പ്രോസിക്യൂഷൻ കേസ് ഭർത്താവ് ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്നുഎന്ന്; കെമിക്കൽ റിപ്പോർട്ടിൽ തീ പിടിക്കാൻ കാരണമായത് മണ്ണെണ്ണ; വൺ ഈസ് ഫ്ളേമബിൾ ആൻഡ് അദർ ഈസ് ഇൻഫ്ളേമബിൾ എന്ന് പ്രതി ഭാഗം വക്കീൽ; കൊലക്കേസ് പ്രതിയെ കോടതി വെറുതെ വിട്ടു
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്നുവെന്ന കേസിൽ പ്രതിയായ ഭർത്താവിനെ കോടതി വെറുതെ വിട്ടു. ഫോറൻസിക് പരിശോധനാ ഫലത്തിൽ തീ കൊളുത്താൻ ഉപയോഗിച്ചത് മണ്ണെണ്ണയാണെന്ന പരാമർശമാണ് പ്രതിക്ക് പ്രധാനമായും രക്ഷയായത്. ഇതടക്കം നാലോളം വീഴ്ചകളാണ് കേസ് നടത്തിപ്പിൽ പൊലീസിനും പ്രോസിക്യൂഷനും ഉണ്ടായത്. കേരളാ പൊലീസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടികളിലൊന്നായ ഈ കേസിൽ രക്ഷപ്പെട്ടത് പ്രതിയായ ഏഴുമറ്റൂർ പഞ്ചായത്ത് എട്ടാം വാർഡ് തെള്ളിയൂർ അടിച്ചിനാക്കുഴിയിൽ സുരേന്ദ്രനാണ്. ഭാര്യ സിന്ധുവിനെ(37) പെട്രോൾ ഒഴിച്ച് തീ വച്ചു കൊന്നുവെന്നതായിരുന്നു കേസ്. അഡീഷണൽ സെഷൻസ് ജഡ്ജ് നമ്പർ ഒന്ന് ജയകുമാർ ജോൺ ആണ് സുരേന്ദ്രനെ വെറുതെ വിട്ട് വിധി പ്രഖ്യാപിച്ചത്. പ്രതിക്ക് വേണ്ടി അഡ്വ. കെ. രാധാകൃഷ്ണൻ, അഡ്വ. സി.വി. ജ്യോതിരാജ് എന്നിവരും പ്രോസിക്യൂഷന് വേണ്ടി അഡ്വ. എസ്. മനോജും ഹാജരായി.
പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്ത് നിന്നുള്ള ഗുരുതരമായ കൃത്യവിലോപവും പ്രതിയെ വെറുതെ വിടാൻ കാരണമായെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കോഴഞ്ചേരി ഇൻസ്പെക്ടർ എം. ദിലീപ്ഖാന്റെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ചകളാണ് കേസ് പരാജയപ്പെടാൻ കാരണമായത്. സമാനമായ മറ്റൊരു സംഭവത്തിൽ ദിലീപ്ഖാൻ തരം താഴ്ത്തപ്പെട്ടിരിക്കുകയാണ്.
ഒറ്റ ദിവസം തന്നെ ഇരയുടെ മൂന്നു മൊഴികൾ, ദൃക്സാക്ഷിയുടെ തെറ്റായ മൊഴി, ഫോറൻസിക് പരിശോധനാ ഫലവും പൊലീസ് കുറ്റപത്രവും തമ്മിലുള്ള വ്യത്യാസം, ഇരയെ പരിശോധിച്ച മെഡിക്കൽ ഓഫീസർ രേഖപ്പെടുത്തിയ തെറ്റായ തീയതി എന്നിവയാണ് പൊലീസിനും പ്രോസിക്യൂഷനും തിരിച്ചടിയായത്.
