ലോക്ഡൗൺ ലംഘിച്ച് കേരളത്തിലേക്ക് മനുഷ്യക്കടത്ത് നടത്തിയ വേൾഡ് മലയാളി ഫെഡറേഷൻ വനിതാ നേതാവ് സിന്ധു സജീവ് അറസ്റ്റിൽ; കോവിഡിന്റെ ഹോട്ട് സ്പോട്ടായ കോയമ്പത്തൂരിൽനിന്ന് പാലക്കാട്ടേക്ക് ചരക്കുലോറികൾ വഴി കടത്തിയത് നിരവധിപേരെ; ആളുകളെ കണ്ടെത്തിയത് തമിഴ്നാട്ടിലും മറ്റും സജീവമായ മലയാളികളുടെ വാട്സ് ആപ്പ് ഗ്രൂപ്പുകൾ വഴി; ഇങ്ങനെ കേരളത്തിൽ എത്തുന്നവർ നിരീക്ഷണത്തിൽ പോലും കഴിയുന്നില്ല; പൊലീസ് നടപടി മറുനാടൻ മലയാളി വാർത്തയെത്തുടർന്ന്
ജാസിം മൊയ്തീൻ
തൃശൂർ: കോവിഡ് ഭീഷണി നിലനിൽക്കുന്ന തമിഴ്നാട്ടിൽനിന്ന് ലോക്ഡൗൺ ലംഘിച്ച് കേരളത്തിലേക്ക് ആളുകളെ കടത്തിയ സംഭവത്തിൽ വേൾഡ് മലയാളി ഫെഡറേഷൻ വനിതാ നേതാവ് അറസ്റ്റിൽ. തൃശൂർ കുന്ദംകളം പെങ്ങാമുക്ക് സ്വദേശിനി ചെറുപറമ്പിൽ സിന്ധു സജീവാണ് അറസ്റ്റിലായിരിക്കുന്നത്. മറുനാടൻ മലയാളിയാണ് ഇവർ ഇത്തരത്തിലേക്ക് തമിഴ്നാട്ടിൽ നിന്നും ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കേരളത്തിലേക്ക് ആളുകളെ കൊണ്ടുവരുന്നത് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. കുന്ദംകുളം എ.സി.പി. ടി.എസ്. സിനോജിന്റെ നിർദ്ദേശപ്രകാരം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി.സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഉപാധികളോടെ ജാമ്യത്തിൽ വിട്ടു.
തമിഴ്നാട്ടിലും മറ്റും സജീവമായ മലയാളികളുടെ വാട്സ് ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് കേരളത്തിലേക്ക് ആളുകളെ എത്തിക്കുന്നതിനുള്ള പ്രാഥമിക നീക്കങ്ങൾ നടത്തിയിരുന്നത്. ഗ്രൂപ്പുകളിൽ ഇതുസംബന്ധിച്ച് നിരവധി ശബ്ദ സന്ദേശങ്ങൾ പ്രചരിപ്പിച്ചായിരുന്നു കേരളത്തിലേക്കെത്തിക്കേണ്ട ആളുകളെ കണ്ടെത്തിയിരുന്നത്. നിരവധിയാളുകളെ ഇതിനോടകം കേരളത്തിലേക്ക് അതിർത്തി കടത്തിയതായും ഇവർ ഈ സന്ദേശങ്ങളിൽ അവകാശപ്പെടുന്നു. ചരക്കുമായെത്തുന്ന ലോറികളിലാണ് തമിഴ്നാട്ടിൽ നിന്നും ആളുകളെ കേരളത്തിലേക്ക് കടത്തിയിരുന്നത്. പ്രധാനമായും വാളയാർ ചെക്പോസ്റ്റ് വഴിയാണ് ആളുകളെ എത്തിക്കുന്നത്. ഇതിനായി ഹൈവേകളിലും പച്ചക്കറി മാർക്കറ്റുകളിലും ഇടനിലക്കാരുമുണ്ട്. കോയമ്പത്തൂരിലും മറ്റും ഇവർക്കുള്ള മലയാളി ബന്ധങ്ങൾ ഉപയോഗിച്ചാണ് സിന്ധുസജീവ് ഇത്തരത്തിൽ മുനഷ്യരെ അതിർത്തി കടത്തുന്നതിന് കൂട്ടുനിൽക്കുന്നത്.
