Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടൂറിസ്റ്റുകളെയും കൊണ്ട് ഗോവയിൽ പോയപ്പോൾ ട്രാവൽ ഏജൻസി ജീവനക്കാരിയെയും കൂട്ടുകാരിയെയും ഒപ്പം കൂട്ടി; രാത്രി വൈകി യുവതികളുടെ മുറിയിൽ കയറിപ്പറ്റി ജീവനക്കാരിയുമായി സ്‌നേഹസല്ലാപം; കൂട്ടുകാരി ഉണർന്ന് ബഹളം വച്ചപ്പോൾ ഉറക്കം നഷ്ടമായത് ഹോട്ടലുകാർക്കും; ഏജൻസിയിലെ വിശ്രമമുറി അറിയപ്പെട്ടിരുന്നത് രാസലീലാമുറിയെന്നും; വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ പിടിയിലായ അലിയുടെ കള്ളക്കളികൾ പൊളിഞ്ഞത് ഇങ്ങനെ

ടൂറിസ്റ്റുകളെയും കൊണ്ട് ഗോവയിൽ പോയപ്പോൾ ട്രാവൽ ഏജൻസി ജീവനക്കാരിയെയും കൂട്ടുകാരിയെയും ഒപ്പം കൂട്ടി; രാത്രി വൈകി യുവതികളുടെ മുറിയിൽ കയറിപ്പറ്റി ജീവനക്കാരിയുമായി സ്‌നേഹസല്ലാപം; കൂട്ടുകാരി ഉണർന്ന് ബഹളം വച്ചപ്പോൾ ഉറക്കം നഷ്ടമായത് ഹോട്ടലുകാർക്കും; ഏജൻസിയിലെ വിശ്രമമുറി അറിയപ്പെട്ടിരുന്നത് രാസലീലാമുറിയെന്നും; വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ പിടിയിലായ അലിയുടെ കള്ളക്കളികൾ പൊളിഞ്ഞത് ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

മൂവാറ്റുപുഴ: മതം മാറണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നുമുള്ള മുൻ ജീവനക്കാരിയുടെ പരാതിയിൽ അറസ്റ്റിലായ ട്രാവൽ ഏജൻസി ഉടമ അലി ഇഷ്ടക്കാരികളുമായി കൂടിയിരുന്നത് സ്ഥാപനത്തിലെ വിശ്രമമുറിയിൽ. ഇന്നലെയും ഇന്നുമായി നടത്തിയ തെളിവെടുപ്പിലാണ് അന്വേഷകസംഘത്തിന് ഇത് സംമ്പന്ധിച്ച വിവരം ലഭിച്ചത്. ഷട്ടർ പാതി താഴ്‌ത്തിയ ശേഷമായിരുന്നു ഇഷ്ടക്കാരികളുമായി ഇയാൾ മുറിക്കുള്ളിൽ പ്രവേശിച്ചിരുന്നതെന്നും ഇയാളുടെ കാമകേളി ഒരിക്കൽ തങ്ങൾ കണ്ടുപിടിച്ചിരുന്നെന്നും ജീവനക്കാരിൽ ചിലർ പൊലീസിനോട് വെളിപ്പെടുത്തി.

ഇതെത്തുടർന്ന് ഇവരിൽ ചിലർ ജോലി ഉപേക്ഷിച്ചുപോയെന്നുമുള്ള സൂചനകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ജോലി്ക്കെത്തിയിരുന്ന യുവതികൾ തന്റെ ഇംഗിതത്തിന് വിധേയരരാകണമെന്നതായിരുന്നു അലിയുടെ പ്രഖ്യാപിത നയം. വിരല് മറകിട്ടിയാൽ ഇംഗിതം നടപ്പാക്കുന്നവനായിരുന്നു അലിയെന്നാണ് അടുപ്പക്കാരിൽ നിന്നും പൊലീസ് മനസ്സിലാക്കിയിട്ടുള്ളത്. സ്ഥാപനത്തിന്റെ മുറികളിലൊന്ന് പ്രേമം നടിച്ച് ഒപ്പം കൂട്ടുന്ന യുവതികളുമായി രാസലീലകളാടുന്നതിനുള്ള ഇടമായി അലി രൂപപ്പെടുത്തിയിരുന്നു. ഈ മുറിയിൽ വച്ചും നിരവധി റിസോർട്ടുകളിൽ കൊണ്ടുപോയും ഇയാൾ പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് അലിയുടെ മുൻ ജീവനക്കാരി പൊലീസിൽ മൊഴി നൽകിയിട്ടുള്ളത്.

കാഞ്ഞാർ സ്വദേശിനിയായ ഈ യുവതിയുടെ പരാതിയിൽ ഇന്നലെ അലിയെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റുചെയ്തിരുന്നു.വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും മതം മാറണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതി പരാതിയിൽ സൂചിപ്പിട്ടുള്ളത്.ജോലിയ.ക്ക് നിയോഗിക്കുന്ന യുവതികളോട് മുക്കിയും മുളിയുമൊക്കെ ഇംഗിതം അറിയിച്ചിട്ടും അനുകൂല പ്രതികരണമുണ്ടായില്ലെങ്കിൽ പിന്നെ വരുതിയിലാക്കാൻ പതിനട്ടടവും പുറത്തെടുക്കുകയായിരുന്നു അലിയുടെ രീതി. ഇയാളുടെ പെരുമാറ്റ ദൂഷ്യം കൊണ്ട് സ്ഥാപനത്തിൽ ജോലിക്കെത്തിയ യുവതി ചെരിപ്പൂരിയടിച്ചതായുള്ള വിവരവും ഇപ്പോൾ പ്രചരിക്കുന്നുണ്ട്.