2013 ഫെബ്രുവരി മൂന്നിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. സിന്ധുവും സുരേന്ദ്രനും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. രണ്ടു പേരും വ്യത്യസ്ത സമുദായങ്ങളിൽപ്പെട്ടവരാണ്. ഇവർക്ക് രണ്ട് പെൺമക്കളുമുണ്ട്. സുരേന്ദ്രൻ മരം വെട്ട് തൊഴിലാളിയാണ്. സിന്ധു ഗൾഫിൽ ആയ ആയി ജോലി ചെയ്യുന്നു. ഇവർ വിദേശത്തേക്ക് പോകാനിരിക്കുന്നതിന്റെ തലേന്നാണ് സംഭവം നടന്നത്. സിന്ധു വീണ്ടും വിദേശത്തേക്ക് ജോലിക്ക് പോകുന്നത് സുരേന്ദ്രന് താൽപര്യമില്ലായിരുന്നു. ഇക്കാര്യം പറഞ്ഞ് ഇവർ തമ്മിൽ വഴക്കും നടന്നു. ഇത്തവണ കൂടി പോയിട്ട് സെപ്റ്റംബറിൽ മടങ്ങിയെത്താമെന്നായിരുന്നു സിന്ധുവിന്റെ നിലപാട്. എന്നാൽ, തനിക്ക് ഒരു നേരത്തെ ഭക്ഷണം തേടി അയൽവീടുകളിൽ തെണ്ടി നടക്കാൻ വയ്യെന്നായിരുന്നു സുരേന്ദ്രൻ പറഞ്ഞിരുന്നത്. ചുറ്റുപാടും താമസിച്ചിരുന്നത് സിന്ധുവിന്റെയും സുരേന്ദ്രന്റെയും ബന്ധുക്കളുമാണ്.
സംഭവം നടക്കുന്നതിന്റെ തലേന്ന് സുരേന്ദ്രന്റെ അനിയന്റെ വിവാഹമായിരുന്നു. ബന്ധുക്കൾക്കൊപ്പം വിവാഹത്തിന് പോയി നന്നായി മദ്യപിച്ച് വന്ന സുരേന്ദ്രനും സിന്ധുവുമായി ഗൾഫിൽ പോകുന്നതിനെ ചൊല്ലി വഴക്കായി. മരം വെട്ട് തൊഴിലാളിയായ സുരേന്ദ്രൻ മെഷിൻ വാളിൽ ഉപയോഗിക്കുന്നതിന് പെട്രോളും ഓയിലും വീട്ടിൽ വാങ്ങി സൂക്ഷിച്ചിരുന്നു. ഇരുവരും തമ്മിൽ വാക്കേറ്റം രൂക്ഷമായപ്പോൾ കിടപ്പുമുറിയിൽ നിന്ന് സിന്ധുവിനോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. അവർ അതിന് തയാറാകാതെ വന്നപ്പോൾ മെഷിനിൽ ഒഴിക്കാൻ സൂക്ഷിച്ചിരുന്ന പെട്രോൾ കൊണ്ടു വന്ന് സിന്ധുവിന്റെ ദേഹത്ത് ഒഴിച്ച് തീ കൊളുത്തിയെന്നും തടസം പിടിക്കാൻ വന്ന ഇളയമകളുടെ വയറ്റിൽ ചവിട്ടിയെന്നും തുടർന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളജിലും ചികിൽസയിലായിരുന്ന സിന്ധു രണ്ടര മാസത്തിന് ശേഷം മരിച്ചുവെന്നുമായിരുന്നു കേസ്. സംഭവം നടന്നതിന്റെ പിറ്റേന്ന് തന്നെ സുരേന്ദ്രനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിയവേ മെയ് 15 നാണ് സിന്ധു മരിക്കുന്നത്. 60 ശതമാനമായിരുന്നു പൊള്ളൽ.
പൊലീസിന് മൊത്തം തിരിച്ചടികൾ
ഒരു ദിവസം തന്നെ ഇരയായ സിന്ധു മൂന്നു തരത്തിൽ മൊഴി കൊടുത്തതാണ് പൊലീസിന് ആദ്യം നേരിട്ട തിരിച്ചടി. പൊള്ളലേറ്റ സിന്ധുവിനെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലാണ് എത്തിച്ചത്. ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയെന്ന് ഡ്യൂട്ടി ഡോക്ടറായ ലക്ഷ്മി നായർ രാജഗോപാൽ ഓ.പി ടിക്കറ്റിലെഴുതി. ഒപ്പം ഈ കേസിൽ നിർണായകമായ വലിയൊരു തെറ്റും ഡോക്ടർ വരുത്തി. 03.02.2013 ൽ നടന്ന സംഭവത്തിന് ഡോക്ടർ എഴുതിയ തീയത് 03.03.2013 എന്നായിരുന്നു. ഫെബ്രുവരി മൂന്നിന് പുലർച്ചെ 3.30 നും നാലിനുമിടയിലാണ് സംഭവം നടന്നത്. 60 ശതമാനത്തോളം പൊള്ളലേറ്റ സിന്ധു, തടയാൻ ശ്രമിച്ച ഇളയ മകൾ എന്നിവരാണ് ആശുപത്രിയിൽ ചികിൽസ തേടിയത്. ഓ.പി ടിക്കറ്റിൽ വന്ന തീയതിയിലെ വ്യത്യാസം പിന്നീട് കോടതി രേഖകളിൽ മുഴുവൻ തെറ്റായി ചേർക്കപ്പെട്ടു. ഈ തീയതി വച്ച് പൊലീസും പ്രോസിക്യൂഷനും വാദിച്ചപ്പോൾ പ്രതിഭാഗം അഭിഭാഷകൻ ബുദ്ധിപൂർവമായി മൗനം പാലിച്ചു. എന്നാൽ, കേസ് കേട്ട ജഡ്ജി ഈ തെറ്റ് ഗൗരവമായി എടുത്തു.
സിന്ധുവിന്റെ മൂന്നു മൊഴികൾ അതും ഒരേ ദിവസം മൂന്നു തരത്തിലായതും തിരിച്ചടിയായി. കോയിപ്രം പൊലീസ് ആണ് കേസ് അന്വേഷിച്ചത്. എസ്ഐയായിരുന്ന എസ്. നൂമാനാണ് എഫ്ഐആർ തയാറാക്കിയത്. മൊഴിയെടുത്തത് സിനീയർ സിപിഓ സികെ വേണു. സിന്ധു ആദ്യം നൽകിയ മൊഴി സർക്കാർ ആശുപത്രിയിലെ ഡോക്ടർക്കായിരുന്നു. ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയെന്നും തടയാൻ വന്ന ഇളയമകളെ അടിവയറ്റിൽ ചവിട്ടിയെന്നും രണ്ടു പേരുടെ ഓ.പി ടിക്കറ്റിൽ ഡോക്ടർ എഴുതി. കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കപ്പെട്ട സിന്ധുവിനെ കണ്ട് കോയിപ്രം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സികെ വേണു എടുത്ത മൊഴിയിൽ ബെഡ്റൂമിൽ വച്ച് ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയെന്നാണ് സിന്ധു പറഞ്ഞത്. 60 ശതമാനത്തിലേറെ പൊള്ളലേറ്റ സാഹചര്യത്തിൽ കോഴഞ്ചേരി ഇൻസ്പെക്ടർ ആയിരുന്ന സഖറിയ മാത്യു കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു. അദ്ദേഹത്തിന്റെ അഭ്യർത്ഥന പ്രകാരം ഏറ്റുമാനൂർ മജിസ്ട്രേറ്റ് അന്ന് തന്നെ സിന്ധുവിന്റെ മരണമൊഴി എടുത്തു. അതിൽ തിണ്ണയിലെ കട്ടിലിൽ ഇരിക്കുമ്പോൾ സുരേന്ദ്രൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയെന്നാണ് പറഞ്ഞിരുന്നത്.
അബദ്ധത്തിൽ തീ പടർന്നതെന്ന് പ്രതിയുടെ മൊഴി
അബദ്ധത്തിലാണ് സിന്ധുവിന് തീ പടർന്നതെന്നും താൻ തന്നെയാണ് അത് അണച്ചതെന്നുമായിരുന്നു പ്രതി സുരേന്ദ്രന്റെ വാദം. സിന്ധു ഗൾഫിൽ പോകുന്നതിന് എതിരേ ബെഡ്റൂമിൽ വച്ച് വാക്കേറ്റമുണ്ടായി. അവളോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. അനുസരിക്കാതെ വന്നപ്പോൾ തടിവെട്ടുന്ന മെഷിനിൽ ഉപയോഗിക്കാൻ വാങ്ങി സൂക്ഷിച്ചിരുന്ന പെട്രോൾ എടുത്ത് സിന്ധു പാക്ക് ചെയ്ത് വച്ചിരുന്ന ബാഗിൽ ഒഴിച്ചു. അത് നിലത്തും തെറിച്ച് സിന്ധുവിന്റെ നൈറ്റിയുടെ അടിഭാഗത്തും ജനാല കർട്ടനിലും വീണു. ഇത്രയുമായപ്പോൾ സിന്ധു ഇറങ്ങിപ്പോയി. തുടർന്ന് താൻ കട്ടിലിൽ കിടന്നു. മദ്യലഹരിയിലായതിനാൽ ഉറങ്ങിപ്പോയി. ഇതിനിടെ സിന്ധു വന്ന് അടുത്തു കിടന്നു. പുലർച്ചെ എണീറ്റ് നോക്കുമ്പോൾ സിന്ധു അടുത്ത് കിടക്കുന്നു. അവരെ തള്ളി കട്ടിൽ നിന്ന് ഇറക്കി വിട്ടു. ശേഷം തലയിണ ക്രാസിയിൽ ചാരി വച്ച് ഒരു ബീഡി കത്തിച്ച ശേഷം തീപ്പെട്ടിക്കൊള്ളി വലിച്ച് പിന്നിലേക്കെറിഞ്ഞു. ഭും എന്നൊരു ശബ്ദത്തോടെ മുറിയിൽ തീ പടർന്നു. നേരത്തേ മുറിയിൽ ഒഴിച്ച പെട്രോളിനാണ് തീ പിടിച്ചത്. ഇത് സിന്ധുവിന്റെ നൈറ്റിയിലേക്കും പടർന്നു. താൻ തന്നെയാണ് വെള്ളം കൊണ്ട് വന്ന് തീ അണച്ചത്. തുടർന്ന് ഷീറ്റ് പുതച്ചു. ധരിച്ചിരുന്ന നൈറ്റിയും ഊരിമാറ്റി. പിന്നാലെ ആശുപത്രിയിലുമെത്തിച്ചു. പൊള്ളൽ നിസാരമെന്ന് കരുതി. സിന്ധു മരിച്ചപ്പോഴാണ് ഗുരുതരമാണെന്ന് മനസിലായത്.
പൊലീസിനും പ്രോസിക്യൂഷനും പിഴച്ചത് ഇവിടെ...