ഇതിനോടകം നിരവധി പേരെ ഇത്തരത്തിൽ വാളയാർ ചെക്പോസ്റ്റ് വഴി ചരക്കുലോറികളിൽ പാലക്കാട്ടെത്തിച്ചിട്ടുണ്ട് എന്ന് അവർ തന്നെ സമ്മതിക്കുന്നുണ്ട്. തമിഴ്നാട്ടിലുള്ള വിവിധ മലയാളി സംഘടനകളുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഇവർ അംഗമാണ്. ഇത്തരം ഗ്രൂപ്പുകളിൽ, ആരെങ്കിലും തമിഴ്നാട്ടിൽ കുടുങ്ങിക്കിടക്കുന്നവരോ കേരളത്തിലേക്ക് വരാനാഗ്രഹിക്കുന്നവരോ ഉണ്ടെങ്കിൽ താൻ സഹായിക്കാമെന്ന് പറഞ്ഞ് ഇവർ ശബ്ദ സന്ദേശങ്ങൾ അയച്ചിരുന്നു. ഈ സന്ദേശങ്ങൾക്ക് മറുപടിയായി നിരവധി പേരാണ് നാട്ടിലേക്ക് പോകണമെന്ന ആവശ്യവുമായി ഇവരെ ബന്ധപ്പെട്ടത്. ഇങ്ങനെ കേരളത്തിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടവരെ ഇവർ കോയമ്പത്തൂരിലുള്ള ഇവരുടെ സുഹൃത്തുക്കളായ ബാബു, രാജേന്ദ്രപ്രസാദ് എന്നീ പേരുകളുള്ള ആളുകളുമായി ബന്ധപ്പെടുത്തി നൽകുകയാണ് ചെയ്യുന്നത്. ഇവർ നാട്ടിലേക്ക് പോകേണ്ട ആളുകളുമായി വിവിധ പച്ചക്കറി മാർക്കറ്റുകളിലും ഹൈവേകളിലുമെത്തി ലോറികളിൽ കയറ്റി വിടുകയാണ് ചെയ്യുന്നത്. കോയമ്പത്തൂർ പാലക്കാട് ഹൈവേയിലും ചില പച്ചക്കറി മാർക്കറ്റുകളിലുമാണ് ഇവർ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. കേരളത്തിലേക്ക് ചരക്കുമായെത്തുന്നതോ വിവിധയിടങ്ങളിൽ ചരക്കിറക്കി തിരിച്ചുപോകുന്നതോ ആയ വാഹനങ്ങളിൽ ആളുകളെ കയറ്റി അയക്കുകയാണ് ചെയ്യുന്നത്. സഹായികളില്ലാതെ ഡ്രൈവർമാർ മാത്രമുള്ള വാഹനങ്ങളെയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. ഇത്തരത്തിൽ നിരവധി പേർ ഇതിനോടകം കേരളത്തിലെത്തിക്കഴിഞ്ഞു. എന്നാൽ ഇത്തരത്തിൽ ആളുകളെ കേരളത്തിലേക്ക് കയറ്റി അയക്കുന്നതിന് ഇവർ ഏതെങ്കിലും തരത്തിൽ പ്രതിഫലം കൈപറ്റുന്നുണ്ടോ എന്ന് വ്യക്തമായിട്ടില്ല.
രാജ്യത്ത് തന്നെ ഏറ്റവും വലിയ രീതിയിൽ കൊവിഡ് 19 പടർന്നുപിടിക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്. കോയമ്പത്തൂരടക്കം ഇതിനോടകം നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണങ്ങളും ഇവിടെ സംഭവിച്ചിരിക്കുന്നു. ഇത്രയും അപകടകരമായ സാഹചര്യം നിലനിൽക്കുമ്പോഴാണ് യാതൊരു മുൻകരുതലുകളുമില്ലാതെ ഇവർ നാട്ടിലേക്ക് ആളെ കയറ്റി അയക്കുന്നത്. ഇങ്ങനെ അനധികൃതമായി നാട്ടിലെത്തുന്ന ആളുകൾ ഏതെങ്കിലും തരത്തിൽ അധികാരികളുമായി ബന്ധപ്പെടുകയോ പരിശോധനക്ക് വിധേയമാകുകയോ ചെയ്യുന്നില്ല. ഇവരെ കുറിച്ചുള്ള വിവരങ്ങളും ആരോഗ്യവകുപ്പിന് ലഭിക്കുന്നില്ല. ശരിയായ മാർഗ്ഗത്തിലൂടെയല്ല നാട്ടിലെത്തിയത് എന്നതിനാൽ ഇത്തരക്കാർ സ്വമേധയാ ആരോഗ്യവകുപ്പിൽ വിവരമറിയിക്കുന്നുമില്ല. എത്രയും പെട്ടെന്ന് ഇത്തരത്തിൽ കേരളത്തിലെത്തിയ ആളുകളെ കണ്ടെത്തി ക്വാറന്റെയിൻ ചെയ്യിക്കുകയോ, പരിശോധനക്ക് വിധേയമാക്കുകയോ ചെയ്യേണ്ടതുണ്ട്. ഇങ്ങനെ വന്ന ഏതെങ്കിലുമൊരാൾക്ക് അസുഖമുണ്ടെങ്കിൽ കേരളത്തിൽ വീണ്ടും അപകടകരമായ രീതിയിൽ വൈറസ് വ്യാപനത്തിന് സാധ്യതയുണ്ട്.
അതേ സമയം ഇത്തരത്തിൽ അനധികൃതമായി ആളുകളെ അതിർത്തി കടത്തിയിട്ടില്ലെന്നും അവർക്ക് ആവശ്യമായ ഭക്ഷണമടക്കമുള്ള സൗകര്യങ്ങൾ കോയമ്പത്തൂരിലെ സംഘടനാ പ്രതിനിധികളുമായി സംസാരിച്ച് ചെയ്തുകൊടുക്കുക മാത്രമാണ് ചെയ്തതെന്നും സിന്ധുസജീവ് മറുനാടൻ മലയാളിയോട് പ്രതികരിച്ചിരുന്നത്. പ്രതിയെ അറസ്റ്റ് ചെയ്ത് ഉപാധികളോടെ ജാമ്യത്തിൽ വിട്ടതായി കുന്ദംകുളം പൊലീസ് അറിയിച്ചു. പ്രതിക്കെതിരെ പ്രളയകാലത്തും സാമ്പത്തി തട്ടിപ്പടക്കമുള്ള പരാതികളുണ്ടായിരുന്നു. എസ്ഐ.മാരായ ഇ. ബാബു, വി എസ്.സന്തോഷ്, സിവിൽ പൊലീസ് ഓഫീസർമാരായ സനൽ കൃഷ്ണകുമാർ, വീരജ, ഷിബിൻ എന്നിവരും സിന്ധുസജീവിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.