വിനോദ സഞ്ചാരികളെകൊണ്ട് ഗോവയിലെത്തിയപ്പോൾ ജോലിക്കാരിക്കൊപ്പം ഹോട്ടൽ മുറിയിൽക്കഴിയാൻ ഇയാൾ കാട്ടിക്കൂട്ടിയ വിക്രിയകൾ ഹോട്ടലുകാരുടെയും ഒപ്പമുണ്ടായിരുന്നവരുടെയും ഉറക്കം കെടുത്തിയതായും മറ്റുമുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ആ സംഭവത്തെക്കുറിച്ച് പൊലീസിന് ലഭിച്ച വിവരം ഇങ്ങനെ..

70-ളം പേരടങ്ങുന്ന സംഘമാണ് ഇയാൾക്കൊപ്പം ഗോവയാത്രയിൽ ഉണ്ടായിരുന്നത്. സ്ഥാപനത്തിലെ ജീവനക്കാരിയെയും ഇവരുടെ കൂട്ടുകാരിയെയും യാത്രയിൽ ഇയാൾ ഒപ്പം കൂട്ടിയിരുന്നു. രാത്രിയിൽ ജീവനക്കാരിക്കും കൂട്ടുകാരിക്കും ഒരു മുറിയും തനിക്ക് മറ്റൊരുമുറിയുമാണ് അലി ഏർപ്പാടാക്കിയിരുന്നത്. രാത്രി വൈകിയപ്പോൾ ജോലിക്കാരിയുടെ സഹായത്തോടെ അലി ഇവരുടെ മുറിയിൽ കയറിപ്പറ്റി. തുടർന്ന് കാമകേളികളാരംഭിച്ചു. ശബ്ദം കേട്ട് കൂട്ടുകാരി ഉണർന്നപ്പോൾ കണ്ടത് അരുതാത്ത കാഴ്ച. പിന്നെ ബഹളമായി. ചോദ്യം ചെയ്യലായി .ആകെ നാറ്റക്കേസ്സായി.യാത്രക്കാരിൽ ചിലർ നിമിഷനേരം കൊണ്ട് വിവരം നാട്ടിലുമെത്തിച്ചു.

സംഭവം ഏറെ നേരത്തെ ഒച്ചപ്പാടിന് കാരണമായി. ഹോട്ടൽ ജീവനക്കാരും വിനോദ യാത്ര സംഘത്തിലെ അംഗങ്ങളും ചേർന്നാണ് കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കിയത്. ഗോവയിൽ ഹോട്ടൽ മുറിയിൽ വച്ചുണ്ടായ സംഭവം കാഞ്ഞാർ സ്വദേശിനിയുടെ വീട്ടുകാരും അറിഞ്ഞിരുന്നു.തുടർന്ന് വീട്ടുകാർ ജോലി്ക്കുപോകുന്നത് വിലക്കി. പിന്നീട് യുവതിയുടെ വീടിന് സമീപം 3 ലക്ഷത്തോളം രൂപ മുടക്കി അലി ട്രാവൽ ഏജൻസി ഓഫീസ് തുറന്നു. പ്രദേശവാസിയായാണ് ഉടമയെന്നായിരുന്നു പ്രചാരണം നൽകിയത്. വീട്ടുകാരെ കബളിപ്പിച്ച് യുവതിയെ വീണ്ടും ജോലിക്കെത്തിച്ച് രഹസ്യബന്ധം തുടരാനായിരുന്നു അലിയുടെ പദ്ധതി. ഇതിന്റെ ആദ്യഘട്ടം വിജയമായി. സ്ഥാപന ഉടമയെന്ന് അലി പ്രചരിപ്പിച്ച ആളുടെ ശിങ്കിടികളെ യുവതിയുടെ വീട്ടിൽ വിട്ട് ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു. ഇതു വിശ്വസിച്ച വീട്ടുകാർ ജോലിക്ക് പോകാൻ യുവതിക്ക് അനുമതി നൽകുകയും ചെയ്തു.എന്നാൽ ദിവസങ്ങൾക്കുള്ളിൽ വീട്ടുകാർ ഈ കള്ളക്കളി കണ്ടുപിടിക്കുകയും ജോലിക്കുപോകുന്നതിൽ നിന്നും യുവതിയെ വിലക്കുകയുമായിരുന്നു.തുടർന്ന് അലി യുവതിയെയും വീട്ടുകാരെയും ഭീഷിണിപ്പെടുത്തുകയും ചെയ്തിരുന്നു.പ്രണയം നടിച്ച് കൂടെ കൂട്ടിയ മറ്റൊരുയുവതിയെ ഇയാൾ വൻതുക മുടക്കി വിവാഹം കഴിപ്പിച്ചയച്ചതായുള്ള വിവരവും പരക്കെ പ്രചരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP