന്ന ശീലം കുട്ടനുണ്ട്. കിണറിന്റെ വാർക്കപ്പണികൾ ചെയ്യുന്ന ആളാണ് കുട്ടൻ. മുൻപും ഇയാൾ ഇത്തരം ജോലികൾക്കായി കർണ്ണാടകയിൽ പോയിട്ടുണ്ട് എന്നാണ് പൊലീസ് പറഞ്ഞത്. പക്ഷെ കുട്ടനെക്കുറിച്ച് ഒരു വിവരവുമില്ലെന്നും പൊലീസ് പറയുന്നു. മൊബൈൽ ഉപയോഗിക്കുന്ന ശീലം കുട്ടനില്ല. അതുകൊണ്ട് തന്നെ ഇയാൾ എവിടെയുണ്ട് എന്ന് കണ്ടെത്തുക എളുപ്പമല്ലെന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഒരു ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് കുട്ടൻ. മദ്യപിച്ച് ബഹളമുണ്ടാക്കുന്നതും പതിവ് രീതി. കടുത്ത മർദ്ദനമാണ് ഭർത്താവായ കുട്ടനിൽ നിന്നും സിനിക്ക് ഏൽക്കാറുള്ളത്. ഇത് പതിവുമാണ്. കുട്ടന്റെ പതിവ് മദ്യപാന ശീലമാണ് ശനിയാഴ്ചത്തെ മർദ്ദനത്തിനും വഴി തെളിച്ചത്. പട്ടികകൊണ്ടും ചുറ്റികകൊണ്ടുമുള്ള അടിയാണ് മരിക്കുന്ന ദിവസവും സിനിക്ക് ഏറ്റത്. പത്ത് വർഷം മുൻപ് നടക്കാതിരുന്ന കാര്യമാണ് കഴിഞ്ഞ ശനിയാഴ്ച് കുട്ടൻ പൂർത്തീകരിച്ചത്. സിനിയെ കൊല്ലാൻ പത്ത് വർഷം മുൻപ് കുട്ടൻ ശ്രമിച്ചിരുന്നു.
കഴുത്തിൽ വെട്ടിക്കൊല്ലാനാണ് ശ്രമിച്ചത്. ഈ കേസിൽ കുട്ടന് ജയിൽ ശിക്ഷ ലഭിച്ചിട്ടുമുണ്ട്. പക്ഷെ ജയിലിൽ നിന്നും ഇറങ്ങിയ ശേഷം വീണ്ടും സിനിയും കുട്ടനും ഒന്നായി. പക്ഷെ വഴക്കും മർദ്ദനവും തുടരുകയും ചെയ്തു. സിനിക്ക് ജോലിയില്ല. കുട്ടന് കൂലിപ്പണിയും. മദ്യപിച്ച് കഴിഞ്ഞാൽ കുട്ടന്റെ കയ്യിൽ പലപ്പോഴും കാശ് ബാക്കിയാവാറില്ല. അതിനാൽ ചെലവ് കാശും നൽകാറില്ല. അതിനാൽ ക്ലെശിച്ചാണ് ജീവിതം സിനിയും കുട്ടികളും മുന്നോട്ട് നീക്കിയത്. കാട്ടിൽ പോയി വിറക് വെട്ടി ലഭിക്കുന്ന കാശാണ് പലപ്പോഴും സിനിക്കും കുട്ടികൾക്കും ആശ്രയമാകുന്നത്.
മർദ്ദനം പതിവ് വിഷയമായതിനാൽ ആരും ഇവരുടെ കാര്യത്തിൽ ഇടപെടാറില്ല. കുട്ടന്റെ കടുത്ത മർദ്ദനം മനസിലാക്കി അയൽവാസി കുട്ടനുമായി വഴക്ക് കൂടിയിരുന്നു. ഇയാൾ കുട്ടന്റെ മേൽ ആസിഡ് ഒഴിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് വീടും മാറിപ്പോയി. പ്രശ്നത്തിൽ അയൽവാസികൾ ഇടപെട്ടാൽ കുട്ടൻ അവരുമായും വഴക്കുകൂടും. അതിനാൽ അയൽവാസികൾ നിശബ്ദത പാലിക്കും.
ഇത് കുട്ടൻ അവസരമാക്കി എടുക്കുകയും ചെയ്യും. മരിക്കുന്ന ദിവസവും ക്രൂരമായ മർദ്ദനമാണ് സിനിക്ക് ഏറ്റത്. കണ്ണുകളും നാവും പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു. സിനിക്ക് ഏറ്റ ക്രൂരമർദനത്തിന്റെ തെളിവായി ഈ ദൃശ്യങ്ങൾ മാറുകയും ചെയ്യുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