ചരക്കുമായെത്തുന്ന ലോറികളിലാണ് തമിഴ്നാട്ടിൽ നിന്നും ആളുകളെ കേരളത്തിലേക്ക് കടത്തിയിരുന്നത്. പ്രധാനമായും വാളയാർ ചെക്പോസ്റ്റ് വഴിയാണ് ആളുകളെ എത്തിക്കുന്നത്. ഇതിനായി ഹൈവേകളിലും പച്ചക്കറി മാർക്കറ്റുകളിലും ഇടനിലക്കാരുമുണ്ട്. കോയമ്പത്തൂരിലും മറ്റും ഇവർക്കുള്ള മലയാളി ബന്ധങ്ങൾ ഉപയോഗിച്ചാണ് സിന്ധുസജീവ് ഇത്തരത്തിൽ മുനഷ്യരെ അതിർത്തി കടത്തുന്നതിന് കൂട്ടുനിൽക്കുന്നത് എന്നായിരുന്നു വിവരം. ഇതിനോടകം നിരവധി പേരെ ഇത്തരത്തിൽ വാളയാർ ചെക്പോസ്റ്റ് വഴി ചരക്കുലോറികളിൽ പാലക്കാടെത്തിച്ചിട്ടുണ്ട് എന്ന് അവർ തന്നെ സമ്മതിക്കുന്നുണ്ട്. തമിഴ്നാട്ടിലുള്ള വിവിധ മലയാളി സംഘടനകളുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഇവർ അംഗമാണ്. ഇത്തരം ഗ്രൂപ്പുകളിൽ ആരെങ്കിലും തമിഴ്നാട്ടിൽ കുടുങ്ങിക്കിടക്കുന്നവരുണ്ടെങ്കിലോ കേരളത്തിലേക്ക് വരാനാഗ്രഹിക്കുന്നവരോ ഉണ്ടെങ്കിൽ താൻ സഹായിക്കാമെന്ന് പറഞ്ഞ് ഇവർ ശബ്ദ സന്ദേശങ്ങൾ അയച്ചിരുന്നു.
ഈ സന്ദേശങ്ങൾക്ക് മറുപടിയായി നിരവധി പേരാണ് നാട്ടിലേക്ക് പോകണമെന്ന ആവശ്യവുമായി ഇവരെ ബന്ധപ്പെട്ടത്. ഇങ്ങനെ കേരളത്തിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടവരെ ഇവർ കോയമ്പത്തൂരിലുള്ള ഇവരുടെ സുഹൃത്തുക്കളായ ബാബു, രാജേന്ദ്രപ്രസാദ് എന്നീ പേരുകളുള്ള ആളുകളുമായി ബന്ധപ്പെടുത്തി നൽകുകയാണ് ചെയ്യുന്നത്. ഇവർ നാട്ടിലേക്ക് പോകേണ്ട ആളുകളുമായി വിവിധ പച്ചക്കറി മാർക്കറ്റുകളിലും ഹൈവേകളിലുമെത്തി ലോറികളിൽ കയറ്റി വിടുകയാണ് ചെയ്യുന്നത്. കോയമ്പത്തൂർ പാലക്കാട് ഹൈവേയിലും ചില പച്ചക്കറി മാർക്കറ്റുകളിലുമാണ് ഇവർ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. കേരളത്തിലേക്ക് ചരക്കുമായെത്തുന്നതോ വിവിധയിടങ്ങളിൽ ചരക്കിറക്കി തിരിച്ചുപോകുന്നതോ ആയ വാഹനങ്ങളിൽ ആളുകളെ കയറ്റി അയക്കുകയാണ് ചെയ്യുന്നത്. സഹായികളില്ലാതെ ഡ്രൈവർമാർ മാത്രമുള്ള വാഹനങ്ങളെയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. ഇത്തരത്തിൽ നിരവധി പേർ ഇതിനോടകം കേരളത്തിലെത്തിക്കഴിഞ്ഞു. എന്നാൽ ഇത്തരത്തിൽ ആളുകളെ കേരളത്തിലേക്ക് കയറ്റി അയക്കുന്നതിന് ഇവർ ഏതെങ്കിലും തരത്തിൽ പ്രതിഫലം കൈപറ്റുന്നുണ്ടോ എന്ന് വ്യക്തമായിട്ടില്ല.