നാല് വീഴ്ചകളാണ് പൊലീസിനും പ്രോസിക്യൂഷനുമുണ്ടായത്. അതിൽ ഒന്ന് ഇരയുടെ മൊഴിയായിരുന്നു. ഇര നൽകിയ മൂന്നു തരം മൊഴികൾ പ്രതിഭാഗത്തിന് പിടിവള്ളിയായി. ബെഡ്റൂമിൽ വച്ച് തീ കൊളുത്തിയെന്ന് പൊലീസിന് മൊഴിയും തിണ്ണയിലെ കട്ടിലിൽ വച്ചാണ് സംഭവമെന്ന് മജിസ്ട്രേറ്റിന് മരണമൊഴിയും കൊടുത്തു. ദൃക്സാക്ഷി മൊഴിയും പൊലീസിന് തിരിച്ചടിയായി. പ്രതി സിന്ധുവിനെ തീ കൊളുത്തുമ്പോൾ മുറിയിലെ കർട്ടന് തീപിടിച്ചുവെന്നും എന്നാൽ ശാസ്ത്രീയ പരിശോധന നടത്തിയവർ കർട്ടന്റെ ശേഷിച്ച ഭാഗം തറയിൽ വീണു കിടന്നത് എടുത്തില്ലെന്നും ദൃക്സാക്ഷി മൊഴി കൊടുത്തു. അമ്മയെ രക്ഷിക്കാൻ ശ്രമിച്ച ഇളയ മകളുടെ വയറ്റിൽ പ്രതി ചവിട്ടിയെന്ന പൊലീസിന്റെ വാദം മകൾ തന്നെ നിഷേധിച്ചു. പൊലീസിന്റെ കുറ്റപത്രത്തിൽ സിന്ധു ധരിച്ചിരുന്നത് സിന്തറ്റിക് നൈറ്റിയാണെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, കോട്ടൺ തുണിയെന്നാണ് ശാസ്ത്രീയ പരിശോധനാ ഫലത്തിലുണ്ടായിരുന്നത്. ആദ്യം ചികിൽസിച്ച ഗവ. ആശുപത്രിയിലെ ഡോക്ടർ ഓ.പി ചീട്ടിൽ തെറ്റായ രേഖപ്പെടുത്തിയ തീയതിയും തിരിച്ചടിച്ചു.
വൺ ഈസ് ഫ്ളേമബിൾ ആൻഡ് അദർ ഈസ് ഒൺ ഫ്ളേമബിൾ..
ഈ കേസിൽ ഏറ്റവും നിർണായകമായ കെമിക്കൽ പരിശോധനാ ഫലമാണ് വിചാരണ നടന്നു കൊണ്ടിരിക്കേ വന്നത്. അതാകട്ടെ സംഭവബഹുലമായിരുന്നു. ഈ കേസിൽ മഹസർ സാക്ഷിയായിരുന്ന വില്ലേജ് ഓഫീസർ എം. ഷിജു വിചാരണയ്ക്കിടെ മരിച്ചു പോയി. അതിനാൽ പ്രധാന സാക്ഷിയെന്ന നിലയിൽ അദ്ദേഹത്തിന്റെ അസാന്നിധ്യം രേഖപ്പെടുത്തുന്നതിനായി വില്ലേജ് ഓഫീസർ രേഖകൾ സാക്ഷ്യപ്പെടുത്തിയിട്ടുള്ള കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ അന്നത്തെ കോഴഞ്ചേരി ഇൻസ്പെക്ടർ എം. ദിലീപ്ഖാനെ കോടതി വിളിച്ചു വരുത്തി. ദിലീപ് ഖാൻ സാക്ഷിക്കൂട്ടിൽ നിൽക്കുമ്പോഴാണ് രാസപരിശോധനാ ഫലം വന്ന കാര്യം കോടതി പറയുന്നത്. അത് രേഖകൾക്കൊപ്പം പരിഗണിക്കാൻ പ്രോസിക്യൂഷനും പ്രതിഭാഗവും അപ്പോൾ തന്നെ സമ്മതിക്കുകയും ചെയ്തു. പ്രതിഭാഗം അഭിഭാഷകൻ കെ. രാധാകൃഷ്ണന്റെ നിർദ്ദേശപ്രകാരം അഡ്വ. സി.വി. ജ്യോതിരാജ് അപ്പോൾ തന്നെ രാസപരിശോധനാഫലം വാങ്ങി നോക്കി. അതിലെ പരാമർശം കണ്ട് അഭിഭാഷകർ പോലും ഞെട്ടിപ്പോയി. പൊലീസ് സമർപ്പിച്ച സാമ്പിൾ അനുസരിച്ചുള്ള രാസപരിശോധനാ ഫലത്തിൽ തീ കൊളുത്താനുപയോഗിച്ചത് മണ്ണെണ്ണ ആണെന്നായിരുന്നു റിപ്പോർട്ട്. ഇവർ സാമ്പിൾ ആയി സമർപ്പിച്ച തുണിക്കഷണത്തിലും എന്തിന് മണ്ണിൽ പോലും മണ്ണെണ്ണയുടെ ഗന്ധമാണെന്നായിരുന്നു രാസപരിശോധാഫലത്തിൽ പറഞ്ഞിരുന്നത്. കോടതിയുടെ അടുത്ത സിറ്റിങ്ങിൽ അഡ്വ. രാധാകൃഷ്ണൻ ഒറ്റ വാചകം മാത്രമേ പറഞ്ഞുള്ളൂ. വൺ ഈസ് ഫ്ളേമബിൾ ആൻഡ് അദർ ഈസ് ഒൺ ഫ്ളേമബിൾ. പെട്രോൾ തനിയെ കത്തും. മണ്ണെണ്ണയ്ക്ക് കത്താൻ എന്തെങ്കിലും മാധ്യമം വേണം. പെട്രോൾ ആയാലും മണ്ണെണ്ണ ആയാലും തീ കത്തിയല്ലേ ആളു മരിച്ചത് എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. പക്ഷേ, കോടതി മുഖവിലയ്ക്കെടുത്തത് പ്രതിഭാഗത്തെയായിരുന്നു. പ്രതിയെ വെറുതെ വിട്ടു.
പൊലീസ് ശ്രമിച്ചത് തെളിവൊപ്പിക്കാൻ: ദിലീപ്ഖാന്റേതും ഗുരുതര വീഴ്ചകൾ
തെളിവൊപ്പിക്കാൻ വേണ്ടി പൊലീസ് കളിച്ച നാടകമാണ് കേസ് തള്ളിപ്പോകാൻ കാരണമായത്. സാഹചര്യത്തെളിവുകളും ഇരയുടെയും പ്രതിയുടെയും മൊഴികൾ അനുസരിച്ച് തീ പിടിച്ചത് പെട്രോൾ ഉപയോഗിച്ചതു കൊണ്ടാണ്. എന്നാൽ രാസപരിശോധനാ ഫലത്തിന് വേണ്ടി പൊലീസ് നൽകിയ സാമ്പിൾ മണ്ണെണ്ണ കലർന്നതായിരുന്നു. ഒന്നുകിൽ പൊലീസ് യഥാർഥ സാമ്പിളുകൾ നഷ്ടപ്പെടുത്തി. കേസിന് വേണ്ടി തട്ടിക്കൂട്ടിയ സാമ്പിൾ അയച്ചു. അല്ലെങ്കിൽ മനഃപൂർവം അട്ടിമറി നടത്തി. സാമ്പിളിന്റെ കാര്യം ഒഴിവാക്കിയാൽപ്പോലും ഡോക്ടർ എഴുതിയ തെറ്റായ തീയതി പൊലീസ് ശ്രദ്ധിച്ചിരുന്നില്ലെന്ന് വേണം കരുതാൻ. ഈ തീയതി ഡോക്ടറുടെ പുതിയ മൊഴി എടുത്ത് തിരുത്താമായിരുന്നു. അത് വേണ്ട രീതിയിൽ ശ്രദ്ധിച്ചില്ല. കോഴഞ്ചേരി ഇൻസ്പെക്ടർ ആയിരുന്ന എം. ദിലീപ് ഖാനാണ് കേസ് അന്വേഷിച്ച് അന്തിമ റിപ്പോർട്ട് കോടതിക്ക് കൊടുത്തത്. ഇത്തരം ചെറിയ തെറ്റുകൾ പോലും ഈ ഉദ്യോഗസ്ഥൻ മുഖവിലയ്ക്കെടുത്തില്ല. പൊലീസിന് പറ്റിയ വീഴ്ച ചൂണ്ടിക്കാണിച്ച് തിരുത്താൻ പ്രോസിക്യൂഷനും സാധിച്ചില്ല. പൊലീസും പ്രോസിക്യൂഷനും തെറ്റായ തീയതി വച്ച് കേസ് വാദിച്ചപ്പോൾ സമർഥരായ പ്രതിഭാഗം അതേക്കുറിച്ച് മിണ്ടാതെ ഇരുന്നു. അതാകട്ടെ അവർക്ക് ഏറ്റവും വലിയ ഗുണവുമായി.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്