രാജ്യത്ത് തന്നെ ഏറ്റവും വലിയ രീതിയിൽ കൊവിഡ് 19 പടർന്നുപിടിക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്. കോയമ്പത്തൂരടക്കം ഇതിനോടകം നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണങ്ങളും ഇവിടെ സംഭവിച്ചിരിക്കുന്നു. ഇത്രയും അപകടകരമായ സാഹചര്യം നിലനിൽക്കുമ്പോഴാണ് യാതൊരു മുൻകരുതലുകളുമില്ലാതെ ഇവർ നാട്ടിലേക്ക് ആളെ കയറ്റി അയക്കുന്നത്. ഇങ്ങനെ അനധികൃതമായി നാട്ടിലെത്തുന്ന ആളുകൾ ഏതെങ്കിലും തരത്തിൽ അധികാരികളുമായി ബന്ധപ്പെടുകയോ പരിശോധനക്ക് വിധേയമാകുകയോ ചെയ്യുന്നില്ല. ഇവരെ കുറിച്ചുള്ള വിവരങ്ങളും ആരോഗ്യവകുപ്പിന് ലഭിക്കുന്നില്ല. ശരിയായ മാർഗ്ഗത്തിലൂടെയല്ല നാട്ടിലെത്തിയത് എന്നതിനാൽ ഇത്തരക്കാർ സ്വമേധയാ ആരോഗ്യവകുപ്പിൽ വിവരമറിയിക്കുന്നുമില്ല. എത്രയും പെട്ടെന്ന് ഇത്തരത്തിൽ കേരളത്തിലെത്തിയ ആളുകളെ കണ്ടെത്തി ക്വാറന്റെയിൻ ചെയ്യിക്കുകയോ, പരിശോധനക്ക് വിധേയമാക്കുകയോ ചെയ്യേണ്ടതുണ്ട്. ഇങ്ങനെ വന്ന ഏതെങ്കിലുമൊരാൾക്ക് അസുഖമുണ്ടെങ്കിൽ കേരളത്തിൽ വീണ്ടും അപകടകരമായ രീതിയിൽ വൈറസ് വ്യാപനത്തിന് സാധ്യതയുണ്ട്. പത്തുപേർ ഇങ്ങനെ കേരളത്തിൽ എത്തിയിട്ടുണ്ടെന്ന് ഓഡിയോയിൽ പറയുന്നുണ്ട്. ഇവരെ എത്രയും പെട്ടെന്ന് കണ്ടത്താനുള്ള നടപികളാണ് അധികതർ സ്വീകരിക്കേണ്ടത്.
അതേ സമയം ഇത്തരത്തിൽ അനധികൃതമായി ആളുകളെ അതിർത്തി കടത്തിയിട്ടില്ലെന്നും അവർക്ക് ആവശ്യമായ ഭക്ഷണമടക്കമുള്ള സൗകര്യങ്ങൾ കോയമ്പത്തൂരിലെ സംഘടനാ പ്രതിനിധികളുമായി സംസാരിച്ച് ചെയ്തുകൊടുക്കുക മാത്രമാണ് ചെയ്തതെന്നും സിന്ധുസജീവ് മറുനാടൻ മലയാളിയോട് പറഞ്ഞു.വേൾഡ് മലയാളി ഫെഡറേഷൻ എന്ന സംഘടനയുമായി സിന്ധു സജീവിന് പറയത്തക്ക ബന്ധവുമില്ലെന്നും സംഘടനയുടെ പേര് ദുരുപയോഗം ചെയ്യുന്നതിനെതിരെ തങ്ങൾ പരാതി നൽകിയിട്ടുണ്ടെന്നുമാണ് മലയാളി ഫെഡറേഷൻ ഭാരവാഹികൾ പറയുന്നത്. പ്രളയ ദുരിതാശ്വാസ ഫണ്ട് അടക്കമുള്ള നിരവധി വിഷയങ്ങളിൽ സിന്ധുസജീവ് ആരോപണ വിധേയായിട്ടുണ്ടെന്നും പരാതയിൽ പറയുന്നു. ഇതിനിടെ തമിഴ്നാട്ടിൽ നിന്നും പച്ചക്കറി വണ്ടിയിൽ ഒളിച്ചു കടന്ന മലപ്പുറം കോടൂർ സ്വദേശിയെ പൊലീസ് പിടികൂടി കാളികാവ് സഫ ആശുപത്രിയിൽ തയ്യാറാക്കിയ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ചു. ഇയാളെ കേരളത്തിലേക്ക് കടത്തുന്നതിന് കൂട്ടുനിന്ന ലോറി ഡ്രൈവർക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്